23/07/2026
[fontresizer_tawhidurrahmandear_widget]
Main story

‘നൂറ്റാണ്ടുകളുടെ മുറിവുകള്‍ ഉണങ്ങുകയാണ്’ ; അയോധ്യ രാമക്ഷേത്രത്തില്‍ കാവിപ്പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര

ലക്‌നൗ: 500 വര്‍ഷം പഴക്കമുള്ള ദൃഢനിശ്ചയത്തിന്റെ പൂര്‍ത്തീകരണവും ഹിന്ദു മൂല്യങ്ങളുടെ പ്രതീകവുമാണ് രാമക്ഷേത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതോടെയുള്ള ധ്വജാരോഹണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉണര്‍വിന്റെയും സമര്‍പ്പണത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും പ്രതീകമാണ് ഇവിടെ ഉയര്‍ന്ന പതാക. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുറിവുകള്‍ ഇതോടെ ഉണങ്ങുന്നുവെന്നും മോദി പറഞ്ഞു. ‘ശ്രീരാമന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതും സത്യത്തിന്റെയും നീതിയുടെയും വിജയത്തിന്റെയും പ്രതീകവുമാണ് ഈ പതാക. ഇത് ശ്രീരാമന്റെ ആദര്‍ശങ്ങള്‍ ലോകത്തിന് പ്രഖ്യാപിക്കുന്ന ധര്‍മ്മ പതാകയാണ്. സത്യത്തിന്റെയും നീതിയുടെയും ശാശ്വത മൂല്യങ്ങള്‍ക്കുവേണ്ടിയാണ് [&Read More

India

‘എന്നെ ലക്ഷ്യമിട്ട് എന്തെങ്കിലും നീക്കമുണ്ടായാല്‍ രാജ്യം കുലുങ്ങും’: എസ്‌ഐആറില്‍ ബി.ജെ.പിക്ക് മുന്നറിയിപ്പുമായി മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്ന വോട്ടര്‍ പട്ടിക തീവ്ര പരിശോധനയില്‍ (എസ്‌ഐആര്‍) മുന്നറിയിപ്പുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. തന്നെയും അനുയായികളെയും ലക്ഷ്യമിട്ട് എന്തെങ്കിലും നീക്കം നടന്നാല്‍ രാജ്യം മുഴുവന്‍ പിടിച്ചുകുലുക്കുന്ന പ്രക്ഷോഭം നടത്തുമെന്ന് മമത പ്രഖ്യാപിച്ചു. ബിജെപി ഓഫീസില്‍ നിന്നു നല്‍കുന്ന പട്ടിക പ്രകാരമാണ് കമ്മീഷന്‍ തീരുമാനമെടുക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ‘ബംഗാളില്‍ നിങ്ങള്‍ എന്നെ ലക്ഷ്യം വെക്കുകയോ എന്റെ ജനങ്ങളെ ആക്രമിക്കുകയോ ചെയ്താല്‍ ഞാന്‍ അതിനെ വ്യക്തിപരമായ ആക്രമണമായി കണക്കാക്കും. രാജ്യത്തെ മുഴുവന്‍ പിടിച്ചുകുലുക്കും [&Read More

India

ബിഹാറിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ട അച്ചടക്ക നടപടി; 7 നേതാക്കളെ

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിക്കു പിന്നാലെ അച്ചടക്ക നടപടികള്‍ക്കു തുടക്കമിട്ട് കോണ്‍ഗ്രസ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ഏഴ് മുതിര്‍ന്ന നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. ആറ് വര്‍ഷത്തേക്കാണ് നടപടി. ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ബിപിസിസി) ആണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബിപിസിസി മുന്‍ വൈസ് പ്രസിഡന്റ് ഷക്കീലുര്‍ റഹ്മാന്‍, കോണ്‍ഗ്രസ് സേവാദള്‍ മുന്‍ വൈസ് പ്രസിഡന്റ് ആദിത്യ പാസ്വാന്‍, കിസാന്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാജ് കുമാര്‍ ശര്‍മ്മ, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് മുന്‍ [&Read More

