03/06/2026
[fontresizer_tawhidurrahmandear_widget]

Tags :devaswom board

Kerala

‘അടുപ്പം കെസിയോട്; പക്ഷേ, ജനം വി.ഡി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചു’; കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ഉണ്ടായതെന്ന് മന്ത്രി കെ. മുരളീധരൻ. 80 സീറ്റുകൾ പ്രതീക്ഷിച്ച സ്ഥാനത്ത് 100 സീറ്റുകൾ ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് അദ്ദേഹം ഒരു മലയാള മാധ്യമാത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിലെ മത്സരം തോറ്റ് അവസാനിപ്പിക്കരുതെന്ന വാശിയുണ്ടായിരുന്നു. വട്ടിയൂർക്കാവ് മണ്ഡലം ഉപേക്ഷിച്ചു പോയെന്ന ആക്ഷേപം പാർട്ടി നിർദേശപ്രകാരമായിരുന്നെങ്കിലും, വടകരയിലേക്ക് പോകേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നുണ്ടെന്നും ഇനി ഒരു കാരണവശാലും വട്ടിയൂർക്കാവ് വിട്ടുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരിൽ [&Read More

Kerala

ശബരിമലയിൽ പൂജകളുടെ പേരിലും കോടികളുടെ തട്ടിപ്പ്; അഷ്‌ടാഭിഷേകത്തിന്റെ പേരിലും വൻ കൊള്ള

പത്തനംതിട്ട: ശബരിമലയിൽ സ്വർണക്കൊള്ളയ്ക്ക് പിന്നാലെ പൂജകളുടെ പേരിലും കോടികളുടെ വെട്ടിപ്പ് നടന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. വഴിപാടായി സൗജന്യമായി ലഭിച്ച പൂജാസാധനങ്ങൾക്ക് വ്യാജമായി പണം എഴുതിയെടുത്താണ് ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തിയത്. അയ്യപ്പന്റെ പ്രധാന വഴിപാടായ അഷ്ടാഭിഷേകത്തിന്റെ പേരിലും വൻ കൊള്ള നടന്നതായി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. അനധികൃത ഇടപാടുകളെ തുടർന്ന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയ വ്യക്തി തന്നെയാണ് ഇപ്പോഴും ശബരിമലയിലേക്ക് പൂജാദ്രവ്യങ്ങൾ എത്തിക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി ഈ തട്ടിപ്പ് തുടരുകയാണെന്നാണ് പ്രാഥമിക നിഗമനം. ഒരു [&Read More

Kerala

ആഗോള അയ്യപ്പ സംഗമം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ്വം ബോര്‍ഡ്;

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് 55 ലക്ഷം കൂടി നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സ്‌പോണ്‍സര്‍ഷിപ്പായി ലഭിച്ച തുകയില്‍ നിന്നാണ് 55 ലക്ഷം രൂപ കൈമാറിയത്. 1.06 കോടി രൂപയാണ് ഇനി കൈമാറാനുള്ളത്. ബാക്കി തുക സ്‌പോണ്‍സര്‍ഷിപ്പ് തുക കിട്ടിയ ശേഷം മാത്രമായിരിക്കും കൈമാറുക.അതേസമയം തുക പോരെന്ന നിലപാടിലാണ് ഊരാളുങ്കല്‍ സൊസൈറ്റി. ചെലവായ 7 കോടിയും കിട്ടണമെന്നാണ് കമ്പനിയുടെ നിലപാട്. സ്പോൺസർഷിപ്പായി ദേവസ്വം ബോർഡിന് കിട്ടിയത് 3.85 കോടി [&Read More

Main story

ശബരിമല സ്വര്‍ണക്കൊള്ള: അവസാന പ്രതിയും പുറത്തേക്ക്; കെ.പി ശങ്കരദാസിന് ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായിരുന്ന ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതിയുടെ ഈ ഉത്തരവ്. ഇതോടെ ശബരിമല സ്വർണ കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ മുഴുവൻ പ്രതികളും ജാമ്യത്തിലിറങ്ങി. ശങ്കരദാസ് അറസ്റ്റിലായി 90 ദിവസം പൂർത്തിയായിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന് സ്വാഭാവിക ജാമ്യത്തിന് അർഹത ലഭിച്ചത്. മറ്റ് പ്രതികളായ എ. പത്മകുമാർ, തന്ത്രി കണ്ഠര് രാജീവര്, [&Read More

Kerala

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറും ജയിലിന് പുറത്തേക്ക്; ദ്വാരപാലക ശില്പ കേസിൽ സ്വാഭാവിക

കൊല്ലം: ശബരിമല സ്വർണക്കൊള്ള ക്കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാർ ഇന്ന് ജയിൽ മോചിതനാകും. ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങൾ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് ഇപ്പോൾ സ്വാഭാവിക ജാമ്യം അനുവദിച്ചത്. നേരത്തെ, കട്ടിളപ്പാളി കേസിലും അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് പത്മകുമാറിന് പുറത്തിറങ്ങാൻ വഴിയൊരുങ്ങിയത്. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) [&Read More

