തിരുവനന്തപുരം: അന്തിയുറങ്ങാൻ സുരക്ഷിതമായ ഒരു വീടിനുവേണ്ടി മുഖ്യമന്ത്രിയോട് സഹായമഭ്യർത്ഥിച്ച് ആറുവയസ്സുകാരി. പഠിച്ചു വലുതാകുമ്പോൾ വീട് വെക്കാൻ നൽകുന്ന പണം തിരികെ നൽകാമെന്ന ഉറപ്പോടെയാണ് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനിയായ റുവാനിയ ഈ അപേക്ഷ മുന്നോട്ടുവെച്ചിരിക്കുന്നത്. വിഴിഞ്ഞം എൽപി സ്കൂളിലെ വിദ്യാർത്ഥിനിയായ റുവാനിയ സോഷ്യൽ മീഡിയയിലൂടെയാണ് മുഖ്യമന്ത്രിയോട് തൻ്റെ ആവശ്യം ഉന്നയിച്ചത്. തങ്ങൾ താമസിക്കുന്നത് പഴയ വീടാണെന്നും രാത്രി മഴ പെയ്യുമ്പോൾ പേടി കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നും റുവാനിയ പറയുന്നു. ‘മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചു തരണം, [&Read More
Tags :Social media
ഓസ്‌ലോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിച്ച നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലയെങ്ങിൻ്റെ ഇൻസ്‌റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ മെറ്റ റദ്ദാക്കി. മോദിക്ക് നേരെ ചോദ്യമുന്നയിച്ചതിന് പിന്നാലെ ഹെല്ലെ ലയെങ്ങിനെതിരെ കടുത്ത സൈബർ ആക്രമണം ഉയർന്നിരുന്നു. ഓസ്‌ലോ ആസ്ഥാനമായുള്ള ‘ദാഗ്‌സാവിസെൻ’ പത്രത്തിലെ മാധ്യമപ്രവർത്തകയാണ് ഹെല്ലെ ലയെങ്. അക്കൗണ്ടുകൾ റദ്ദാക്കിയതിന്റെ സ്ക്രീൻഷോട്ടുകൾ അവർ പങ്കുവെച്ചു. “പത്രസ്വാതന്ത്യ്രത്തിന് വേണ്ടി നൽകേണ്ടി വന്ന ചെറിയ വില മാത്രം” എന്നാണ് ഹെല്ലെ ഇതിനെക്കുറിച്ച് കുറിച്ചത്. മുൻപ് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. [&Read More
ഇറാനെ തകർക്കുമെന്ന് ആക്രോശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ച യുദ്ധം വേറൊരു രൂപത്തിലാണ് ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.Read More
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കുറിപ്പിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മാധ്യമപ്രവർത്തകന് കേരള പൊലീസിന്റെ നോട്ടീസ്. ഉത്തർപ്രദേശിലെ മാധ്യമപ്രവർത്തകനായ പീയുഷ് റായിക്കാണ് സൈബർ പൊലീസ് നോട്ടീസ് അയച്ചത്. ട്വീറ്റ് തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും, ഇത് ഉടനടി നീക്കം ചെയ്തില്ലെങ്കിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് കമ്മീഷൻ അയച്ച ഇമെയിൽ സന്ദേശത്തോടൊപ്പമുള്ള കത്തിലാണ് ബിജെപി കേരള ഘടകത്തിന്റെ സീൽ ഉൾപ്പെട്ടത്. സംഭവത്തിൽ അശ്രദ്ധ കാണിച്ച അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ [&Read More
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തുRead More
ന്യൂഡല്‍ഹി/ബെര്‍ലിന്‍: ഇന്ത്യയുടെ ഡിജിറ്റൽ രാഷ്ട്രീയ ഭൂപടത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി വരിക്കാരുടെ എണ്ണത്തിലും വൻ കുതിപ്പുണ്ടാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ റാഠി മറികടന്നിരിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, റാഠിയുടെ പ്രധാന ചാനലിലെ സബ്സ്‌ക്രൈബർമാരുടെ എണ്ണം 31.4 മില്യൻ കടന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ചാനൽ 30 ദശലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടതിന് തൊട്ടുപിന്നാലെയാണ്, റാഠി മോദിയെയും പിന്നിലാക്കി കുതിപ്പ് തുടരുന്നത്. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള സ്വതന്ത്ര ഡിജിറ്റൽ [&Read More
ഹൈദരാബാദ്: പ്രണയ നൈരാശ്യത്തെത്തുടർന്ന് കുവൈറ്റിലുള്ള അമ്മയ്ക്ക് വാട്സ്ആപ്പ് സന്ദേശമയച്ച് മുൻ യൂട്യൂബറായ കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. വിശാഖപട്ടണം സ്വദേശിനിയും ബിഎസ്‌സി ഒന്നാം വർഷ വിദ്യാർത്ഥിനിയുമായ ബോണു കൊമാലി (20) ആണ് മണികൊണ്ടയിലെ വാടക ഫ്ലാറ്റിൽ ജീവനൊടുക്കിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കൊമാലിയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുമ്പ് പുലർച്ചെ 1:30Read More
യുഎഇയിൽ ക്യാമറയും തൂക്കിനടക്കുന്നവർ സൂക്ഷിക്കുക: കണ്ടന്റ് ക്രിയേറ്റർമാർക്കും ഇൻഫ്‌ലുവൻസർമാർക്കും പെർമിറ്റ് നിർബന്ധം; പിഴ
ദുബൈ: യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും കർശന നിയന്ത്രണങ്ങളുമായി പുതിയ മാധ്യമ നിയമം പ്രാബല്യത്തിൽ വന്നു. ഡിജിറ്റൽ, പ്രിന്റ്, ബ്രോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന നിയമം ലംഘിക്കുന്നവർക്ക് 10,000 ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. 2023ലെ ഫെഡറൽ മീഡിയ നിയമം നമ്പർ 55 പ്രകാരമാണ് പുതിയ പരിഷ്‌കാരങ്ങൾ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, വെബ്‌സൈറ്റുകൾ, ഡിജിറ്റൽ പരസ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ മാധ്യമങ്ങൾക്കും ഇത് ബാധകമാണ്. ഇൻഫ്‌ലുവൻസർമാർക്കും [&Read More
മംഗളൂരു: സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കും നിയമം കയ്യിലെടുത്ത് അക്രമം നടത്തുന്നവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് മംഗളൂരു സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി. വാട്സാപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പോലീസിന്റെ ഈ ഇടപെടൽ. അടുത്തിടെ മംഗളൂരുവിൽ ഒരു ഇതരസംസ്ഥാന തൊഴിലാളിക്ക് നേരെ നടന്ന ആക്രമണമാണ് പോലീസിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. അയാൾ ഒരു വിദേശിയാണെന്ന (ബംഗ്ലാദേശി) തെറ്റായ ആരോപണം ഉന്നയിച്ചായിരുന്നു അക്രമം. എന്നാൽ, പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാൾ ഇന്ത്യൻ പൗരനാണെന്നും [&Read More