തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്യുടെയും ടി.വി.കെ.യുടെയും വൻ വിജയം പ്രവചിച്ച പ്രശസ്ത ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റിനെ സർക്കാർ ഉദ്യോഗസ്ഥനായി നിയമിച്ചു. സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി (Read More
‘ഇനി ആക്രമിച്ചാൽ യുറേനിയം സമ്പുഷ്ടീകരണം ആയുധ നിലവാരത്തിലേക്ക് ഉയർത്തും’; യുഎസിനും ഇസ്രയേലിനും ഇറാന്റെ
തെഹ്റാൻ: അമേരിക്കയോ ഇസ്രയേലോ രാജ്യത്തിന് നേരെ വീണ്ടും സൈനിക ആക്രമണം നടത്തിയാൽ, യുറേനിയം സമ്പുഷ്ടീകരണം 90 ശതമാനമായി ആയുധ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ആണവ ചർച്ചകൾ സ്തംഭനാവസ്ഥയിലായ സാഹചര്യത്തിൽ ഇറാൻ പാർലമെന്ററി കമ്മീഷൻ വക്താവ് ഇബ്രാഹിം റെസായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം പുനരാരംഭിച്ചാൽ പരിഗണനയിലുള്ള പ്രധാന ഓപ്ഷനുകളിലൊന്ന് സമ്പുഷ്ടീകരണ തോത് വർധിപ്പിക്കുക എന്നതാണെന്ന് റെസായി പറഞ്ഞു. “മറ്റൊരു ആക്രമണം ഉണ്ടായാൽ 90 ശതമാനം സമ്പുഷ്ടീകരണത്തിലേക്ക് ഇറാൻ നീങ്ങിയേക്കാം,” അദ്ദേഹം എക്സിലൂടെ അറിയിച്ചു. നിലവിൽ 60 ശതമാനം [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കാത്തതിനെത്തുടർന്ന് ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നു. നേരത്തെ നിശ്ചയിച്ചതനുസരിച്ച് മെയ് 15 വെള്ളിയാഴ്ചയാണ് ഫലം പ്രസിദ്ധീകരിക്കേണ്ടത്. പരീക്ഷാ മൂല്യനിർണ്ണയവും അനുബന്ധ നടപടികളും പൂർത്തിയായ സാഹചര്യത്തിൽ പരീക്ഷാ ബോർഡ് നാളെ യോഗം ചേർന്ന് ഫലത്തിന് അന്തിമരൂപം നൽകും. എന്നാൽ, ഔദ്യോഗികമായി ഫലം ആര് പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. വെള്ളിയാഴ്ച ഫലപ്രഖ്യാപനം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പരീക്ഷാഭവൻ പൂർത്തിയാക്കിയിട്ടുണ്ട്. സാധാരണയായി വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളതെങ്കിലും നിലവിൽ മന്ത്രിയില്ലാത്ത സാഹചര്യം പ്രതിസന്ധിയുണ്ടാക്കുന്നു. [&Read More
തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ തമിഴക വെട്രി കഴകം നേതാവ് വിജയ്ക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ടൊരാളുണ്ട്. താരത്തിന്റെ പേഴ്സണൽ ബോഡിഗാർഡായ മാഹിക്കാരൻ നയീം മൂസ. പതിനായിരത്തോളം ആരാധകർ ഒഴുകിയെത്തുന്ന റാലികളിലും, ജനക്കൂട്ടം നിറഞ്ഞ സമ്മേളനങ്ങളിലും, തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലുമെല്ലാം വിജയിയുടെ മുഖ്യ ബോഡി ഗാർഡായി സുരക്ഷയൊരുക്കിയ ഈ മലയാളി ഇന്ന് തമിഴ്നാട്ടിൽ ആരാധകരേറെയുള്ള താരമായി വളർന്നുകഴിഞ്ഞു. സുരക്ഷാ ജീവനക്കാരൻ എന്നതിലുപരി വിജയ്യുടെ വിശ്വസ്തനും സുഹൃത്തും കൂടിയാണ് നയീം. ജോലി അന്വേഷിച്ച് ദുബൈയിലെത്തിയ നയീം ബോഡി ബിൽഡറായി മാറുകയും പിന്നീട് ബോളിവുഡ് താരങ്ങളുടേയടയക്കം [&Read More
ബിജെപിയിലും തർക്കം രൂക്ഷം; പാർലമെൻ്ററി പാർട്ടി നേതാവാകാൻ തമ്മിലടിച്ച് രാജീവ് ചന്ദ്രശേഖറും വി.