Main story

ശബരിമല യുവതീപ്രവേശന ഫയലുകൾ കാണാനില്ല; ദേവസ്വം ബോർഡിൽ അടിമുടി ദുരൂഹത

തിരുവനന്തപുരം: യുവതീപ്രവേശവുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് കാണാതായത് വലിയ വിവാദത്തിന് വഴിതുറക്കുന്നു. സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കുന്നതിനായി പഴയ ഫയലുകൾ പരിശോധിച്ചപ്പോഴാണ് സുപ്രധാന രേഖകൾ അപ്രത്യക്ഷമായ വിവരം പുറത്തുവരുന്നത്. സംഭവത്തിന് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. യുവതീപ്രവേശന വിഷയത്തിൽ ബോർഡിന്റെ മുൻകാല നിലപാടുകളും കോടതി വ്യവഹാരങ്ങളും വ്യക്തമാക്കുന്ന രേഖകളാണ് നഷ്ടപ്പെട്ടത്. കേസ് ഫയലുകൾ പോയിട്ട്, അവയുടെ പകർപ്പുകൾ പോലും ഓഫീസിൽ ലഭ്യമല്ലെന്ന് കണ്ടെത്തിയത് ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെയും [&Read More

Kerala

‘ആചാരങ്ങൾ സംരക്ഷിക്കപ്പെടണം, ശബരിമലയിൽ യുവതീപ്രവേശം വേണ്ട’; സുപ്രീംകോടതിയിൽ നിലപാട് മാറ്റി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ നിലവിലുള്ള ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നുമാണ് ബോർഡിന്റെ പുതിയ തീരുമാനം. ഇക്കാര്യം മാർച്ച് 14Read More

Kerala

മണിക്കൂറിൽ 5000 ഇഡ്ഡലി! ഗുരുവായൂരപ്പന് വഴിപാടായി നവീന മെഷീൻ എത്തിച്ച് കാനഡയിലെ വ്യവസായി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഇനി കാത്തിരിപ്പില്ലാതെ പ്രസാദമൂട്ട്. മണിക്കൂറിൽ അയ്യായിരം ഇഡ്ഡലികൾ വരെ തയാറാക്കാൻ ശേഷിയുള്ള അത്യാധുനിക മെഷീൻ ക്ഷേത്രത്തിന് വഴിപാടായി ലഭിച്ചു. കാനഡയിലെ പ്രമുഖ ഹോട്ടൽ വ്യവസായിയായ ബാലസുബ്രഹ്മണ്യമാണ് ഭഗവാന് വഴിപാടായി അത്ഭുത യന്ത്രം സമർപ്പിച്ചത്. ക്ഷേത്രത്തിലെ അന്നലക്ഷ്മി ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി വി.എൻ വാസവൻ മെഷീന്റെ ഉദ്ഘാടനം നിർവഹിച്ചു. ദിവസേന ആയിരക്കണക്കിന് ഭക്തർ എത്തുന്ന ഗുരുവായൂരിൽ പ്രസാദമൂട്ട് സുഗമമാക്കാൻ നവീന യന്ത്രം ഏറെ സഹായകമാകും. വലിയ അളവിൽ മാവ് ഒഴിച്ച് [&Read More

Kerala

ആഗോള അയ്യപ്പ സംഗമം: ഒരു കോടി രൂപ സ്പോൺസർഷിപ്പ് കൈമാറി അദാനി ഗ്രൂപ്പ്;

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പോൺസർഷിപ്പ് തുകയായി വാഗ്ദാനം ചെയ്തിരുന്ന ഒരു കോടി രൂപ അദാനി ഗ്രൂപ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറി. ഇതോടെ സംഗമത്തിനായി സ്പോൺസർഷിപ്പ് ഇനത്തിൽ ഇതുവരെ ലഭിച്ച ആകെ തുക നാല് കോടി രൂപയായി. പരിപാടിയുടെ നടത്തിപ്പിനായി ഇനിയും ഒരു കോടി രൂപ കൂടി കണ്ടെത്താനുണ്ടെന്നാണ് ബോർഡ് കണക്കാക്കുന്നത്. അതേസമയം, അയ്യപ്പ സംഗമത്തിന്റെ ചെലവ് കണക്കുകളെച്ചൊല്ലി ദേവസ്വം ബോർഡും ഊരാളുങ്കലിന് കീഴിലെ ട്രിപ്പിൾ ഐസിയും (Read More

Kerala

അയ്യപ്പസംഗമം: ഊരാളുങ്കലിന് കരാർ നൽകിയത് മുൻകൂട്ടി; കണക്ക് 7.11 കോടി, കമ്മിഷണറുടേത് 4.9

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ചുമതല ഊരാളുങ്കൽ സൊസൈറ്റിയുടെ മേൽനോട്ടത്തിലുള്ള ഐഐഐസിക്ക് നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നതായി ആലോചനായോഗത്തിന്റെ മിനിറ്റ്‌സ് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തൈക്കാട് ഗസ്റ്റ് ഹൗസിൽ ദേവസ്വം മന്ത്രി വി.എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. അക്രഡിറ്റഡ് ഏജൻസിയായതിനാൽ ടെൻഡർ നടപടികളില്ലാതെയാണ് ഊരാളുങ്കലിന് കരാർ നൽകിയത്. സെപ്റ്റംബർ 20ന് നടന്ന സംഗമത്തിൽ പ്രതിനിധികൾക്ക് പാസ് വിതരണം ചെയ്തതടക്കമുള്ള കാര്യങ്ങൾ നിർവ്വഹിച്ചത് ഊരാളുങ്കൽ ടാഗ് ധരിച്ച ജീവനക്കാരായിരുന്നു. അതേസമയം, സംഗമത്തിന്റെ ചെലവ് സംബന്ധിച്ച് [&Read More