02/09/2026
[fontresizer_tawhidurrahmandear_widget]

‘മോദിയുടെ രാഷ്ട്രീയ അന്ത്യം അടുത്തു, ഭരണം അവസാന ഘട്ടത്തിൽ; പകരക്കാരനുള്ള തിരച്ചിൽ തുടങ്ങി’-കോൺഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധി | Rahul Gandhi on Modi rule final phase

 ‘മോദിയുടെ രാഷ്ട്രീയ അന്ത്യം അടുത്തു, ഭരണം അവസാന ഘട്ടത്തിൽ; പകരക്കാരനുള്ള തിരച്ചിൽ തുടങ്ങി’-കോൺഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധി | Rahul Gandhi on Modi rule final phase

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഭരണം അവസാന ഘട്ടത്തിലേക്ക് കടന്നുവെന്നും ബി.ജെ.പിയിൽ അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള നീക്കങ്ങൾ സജീവമായിക്കഴിഞ്ഞുവെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി(Rahul Gandhi on Modi rule final phase). ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് രാഹുൽ ഗാന്ധിയുടെ കൗതുകമുണർത്തുന്ന പരാമർശങ്ങൾ.

മോദി സർക്കാർ നിലവിൽ പൂർണമായും പ്രതിരോധത്തിലാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഈ രാഷ്ട്രീയ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി ഭരണകൂടത്തിനെതിരെ കൂടുതൽ ആക്രമണോത്സുകമായ നിലപാട് സ്വീകരിക്കാൻ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കോൺഗ്രസ് നേതാക്കളോട് ആഹ്വാനം ചെയ്തു.

‘മോദിയുടെ രാഷ്ട്രീയ അന്ത്യം സംഭവിച്ചു കഴിഞ്ഞു’ | Rahul Gandhi on Modi rule final phase

പാർലമെന്റ് സമ്മേളനം അവസാനിച്ചതിന് ശേഷം ചേർന്ന ആദ്യ സമ്പൂർണ സി.ഡബ്ല്യു.സി യോഗത്തിൽ രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഭാവി കർമപദ്ധതികളും വിശദമായി ചർച്ച ചെയ്തു. ചർച്ചയ്ക്കിടയിലായിരുന്നു കോൺഗ്രസ് നേതാക്കൾക്ക് വ്യക്തമായ രാഷ്ട്രീയ സന്ദേശം പകർന്നുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗം.

”നരേന്ദ്ര മോദിയുടെ രാഷ്ട്രീയ അന്ത്യം സംഭവിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ സമയം കഴിഞ്ഞിരിക്കുന്നു. മോദിയുടെ ഭരണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള നീക്കങ്ങളാണ് ഇപ്പോൾ ബി.ജെ.പിക്കുള്ളിൽ നടക്കുന്നത്”-പ്രസംഗത്തിൽ രാഹുൽ അവകാശപ്പെട്ടതായി ‘എക്കണോമിക് ടൈംസ്’ റിപ്പോർട്ട് ചെയ്തു.

കേന്ദ്ര സർക്കാരിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും നയങ്ങളിലും ഭരണപരമായ തീരുമാനങ്ങളിലും സർക്കാർ പൂർണമായും ബാക്ക്ഫൂട്ടിലാണെന്നും അദ്ദേഹം വിലയിരുത്തി. അഴിമതി, തൊഴിലില്ലായ്മ, അതിർത്തി സുരക്ഷ, വിദ്വേഷ രാഷ്ട്രീയം എന്നിവയ്‌ക്കെതിരെ കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി നിന്ന് തുറന്നടിച്ചുള്ള പോരാട്ടം നയിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.

യുവാക്കളുടെ ഭാവി തകർത്തെന്ന് ഖാർഗെ | Rahul Gandhi on Modi rule final phase

സി.ഡബ്ല്യു.സി യോഗത്തെ അഭിസംബോധന ചെയ്ത കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മോദി സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. കഴിഞ്ഞ 12 വർഷത്തെ ബി.ജെ.പി ഭരണം രാജ്യത്തെ യുവതലമുറയുടെ ഭാവിയെ പൂർണമായും അനിശ്ചിതത്വത്തിലാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സമീപ വർഷങ്ങളിലായി രാജ്യത്തുടനീളം 94,000 സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടിയതായി ഖാർഗെ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം സാധാരണക്കാർക്ക് അപ്രാപ്യമാകുന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെടുന്നത്. യുവജനങ്ങൾക്ക് വ്യക്തവും സമഗ്രവും സമയബന്ധിതവുമായ വിദ്യാഭ്യാസത്തിൽനിന്ന് തൊഴിലിലേക്ക് വഴിയൊരുക്കുന്ന ഒരു പുതിയ നയം രാജ്യം ആവശ്യപ്പെടുന്നുണ്ടെന്ന് ഖാർഗെ പറഞ്ഞു.

വർഗീയ ഉന്മാദവും തെരഞ്ഞെടുപ്പ് കേന്ദ്രീകൃതമായ വാഗ്ദാനങ്ങളും പടർത്തി വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ കാതലായ വിഷയങ്ങളെ കേന്ദ്രം അവഗണിക്കുകയാണ്. യുവാക്കളെ കടുത്ത നിരാശയിലേക്കാണ് സർക്കാർ നയങ്ങൾ തള്ളിവിട്ടതെന്നും അദ്ദേഹം ആരോപിച്ചു.

രാമക്ഷേത്ര ട്രസ്റ്റിന്റെ പണവും സ്വർണവും; കണക്ക് ചോദിച്ച് കോൺഗ്രസ് | Rahul Gandhi on Modi rule final phase

അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റിന് ലഭിച്ച ഭീമമായ സംഭാവനകളെക്കുറിച്ചും കണക്കുകളെക്കുറിച്ചും ഖാർഗെ യോഗത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചു. രാമക്ഷേത്ര നിർമാണത്തിനായി ജനങ്ങളിൽനിന്ന് സ്വീകരിച്ച സ്വർണവും പണവും അടക്കമുള്ള വൻ സംഭാവനകൾ എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നതിനെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ പുറത്തുവിടാൻ ട്രസ്റ്റിന് ബാധ്യതയുണ്ടെന്ന് ഖാർഗെ വ്യക്തമാക്കി. സംഭാവനകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള സാമ്പത്തിക ക്രമക്കേടുകളെയും അഴിമതി ആരോപണങ്ങളെയും കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ചൈനീസ് കടന്നുകയറ്റവും അതിർത്തി പ്രശ്‌നങ്ങളും | Rahul Gandhi on Modi rule final phase

ഇന്ത്യൻ അതിർത്തികളിൽ ചൈന നടത്തിവരുന്ന കടന്നുകയറ്റങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും യോഗം വിശദമായി വിലയിരുത്തി. അതിർത്തി സുരക്ഷയിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചകൾ പാർലമെന്റിലും പൊതുവേദികളിലും കൂടുതൽ ശക്തമായി ഉന്നയിക്കാനും യോഗം തീരുമാനിച്ചു.

കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സംഘടന ജനറൽ സെക്രട്ടറിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കേന്ദ്രത്തിനെതിരായ തുടർപ്രക്ഷോഭങ്ങൾക്ക് യോഗം അന്തിമ രൂപം നൽകി.

Also read: