22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Pinarayi Vijayan

Kerala

‘വെൽഫയർ പാർട്ടിയുടെ പേരിൽ എത്ര ബഹളമുണ്ടാക്കി; എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാൻ പിണറായിക്ക്

കൊച്ചി: തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വെൽഫെയർ പാർട്ടിയുടെ പിന്തുണയുടെ പേരിൽ യുഡിഎഫിനെതിരെ വലിയ തോതിൽ ആരോപണമുന്നയിച്ച മുഖ്യമന്ത്രി, ഇപ്പോൾ എസ്ഡിപിഐ പിന്തുണയെക്കുറിച്ച് ചോദിക്കുമ്പോൾ ക്ഷുഭിതനാകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാല് പതിറ്റാണ്ടോളം എൽഡിഎഫിനൊപ്പമായിരുന്ന വെൽഫെയർ പാർട്ടിയുടെ മാതൃസംഘടനയെ, അവർ യുഡിഎഫിനെ പിന്തുണച്ചപ്പോൾ മാത്രം വർഗീയവാദികളാക്കി ചിത്രീകരിക്കുന്നത് ഇരട്ടത്താപ്പാണ്. പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് എസ്ഡിപിഐ പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ അത് വേണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞ [&Read More

Main story

‘എനിക്കെതിരേ 36 കേസ്, 55 മണിക്കൂർ ചോദ്യംചെയ്തു; പക്ഷേ, കേരള മുഖ്യമന്ത്രിയെ ബിജെപി

പത്തനംതിട്ട: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ബിജെപിക്കെതിരെയും കടുത്ത വിമർശനങ്ങളുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അടൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികൾ തന്നെ വേട്ടയാടുമ്പോഴും കേരള മുഖ്യമന്ത്രിക്ക് നേരെ ബിജെപി മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. രാജ്യത്ത് ബിജെപിയെ വെല്ലുവിളിക്കാൻ കരുത്തുള്ള ഏക ശക്തി കോൺഗ്രസ് ആണെന്ന് അവർക്കറിയാം. അതുകൊണ്ട് തന്നെ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരാൻ ബിജെപി ആഗ്രഹിക്കുന്നില്ല. ഡൽഹിയിൽ ബിജെപി അധികാരത്തിലിരുന്നാൽ കേരളത്തിലെ [&Read More

Kerala

‘സിപിഎം നേതാക്കളുടെ അഭിപ്രായം ആത്മസംതൃപ്തിക്കുവേണ്ടി; തീരുമാനം എടുക്കാനുള്ള ആർജ്ജവം ലീഗിനുണ്ട്’- സാദിഖലി തങ്ങൾ

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ തീരുമാനങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ നിർദ്ദേശപ്രകാരമാണെന്ന സിപിഎം നേതാക്കളുടെ ആരോപണങ്ങളെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തള്ളി. ഇത്തരം പ്രസ്താവനകൾ സിപിഎം നേതാക്കളുടെ ആത്മസംതൃപ്തിക്ക് വേണ്ടിയുള്ളതാണെന്നും സ്വന്തമായി തീരുമാനങ്ങളെടുക്കാൻ ലീഗിന് വ്യക്തമായ ആർജ്ജവമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എം ഷാജിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും തങ്ങൾ മറുപടി നൽകി. ഷാജിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത് മുസ്‌ലിം ലീഗ് നേതൃത്വമാണ്. പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചതോടെ വേങ്ങരയിൽ വന്ന ഒഴിവിൽ ഷാജിയെ നിശ്ചയിക്കുകയായിരുന്നുവെന്നും അദ്ദേഹം [&Read More

Kerala

‘പ്രതിസന്ധികളിൽ പതറാത്ത കേരളത്തെ കണ്ട് ലോകം ആശ്ചര്യപ്പെട്ടു’; പിണറായി വിജയൻ

തൃശ്ശൂർ: നാടിനെ വിഴുങ്ങിയ വൻ ദുരന്തങ്ങളിൽ ആരുടെയും സഹായമില്ലാതെ തന്നെ പതറാതെ പിടിച്ചുനിന്ന കേരളത്തിന്റെ അതിജീവനശേഷി കണ്ട് ലോകം ആശ്ചര്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂർ പട്ടിക്കാട്ട് നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ സർക്കാരിലും, സർക്കാർ ജനങ്ങളിലും അർപ്പിച്ച അചഞ്ചലമായ വിശ്വാസമാണ് കേരളത്തിന്റെ വികസന വിജയങ്ങൾക്കും അതിജീവനത്തിനും പിന്നിലെ രഹസ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രളയവും മഹാമാരിയും പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ കേന്ദ്ര സർക്കാർ അങ്ങേയറ്റം നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളം [&Read More

Kerala

‘ചില്ലറ വോട്ടിന് വേണ്ടി ഞങ്ങള്‍ രാഷ്ട്രീയ ചെറ്റത്തരം കാണിക്കാറില്ല; ആര്‍എസ്എസിന്‍റെ പ്രധാന ടാര്‍ഗറ്റായിരുന്നു

തൃശ്ശൂർ: ആർഎസ്എസുമായി ചേർന്ന് വോട്ട് കച്ചവടം നടത്തിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ വോട്ടുകൾക്ക് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന ശീലം ഇടതുപക്ഷത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലം മുതൽ താൻ ആർഎസ്എസിന്റെ പ്രധാന ടാർഗറ്റുകളിൽ ഒന്നായിരുന്നുവെന്നും ഇത്തരം ശുദ്ധ അസംബന്ധങ്ങൾ വിളിച്ചുപറയാൻ സതീശന് ഒരു മടിയുമില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാണംകെട്ട രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് പിന്നാലെ പോയി ശീലമുള്ളത് കോൺഗ്രസിനാണെന്നും മുഖ്യമന്ത്രി [&Read More

Kerala

‘കൂടുതൽ ഒച്ചവെച്ചാൽ പ്രസംഗം നിർത്തും’; പ്രവർത്തകരെ ശാസിച്ച് മുഖ്യമന്ത്രി

വണ്ടിപ്പെരിയാർ: ഇടുക്കിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രവർത്തകരുടെ ആവേശം അതിരുകടന്നതോടെ പ്രസംഗം നിർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിലാണ് സംഭവം. മുഖ്യമന്ത്രിയുടെ പ്രസംഗം പുരോഗമിക്കവെ പ്രവർത്തകർ ആവേശത്തോടെ ആർപ്പുവിളിച്ചതും കൈയടിച്ചതുമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ജില്ലയിലെ ഭൂപ്രശ്ന പരിഹാരം, ഭൂമി തരംമാറ്റത്തിന് ഫീസ് ഒഴിവാക്കിയ സർക്കാർ തീരുമാനം, കേരളം അതിദാരിദ്ര്യമുക്തമായ നേട്ടം തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചതോടെ സദസ്സിൽ നിന്നും വലിയ തോതിൽ ആർപ്പുവിളികൾ ഉയർന്നു. ശബ്ദം നിയന്ത്രണാതീതമായതോടെയാണ്, ഇനിയും ഒച്ചവെച്ചാൽ [&Read More

Kerala

“ചെറ്റത്തരം എന്ന വാക്ക് എപ്പോളാണിത്ര അശ്ലീലമായത്? ചെറ്റത്തരം കാണിച്ചാൽ ചെറ്റത്തരമെന്ന് പറയില്ലേ”- മുഖ്യമന്ത്രി

ഇടുക്കി: സിപിഎം വിട്ട ജി സുധാകരനെതിരെ താൻ നടത്തിയ ‘രാഷ്ട്രീയ ചെറ്റത്തരം’ എന്ന പ്രയോഗത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ സുധാകരനെ ‘ചെറ്റ’ എന്ന് വിളിച്ചിട്ടില്ലെന്നും, അത്തരത്തിൽ ചിത്രീകരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് ഇത്രമാത്രം അശ്ലീലമായതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ചെറ്റത്തരം കാണിച്ചാൽ ചെറ്റത്തരമെന്ന് പറയില്ലേ? അത് സാധാരണ പറയുന്നതല്ലേ,” എന്ന് മുഖ്യമന്ത്രി ചോദിച്ചു. ചില്ലറ വോട്ടുകൾക്കും സീറ്റുകൾക്കും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല തങ്ങളെന്ന് കാലങ്ങളായി പറയാറുള്ളതാണെന്നും അദ്ദേഹം [&Read More

Kerala

‘സിഎമ്മേ ഒരു ചോദ്യം’; വീട്ടില്‍ പോയി ചോദിക്കെന്ന് മുഖ്യമന്ത്രി; പിണറായിയുടെ പ്രതികരണത്തില്‍ വിഷമമില്ലെന്ന്

കോന്നി: തെരഞ്ഞെടുപ്പ് കൺവെൻഷനിടെ പ്രസംഗം തടസ്സപ്പെടുത്തി ചോദ്യം ചോദിക്കാൻ ശ്രമിച്ച സിപിഎം പ്രവർത്തകനോട് ‘അത് വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സംഭവം. അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുമ്പോഴാണ് കോന്നി അട്ടച്ചാക്കൽ സ്വദേശി ദാസ് പി ജോർജ് ‘സിഎമ്മേ ഒരു ചോദ്യം’ എന്ന് വിളിച്ച് ചോദിച്ചത്. മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ [&Read More

Kerala

‘ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനം, മുഖ്യമന്ത്രിക്ക് മലയാളം അറിയില്ല’; പിണറായിക്കെതിരെ തുറന്നടിച്ച് ജി.

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ ആക്ഷേപ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ മറുപടിയുമായി മുൻ മന്ത്രി ജി. സുധാകരൻ രംഗത്ത്. തന്നെ ‘ചെറ്റ’ എന്ന് വിളിച്ചതിൽ അഭിമാനമുണ്ടെന്നും എന്നാൽ ആ വാക്കിന്റെ അർത്ഥഭേദങ്ങൾ മുഖ്യമന്ത്രിക്ക് അറിയില്ലെന്നും സുധാകരൻ പരിഹസിച്ചു. യു.ഡി.എഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി യോഗത്തിൽ സംസാരിക്കവേയാണ് സുധാകരൻ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. തന്റെ നാടായ ഓണാട്ടുകരയിൽ ‘ചെറ്റക്കുടിൽ’ എന്നത് പാവപ്പെട്ടവന്റെ പുരയാണെന്നും, തന്നെ അധിക്ഷേപിക്കുന്നതിലൂടെ അടിസ്ഥാന വർഗ്ഗത്തിന്റെ അടയാളത്തെയാണ് മുഖ്യമന്ത്രി അപമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “18 വയസ്സുവരെ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് [&Read More