11/06/2026
[fontresizer_tawhidurrahmandear_widget]

‘കൂടുതൽ ഒച്ചവെച്ചാൽ പ്രസംഗം നിർത്തും’; പ്രവർത്തകരെ ശാസിച്ച് മുഖ്യമന്ത്രി

 ‘കൂടുതൽ ഒച്ചവെച്ചാൽ പ്രസംഗം നിർത്തും’; പ്രവർത്തകരെ ശാസിച്ച് മുഖ്യമന്ത്രി

വണ്ടിപ്പെരിയാർ: ഇടുക്കിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രവർത്തകരുടെ ആവേശം അതിരുകടന്നതോടെ പ്രസംഗം നിർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിലാണ് സംഭവം. മുഖ്യമന്ത്രിയുടെ പ്രസംഗം പുരോഗമിക്കവെ പ്രവർത്തകർ ആവേശത്തോടെ ആർപ്പുവിളിച്ചതും കൈയടിച്ചതുമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.

ജില്ലയിലെ ഭൂപ്രശ്ന പരിഹാരം, ഭൂമി തരംമാറ്റത്തിന് ഫീസ് ഒഴിവാക്കിയ സർക്കാർ തീരുമാനം, കേരളം അതിദാരിദ്ര്യമുക്തമായ നേട്ടം തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചതോടെ സദസ്സിൽ നിന്നും വലിയ തോതിൽ ആർപ്പുവിളികൾ ഉയർന്നു. ശബ്ദം നിയന്ത്രണാതീതമായതോടെയാണ്, ഇനിയും ഒച്ചവെച്ചാൽ പ്രസംഗം അവസാനിപ്പിക്കുമെന്ന് അദ്ദേഹം കർശനമായി നിർദ്ദേശിച്ചത്. ഇതോടെ പ്രവർത്തകർ നിശബ്ദരായി.

തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും മുൻ എംഎൽഎയുമായ ഇ.എസ് ബിജിമോൾ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ ആർ തിലകൻ, അഡ്വ. അലക്സസ് കോഴിമല, പി.എസ് രാജൻ, വി.ആർ ശശി തുടങ്ങിയവർ പങ്കെടുത്തു. സ്ഥാനാർഥി കെ സലിംകുമാറിനെ കക്കികവലയിൽ നിന്നും തുറന്ന വാഹനത്തിൽ ആനയിച്ചാണ് സമ്മേളന നഗരിയിൽ എത്തിച്ചത്.

Also read: