02/03/2026
[fontresizer_tawhidurrahmandear_widget]

‘മുസ്‌ലിം ആയതിന്റെ പേരിൽ മകളുടെ സുഹൃത്തിന്‌ ഡൽഹിയിൽ വീട് നിഷേധിച്ചു’; അനുഭവം പറഞ്ഞ് ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ

 ‘മുസ്‌ലിം ആയതിന്റെ പേരിൽ മകളുടെ സുഹൃത്തിന്‌ ഡൽഹിയിൽ വീട് നിഷേധിച്ചു’; അനുഭവം പറഞ്ഞ് ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ

ന്യൂഡൽഹി: ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളും നിലവിലെ സാമൂഹിക യാഥാർത്ഥ്യങ്ങളും തമ്മിൽ വലിയ അന്തരമുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ. പൊതുജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയല്ല, മറിച്ച് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന നീതിയുടെ അടിസ്ഥാനത്തിലാണ് കോടതികൾ വിധി പറയേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഹൈദരാബാദിൽ തെലങ്കാന ജഡ്ജസ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സാമൂഹിക വിവേചനങ്ങളെ വ്യക്തമാക്കാൻ രണ്ട് ഉദാഹരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. തന്റെ മകളുടെ സുഹൃത്തായ ഒരു മുസ്ലിം യുവതിക്ക് ഡൽഹിയിൽ വാടക വീട് നിഷേധിക്കപ്പെട്ട സംഭവം അദ്ദേഹം വിവരിച്ചു. പേരും വിലാസവും ചോദിച്ചറിഞ്ഞ ശേഷം മുസ്ലിം ആണെന്ന് തിരിച്ചറിഞ്ഞതോടെ വീട്ടുടമ താമസം നിഷേധിക്കുകയായിരുന്നു. മറ്റൊരു ഉദാഹരണമായി ഒഡീഷയിലെ സ്കൂളുകളിൽ ദളിത് സ്ത്രീകൾ പാകം ചെയ്യുന്ന ഉച്ചഭക്ഷണം കഴിക്കാൻ കുട്ടികളുടെ മാതാപിതാക്കൾ വിസമ്മതിച്ച സംഭവം അദ്ദേഹം പരാമർശിച്ചു. റിപ്പബ്ലിക്കായി 75 വർഷം പിന്നിടുമ്പോഴും നമ്മുടെ സമൂഹം ഭരണഘടനാപരമായ സന്മാർഗ്ഗികതയിൽ നിന്നും എത്രത്തോളം അകലെയാണെന്നതിന്റെ നേർക്കാഴ്ചയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷാഭിപ്രായത്തേക്കാൾ ഭരണഘടനയുടെ അന്തഃസത്തയ്ക്കാണ് കോടതികൾ മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: