21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Suicide case

Kerala

‘അവർക്ക് വേണ്ടി പുതിയ വീട് ശരിയാക്കിയതാണ്, സാറ്മ്മാര് ഉള്ളതുകൊണ്ടാണ് ജീവിക്കാൻ പറ്റുന്നതെന്നാണ് പറഞ്ഞത്,

കോതമംഗലം: “സാറ്‌മ്മാരെല്ലാം ഉള്ളതുകൊണ്ടാണ് ജീവിക്കാൻ പറ്റുന്നത് എന്ന് പറഞ്ഞാണ് അവർ പോയത്. അവർക്ക് വേണ്ടി പുതിയ വീട് ശരിയാക്കിയതാണ്. എന്നിട്ടും അവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല’. പിറവത്ത് കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ മരണവാർത്ത കേട്ടപ്പോൾ വല്ലാതെ ബുദ്ധിമുട്ട് തോന്നിയെന്ന് കോതമംഗലം എസ്എച്ച്ഒ കെ.ആർ.പ്രശാന്ത് കുമാർ. സഹായം അഭ്യർഥിച്ചെത്തിയ കുടുംബത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചത് പ്രശാന്തും സംഘവുമാണ്. എല്ലാം ശരിയാക്കി കൊടുത്ത് കൂടെ നിന്നിട്ടും അവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും എന്താണ് അവർക്ക് പിന്നീട് പറ്റിയതെന്ന് [&Read More

Main story

‘ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചു’; മാനന്തവാടിയിൽ യുവതിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ കഴിഞ്ഞ ദിവസം ക്വാർട്ടേഴ്സിനുള്ളിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. കുപ്പാടിത്തറ തെറ്റത്ത് സ്വദേശിനി അഫ്സസില(27)യെയാണ് തിങ്കളാഴ്‌ച ഉച്ചയോടെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ മരണത്തിൽ ഭർത്താവ് എടവക പള്ളിക്കൽ വടക്കേ പുത്തൻപുരയിൽ ജാബിറിന് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. അഫ്സിലയുടെ മരണത്തെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അമ്മാവൻ കേളോത്ത് സുലൈമാൻ മാനന്തവാടി പോലീസിൽ പരാതി നൽകി. ജാബിറും അദ്ദേഹത്തിന്റെ വീട്ടുകാരും അഫ്സിലയെ നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി [&Read More

Kerala

‘എന്ത് എഴുതിയിട്ടും കാര്യല്ല, അന്നെ തോൽപ്പിക്കും’: പെരിന്തൽമണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയതിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ പരാതിയുമായി കുടുംബം രംഗത്ത്. അധ്യാപിക കുട്ടിയെ പരസ്യമായി അപമാനിച്ചുവെന്നും മറ്റൊരു സ്‌കൂളിലേക്ക് മാറാൻ ടിസി ആവശ്യപ്പെട്ടപ്പോൾ അത് നൽകാൻ വിസമ്മതിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. വിഷയത്തിൽ ജില്ലാ പോലീസ് മേധാവിക്കും പെരിന്തൽമണ്ണ പോലീസിനും ബന്ധുക്കൾ പരാതി നൽകി. പെരിന്തൽമണ്ണ ചീരട്ടമണ്ണ സ്വദേശിയായ പതിനാലുകാരൻ തേജസിനെ മെയ് രണ്ടിനാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെയ്യാത്ത തെറ്റിന്റെ പേരിൽ സഹപാഠികൾക്ക് മുന്നിൽ വെച്ച് അധ്യാപിക മകനെ ആക്ഷേപിച്ചിരുന്നതായി [&Read More

Main story

‘എന്റെ കുഞ്ഞ് സഹിച്ചതിനു കണക്കില്ല’; നിതിന്റെ പുസ്തകങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് മാതാപിതാക്കള്‍

