15/06/2026
[fontresizer_tawhidurrahmandear_widget]

Tags :Medical Negligence

Main story

ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ഞരമ്പ് മുറിഞ്ഞു, കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ

മഞ്ചേരി: മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണവുമായി ഒരു കുടുംബം രംഗത്ത്. എല്ലിന്റെ തേയ്മാനം പരിഹരിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ ഒലവട്ടൂർ സ്വദേശിനി പാർവതിയുടെ (73) വലതുകാലിലെ പ്രധാന ഞരമ്പ് മുറിഞ്ഞതായും കാലിന്റെ ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ടതായും ബന്ധുക്കൾ ആരോപിച്ചു. മെയ് ആദ്യവാരം ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ വയോധികയെ മെയ് 12Read More

Kerala

വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലി

കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് 9ാം വർഷം ആശ്വാസം.Read More

Kerala

വയറുവേദനക്ക് ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ യുവതിയുടെ ഇടതുകാൽ തളർന്നു: പാലക്കാട്ട് ചികിത്സാ പിഴവെന്ന്

പാലക്കാട്: കുഴൽമന്ദം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സാ പിഴവിനെത്തുടർന്ന് യുവതിയുടെ കാൽ തളർന്നതായി പരാതി. കുഴൽമന്ദം സ്വദേശിനിയായ അലീമയ്ക്കാണ് (28) ഇഞ്ചക്ഷൻ എടുത്തതിന് പിന്നാലെ ഇടതുകാൽ തളർന്നത്. കഴിഞ്ഞ മാർച്ച് 22Read More

Kerala

വയറുവേദനയ്ക്ക് ചികിത്സ തേടിയ യുവാവിന്റെ സ്കാനിങില്‍ ‘ഗർഭപാത്രം’; മെഡിക്കൽ കോളജിനെതിരെ പരാതിയുമായി 23-

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ലഭിച്ച സ്കാനിങ് റിപ്പോർട്ടിലെ ഗുരുതര പിഴവിനെതിരെ പരാതിയുമായി യുവാവ് രംഗത്ത്. വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ കഴക്കൂട്ടം സ്വദേശിയായ ഷിഹാസ് (23) എന്ന യുവാവിനാണ് മറ്റേതോ യുവതിയുടെ സ്കാനിങ് റിപ്പോർട്ട് മാറി നൽകിയത്. റിപ്പോർട്ടിൽ യുവാവിന് ‘ഗർഭപാത്രം’ ഉള്ളതായാണ് രേഖപ്പെടുത്തിയിരുന്നത്. വൃക്കയിലെ കല്ല് സംശയിച്ചാണ് ഡോക്ടർമാർ ഷിഹാസിന് സ്കാനിങ് നിർദേശിച്ചത്. എന്നാൽ സ്കാനിങ് റിപ്പോർട്ട് വാങ്ങാൻ വൈകിയ യുവാവ്, പിന്നീട് ഹോമിയോ ചികിത്സയ്ക്കായി ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളജിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. [&Read More

Main story

തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീപിടിത്തം: അഞ്ച് രോഗികൾ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ വെൻ്റിലേറ്ററിന് തീപിടിച്ച സംഭവത്തിന് പിന്നാലെ ചികിത്സയിലായിരുന്ന അഞ്ച് രോഗികൾ മരിച്ചു. ചൊവ്വാഴ്ചയുണ്ടായ അഗ്നിബാധയ്ക്ക് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മരണങ്ങൾ സംഭവിച്ചത്. നെയ്യാറ്റിൻകര സ്വദേശി സനീഷ് (38), ആയൂർ സ്വദേശി കൃഷ്ണൻകുട്ടി, അബ്ദുൾ റഹീം, ചിറയിൻകീഴ് സ്വദേശി ഓമന അമ്മ, ബാലരാമപുരം സ്വദേശി ശ്രീധരൻ എന്നിവരാണ് മരിച്ചത്. തീപിടിത്തമുണ്ടായ ഉടൻ രോഗികളെ സുരക്ഷിതമായി മാറ്റിയെന്നും എല്ലാവരും അപകടനില തരണം ചെയ്തുവെന്നുമാണ് ആശുപത്രി അധികൃതർ ആദ്യം വിശദീകരിച്ചിരുന്നത്. എന്നാൽ, തീപടർന്ന [&Read More

Main story

‘അബദ്ധം പറ്റി, ജീവൻ അപകടത്തിലാണ്’; തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ഗർഭപാത്രം നീക്കുന്ന

തൃശൂർ: ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർക്ക് സംഭവിച്ച കൈയബദ്ധം മൂലം വീട്ടമ്മ മരണത്തെ മുഖാമുഖം കണ്ടു. പുന്നംപറമ്പ് സ്വദേശിനി സുജ പെരുമാളിനാണ് (46) തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ വെച്ച് ദുരനുഭവമുണ്ടായത്. ശസ്ത്രക്രിയയ്ക്കിടെ കത്രിക തട്ടി മൂത്രാശയം മുറിഞ്ഞതോടെ സുജയുടെ നില അതീവ ഗുരുതരമാവുകയായിരുന്നു. ഫെബ്രുവരി 10Read More

Kerala

‘പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞുനോക്കി കഴുത്തുളുക്കിയ മന്ത്രിയെ ഐസിയുവിലാക്കി’; വീണാ ജോർജിനെതിരെ പരിഹാസവുമായി ഹർഷിന

