25/07/2026
[fontresizer_tawhidurrahmandear_widget]

Tags :NDA

National Politics

‘സുവേന്ദു മാലാഖയൊന്നുമല്ല; പാർട്ടി വിട്ട ശേഷം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല’-അഭിമുഖ വിവാദത്തിൽ വിശദീകരണവുമായി മഹുവ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരിയെ താൻ വാനോളം പുകഴ്ത്തിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ബിബിസിക്ക് നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങൾ മാത്രം തങ്ങൾക്ക് അനുകൂലമായ രീതിയിൽ മുറിച്ചെടുത്ത് തെറ്റിദ്ധാരണ പരത്തുകയാണെന്ന് മഹുവ എക്‌സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. താൻ ഇപ്പോഴും മമത ബാനർജിക്കൊപ്പമാണെന്ന് വ്യക്തമാക്കിയ അവർ, നിലവിൽ പാർട്ടി വിട്ട തൃണമൂൽ വിമതരെ രൂക്ഷമായി പരിഹസിക്കുകയും ചെയ്തു. അഭിമുഖം [&Read More

Main story

തൃണമൂൽ ‘ഫയർബ്രാൻഡ്’ മഹുവ മൊയ്ത്രയും ബിജെപി പാളയത്തിലേക്ക്? സുവേന്ദുവിനെ പുകഴ്ത്തി അഭിമുഖം

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ വിഴുങ്ങിയ രാഷ്ട്രീയ കൊടുങ്കാറ്റ് അവസാനിക്കുന്നില്ല. 20 ലോക്സഭാ എംപിമാരും 58 എംഎൽഎമാരും മമത ബാനർജിയെ കൈവിട്ട് ബിജെപി സഖ്യത്തിലേക്ക് ചേക്കേറിയതിന് പിന്നാലെ, പാർട്ടിയുടെ ഏറ്റവും ശക്തയായ യുവമുഖവും ഫയർബ്രാൻഡ് നേതാവുമായ മഹുവ മൊയ്ത്രയും മമത ബാനർജിക്കെതിരെ പരസ്യമായി രംഗത്ത്. ‘ബിബിസി’ക്ക് നൽകിയ അഭിമുഖത്തിൽ, ബംഗാൾ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുവേന്ദു അധികാരിയെ വാനോളം പുകഴ്ത്തി മഹുവ നടത്തിയ പരാമർശങ്ങളാണു രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. [&Read More

Main story

‘അമിത് ഷാ നേരിട്ടു വിളിച്ചു’; യൂസുഫ് പത്താൻ ബിജെപിയിലേക്ക്? ഡൽഹിയിൽ കൂടിക്കാഴ്ചയെന്ന് റിപ്പോർട്ട്

കൊൽക്കത്ത/ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ കൂട്ടക്കൊഴിഞ്ഞുപോക്ക് തുടരുന്നു. ബഹറാംപൂർ ലോക്സഭാ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താൻ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് യൂസുഫ് പത്താനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മുതിർന്ന തൃണമൂൽ നേതാവ് കല്യാൺ ബാനർജിയാണു വാർത്ത പുറത്തുവിട്ടത്. ഗുജറാത്തിലെ ബറോഡയിലായിരുന്ന പത്താനുമായി താൻ സംസാരിച്ചിരുന്നുവെന്നും അമിത് ഷാ വിളിച്ചതു [&Read More

India

അല്പമെങ്കിലും ഉളുപ്പും തൻ്റേടവും വേണം, അമിത് ഷാ വിളിച്ചതുകൊണ്ട് ഡൽഹിയിലേക്ക് ഓടുകയാണോ? യൂസുഫ്

ന്യൂഡൽഹി: എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസ് വിമത നേതാവ് യൂസുഫ് പത്താനെതിരേ രൂക്ഷവിമർശനവുമായി ടിഎംസി എംപി മഹുവ മൊയ്ത്ര രംഗത്ത്. ജനങ്ങൾ വലിയ ഭൂരിപക്ഷം നൽകിയാണ് നിങ്ങളെ വിജയിപ്പിച്ചത്. അല്പമെങ്കിലും ഉളുപ്പും തൻ്റേടവും വേണം. അന്താരാഷ്ട്ര ക്രിക്കറ്റ് വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പത്താൻ അൽപം ധൈര്യം കാണിക്കണമെന്ന് മഹുവ വിമർശനമുന്നയിച്ചു. എക്സിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. “അമിത് ഷാ വിളിച്ചതുകൊണ്ട് നിങ്ങൾ ഡൽഹിയിലേക്ക് ഓടുകയാണോ? അൽപം ധൈര്യം കാണിക്കൂ. നിങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ആളാണ്. നമ്മുടെ [&Read More

National Politics

‘മോദി സർക്കാർ ഒരു വർഷത്തിനകം താഴെവീഴും’-രാഹുലിന് ഭരണകൂട രഹസ്യങ്ങൾ ചോർത്തുന്ന ആ ‘ചാരന്‍’

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അണിയറകളിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട്, അതീവ ഗുരുതരവും ഞെട്ടിക്കുന്നതുമായൊരു പ്രവചനം കഴിഞ്ഞ ദിവസം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തി. നരേന്ദ്ര മോദി സർക്കാർ ഒരു വർഷത്തിനകം താഴെവീഴുമെന്നും, രാജ്യത്ത് വർധിച്ചുവരുന്ന ജനരോഷവും സാമ്പത്തിക പ്രതിസന്ധിയും അടിച്ചമർത്താൻ ഭരണകൂടം വീണ്ടുമൊരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ നീക്കമുണ്ടെന്നുമായിരുന്നു ആ വെളിപ്പെടുത്തൽ. ഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച ‘നാഷണൽ ആദിവാസി പ്രൊഫഷണൽ കോൺക്ലേവ്’ എന്ന അതീവ രഹസ്യ സ്വഭാവമുള്ള, അടച്ചിട്ട മുറിയിൽ നടന്ന [&Read More

Kerala

‘വീണ്ടും തോറ്റു, ന്യായീകരണങ്ങളില്ല; മരണം വരെ മഞ്ചേശ്വരത്തുകാരോടൊപ്പം’- കെ സുരേന്ദ്രൻ

കാസർകോട്: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം തുറന്നുസമ്മതിച്ച് എൻഡിഎ സ്ഥാനാർഥിയും ബിജെപി നേതാവുമായ കെ സുരേന്ദ്രൻ. തോൽവിക്ക് ന്യായീകരണങ്ങളില്ലെന്നും മരണം വരെ താൻ മഞ്ചേശ്വരത്തുകാരോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. പരാജയത്തിന്റെ കാരണങ്ങൾ വോട്ടർമാർക്ക് അവരുടെ ഇഷ്ടാനുസരണം വിലയിരുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസനകാര്യങ്ങളിൽ വിവേചനം നേരിടുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ഏതു സമയത്തും കൂടെയുണ്ടാകുമെന്ന് സുരേന്ദ്രൻ ഉറപ്പുനൽകി. പാവപ്പെട്ടവരുടെ ആവശ്യങ്ങളിൽ താൻ എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലും കന്നഡയിലുമായി പങ്കുവെച്ച വൈകാരികമായ കുറിപ്പിൽ, മഞ്ചേശ്വരത്തെ വോട്ടർമാർക്ക് നന്ദി [&Read More

Kerala

‘നിങ്ങള്‍ ആഘോഷിക്ക്’; വോട്ടെണ്ണല്‍ ദിവസം അഖില്‍ മാരാര്‍ ആശുപത്രിയില്‍

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആശുപത്രിയിൽ നിന്നുമുള്ള വിഡിയോ പങ്കുവച്ച് അഖിൽ മാരാർ. ഭാര്യ രാജലക്ഷ്മിയുടെ ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് അഖിൽ ആശുപത്രിയിലെത്തിയത്. എല്ലാവരും വോട്ടെണ്ണല്‍ വീട്ടില്‍ ആഘോഷിക്കുമ്പോള്‍ തങ്ങളുടെ ആഘോഷം ആശുപത്രിയിലാണെന്ന് അഖില്‍ പറഞ്ഞു. ‘എല്ലാവരും തിരഞ്ഞെടുപ്പ് ആഘോഷത്തിലായിരിക്കും. ഫലം ഒക്കെ ആഘോഷിച്ച് ഞങ്ങളും ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ ആഘോഷ ടീമുകൾക്കും ഹാപ്പി ആഘോഷം. ഞങ്ങൾ ആശുപത്രിയിൽ ആഘോഷിക്കും. അപ്പോൾ ആഘോഷിക്ക്’ – സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ അഖിൽ പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി അഖില്‍ മാരാര്‍ [&Read More

