05/09/2026
[fontresizer_tawhidurrahmandear_widget]

Tags :VD Satheesan

Main story

‘ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് വർഗീയ വിഭജനം സൃഷ്ടിക്കാൻ, കേരളത്തെ ഭിന്നിപ്പിക്കാൻ ഒരു ശക്തിയെയും

തിരുവനന്തപുരം: കേരളത്തിൽ വർഗീയ വിഭജനം സൃഷ്ടിക്കാനുള്ള നീക്കങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയും എന്തു വിലകൊടുത്തും നേരിടുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. മുസ്ലിം ലീഗിനെ ലക്ഷ്യം വെച്ച് നടന്ന വർഗീയ പ്രചാരണങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം, മതേതര നിലപാടുകളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.യു.ഡി.എഫിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ഘടകകക്ഷിയാണ് മുസ്ലിം ലീഗ്. കേരളത്തിൽ വർഗീയ വിഭജനം ലക്ഷ്യമിട്ടാണ് അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്. മുസ്ലിം ലീഗ് ദുർബലമായാൽ ആ ഇടം പിടിച്ചെടുക്കാൻ പോകുന്നത് വർഗീയ [&Read More

Kerala

കൂടിക്കാഴ്ചയ്ക്ക് നിൽക്കാതെ ചെന്നിത്തല; വി. ഡി. സതീശൻ എത്തും മുമ്പേ വീട്ടിൽ നിന്നിറങ്ങി

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ രമേശ് ചെന്നിത്തല പക്ഷത്തിന് അതൃപ്തി പുകയുന്നതായി സൂചന. വി.ഡി. സതീശൻ സന്ദർശിക്കാനെത്തുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല സ്വന്തം വീട്ടിൽ നിന്നിറങ്ങി. ഗുരുവായൂർ ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ചെന്നിത്തലയെ കാണാൻ സതീശൻ എത്തുമെന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നെങ്കിലും, ബന്ധുവിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് ചെന്നിത്തല പെട്ടെന്ന് പുറത്തേക്ക് പോവുകയായിരുന്നു. ജോസഫ് വാഴയ്ക്കൻ, അൻവർ സാദത്ത് എന്നിവർ ചെന്നിത്തലയെ അനുഗമിച്ചു. അതേസമയം, നിയുക്ത നേതാവ് വി.ഡി. സതീശനെ കാണാൻ എം.എൽ.എമാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. [&Read More

Kerala Politics

ഹൈക്കമാൻഡിന് മുന്നിൽ കേരളത്തിന്റെ ശബ്ദമായവർ; സതീശൻ യുഗത്തിനു വഴിതുറന്ന സുധീരനും മുരളിയും

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ നിശ്ചയിച്ച ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിൽ നിർണായകമായത് അവസാന നിമിഷം മുതിർന്ന നേതാക്കളായ വി.എം സുധീരനും കെ. മുരളീധരനും നടത്തിയ ശക്തമായ ഇടപെടലുകൾ. സതീശന് അനുകൂലമായി കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ തിളച്ചുകൊണ്ടിരിക്കുന്ന ജനവികാരം കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിൽ ഇരുവരും വഹിച്ച പങ്ക് പുതിയ നേതാവിന്റെ തിരഞ്ഞെടുപ്പിൽ വഴിത്തിരിവായി. താൻ ഒരുപാട് തെരഞ്ഞെടുപ്പുകൾക്കും മന്ത്രിസഭാ രൂപീകരണങ്ങൾക്കും സാക്ഷിയായിട്ടുണ്ട്. എന്നാൽ സതീശന് ലഭിച്ചതുപോലെ ഇത്ര വ്യാപകമായ ഒരു ജനപിന്തുണ മറ്റൊരു നേതാവിനും [&Read More

Main story

‘ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗീയ പ്രചാരണം’, എതിർക്കണമെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: ബിജെപിയും കാസയും ചേർന്ന് മുസ്‌ലിം ലീഗിനെ മുൻനിർത്തി ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയ പ്രചാരണം നടത്തുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. ഇത്തരം നീക്കങ്ങളെ കേരളം വിവേകത്തോടെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫാണ് വർഗീയ പ്രചാരണത്തിന് വഴിയൊരുക്കിയതെന്ന് ശിവപ്രസാദ് കുറ്റപ്പെടുത്തി. കെ.സി വേണുഗോപാലിനെ ഹൈക്കമാൻഡ് ഒഴിവാക്കിയത് ലീഗിന് വഴങ്ങിയാണെന്ന പ്രചാരണം കുബുദ്ധിയുടേതാണ്. മറിച്ച്, ആർഎസ്എസ്Read More

Kerala

‘ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചന’; സതീശൻ്റെ മുഖ്യമന്ത്രിസ്ഥാനത്തിൽ സുകുമാരൻ നായർ