തിരുവനന്തപുരം: കേരള നിയമസഭയിൽ ബിജെപിയുടെ പാർലമെൻ്ററി പാർട്ടി നേതാവാകാൻ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും തമ്മിൽ തർക്കം രൂക്ഷമാകുന്നു. പദവിക്കായി ഇരുനേതാക്കളും ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. പാർട്ടിക്കുള്ളിലെ ‘ഒരാൾക്ക് ഒരു പദവി’ എന്ന നയം കർശനമായി നടപ്പിലാക്കണമെന്ന് വി. മുരളീധരൻ കേന്ദ്ര നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനും തർക്കം പരിഹരിക്കുന്നതിനുമായി ബിജെപി കോർ കമ്മിറ്റി യോഗം ഈ വെള്ളിയാഴ്ച ചേരും. നിലവിൽ എം.ടി. രമേശ് വിഭാഗം രാജീവ് ചന്ദ്രശേഖറിനെ പിന്തുണയ്ക്കുമ്പോൾ, കെ. [&Read More
വയറുവേദനക്ക് ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ യുവതിയുടെ ഇടതുകാൽ തളർന്നു: പാലക്കാട്ട് ചികിത്സാ പിഴവെന്ന്
പാലക്കാട്: കുഴൽമന്ദം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സാ പിഴവിനെത്തുടർന്ന് യുവതിയുടെ കാൽ തളർന്നതായി പരാതി. കുഴൽമന്ദം സ്വദേശിനിയായ അലീമയ്ക്കാണ് (28) ഇഞ്ചക്ഷൻ എടുത്തതിന് പിന്നാലെ ഇടതുകാൽ തളർന്നത്. കഴിഞ്ഞ മാർച്ച് 22Read More
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വൻ വിജയത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അട്ടിമറിയാണെന്ന വിചിത്ര ആരോപണവുമായി മുതിർന്ന സിപിഎം നേതാവ് ടി.കെ ഹംസ. വോട്ടിങ് യന്ത്രങ്ങളിൽ എഐ സഹായത്തോടെ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കണമെന്ന് അദ്ദേഹം ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടു. പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ഹംസ ആരോപിച്ചു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് എവിടെയിരുന്നും വോട്ടുകൾ കൂട്ടിച്ചേർക്കാൻ സാധിക്കുമെന്നും, വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് ദേശീയതലത്തിൽ ഉയർന്ന [&Read More
ബംഗാൾ ചീഫ് ഇലക്ഷൻ ഓഫിസറെ ചീഫ് സെക്രട്ടറിയായി പ്രഖ്യാപിച്ച് ബിജെപി സർക്കാർ; ഉളുപ്പില്ലായ്മയെന്ന്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുതിയ ചീഫ് സെക്രട്ടറിയായി മനോജ് അഗർവാളിനെ ബിജെപി സർക്കാർ നിയമിച്ചു. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായിരുന്ന മനോജ് അഗർവാളിന്റെ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. നിലവിലെ ചീഫ് സെക്രട്ടറി ദുഷ്യന്ത് നരിയാലയ്ക്ക് പകരക്കാരനായാണ് 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അഗർവാൾ ചുമതലയേൽക്കുന്നത്. ഇതോടൊപ്പം, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ സുബ്രത ഗുപ്തയെ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഉപദേശകനായും നിയമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ഈ നിയമനമെന്ന് തൃണമൂൽ [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ ആരാധനാലയങ്ങൾക്ക് പുറത്തുള്ള നമസ്കാരത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. നമസ്കാരങ്ങൾ പള്ളികൾക്കുള്ളിൽ മാത്രമേ നടത്താവൂ എന്നും പൊതുറോഡുകളോ തെരുവുകളോ തടസ്സപ്പെടുത്തിയുള്ള പ്രാർത്ഥനകൾ അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. വർഷങ്ങളായി ഈദ് നമസ്കാരം നടക്കാറുള്ള കൊൽക്കത്തയിലെ റെഡ് റോഡിലും ഇനി മുതൽ അനുമതി നൽകില്ലെന്ന് ബിജെപി എംഎൽഎ അർജുൻ സിങ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. [&Read More
വാഷിങ്ടൺ/ ഇസ്ലാമാബാദ്: ഇറാൻRead More