ശബരിമല സ്വർണ്ണക്കേസ് അന്വേഷണത്തിനിടെ ചെന്നിത്തലയെ കണ്ട് കടകംപള്ളി സുരേന്ദ്രൻ; ഹെൽമറ്റില്ലാതെ സ്കൂട്ടറിൽ എത്തിയതിനെതിരെ വിമർശനം
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ച് കടകംപള്ളി സുരേന്ദ്രൻ. ബുധനാഴ്‌ച രാവിലെയാണ് അദ്ദേഹം രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടുള്ള വീട്ടിൽ എത്തിയത്.
ഡ്രൈവർ ഇല്ലാത്തതിനാൽ സ്‌കൂട്ടറിലായിരുന്നു കടകംപള്ളി എത്തിയത്. വ്യക്തിപരമായ സന്ദർശനമായിരുന്നു കടകംപള്ളിയുടേത് എന്നാണ് വിവരം. ഏകദേശം 15 മിനിറ്റ് മാത്രമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. ചില നിസാര ശുപാർശകൾക്ക് വന്നതാണന്നാണ് കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം. ശബരിമല സ്വർണകൊള്ളയിൽ അന്വേഷണം തുടരുമ്പോഴാണ് നിർണായക സന്ദർശനം.
അതിനിടെ, കടകംപള്ളി വീട്ടിൽനിന്നിറങ്ങി സ്‌കൂട്ടറിൽ കയറി പോകുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹെൽമെറ്റ് ഇല്ലാതെ സ്‌കൂട്ടറിൽ യാത്രചെയ്‌ത കടകംപള്ളി സുരേന്ദ്രനെതിരേ സാമൂഹിക മാധ്യമങ്ങളിൽ വിമർശനവും ഉയരുന്നുണ്ട്.