പെരുന്ന: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശനെ തെരഞ്ഞെടുത്തതിൽ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സതീശന്റെ നിയമനം ഭരണത്തിൽ മുസ്‌ലിം ലീഗ് പിടിമുറുക്കുന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിരുന്നെങ്കിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയെ വേണമായിരുന്നു പരിഗണിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തല അവഗണിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു മറുപടി. സതീശന് പുറമെ കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെയും ഹൈക്കമാൻഡ് പരിഗണിച്ചിരുന്നു. ഭൂരിഭാഗം എംഎൽഎമാരുടെ [&Read More

Kerala

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; പ്രഖ്യാപനം ഉച്ചയോടെ

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ അവസാനവട്ട ചർച്ചകൾ ഇന്ന് നടക്കും. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും തമ്മിലാണ് പ്രധാന ചർച്ച. കെ.സി, വി.ഡി, ആർ.സി പക്ഷങ്ങളുടെ അവകാശവാദങ്ങളും ഡൽഹി ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ ഉന്നയിച്ച വിഷയങ്ങളും എ.ഐ.സി.സി നിരീക്ഷകരുടെ റിപ്പോർട്ടും വിശദമായി ചർച്ച ചെയ്യും. ഘടകകക്ഷി നേതാക്കളുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചേക്കും. ഇതിനെല്ലാം ശേഷം ഉച്ചയോടെ തീരുമാനം പ്രഖ്യാപിക്കും. എല്ലാവർക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാകുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി. കേരളത്തിൽ [&Read More

Main story

‘വി.ഡി.യെ ക്രൂശിക്കാൻ ഇറങ്ങുന്ന താങ്കളെയും ജനം ശിക്ഷിക്കും’; ഷാഫി പറമ്പിലിനെതിരേ രൂക്ഷവിമർശനം

കൊച്ചി: സാമൂഹികമാധ്യമങ്ങളിൽ ഷാഫി പറമ്പിൽ എം.പി.ക്കെതിരേ കോൺഗ്രസ് അനുകൂലികളുടെ രൂക്ഷവിമർശനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചെന്ന് ആരോപിച്ചാണ് ഷാഫി പറമ്പിലിനെതിരേ വിമർശനമുയരുന്നത്. ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ അവസാനം പോസ്റ്റ്ചെയ്‌ത ചിത്രത്തിന് താഴെ നിരവധി കോൺഗ്രസ് അനുകൂല അക്കൗണ്ടുകളിൽനിന്നാണ് അദ്ദേഹത്തിനെതിരേ കമൻ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ‘നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു’ എന്ന കുറിപ്പോടെ ഉമ്മൻചാണ്ടിയുടെ ഫോട്ടോയുമായി നിൽക്കുന്ന ചിത്രം ഷാഫി പറമ്പിൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ്ചെയ്‌തിരുന്നത്. ഈ പോസ്റ്റിന് താഴെയാണ് [&Read More

Main story

മൃത്യുഞ്ജയഹോമം, ഗണപതിഹോമം; വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ആലുവ മഹാദേവ ക്ഷേത്രത്തിൽ പൂജ

കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കവെ, വി.ഡി. സതീശന്റെ വിജയത്തിനായി ആലുവ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ. ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങി വിപുലമായ വഴിപാടുകളാണ് സതീശനായി ക്ഷേത്രത്തിൽ നടന്നത്. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോമാണ് 955 രൂപ അടച്ച് ഈ പൂജകൾ ബുക്ക് ചെയ്തത്. അബുദാബിയിൽ ജോലി ചെയ്യുന്ന തരുൺ തന്റെ സുഹൃത്ത് മുഖാന്തിരമാണ് വഴിപാടുകൾ [&Read More

Kerala

‘ജനവികാരം വിഡി സതീശൻ മുഖ്യമന്ത്രി ആകണമെന്ന്’; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍

കേരളത്തിലെ മുഖ്യമന്ത്രി ആരാകുമെന്ന് കോൺഗ്രസിനുള്ളിൽ ചർച്ച തുടരുന്നതിനിടെ വിഡി സതീശനെ പിന്തുണച്ച് സന്തോഷ് വർക്കി (ആറാട്ട് അണ്ണൻ) രംഗത്തെത്തി. വിഡി സതീശൻ മുഖ്യമന്ത്രിയാകണമെന്നത് ജനവികാരമാണെന്ന് ചൂണ്ടിക്കാട്ടി താൻ രാഹുൽ ഗാന്ധിക്ക് ഇമെയിൽ അയച്ചതായി സന്തോഷ് വർക്കി വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് അയച്ച തുറന്ന കത്തിന്റെ സ്ക്രീൻ ഷോട്ട് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. കേരളത്തിലെ നിലവിലെ സാമൂഹികRead More