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ വിയോഗത്തിൽ വിങ്ങലടക്കാനാവാതെ കഴിയുകയാണ് തിരുവനന്തപുരം ഉഴമലയ്ക്കലിലെ കുടുംബം.വിഷുനാളിൽ കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം ആഘോഷിക്കാൻ കാത്തിരുന്ന നിതിൻ രാജിന് പകരം ആ മുറിയിൽ ഇന്ന് അവന്റെ ഓർമകൾ മാത്രമാണ് ശേഷിക്കുന്നത്. എംബിബിഎസ് നേടി ഡോക്ടറാകണമെന്നായിരുന്നു നിതിൻ്റെ സ്വപ്നം.എന്നാൽ കോളജിൽ നിന്നുണ്ടായ ക്രൂരമായ അനുഭവങ്ങൾ നിതിൻ ആരെയും അറിയിക്കാതെ ഉള്ളിലൊതുക്കുകയായിരുന്നു.സഹിക്കാൻ പറ്റാതായപ്പോൾ ചില കാര്യങ്ങൾ സഹോദരിമാരോട് പങ്കുവച്ചു. കോഴ്സ് പൂർത്തിയാക്കി വിദേശത്ത് ജോലി നേടി വീട്ടിലെ കഷ്ടപ്പാടുകൾ തീർക്കണമെന്നും മാതാപിതാക്കൾക്ക് [&Read More

Kerala

ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയ്ക്ക് ജാമ്യം

കോഴിക്കോട്: ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിതയ്ക്ക് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കർശന വ്യവസ്ഥകളോടെ വടകര സ്വദേശിയായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് പ്രതി സെഷൻസ് കോടതിയെ സമീപിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ദീപകിന്റെ ലാപ്‌ടോപ്പ്, ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനാ [&Read More

India

മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു; വിവാഹക്കത്തും സാരിയും കാമുകനെ കാണിച്ചു; ബോഡി ബിൽഡർ ജീവനൊടുക്കി

ബെംഗളൂരു: മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്ന കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന വാർത്തയറിഞ്ഞതിന് പിന്നാലെ 26കാരനായ യുവാവ് ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പ്രാദേശിക ജിമ്മിലെ ട്രെയിനറും ബോഡി ബിൽഡറുമായ കിരൺ ആണ് മരിച്ചത്. തന്റെ വിവാഹം നിശ്ചയിച്ച വിവരം യുവതി തന്നെയാണ് കിരണിനെ അറിയിച്ചത്. വിവാഹ ക്ഷണക്കത്തും പുത്തൻ സാരിയും യുവതി കിരണിനെ കാണിച്ചതായും ഇത് യുവാവിനെ കടുത്ത മാനസിക വിഷമത്തിലാക്കിയെന്നും പോലീസ് പറയുന്നു. ഇന്നലെ വീട്ടിലെത്തിയ കിരൺ മുറിയിൽ കയറി [&Read More

India

സി.ജെ. റോയിയുടെ മരണം: മുൻകൂട്ടി നിശ്ചയിച്ച ആത്മഹത്യയോ? ഡയറിയിലെ വെളിപ്പെടുത്തലുകൾ പുറത്ത്

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ദുരൂഹതയേറുന്നു. ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ അദ്ദേഹം ജീവനൊടുക്കിയത് മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സി.ജെ. റോയിയുടെ ഓഫീസിൽ നിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പുകളാണ് അന്വേഷണത്തിൽ നിർണ്ണായകമായിരിക്കുന്നത്. ഒമ്പത് പേജുകളിലായി എഴുതിയിരിക്കുന്ന കുറിപ്പിൽ തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാവി സംബന്ധിച്ചും നിക്ഷേപകരെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്. വിദേശ സംരംഭങ്ങളിലുണ്ടായ തിരിച്ചടിയും വ്യക്തിപരമായ പ്രയാസങ്ങളുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നാണ് സൂചന. കുടുംബാംഗങ്ങളോട് മാപ്പ് [&Read More

Kerala

‘മറ്റൊരമ്മയ്ക്കും ഈ ഗതി വരരുത്’; വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം,

കോഴിക്കോട്: ബസിൽ വെച്ച് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം ഇന്ന് അധികൃതർക്ക് പരാതി നൽകും. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. തന്റെ മകൻ മോശക്കാരനല്ലെന്നും മറ്റൊരു അമ്മയ്ക്കും ഈ ഗതി വരരുതെന്നും ദീപക്കിന്റെ അമ്മ വിതുമ്പലോടെ പറഞ്ഞു. മെഡിക്കൽ കോളജ് പോലീസ് സ്‌റ്റേഷൻ, സിറ്റി പോലീസ് കമ്മീഷണർ, കലക്ടർ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കാണ് [&Read More