Lifestyle

ബിഹാറില്‍ അമ്മമാരുടെ മുലപ്പാലില്‍ യുറേനിയം സാന്നിധ്യം! നടുക്കുന്ന കണ്ടെത്തലുമായി പഠന റിപ്പോര്‍ട്ട്

പട്‌ന: ബിഹാറിലെ ആറ് ജില്ലകളിലെ മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലില്‍ വിഷാംശമുള്ള യുറേനിയം (Read More

Tech

ആ ‘സീക്രട്ട് ഡിവൈസി’ന്‍റെ ആദ്യ രഹസ്യം പുറത്ത്; വെളിപ്പെടുത്തി സാം ആൾട്ട്മാനും ജോണി

സാന്‍ ഫ്രാന്‍സിസ്‌കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകത്തെ അതികായരായ ഓപണ്‍എഐയുടെ സിഇഒ സാം ആള്‍ട്ട്മാനും ആപ്പിളിന്റെ മുന്‍ ഡിസൈന്‍ മേധാവി ജോണി ഐവും ചേര്‍ന്ന് വികസിപ്പിക്കുന്ന എഐ ഹാര്‍ഡ്വെയര്‍ ഉപകരണത്തെക്കുറിച്ചുള്ള ആദ്യ രഹസ്യങ്ങള്‍ പുറത്ത്. മനുഷ്യരാശിയുടെ കമ്പ്യൂട്ടിങ് രീതികളെ മാറ്റിമറിക്കാന്‍ ശേഷിയുള്ളതായി വിശേഷിപ്പിക്കപ്പെടുന്നതാണ് ഈ ‘രഹസ്യ ഡിവൈസ്’. നിലവിലെ സ്മാര്‍ട്ട്ഫോണുകള്‍ സൃഷ്ടിക്കുന്ന അമിതാസക്തിയില്‍നിന്ന് ഉപയോക്താക്കള്‍ക്ക് മോചനം നല്‍കി, കൂടുതല്‍ ലളിതവും ശാന്തവുമായ അനുഭവം നല്‍കുക എന്നതാണ് ഈ ഉപകരണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഐഫോണിലും ലളിതമായിരിക്കും ഈ ഡിവൈസ് എന്നാണ് [&Read More

Sports

അച്ഛനും പ്രതിശ്രുത വരനും ആശുപത്രിയില്‍; ഇന്‍സ്റ്റഗ്രാമിലെ വിവാഹ പോസ്റ്റുകളെല്ലാം നീക്കം ചെയ്ത് സ്മൃതി

സാംഗ്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന, സംഗീതജ്ഞന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം നിര്‍ത്തിവച്ചതിന് പിന്നാലെ, വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്ത് ക്രിക്കറ്റ് താരം സ്മൃതി മന്ദാന. സ്മൃതിയുടെ ഏറ്റവും അടുത്ത സുഹൃത്തും ഇന്ത്യന്‍ ടീമിലെ സഹതാരവുമായ ജെമീമ റോഡ്രിഗസും തന്റെ പ്രൊഫൈലില്‍ നിന്ന് വിവാഹനിശ്ചയ വീഡിയോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. സ്മൃതിയും പലാഷും നവംബര്‍ 23ന് മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹിതരാകാനിരിക്കുകയായിരുന്നു. [&Read More

India

ഡല്‍ഹി സ്‌ഫോടനത്തെ തുടര്‍ന്ന് സുരക്ഷാ ഭീതി; ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി നെതന്യാഹു

ന്യൂഡൽഹി: അടുത്തിടെ നടന്ന ചെങ്കോട്ട സ്ഫോടനത്തെ തുടർന്നുല്ള സുരക്ഷാ ആശങ്കകൾ കാരണം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം വീണ്ടും റദ്ദാക്കി. ഈ വർഷം ഇത് മൂന്നാം തവണയാണ് അദ്ദേഹം ഇന്ത്യയിലേക്കുള്ള യാത്ര മാറ്റിവെക്കുന്നത്. ഈ വർഷം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ നെതന്യാഹു പദ്ധതിയിട്ടിരുന്നെങ്കിലും, രണ്ടാഴ്ച മുമ്പ് ന്യൂഡൽഹിയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഏജൻസികൾ യാത്ര പുനഃപരിശോധിക്കാൻ നിർദേശിക്കുകയായിരുന്നു. സുരക്ഷാ വിലയിരുത്തലുകൾ പൂർത്തിയാക്കിയ ശേഷം അടുത്ത വർഷം സന്ദർശനത്തിനായി പുതിയ [&Read More

India

എത്യോപ്യന്‍ അഗ്‌നിപര്‍വത ചാരം ഹിമാലയം കടന്ന് ഇന്ത്യയിലേക്ക്; വിമാന സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ നിന്നുയരുന്ന ചാരം പടിഞ്ഞാറന്‍, വടക്കന്‍ മേഖലകളിലേക്ക് നീങ്ങി ഇന്ത്യയിലെത്തി. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. ഇതേത്തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിശദമായ നിര്‍ദേശം പുറപ്പെടുവിച്ചു. ഉയരത്തിലും വേഗതയിലും സഞ്ചരിക്കുന്ന ചാരപ്പുക ഹിമാലയം കടന്ന് ഗുജറാത്തില്‍ പ്രവേശിച്ച് രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലൂടെ കിഴക്കോട്ടാണ് നീങ്ങുന്നത്. അഗ്‌നിപര്‍വ്വത ചാരത്തില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ ഡൈ ഓക്‌സൈഡ്, സൂക്ഷ്മമായ ഗ്ലാസ് കണികകള്‍ എന്നിവ [&Read More

Main story

‘അമിത് ഷായുമായി ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം വിടും’; കുമാരസ്വാമിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍

ബംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി താന്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്ന ജനതാദള്‍ (സെക്യുലര്‍) നേതാവ് എച്ച്.ഡി കുമാരസ്വാമിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ആരോപണം തെളിയിച്ചാല്‍ ഉടന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ഡി.കെ ശിവകുമാര്‍ കുമാരസ്വാമിയെ വെല്ലുവിളിച്ചു. ‘ഞാന്‍ അമിത് ഷായുമായി ബന്ധപ്പെട്ടതിന് ഏതെങ്കിലും തെളിവുകള്‍ അദ്ദേഹം പുറത്തുവിടൂ.. ഒരു നിമിഷം പോലും വൈകാതെ ഞാന്‍ പൊതുജീവിതം അവസാനിപ്പിക്കുകയും രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്യും,’Read More

India

പെഷവാർ ആക്രമണത്തിന് പിന്നാലെ പാക് വ്യോമാക്രമണം: അഫ്ഗാനിസ്ഥാനിൽ 9 കുട്ടികളടക്കം 10 പേർ

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറിലുള്ള അർദ്ധസൈനിക ആസ്ഥാനത്ത് നടന്ന ചാവേർ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്ക് പിന്നാലെ, അഫ്ഗാനിസ്ഥാനിൽ വന്‍ വ്യോമാക്രമണവുമായി പാകിസ്ഥാൻ. അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിലെ ഗുർബുസ് ജില്ലയിൽ നടന്ന ബോംബാക്രമണത്തിൽ ഒമ്പത് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി താലിബാൻ സ്ഥിരീകരിച്ചു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നിലവിലുള്ള ദുർബലമായ വെടിനിർത്തൽ കരാറിനിടെ വീണ്ടും ഉടലെടുത്ത ഈ ശത്രുത, ഇരു രാജ്യങ്ങളും തമ്മിൽ പുതിയൊരു സംഘർഷത്തിന് വഴിവച്ചേക്കുമെന്ന ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അർദ്ധരാത്രിയോടെ നടന്ന വ്യോമാക്രമണം താലിബാന്‍ നേതാവായ [&Read More