കർണൂൽ: കാമുകനുമായുള്ള അവിഹിതബന്ധം എതിർത്ത 15 വയസുകാരനായ മകനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം, കുട്ടിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയ അമ്മ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കർണൂലിലാണ് നാടിനെ നടുക്കിയ ഈ ക്രൂരത നടന്നത്. വീരേന്ദ്ര എന്ന പതിനഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. വീരേന്ദ്രയുടെ അമ്മ ഗംഗമ്മയും ദർഗപ്പ എന്ന യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ഈ ബന്ധം ശ്രദ്ധയിൽപ്പെട്ട കുട്ടി ഇതിനെ ചോദ്യം ചെയ്യുകയും വിവരങ്ങൾ ബന്ധുക്കളെയും അയൽവാസികളെയും അറിയിക്കുകയും ചെയ്തു. [&Read More
Tags :Murder Case
ഭിത്തിയിൽ തലയിടിപ്പിച്ചു, ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമിച്ചു, മർദിച്ച് കോമയിലാക്കി; ആദ്യ ഭാര്യയോടും അഷ്കറിന്റെ
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതി അഷ്കറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ആദ്യ ഭാര്യ ആമിനയുടെ മാതാവ് ഷജീല ബീവി രംഗത്ത്. തന്റെ മകൾ ആമിനയേയും അഷ്കർ മുൻപ് ക്രൂരമായി മർദിച്ചിരുന്നുവെന്നും ഇതേ തുടർന്ന് മകൾക്ക് ബോധം നഷ്ടപ്പെട്ടിരുന്നുവെന്നും ഷജീല ബീവി മാധ്യമങ്ങളോട് വ്യക്തമാക്കി. ആമിനയെ ജീവനോടെ ഫാനിൽ കെട്ടിതൂക്കാൻ പോലും അഷ്‌കർ ശ്രമിച്ചിരുന്നു. ഈ ക്രൂരതകൾക്കെല്ലാം ഇയാളുടെ സഹോദരിയും അമ്മയും ഒത്താശ ചെയ്തതായും ഷജീല ആരോപിക്കുന്നു. അഷ്‌കറിൻ്റെ കടുത്ത മർദനത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി [&Read More
തിരുവനന്തപുരം: നെടുമങ്ങാട് കരിക്കുഴിയിൽ ഒന്നര വയസുകാരൻ അർഷിദിന്റെ മരണത്തിൽ അമ്മ അഖിലയുടെയും രണ്ടാം ഭർത്താവ് അഷ്കറിന്റെയും ക്രൂരതകൾ പുറത്തുവന്നു. കുഞ്ഞിനെ മൃഗീയമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇരുവരുടേയും പേരിൽ പോലീസ് കൊലപാതകക്കുറ്റം ചുമത്തി. തുടർച്ചയായ മർദ്ദനം മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്റെ മരണത്തിന് കാരണം എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിലാകെ 51 ഗുരുതര മുറിവുകളാണുണ്ടായിരുന്നത്. ജനനേന്ദ്രിയത്തിലെ തൊലി വരെ ഉരിഞ്ഞുപോയ നിലയിലായിരുന്നു. ചുള്ളിമാനൂർ പറക്കുളി സ്വദേശിയായ [&Read More
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: വഴിത്തിരിവായി നാട്ടുകാരുടെ സംശയം; പിതാവിന്റെ തിരോധാനത്തിലും ദുരൂഹത, സജിക്കായി അന്വേഷണം
നെടുങ്കണ്ടം: നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ നിർണായകമായത് നാട്ടുകാരുടെ കൃത്യമായ ഇടപെടലും സംശയവും. ശാരീരികമായി അവശത അനുഭവിച്ചിരുന്നെങ്കിലും മേരിയെ ഇടയ്ക്കിടെ പുറത്തുകാണാറുണ്ടായിരുന്ന നാട്ടുകാർ, കുറച്ചുനാളായി അവരെ കാണാതായതോടെയാണ് അന്വേഷണം തുടങ്ങിയത്. മകനായ സജിയോട് മേരിയെക്കുറിച്ച് തിരക്കിയവർക്കെല്ലാം വ്യത്യസ്തമായ മറുപടികളാണ് ലഭിച്ചത്. ഇതോടെ സംശയം ബലപ്പെട്ട നാട്ടുകാർ വിവരം മേരിയുടെ മകൾ സിനിയെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു. പ്രതിയായ സജിയുടെ സമീപകാലത്തെ പെരുമാറ്റവും വലിയ രീതിയിലുള്ള ദുരൂഹതകൾ പടർത്തിയിരുന്നു. കഴിഞ്ഞയാഴ്ച സ്വന്തം വിവാഹം ക്ഷണിക്കാനായി ഇയാൾ പല വീടുകളിലും എത്തി. ആദ്യം [&Read More
നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊലപ്പെടുത്തി? വീട്ടു വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍; ഇളയ
ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ ഇരട്ടക്കൊലപാതകമെന്ന് സംശയം. പൊലീസ് നടത്തിയ പരിശോധനയിൽ വീടിൻ്റെ പരിസരത്ത് നിന്ന് മനുഷ്യൻ്റേതെന്ന് തോന്നുന്ന ശരീരഭാഗങ്ങൾ കണ്ടെടുത്തു. അമ്മയുടേയും മകന്റേയും തിരോധാനത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പില്‍ കുഴിച്ചു മൂടിയ നിലയില്‍ രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ട് മുതല്‍ കാണാതായിരുന്നു. ഇവരുടേതാണ് മൃതദേഹങ്ങള്‍ എന്നാണ് പൊലീസിന്റെ സംശയം. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. അഴുകിയ നിലയിലാണ്. [&Read More
കണ്ണൂർ: പേരാവൂർ താന്നിക്കുന്നിൽ അമ്മയെ മകൻ കഴുത്തറത്ത് കൊന്നു. കൊളക്കാട് മഠത്തിപറമ്പിൽ ഗീതയാണ് (50) കൊല്ലപ്പെട്ടത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീത. കൊലപാതകത്തിനു പിന്നാലെ മകൻ ക്രിസ്റ്റി (25) സ്വമേധയാ കേളകം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. വീട്ടിൽ ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നുവെന്നാണ് പരിസരവാസികൾ പറയുന്നത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്.കഴിഞ്ഞ ദിവസം രാത്രിയിലും വീട്ടിൽ നിന്ന് [&Read More
പാലക്കാട്: മദ്യലഹരിയിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ അനന്തരവന്റെ മർദനമേറ്റ് അമ്മാവൻ മരിച്ചു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂർ സ്വദേശി ശെന്തിൽകുമാർ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശെന്തിൽകുമാറിന്റെ സഹോദരിയുടെ മകൻ പ്രഭാകരനെ (33) കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.Read More
പ്രതി അദ്നാന്‍ മരിച്ച ശേഷം ഫോണുകള്‍ ആര് കിണറ്റിലിട്ടു?; നസ്രീന കൊലപാതകത്തില്‍ മൂന്നാമതൊരാള്‍?
കോഴിക്കോട്: കോഴിക്കോട് ചെലവൂരിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്. കൊല്ലപ്പെട്ട നസ്രീനയുടെയും പ്രതി അദ്നാന്റെയും മൊബൈൽ ഫോണുകൾ പെൺകുട്ടിയുടെ വീട്ടിലെ കിണറ്റിൽ നിന്നും പൊലീസ് കണ്ടെടുത്തു. നസ്രീനയുടെ രണ്ട് ഫോണുകളും അദ്നാന്റെ ഒരു ഫോണുമാണ് ഫയർഫോഴ്സിന്റെ സഹായത്തോടെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്. അതേസമയം, അദ്നാൻ മരിച്ച നിലയിൽ കണ്ടെത്തിയ മുറിക്കുള്ളിൽ നിന്ന് മറ്റൊരു ഫോണും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതി അദ്നാൻ മരിച്ച നിലയിൽ കണ്ടെത്തിയ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. [&Read More
കോഴിക്കോട്: കോഴിക്കോട് മൂഴിക്കലിൽ 16 വയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. സഹോദരിമാരുടെ മക്കളായ പ്ലസ് വൺ വിദ്യാർത്ഥിനിയും 20 വയസ്സുകാരൻ അഭിനാനുമാണ് മരിച്ചത്. വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമ്മിച്ച് അകത്തുകയറിയാണ് യുവാവ് ഈ ക്രൂരകൃത്യം ചെയ്തത്. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ മുകളിലത്തെ നിലയിൽ വെച്ച് വിഷം കഴിച്ചാണ് അഭിനാൻ ജീവനൊടുക്കിയത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടാകുന്നത്. മാസങ്ങൾക്ക് മുൻപ് വരെ ഇതേ വീട്ടിലായിരുന്നു അഭിനാൻ താമസിച്ചിരുന്നത്. എന്നാൽ ചില [&Read More