എസ്ഐആർ ’രേഖകൾ കൈവശമില്ലാത്തവർക്ക് യുദ്ധകാല അടിസ്ഥാനത്തിൽ ലഭ്യമാക്കണം’- കലക്‌ടർമാർക്ക് നിർദേശം നൽകി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: രേഖകളുടെ കുറവു മൂലം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാതെ പോയ അര്‍ഹരായ മുഴുവന്‍ ആളുകളെയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ രേഖകള്‍ ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് കൈമാറി. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്.
പ്രധാന തീരുമാനങ്ങള്‍ ഒറ്റനോട്ടത്തില്‍:
സൗജന്യ സേവനം: രേഖകള്‍ ലഭ്യമാക്കുന്നതിന് പൊതുജനങ്ങളില്‍ നിന്ന് യാതൊരുവിധ ഫീസും ഈടാക്കില്ല. അക്ഷയ സെന്ററുകള്‍ ഈടാക്കുന്ന ഫീസ് കുറയ്ക്കാന്‍ ഐ.ടി വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
ഹിയറിംഗ് കേന്ദ്രങ്ങള്‍: ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ തദ്ദേശീയമായി ഹിയറിംഗ് കേന്ദ്രങ്ങള്‍ സജ്ജമാക്കും. ഇവിടെ ഉദ്യോഗസ്ഥരുടെയും വോളന്റിയര്‍മാരുടെയും സേവനം ഉറപ്പാക്കും.
കെസ്മാര്‍ട്ട് ഹെല്‍പ്പ് ഡെസ്‌ക്: കെസ്മാര്‍ട്ട് വഴിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വൈകുകയാണെങ്കില്‍ നേരിട്ട് പഞ്ചായത്തുകള്‍ വഴി ലഭ്യമാക്കും. ഇതിനായി ക്യാമ്പുകളില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകള്‍ തുടങ്ങും.