04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Murder Case

Main story

ഒന്നര വയസുകാരന്‍റെ ശരീരത്തിൽ 51 മുറിവുകൾ, ജനനേന്ദ്രിയത്തിൽ തൊലി പോയി; അര്‍ഷിദിൻ്റെ മരണത്തിൽ

തിരുവനന്തപുരം: നെടുമങ്ങാട് കരിക്കുഴിയിൽ ഒന്നര വയസുകാരൻ അർഷിദിന്റെ മരണത്തിൽ അമ്മ അഖിലയുടെയും രണ്ടാം ഭർത്താവ് അഷ്കറിന്റെയും ക്രൂരതകൾ പുറത്തുവന്നു. കുഞ്ഞിനെ മൃഗീയമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇരുവരുടേയും പേരിൽ പോലീസ് കൊലപാതകക്കുറ്റം ചുമത്തി. തുടർച്ചയായ മർദ്ദനം മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്റെ മരണത്തിന് കാരണം എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിലാകെ 51 ഗുരുതര മുറിവുകളാണുണ്ടായിരുന്നത്. ജനനേന്ദ്രിയത്തിലെ തൊലി വരെ ഉരിഞ്ഞുപോയ നിലയിലായിരുന്നു. ചുള്ളിമാനൂർ പറക്കുളി സ്വദേശിയായ [&Read More

Main story

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: വഴിത്തിരിവായി നാട്ടുകാരുടെ സംശയം; പിതാവിന്റെ തിരോധാനത്തിലും ദുരൂഹത, സജിക്കായി അന്വേഷണം

നെടുങ്കണ്ടം: നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ നിർണായകമായത് നാട്ടുകാരുടെ കൃത്യമായ ഇടപെടലും സംശയവും. ശാരീരികമായി അവശത അനുഭവിച്ചിരുന്നെങ്കിലും മേരിയെ ഇടയ്ക്കിടെ പുറത്തുകാണാറുണ്ടായിരുന്ന നാട്ടുകാർ, കുറച്ചുനാളായി അവരെ കാണാതായതോടെയാണ് അന്വേഷണം തുടങ്ങിയത്. മകനായ സജിയോട് മേരിയെക്കുറിച്ച് തിരക്കിയവർക്കെല്ലാം വ്യത്യസ്തമായ മറുപടികളാണ് ലഭിച്ചത്. ഇതോടെ സംശയം ബലപ്പെട്ട നാട്ടുകാർ വിവരം മേരിയുടെ മകൾ സിനിയെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു. പ്രതിയായ സജിയുടെ സമീപകാലത്തെ പെരുമാറ്റവും വലിയ രീതിയിലുള്ള ദുരൂഹതകൾ പടർത്തിയിരുന്നു. കഴിഞ്ഞയാഴ്ച സ്വന്തം വിവാഹം ക്ഷണിക്കാനായി ഇയാൾ പല വീടുകളിലും എത്തി. ആദ്യം [&Read More

Main story

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊലപ്പെടുത്തി? വീട്ടു വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍; ഇളയ

ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ ഇരട്ടക്കൊലപാതകമെന്ന് സംശയം. പൊലീസ് നടത്തിയ പരിശോധനയിൽ വീടിൻ്റെ പരിസരത്ത് നിന്ന് മനുഷ്യൻ്റേതെന്ന് തോന്നുന്ന ശരീരഭാഗങ്ങൾ കണ്ടെടുത്തു. അമ്മയുടേയും മകന്റേയും തിരോധാനത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പില്‍ കുഴിച്ചു മൂടിയ നിലയില്‍ രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ട് മുതല്‍ കാണാതായിരുന്നു. ഇവരുടേതാണ് മൃതദേഹങ്ങള്‍ എന്നാണ് പൊലീസിന്റെ സംശയം. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. അഴുകിയ നിലയിലാണ്. [&Read More

Kerala

വാക്കുതര്‍ക്കം: മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നു

കണ്ണൂർ: പേരാവൂർ താന്നിക്കുന്നിൽ അമ്മയെ മകൻ കഴുത്തറത്ത് കൊന്നു. കൊളക്കാട് മഠത്തിപറമ്പിൽ ഗീതയാണ് (50) കൊല്ലപ്പെട്ടത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീത. കൊലപാതകത്തിനു പിന്നാലെ മകൻ ക്രിസ്റ്റി (25) സ്വമേധയാ കേളകം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. വീട്ടിൽ ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നുവെന്നാണ് പരിസരവാസികൾ പറയുന്നത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്.കഴിഞ്ഞ ദിവസം രാത്രിയിലും വീട്ടിൽ നിന്ന് [&Read More

