04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Pinarayi Vijayan

Kerala

‘ഇത് ഏത് പാർട്ടി രീതി? പിണറായി വിജയന്റെ പ്രസംഗം ജനങ്ങളോടുള്ള വെല്ലുവിളി; രാഗേഷ്

തിരുവനന്തപുരം: പിണറായി വിജയന്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ. തെരഞ്ഞെടുപ്പിലെ തോൽവിയിൽ കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തൽ വിശദീകരിക്കേണ്ടയിടത്ത് അതിന് വിരുദ്ധമായ കാര്യങ്ങളാണ് പി.ബി അംഗം എന്ന നിലയിൽ പിണറായി പ്രസംഗിച്ചതെന്നും ഗോവിന്ദൻ വിമർശിച്ചു. ‘ഇത് ഏത് പാർട്ടി രീതിയാണ്. പിണറായിയുടേത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയം പാളി എന്ന് കേന്ദ്ര കമ്മിറ്റി പരസ്യമായി പറഞ്ഞതാണ്. എന്നാൽ, ഈ പോരായ്മ പിണറായി പ്രസംഗത്തിൽ പറഞ്ഞില്ല. പാർട്ടി തെറ്റുതിരുത്താൻ പോകുന്നില്ല എന്നതിന്റെ [&Read More

Kerala

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി പോര് ശക്തം; നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആകാൻ സിപിഐ

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന സിപിഐ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നു. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന ആലോചനകൾ സിപിഐക്കുള്ളിൽ സജീവമായി. ഇതോടെ ഡൽഹിയിൽ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തേക്കും. പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ കൂടി പങ്കെടുക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ പാർട്ടിയുടെ ഭാവി നീക്കങ്ങൾ നിർണായകമാകും. പ്രത്യേക ബ്ലോക്ക് ആകാൻ ആലോചനയുണ്ടെന്ന റിപ്പോർട്ടുകളെ തള്ളാതെയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ‘സിപിഐക്ക് ഇപ്പോൾ അറിയില്ല’ എന്നാണ് അദ്ദേഹം [&Read More

Kerala Politics

‘തെറ്റ് ആരുചെയ്താലും സിപിഎം പൊറുക്കില്ല, കുഞ്ഞിക്കൃഷ്ണൻ ശത്രുവിന്റെ കയ്യിലെ കോടാലിയായി’; ആഞ്ഞടിച്ച് പിണറായി

പാർട്ടിയിൽ തെറ്റ് ചെയ്യുന്നത് ആരായാലും സിപിഎം ഒരുകാലത്തും പൊറുക്കില്ലെന്നും, അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി പിണറായി വിജയൻRead More

Kerala

‘പിണറായിക്ക് എല്ലാം താനാണ്; താൻ തീരുമാനിക്കും എന്ന ഭാവം, അത് നന്നല്ല’: സിപിഐ

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള തർക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനവുമായി സിപിഐ മുഖപത്രമായ ‘ജനയുഗം’. ‘എല്ലാം താനാണ്, താൻ തീരുമാനിക്കും’ എന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് ചേർന്നതല്ലെന്നും പിണറായി മുന്നണി മര്യാദ ലംഘിച്ചെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി എഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. മുന്നണി ബന്ധം യജമാനനും ഭൃത്യനും തമ്മിലുള്ളതല്ലെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു. ഉപനേതാവിനെ സിപിഎം നേതാക്കൾക്കിടയിൽ നിന്ന് തന്നെ തീരുമാനിക്കുമെന്നും ഇതേക്കുറിച്ച് സ്പീക്കർക്ക് കത്ത് നൽകുമെന്നുമുള്ള പിണറായിയുടെ പരസ്യപ്രഖ്യാപനമാണ് [&Read More

Kerala

‘ഞാനോ മകളോ ഒരു ഹവാലയും നടത്തിയിട്ടില്ല; എന്റെ മകളായതിനാൽ വിചിത്രമായ നടപടി’: പിണറായി

തൃശൂർ: താനോ മകളോ കുടുംബാംഗങ്ങളോ യാതൊരുവിധ ഹവാല ഇടപാടുകളും നടത്തിയിട്ടില്ലെന്ന് പിണറായി വിജയൻ. സ്വന്തം മകളായതിനാലാണ് വീണയ്ക്കെതിരെ വിചിത്രമായ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണവുമായി വീണ പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും ഇനിയും വിവരങ്ങൾ നൽകാൻ തയാറാണെന്നും തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. സാധാരണനിലയിൽ ഇഡി വാർത്താക്കുറിപ്പ് ഇറക്കാറില്ലെന്നും എന്നാൽ ഈ വിഷയത്തിൽ പ്രത്യേകമായി വാർത്താക്കുറിപ്പിറക്കിയത് ദുരൂഹമാണെന്നും പിണറായി വിജയൻ പറഞ്ഞു. മുൻപും തനിക്കെതിരെ സിബിഐ അന്വേഷണം നടന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് സമയത്ത് കോടികൾ [&Read More

