Tags :Kafir screenshot case
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ പരസ്യമായി വെല്ലുവിളിച്ച് പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്‌കരൻ. ജാമ്യത്തിലിറങ്ങിയ ശേഷം ഫേസ്ബുക്കിലൂടെയാണ് ജിതിൻ പൊലീസിന്റെ വാദങ്ങളെ ചോദ്യം ചെയ്തത്. താൻ 200 പേർക്ക് സ്ക്രീൻഷോട്ട് ബ്രോഡ്കാസ്റ്റ് ചെയ്‌തു എന്ന പൊലീസ് കണ്ടെത്തൽ തെറ്റാണെന്നും, കുറഞ്ഞത് 10 പേർക്കെങ്കിലും ഇത് അയച്ചതിന്റെ തെളിവ് പുറത്തുവിടാൻ സാധിക്കുമോ എന്നും ജിതിൻ വെല്ലുവിളിച്ചു. തന്റെ വാട്‌സാപ്പ് ബ്രോഡ്‌കാസ്റ്റ് ലിസ്റ്റിൽ കോൺഗ്രസുകാരും അവരുടെ മക്കളും ഉൾപ്പെടെ 250 ഓളം [&Read More
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകുന്നതിന് തുല്യമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽകിഫിൽ. കേസിൽ എസ്ഐടി അന്വേഷണം മെല്ലെപ്പോക്കിലാണെന്നും, ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ആരോപിച്ചു. വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്കിടയിൽ കടുത്ത മതവിദ്വേഷവും വർഗീയ ധ്രുവീകരണവും ലക്ഷ്യമിട്ടാണ് ‘കാഫിർ’ വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചത്. ഇതിന് പിന്നിൽ കടുത്ത തീവ്രവാദ സ്വഭാവമുള്ള അജണ്ടകളാണുള്ളത്. കോടതി താൽക്കാലിക ജാമ്യം നൽകി എന്നത് [&Read More
വടകര: വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ പ്രതി ജിതിൻ ഭാസ്കർ ജാമ്യം ലഭിച്ചതിന് പിന്നാലെ ശനിയാഴ്‌ച ഉച്ചയോടെ ജയിൽ മോചിതനായി. വെള്ളിയാഴ്‌ച തന്നെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജ് വി.എസ്. ബിന്ദു കുമാരി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ശനിയാഴ്‌ച ഉച്ചയോടെയാണ് ജാമ്യ ഉത്തരവ് ജയിലിലെത്തിയത്. ജയിൽ മോചിതനായ ജിതിൻ ഭാസ്‌കറെ സിപിഎം നേതാക്കളും പ്രവർത്തകരും എത്തി മുദ്രാവാക്യം വിളിയോടെയാണ് സ്വീകരിച്ചത്. തുടർന്ന് വടകര നഗരത്തിലൂടെ പ്രകടനവും നടത്തി. ശനിയാഴ്ച്‌ച വൈകുന്നേരം നാല് മണിക്ക് തിരുവള്ളൂരിൽവെച്ച് ജിതിന് പ്രത്യേക [&Read More
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്ക്കരന് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. വടകര മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി സെഷൻസ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബി.എസ് ബിന്ദുകുമാരിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം നൽകിയത്. 50,000 രൂപയുടെ രണ്ട് ആൾജാമ്യം, ആഴ്ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുക, കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകൾ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് എംഎസ്എഫ് നേതാവിന്റേതെന്ന വ്യാജേന ബ്രോഡ്കാസ്റ്റ് [&Read More
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര മജിസ്ട്രേറ്റ് കോടതി തള്ളി. വിവാദ സന്ദേശത്തിന്റെ ഉറവിടം ജിതിന്റെ ഫോണിൽ നിന്ന് തന്നെയെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതി തന്റെ മൊബൈൽ ഫോൺ റീസെറ്റ് ചെയ്തതായി വ്യക്തമായതിനെ തുടർന്ന്, കൂടുതൽ വിവരശേഖരണത്തിനായി ഫോൺ നിലവിൽ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വിവാദ സ്ക്രീൻഷോട്ട് ആദ്യമായി ഷെയർ ചെയ്തത് ജിതിൻ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ഇതിന്റെ യഥാർഥ നിർമാതാക്കളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. [&Read More
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ വ്യാജ പ്രചരണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം (Read More
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ തിരുവള്ളൂർ ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിനെ പൊലീസ് നിരീക്ഷണത്തിലാക്കി. കേസിൽ ജിതിന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം, ഇയാളുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയക്കും. കേസിൽ ആദ്യം സ്ക്രീൻഷോട്ട് പങ്കുവെച്ചതായി കണ്ടെത്തിയ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ഈ പോസ്റ്റ് ലഭിച്ചത് ജിതിനിൽ നിന്നാണെന്ന സൂചനയെ തുടർന്നാണ് നടപടി. റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെ സ്ക്രീൻഷോട്ട് ഷെയർ ചെയ്ത മറ്റു വ്യക്തികളുടെ മൊഴിയും അന്വേഷണസംഘം ഉടൻ രേഖപ്പെടുത്തും. ഇതിനൊപ്പം, യൂത്ത് [&Read More