കോഴിക്കോട്: സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ വീഴ്ചകൾക്കെതിരെയും ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിലപാടുകൾക്കെതിരെയും വ്യാപക പ്രതിഷേധം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി പോരാടുന്ന കെ.കെ ഹർഷിന മന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയതാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹർഷിന രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. പ്രതിഷേധക്കാരെ കണ്ടപ്പോൾ തിരിഞ്ഞുനോക്കിയ മന്ത്രിക്ക് കഴുത്തുളുക്കിയെന്നും, തുടർന്ന് സ്ട്രെച്ചറിൽ കിടത്തി ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നുമാണ് ഹർഷിന പരിഹസിച്ചത്. “എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് ചികിത്സാ പിഴവുകൾക്ക് പരിഹാരമാകുക?” എന്നും ഹർഷിന പോസ്റ്റിൽ [&Read More

Main story

മുട്ടുവേദനയ്ക്ക് ചികിത്സ തേടിയെത്തി; യുവാവിന്റെ രണ്ടു കണ്ണുകളും നീക്കം ചെയ്തു: തൃശൂർ മെഡിക്കൽ

തൃശൂർ: മുട്ടുവേദനയുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിന്റെ രണ്ടു കണ്ണുകളും നഷ്ടപ്പെട്ടതായി ഗുരുതര പരാതി. തൃശൂർ മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവും ക്രൂരമായ അനാസ്ഥയും ആരോപിച്ച് ടൈൽസ് തൊഴിലാളിയായ സനൂപും കുടുംബവുമാണ് രംഗത്തെത്തിയിരിക്കുന്നത്. സ്വന്തമായി ബൈക്ക് ഓടിച്ച് ആശുപത്രിയിലെത്തിയ സനൂപിനാണ് ചികിത്സയ്ക്കിടെ കാഴ്ച പൂർണമായും നഷ്ടമായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സനൂപിന്റെ കയ്യിൽ കാനുല ഇട്ട ഭാഗത്ത് കടുത്ത വേദനയും തടിപ്പും അനുഭവപ്പെട്ടതോടെയാണ് ദുരിതം ആരംഭിച്ചത്. ഇക്കാര്യം പലതവണ നഴ്‌സുമാരോടും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരോടും പരാതിപ്പെട്ടിട്ടും ആരും ശ്രദ്ധിക്കാൻ തയ്യാറായില്ലെന്ന് [&Read More

Kerala

ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി; ഒരുവർഷം മുമ്പ് ആള് മരിച്ചു, തെളിവെടുപ്പിന് ഹാജരാകാൻ രോഗിക്ക്

തൃശൂർ: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ തെളിവുനൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് മരിച്ചയാൾക്ക് മെഡിക്കൽ കോളജിന്റെ നോട്ടീസ്. തൃശൂർ കൂർക്കഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ ജോസഫ് പോൾ മരിച്ച് ഒരുവർഷം പിന്നിടുമ്പോഴാണ്, ആരോഗ്യവകുപ്പിന്റെ വിചിത്രമായ നടപടി. തിരുവനന്തപുരത്ത് നടക്കുന്ന തെളിവെടുപ്പിൽ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജ് പ്രിൻസിപ്പലാണ് കത്തയച്ചത്. 2020 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ മെഡിക്കൽ കോളജിൽ പാൻക്രിയാസിലെ മുഴ നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ വയറ്റിൽ കത്രിക (ഫോർസെപ്‌സ്) മറന്നുവെക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം [&Read More

Main story

‘പ്രസവത്തിനിടെ മലാശയം മുറിഞ്ഞു; കരഞ്ഞപ്പോൾ അഹങ്കാരിയെന്നു വിളിച്ചു’; ഡോക്ടറുടെ കൊടുംക്രൂരതയിൽ തകർന്ന് യുവതിയും

തിരുവനന്തപുരം: പ്രസവത്തിനിടെയുണ്ടായ ഗുരുതരമായ ചികിത്സാ പിഴവിനെത്തുടർന്ന് നെടുമങ്ങാട് സ്വദേശിനിയായ ഹസ്‌ന ഫാത്തിമ (23) നേരിടുന്നത് സമാനതകളില്ലാത്ത ദുരിതം. ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ നിലവിൽ സസ്‌പെൻഷനിലുള്ള ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെതിരെയാണ് യുവതി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ശസ്ത്രക്രിയയ്ക്കിടെ മലാശയം മുറിഞ്ഞതാണ് യുവതിയുടെ ആരോഗ്യനില വഷളാക്കിയത്. 2025 ജൂണിലായിരുന്നു ഹസ്‌നയുടെ പ്രസവം. സിസേറിയനിടെ മലാശയം മുറിഞ്ഞതോടെ വിസർജ്യം ജനനേന്ദ്രിയത്തിലൂടെ പുറത്തുവരുന്ന അതീവ ഗുരുതരമായ അവസ്ഥയുണ്ടായി. വേദനകൊണ്ട് കരഞ്ഞപ്പോൾ ഡോക്ടർ തന്നെ ‘അഹങ്കാരി’ എന്ന് വിളിച്ച് അധിക്ഷേപിച്ചതായും, കൈക്കൂലി [&Read More