Kerala

ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം; അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട്: മദ്യലഹരിയിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ അനന്തരവന്റെ മർദനമേറ്റ് അമ്മാവൻ മരിച്ചു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂർ സ്വദേശി ശെന്തിൽകുമാർ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശെന്തിൽകുമാറിന്റെ സഹോദരിയുടെ മകൻ പ്രഭാകരനെ (33) കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.Read More

Crime

പ്രതി അദ്നാന്‍ മരിച്ച ശേഷം ഫോണുകള്‍ ആര് കിണറ്റിലിട്ടു?; നസ്രീന കൊലപാതകത്തില്‍ മൂന്നാമതൊരാള്‍?

കോഴിക്കോട്: കോഴിക്കോട് ചെലവൂരിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്. കൊല്ലപ്പെട്ട നസ്രീനയുടെയും പ്രതി അദ്നാന്റെയും മൊബൈൽ ഫോണുകൾ പെൺകുട്ടിയുടെ വീട്ടിലെ കിണറ്റിൽ നിന്നും പൊലീസ് കണ്ടെടുത്തു. നസ്രീനയുടെ രണ്ട് ഫോണുകളും അദ്നാന്റെ ഒരു ഫോണുമാണ് ഫയർഫോഴ്സിന്റെ സഹായത്തോടെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്. അതേസമയം, അദ്നാൻ മരിച്ച നിലയിൽ കണ്ടെത്തിയ മുറിക്കുള്ളിൽ നിന്ന് മറ്റൊരു ഫോണും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതി അദ്നാൻ മരിച്ച നിലയിൽ കണ്ടെത്തിയ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. [&Read More

Kerala

ഡ്യൂപ്ലിക്കേറ്റ് താക്കോലുമായി വീടിനുള്ളിൽ; 16-കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

കോഴിക്കോട്: കോഴിക്കോട് മൂഴിക്കലിൽ 16 വയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. സഹോദരിമാരുടെ മക്കളായ പ്ലസ്‌ വൺ വിദ്യാർത്ഥിനിയും 20 വയസ്സുകാരൻ അഭിനാനുമാണ് മരിച്ചത്. വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമ്മിച്ച് അകത്തുകയറിയാണ് യുവാവ് ഈ ക്രൂരകൃത്യം ചെയ്തത്. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ മുകളിലത്തെ നിലയിൽ വെച്ച് വിഷം കഴിച്ചാണ് അഭിനാൻ ജീവനൊടുക്കിയത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടാകുന്നത്. മാസങ്ങൾക്ക് മുൻപ് വരെ ഇതേ വീട്ടിലായിരുന്നു അഭിനാൻ താമസിച്ചിരുന്നത്. എന്നാൽ ചില [&Read More

Main story

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല: മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; ആറ് അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. മുടിക്കലിലെ ‘എ എം വിനീർ’ എന്ന പ്ലൈവുഡ് കമ്പനിയിൽ ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇയാളും ഒരു അതിഥി തൊഴിലാളിയാണെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് കമ്പനിയിലെ തൊഴിലാളികളായ ആറ് അസാം സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് നിലവിൽ പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഇതിൽ മൂന്ന് പേർ സഹോദരങ്ങളാണ്. തൊഴിലാളികൾ [&Read More

Kerala

കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; നാവിക ഉദ്യോഗസ്ഥൻ പിടിയിൽ

അമരാവതി: പ്രണയബന്ധത്തിലുണ്ടായ തർക്കത്തെത്തുടർന്ന് കാമുകിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നാവിക ഉദ്യോഗസ്ഥൻ പോലീസ് പിടിയിൽ. ഐഎൻഎസ് ദേഗയിൽ ജോലി ചെയ്യുന്ന ചിന്താട രവീന്ദ്ര (35) ആണ് അറസ്റ്റിലായത്. പോളിപ്പള്ളി മൗനിക (29) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഡൽഹിയിലെ ശ്രദ്ധ വാൾക്കർ കൊലപാതകത്തിന് സമാനമായ ക്രൂരതയാണ് വിശാഖപട്ടണത്തും അരങ്ങേറിയത്. ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് രവീന്ദ്ര മൗനികയെ സ്വന്തം വസതിയിലേക്ക് വിളിച്ചുവരുത്തിയത്. അവിടെ വെച്ചുണ്ടായ വാക്കേറ്റത്തിനൊടുവിൽ മൗനികയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം പല [&Read More