Kerala

‘കേരളത്തിൽ ലവ് ജിഹാദ് മാത്രമല്ല, ലാൻഡ് ജിഹാദും ബിസിനസ്സ് ജിഹാദുമുണ്ട്’- വിദ്വേഷപരാമർശവുമായി ശോഭ

കൊച്ചി: കേരളത്തിൽ ലവ് ജിഹാദിന് പുറമെ ‘ലാൻഡ് ജിഹാദും’ ‘ബിസിനസ് ജിഹാദുമുണ്ടെന്ന’ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെ. എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി.ആർ ശിവശങ്കറിൻ്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അവരുടെ പ്രതികരണം. ഇക്കാര്യത്തിൽ ഹൈന്ദവ സമൂഹത്തിന് വലിയ ആശങ്കയുണ്ടെന്നും ഇതിനൊരു പരിഹാരമുണ്ടാകാൻ കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരണമെന്നും അവർ കൂട്ടിച്ചേർത്തു. വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എഫ്‌സിആർഎ നിയമത്തെക്കുറിച്ചും അവർ പരാമർശിച്ചു. നിയമപരമായി പ്രവർത്തിക്കുന്നവർ ഭയപ്പെടേണ്ടതില്ലെന്നും എന്നാൽ ചട്ടവിരുദ്ധമായി സഹായം കൈപ്പറ്റുന്നവർക്ക് ഭേദഗതി [&Read More

Main story

‘ക്രിസ്ത്യാനികളെ ചുമക്കുന്നത് ബിജെപിയുടെ മാന്യതകൊണ്ട്’- ആക്ഷേപവുമായി പി.സി ജോർജ്

കോട്ടയം: വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) ഭേദഗതിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർക്കെതിരെ രൂക്ഷമായ ഭാഷയിൽ ആക്ഷേപമുന്നയിച്ച് പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി ദേശീയ നിർവാഹകസമിതി അംഗവുമായ പി.സി ജോർജ്. രാജ്യത്ത് വെറും രണ്ടേകാൽ ശതമാനം മാത്രമുള്ള ക്രിസ്ത്യാനികളെ ബിജെപി ചുമന്നുകൊണ്ട് നടക്കുന്നത് പാർട്ടിയുടെ മാന്യത കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. സഭയിലെ ചില പിതാക്കന്മാർ കോൺഗ്രസ് വരണമെന്ന അബദ്ധവിചാരത്തിലാണ് സംസാരിക്കുന്നത്. ഇത്തരക്കാർ എന്ത് ഊളത്തരവും പറഞ്ഞുനടക്കുകയാണെന്നും ബിജെപി എന്ന് കേൾക്കുമ്പോൾ ഇവർക്ക് ഹാലിളകുകയാണെന്നും ജോർജ് വിമർശിച്ചു. നിയമഭേദഗതിയിൽ [&Read More

Kerala

‘ഗൾഫ് മലയാളികളുടെ സുരക്ഷയ്ക്ക് മുൻഗണന’- മോദി; ഇടതുഭരണത്തിനും കോൺഗ്രസിനും വിമർശനം

പാലക്കാട്: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ അവിടെയുള്ള ഇന്ത്യൻ പൗരന്മാരുടെ, പ്രത്യേകിച്ച് മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ സജീവമായി ഇടപെടുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘർഷ മേഖലയിലുള്ള രാഷ്ട്രത്തലവന്മാരുമായി താൻ നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇന്ത്യൻ എംബസികൾ 24 മണിക്കൂറും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഒരുകോടിയോളം ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള [&Read More