Main story

കെ.ബി ഗണേഷ് കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത ‘പരനാറി’; അധികാര മോഹികളായ കമ്മ്യൂണിസ്റ്റുകാരും ചില പുഴുക്കുത്തുകളുമാണ്

ആലപ്പുഴ: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ, മുൻ സ്പീക്കർ എ.എൻ. ഷംസീർ, മുൻ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കെതിരെ കടുത്ത ആക്ഷേപങ്ങളുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ. ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു വെള്ളാപ്പള്ളിയുടെ രൂക്ഷ വിമർശനം. കെ.ബി. ഗണേഷ് കുമാർ യാതൊരുവിധ വ്യക്തിശുദ്ധിയുമില്ലാത്ത ആളാണെന്നും സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും ഒട്ടും കൊള്ളരുതാത്തവനാണെന്നും അദ്ദേഹം ആരോപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചതിക്കുകയും ഒറ്റിക്കൊടുക്കുകയും ചെയ്തതിനാണ് ഗണേഷിന് ഇടതുപക്ഷം മന്ത്രിസ്ഥാനം [&Read More

Main story

പിണറായി കമന്റിട്ട ‘കുട്ടി സഖാവ്’; മുഹമ്മദ് സിയാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിയ ‘കുട്ടി സഖാവ്’ എന്ന പേജും അക്കൗണ്ടും നീക്കം ചെയ്ത് മെറ്റ. വൈറൽ ബാലതാരം മുഹമ്മദ് സിയാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് നിലവിൽ അപ്രത്യക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തന്റെ ‘കുട്ടി സഖാക്കളെ’ സോഷ്യൽ മീഡിയയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ട് സിയാൻ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖ നേതാക്കൾ കമന്റുമായി എത്തുകയും ചെയ്തിരുന്നു. പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ രണ്ട് മില്യണിലധികം കാഴ്ചക്കാരെ നേടിയ വീഡിയോയ്ക്ക് പിന്നാലെയാണ് അക്കൗണ്ട് അപ്രത്യക്ഷമായത്. [&Read More

Kerala

സിപിഎം ആരംഭിച്ച ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞതായി ആരോപണം; പരാതിയുമായി

സിപിഎമ്മിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ ആരംഭിച്ച പലിശരഹിത ഇസ്‌ലാമിക് ബാങ്കിങ് സംരംഭമായ Read More

Kerala

‘അര്‍ജുന്‍ ആയങ്കിയെ ന്യായീകരിക്കാനുള്ള ബാധ്യത എനിക്കില്ല; പോലീസ് നടപടി എടുത്തോട്ടെ..’- പിണറായി വിജയൻ

കണ്ണൂർ: ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് പിണറായി വിജയൻ. അർജുൻ ആയങ്കിയെ ന്യായീകരിക്കാനുള്ള ബാധ്യത തനിക്കില്ലെന്നും പോലീസ് അവർക്ക് അനുയോജ്യമായ നടപടികളുമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അർജുൻ ആയങ്കിക്കായി സംസ്ഥാനമൊട്ടാകെ പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം. പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റുന്നത് സംബന്ധിച്ച് കെ.കെ രാഗേഷ് നടത്തിയ പ്രസംഗത്തെക്കുറിച്ച് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്ഷേമ [&Read More

Kerala

‘മഴക്കെടുതി: മുൻകരുതലിൽ ജാഗ്രതക്കുറവുണ്ടായി, രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിലും വീഴ്ച’: പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ രൂക്ഷമായ മഴക്കെടുതി നേരിടുന്നതിൽ സർക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രക്ഷാപ്രവർത്തനത്തിലും മുൻകരുതൽ നടപടികളിലും ഗുരുതര വീഴ്ചകൾ സംഭവിച്ചതായി വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. ദുരന്തമുഖത്ത് ഒറ്റക്കെട്ടായി നിലനിൽക്കേണ്ട സമയമാണിതെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ വീഴ്ചകൾ ചൂണ്ടിക്കാണിക്കാതിരിക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു. ശക്തമായ മഴ പെയ്ത ശേഷമാണ് മുന്നറിയിപ്പുകൾ നൽകിയതെന്നും പത്തനംതിട്ട റാന്നിയിൽ മുൻകൂട്ടി അറിയിപ്പില്ലാതെ മൂഴിയാർ ഡാം തുറന്നതാണ് വലിയ വെള്ളക്കെട്ടിന് ഇടയാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചെറുപുഴയിൽ [&Read More