കൊച്ചി: വടുതലയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളായ അശ്വതി നായർ, അമ്മ ശ്രീകുമാരി, അശ്വതിയുടെ മക്കളായ കാർണിവൻ (14), കീർത്തവൻ (4), രണ്ട് വയസ്സുകാരിയായ മകൾ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ ഒരാൾ ഫാനിൽ തൂങ്ങിയാടുന്നത് ജനലിലൂടെ നാട്ടുകാർ കണ്ടതോടെയാണ് നാടിനെ നടുക്കിയ കൂട്ടമരണത്തിന്റെ വിവരം പുറംലോകമറിഞ്ഞത്. രണ്ടു മാസങ്ങൾക്ക് മുൻപാണ് കുട്ടിയുടെ ചികിത്സയ്ക്കായി ഇവർ വടുതലയിൽ വീട് വാടകയ്ക്കെടുത്തത്. അശ്വതിയുടെ ഭർത്താവ് മാസങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്തിരുന്നു. ഇതിനുപിന്നാലെ [&Read More
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അവസാന ഘട്ട സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചതോടെ 140 മണ്ഡലങ്ങളിലും എൽഡിഎഫ് ചിത്രം തെളിഞ്ഞു. കാസർകോട്, താനൂർ, വള്ളിക്കുന്ന് എന്നീ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ചത്. ഇതോടെ ഇടതുമുന്നണി കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നു. കാസർകോട് മണ്ഡലത്തിൽ ഷാനവാസ് പാദൂരിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി എൽഡിഎഫ് കളത്തിലിറക്കി. താനൂരിൽ മുഹമ്മദ് സമീറാണ് ഇടതു സ്വതന്ത്രനായി ജനവിധി തേടുന്നത്. വള്ളിക്കുന്നിൽ ഐഎൻഎൽ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി അഡ്വ. സി.പി മുസ്തഫയെയും നിശ്ചയിച്ചു. തിരുവനന്തപുരം [&Read More
‘സാമ്രാജ്യം തരാമെന്ന് പറഞ്ഞാലും ബിജെപിയിലേക്കില്ല; ഒരുതരത്തിലും പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല’- കെ. സുധാകരൻ
കണ്ണൂർ: ഒരു കാരണവശാലും കോൺഗ്രസ് പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കെ. സുധാകരൻ. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വലിയ വാഗ്ദാനങ്ങൾ നൽകിയാൽ പോലും താൻ ബിജെപിയിലേക്ക് പോകില്ലെന്നും അത്തരം ഓഫറുകൾ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനം പൂർണ്ണമനസ്സോടെ അംഗീകരിക്കുന്നു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സംസാരിച്ചതായും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് ഉറപ്പു ലഭിച്ചതായും സുധാകരൻ പറഞ്ഞു. വ്യക്തിപരമായ [&Read More
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീപിടിത്തത്തിന് പിന്നാലെ രോഗികൾ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ (38) ബന്ധുക്കളാണ് ചികിത്സാ വീഴ്ച ആരോപിച്ച് രംഗത്തെത്തിയത്. അപകടദിവസം രാവിലെയും സനീഷിന് പൊടിയരിക്കഞ്ഞി വാങ്ങി നൽകിയിരുന്നതായും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നുവെന്നും ബന്ധുവായ പുഷ്പലീല വെളിപ്പെടുത്തി. അഗ്നിബാധയുണ്ടായ സമയത്ത് സനീഷിനെ ഐസിയുവിൽ നിന്ന് മാറ്റാൻ വൈകിയതാണ് സ്ഥിതി വഷളാക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. തീപിടിത്തമുണ്ടായപ്പോൾ മറ്റ് രോഗികളെ വേഗത്തിൽ മാറ്റിയെങ്കിലും സനീഷിനെ [&Read More
’തെരഞ്ഞെടുപ്പില് മല്സരിച്ചത് ഏറ്റവും വലിയ തെറ്റ്; കേസുകൾ നേരിട്ടു, ഒറ്റപ്പെട്ടു’- ഫിറോസ് കുന്നംപറമ്പിൽ
മലപ്പുറം: സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. 2021Read More
കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപം നടക്കാനിറങ്ങിയ സിനിമാ നടിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് പോലീസ് പിടിയിലായി. കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ് (39) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് സ്റ്റേഡിയം ലിങ്ക് റോഡിലെ ടാറ്റു സ്റ്റുഡിയോയ്ക്ക് സമീപത്തുവെച്ചായിരുന്നു സംഭവം. എംബിഎ ബിരുദധാരിയും കാക്കനാട്ടെ പ്രമുഖ ഐടി സ്ഥാപനത്തിൽ മാനേജറുമായ വിപിൻ, നടിയെ തടഞ്ഞുനിർത്തുകയും കടന്നുപിടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നടിയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീട്ടിൽ നിന്നാണ് പിടികൂടിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, [&Read More
സ്ഥാനാർത്ഥി നിർണ്ണയത്തിൽ ‘വെട്ടിലായി’ ബിജെപി; പന്ത്രണ്ട് സീറ്റുകളിൽ ഇനിയും പ്രഖ്യാപനമില്ല, ഘടകകക്ഷിയും ഇടയുന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കാനാകാതെ ബിജെപി നേതൃത്വം പ്രതിസന്ധിയിൽ. നിർണ്ണായകമായ പന്ത്രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് അണികൾക്കിടയിലും ആശയക്കുപ്പമുണ്ടാക്കിയിട്ടുണ്ട്. ഇതിനിടെ, പാറശാല സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഘടകകക്ഷിയായ കാമരാജ് കോൺഗ്രസ് തങ്ങൾക്ക് അനുവദിച്ച രണ്ട് സീറ്റുകളിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചത് ബിജെപിക്ക് വൻ തിരിച്ചടിയായി. തിരുവനന്തപുരം, ചിറയിൻകീഴ്, അരുവിക്കര, പുതുപ്പള്ളി ഉൾപ്പെടെയുള്ള സുപ്രധാന സീറ്റുകളിലാണ് പ്രഖ്യാപനം വൈകുന്നത്. തിരുവനന്തപുരത്ത് കോൺഗ്രസിൽ നിന്നുള്ള പ്രമുഖരെ [&Read More
തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീപിടിത്തം: അഞ്ച് രോഗികൾ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ വെൻ്റിലേറ്ററിന് തീപിടിച്ച സംഭവത്തിന് പിന്നാലെ ചികിത്സയിലായിരുന്ന അഞ്ച് രോഗികൾ മരിച്ചു. ചൊവ്വാഴ്ചയുണ്ടായ അഗ്നിബാധയ്ക്ക് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മരണങ്ങൾ സംഭവിച്ചത്. നെയ്യാറ്റിൻകര സ്വദേശി സനീഷ് (38), ആയൂർ സ്വദേശി കൃഷ്ണൻകുട്ടി, അബ്ദുൾ റഹീം, ചിറയിൻകീഴ് സ്വദേശി ഓമന അമ്മ, ബാലരാമപുരം സ്വദേശി ശ്രീധരൻ എന്നിവരാണ് മരിച്ചത്. തീപിടിത്തമുണ്ടായ ഉടൻ രോഗികളെ സുരക്ഷിതമായി മാറ്റിയെന്നും എല്ലാവരും അപകടനില തരണം ചെയ്തുവെന്നുമാണ് ആശുപത്രി അധികൃതർ ആദ്യം വിശദീകരിച്ചിരുന്നത്. എന്നാൽ, തീപടർന്ന [&Read More
തിരുവനന്തപുരം: ജന്മനാ ബാധിച്ച മാരകമായ കരൾരോഗത്തെ അതിജീവിച്ച് ആറുമാസം പ്രായമുള്ള ധ്രിയ എന്ന കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയായി വീട്ടിലേക്ക് മടങ്ങുന്നു. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടന്ന അതീവ സങ്കീർണ്ണമായ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെയാണ് ധ്രിയയ്ക്ക് പുതുജീവൻ ലഭിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിനിൽ നിന്നാണ് കുഞ്ഞ് കരൾ സ്വീകരിച്ചത്. പിത്തനാളികളിലെ തടസ്സം മൂലം കരളിനെ ബാധിക്കുന്ന ‘ബിലിയറി അത്രേസിയ’ എന്ന രോഗമായിരുന്നു ധ്രിയയ്ക്ക്. മറ്റൊരു ആശുപത്രിയിൽ വെച്ച് ‘കസായ്’ ശസ്ത്രക്രിയയ്ക്ക് വിധേയയായെങ്കിലും കുഞ്ഞിൻ്റെ ആരോഗ്യനില വഷളാവുകയും [&Read More
’ബയോളജിക്കലി കുട്ടികളില്ലാത്ത മോദിയുടെ കുട്ടികളാണ് ഭാരതത്തിലെ ഓരോ പെൺമക്കളും; 10 രൂപയ്ക്ക് നാപ്കിന്
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെയും സ്ത്രീക്ഷേമ പദ്ധതികളെയും പ്രശംസിച്ച് ട്വൻ്റി 20 സ്ഥാനാർത്ഥിയും നടിയുമായ ലക്ഷ്മി പ്രിയ. നരേന്ദ്ര മോദി ഭാരതത്തിലെ ഓരോ പെൺമക്കളുടെയും അച്ഛൻ്റെ സ്ഥാനത്താണെന്നും അദ്ദേഹം നടപ്പിലാക്കിയ പദ്ധതികൾ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്ത്രീപക്ഷ ചിന്തകളെക്കുറിച്ച് സംസാരിക്കവെ ജനൗഷധി കേന്ദ്രങ്ങൾ വഴി കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കിയതിനെ ലക്ഷ്മി പ്രിയ എടുത്തുപറഞ്ഞു. പത്ത് രൂപയ്ക്ക് നാപ്കിൻ ലഭിച്ചപ്പോൾ താൻ സന്തോഷം കൊണ്ട് [&Read More