18/06/2026
[fontresizer_tawhidurrahmandear_widget]
India

ചൈനീസ് നിർമിത റോബോട്ടിനെ അടിച്ചുമാറ്റി എഐ സമ്മിറ്റിൽ സ്വന്തം പേരിൽ അവതരിപ്പിച്ചു; വീണ്ടും

ന്യൂഡല്‍ഹി: ഭാരത് മണ്ഡപത്തിൽ നടന്ന അന്താരാഷ്ട്ര ‘ഇന്ത്യ എഐ സമ്മിറ്റിൽ’ ചൈനീസ് നിർമിത റോബോട്ടിനെ സ്വന്തം കണ്ടുപിടുത്തമായി അവതരിപ്പിച്ച് നോയിഡയിലെ ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റി. ചൈനീസ് കമ്പനിയായ ‘യൂണിട്രീ’ വികസിപ്പിച്ചെടുത്ത അത്യാധുനിക റോബോഡോഗിന്റെ ലോഗോ മാറ്റി സ്വന്തം സ്റ്റിക്കർ പതിപ്പിച്ചാണ് സർവകലാശാല പ്രദർശനത്തിന് എത്തിച്ചത്. കള്ളത്തരം പിടിക്കപ്പെട്ടതോടെ കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം യൂണിവേഴ്‌സിറ്റിയെ സമ്മിറ്റിൽനിന്ന് പുറത്താക്കി. ഏകദേശം 15 ലക്ഷത്തോളം രൂപ വിലവരുന്ന ‘യൂണിട്രീ ഗോRead More

Main story

‘ഹിന്ദു കുടുംബങ്ങൾ കുറഞ്ഞത് മൂന്ന് കുട്ടികളെയെങ്കിലും വളർത്തണം’- ആർഎസ്എസ് മേധാവി മോഹൻ ഭഗവത്

ലഖ്‌നൗ: ഹിന്ദു കുടുംബങ്ങൾ കുറഞ്ഞത് മൂന്ന് കുട്ടികളെയെങ്കിലും വളർത്തുന്നത് പരിഗണിക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ലഖ്‌നൗവിൽ നടന്ന സാമൂഹിക സൗഹാർദ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനസംഖ്യാ നിരക്ക് കുറയുന്നത് സമൂഹത്തിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്ന ശാസ്ത്രീയ നിരീക്ഷണങ്ങൾ മുൻനിർത്തിയാണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. വിവാഹം കേവലം വ്യക്തിപരമായ ആഗ്രഹപൂർത്തീകരണത്തിനല്ലെന്നും, സൃഷ്ടിയെ മുന്നോട്ട് കൊണ്ടുപോകുക എന്ന ഉത്തരവാദിത്തം കൂടിയാണെന്നും നവദമ്പതികളെ ബോധവാന്മാരാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നിലവിൽ നേരിട്ടുള്ള ഭീഷണികളില്ലെങ്കിലും [&Read More

Main story

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. അറസ്റ്റിലായി 41ാം ദിവസമാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ ഏറ്റവും വേഗത്തിൽ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ് തന്ത്രി. ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപം എന്നിവയിൽ നിന്നും സ്വർണം അപഹരിച്ച കേസുകളിലാണ് കോടതി നടപടി. തന്ത്രി എന്ന നിലയിലുള്ള ഇടപെടലുകൾ മാത്രമാണ് ശബരിമലയിൽ നടത്തിയതെന്നും സ്വർണാപഹരണത്തിൽ തനിക്ക് പങ്കില്ലെന്നുമാണ് കണ്ഠര് രാജീവർ കോടതിയിൽ വാദിച്ചത്. എന്നാൽ, സ്വർണക്കൊള്ളയിൽ തന്ത്രിക്ക് മുഖ്യപങ്കുണ്ടെന്നാണ് പ്രത്യേക [&Read More

Main story

സാമ്പത്തിക തട്ടിപ്പ്: നിർമാതാവിന്റെ പരാതിയിൽ ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ശംസുദ്ദീൻ അറസ്റ്റിൽ

കൊച്ചി: ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ശംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. നിർമാതാവ് ആൻ സരിഗ ആന്റണി നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ തൃപ്പൂണിത്തുറ പൊലീസാണ് നടപടിയെടുത്തത്. സിനിമയുടെ ബജറ്റുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചും അനാവശ്യ കാലതാമസം വരുത്തിയും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി എന്നാണ് പരാതി. 2.25 കോടി രൂപയ്ക്ക് സിനിമ പൂർത്തിയാക്കാം എന്ന് കരാറുണ്ടാക്കിയ ശേഷം, ഷൂട്ടിങ് പുരോഗമിക്കവേ ചെലവ് 3.25 കോടിയായി ഉയർത്തിയെന്ന് നിർമാതാവ് ആരോപിക്കുന്നു. ശംസുദ്ദീന് പുറമെ സിനിമയുമായി ബന്ധപ്പെട്ട മറ്റ് അഞ്ച് പേർ [&Read More

Kerala

‘ഭക്തർക്കുപോകാൻ റോഡുണ്ടാക്കിയത് ആരപ്പാ’ എന്ന് ആരെങ്കിലും പാട്ടിറക്കിയിട്ടുണ്ടോ?- എം.എ ബേബി

അമ്പലപ്പുഴ: ശബരിമലയിൽ ഭക്തർക്കായി റോഡ് നിർമിച്ചത് പി.കെ ചന്ദ്രാനന്ദനാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.എ ബേബി. ‘ഭക്തർക്കുപോകാൻ റോഡുണ്ടാക്കിയത് ആരപ്പാ’ എന്ന് ആരെങ്കിലും പാട്ടിറക്കിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. വണ്ടാനത്ത് പി.കെ ചന്ദ്രാനന്ദന്റെ ഓർമ്മയ്ക്കായി നിർമിക്കുന്ന പികെസി മെമ്മോറിയൽ കെയർഹോമിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് സെന്ററാണ് കെയർഹോം നിർമിക്കുന്നത്. ഇടതുപക്ഷമെന്ന വ്യാജേന വലതുപക്ഷം നടത്തുന്ന അവകാശവാദങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്ന് ബേബി പറഞ്ഞു. ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മാത്രമാണ്. [&Read More

Kerala

ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം; വിഷു-റംസാൻ പെരുന്നാൾ സ്‌റ്റോക്ക് കത്തി നശിച്ചു

കോഴിക്കോട്: തീപിടിത്തത്തിൽ വൻ നാശനഷ്ടം നേരിട്ട കോഴിക്കോട് ജയലക്ഷ്മി സിൽക്‌സിലെ അന്വേഷണ നടപടികൾ വേഗത്തിലാക്കുന്നു. പാളയത്തെ ഷോറൂമിലുണ്ടായ അപകടത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുന്നതിലൂടെ തീപിടിത്തത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനാകുമെന്നാണ് ഫയർഫോഴ്‌സിന്റെ നിഗമനം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ അന്വേഷണങ്ങൾ നടക്കുക. ഇന്നലെ വൈകുന്നേരം അഞ്ചേമുക്കാലോടെയാണ് വസ്ത്രാലയത്തിൽ തീ പടർന്നത്. വിഷു, റംസാൻ പെരുന്നാൾ വിപണികൾ മുന്നിൽക്കണ്ട് എത്തിച്ച കോടികൾ വിലമതിക്കുന്ന വസ്ത്രശേഖരം പൂർണമായും കത്തിനശിച്ചു. കെട്ടിടത്തിനും വസ്ത്രങ്ങൾക്കും [&Read More

Main story

ഒരുമാസം ജയിലിൽ ഒരുമാസം പുറത്ത്; തിരിച്ച് ജയിലിലെത്തി മൂന്നാഴ്ചയായപ്പോൾ ഡിവൈഎഫ്‌ഐ നേതാവിന് വീണ്ടും

കണ്ണൂർ: ജയിലിൽ തിരിച്ചെത്തി മൂന്നാഴ്ച തികയും മുൻപേ ഡിവൈഎഫ്‌ഐ നേതാവിന് വീണ്ടും പരോൾ. പോലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വി.കെ നിഷാദിനാണ് ഹൈക്കോടതി ഇടപെടലിലൂടെ വീണ്ടും പുറത്തിറങ്ങാൻ വഴിയൊരുങ്ങിയത്. ജയിൽ സൂപ്രണ്ട് പരോൾ അപേക്ഷ നിരസിച്ചതിനെത്തുടർന്നാണ് നിഷാദ് കോടതിയെ സമീപിച്ചത്. അരിയിൽ ഷുക്കൂർ വധവുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ പോലീസ് ജീപ്പിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിലാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി നിഷാദിനെ ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ട് ഒരു മാസം തികയും മുൻപേ ഡിസംബറിൽ [&Read More

Kerala

റമദാൻ പിറ കണ്ടില്ല; കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ച

കോഴിക്കോട്: കേരളത്തിൽ എവിടെയും മാസപ്പിറ ദൃശ്യമാകാത്തതിനാൽ വിശുദ്ധ റമദാൻ വ്രതാരംഭം വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് സംസ്ഥാനത്ത് എവിടെയും മാസപ്പിറ കാണാത്ത സാഹചര്യത്തിൽ ശഅ്ബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, [&Read More

World

‘അമേരിക്കയുടെ വിമാനവാഹിനി കപ്പലുകളെ കടലിൽ മുക്കും’; മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ്

തെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പുകൾക്ക് ശക്തമായ പ്രതികരണവുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. അമേരിക്കൻ വിമാനവാഹിനി കപ്പലുകളെ കടലിന്റെ അടിയിലേക്ക് അയക്കാൻ ശേഷിയുള്ള ആയുധങ്ങൾ ഇറാന്റെ പക്കലുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തങ്ങളുടെ ആയുധങ്ങൾ യുഎസ് കപ്പലുകളെക്കാൾ അപകടകാരിയാണെന്നും ഖാംനഇ പറഞ്ഞു. കിഴക്കൻ അസർബൈജാൻ പ്രവിശ്യയിൽനിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം അമേരിക്കയ്ക്കു താക്കീത് നൽകിയത്. ‘തങ്ങളുടെ സൈന്യമാണ് ലോകത്തിലെ ഏറ്റവും ശക്തമെന്ന് അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ചു പറയുന്നുണ്ട്. [&Read More

Kerala

കോഴിക്കോട് ജയലക്ഷ്മി സിൽക്‌സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

കോഴിക്കോട്: നഗരമധ്യത്തിലെ കല്ലായ് റോഡിൽ പ്രവർത്തിക്കുന്ന പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്‌സിൽ വൻ തീപിടിത്തം. വൈകീട്ട് ആറ് മണിയോടെയാണ് കെട്ടിടത്തിൽ തീ ആളിപ്പടർന്നത്. ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്‌നിശമന സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിന്റെ മുകൾനിലയിലാണ് ആദ്യം തീ പടർന്നത്. വൻതോതിൽ പുകയും തീയും ഉയർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമായിട്ടുണ്ട്. അഗ്‌നിശമന സേനയുടെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണും ഷോറൂമിന്റെ ഒരു ഭാഗവും പൂർണമായും കത്തിനശിച്ചതായാണു വിവരം. അപകടകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ [&Read More