28/07/2026
[fontresizer_tawhidurrahmandear_widget]
World

മകനെ ഓഫീസിൽ കൊണ്ടുപോയി, കിട്ടിയത് എട്ടിന്റെ പണി; ലൈറ്റർ ഉപയോഗിച്ചുള്ള കളിയിൽ ഓഫീസിന്

ബീജിങ്: ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ മാതാപിതാക്കളുടെ ജോലിസ്ഥലത്തെത്തിയ 12 വയസ്സുകാരൻ ലൈറ്റർ ഉപയോഗിച്ച് കളിക്കുന്നതിനിടെ ഓഫീസിന് തീപിടിച്ചു. നിങ്ബോ നഗരത്തിൽ നടന്ന സംഭവത്തിൽ ഓഫീസിന്റെ വലിയൊരു ഭാഗം അഗ്നിക്കിരയാകുകയും ലക്ഷക്കണക്കിന് യുവാന്റെ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. മാതാപിതാക്കളുമായി സമയം ചെലവഴിക്കുന്നതിനും വൈകാരിക ബന്ധം ശക്തമാക്കുന്നതിനുമായാണ് കുട്ടിയെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, രക്ഷിതാവ് ജോലിയിൽ മുഴുകിയതോടെ ശ്രദ്ധിക്കപ്പെടാതെ പോയ കുട്ടി, മുഷിപ്പ് മാറ്റാനായി ലൈറ്റർ ഉപയോഗിച്ച് ടിഷ്യൂ പേപ്പറുകൾ കത്തിക്കുകയായിരുന്നു. ടിഷ്യൂവിൽ നിന്നുള്ള [&Read More

Main story

ഒമാൻ തീരത്ത് ഇന്ത്യൻ പതാക വഹിച്ച ചരക്ക് കപ്പലിന് നേരെ ആക്രമണം; കപ്പലിലുണ്ടായിരുന്ന

മസ്‌കത്ത് : ഒമാൻ തീരത്ത് ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ചരക്ക് കപ്പൽ കടലിൽ മുങ്ങി. ഗുജറാത്തിൽ നിന്നുള്ള ‘ഹാജി അലി’ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ നാവികരെയും ഒമാൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ 3:30 ഓടെ ഒമാന്റെ വടക്കൻ തീരത്തുള്ള ലിമയ്ക്ക് സമീപമായിരുന്നു സംഭവം. സോമാലിയയിൽ നിന്ന് കന്നുകാലികളുമായി ഷാർജയിലേക്ക് പോവുകയായിരുന്നു കപ്പൽ. യാത്രയ്ക്കിടെ അജ്ഞാത സ്ഫോടകവസ്തു കപ്പലിൽ വന്ന് ഇടിക്കുകയായിരുന്നു. ഇത് ഡ്രോണോ മിസൈലോ ആയിരിക്കാമെന്നാണ് സംശയിക്കുന്നത്. [&Read More

Main story

‘ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗീയ പ്രചാരണം’, എതിർക്കണമെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: ബിജെപിയും കാസയും ചേർന്ന് മുസ്‌ലിം ലീഗിനെ മുൻനിർത്തി ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയ പ്രചാരണം നടത്തുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. ഇത്തരം നീക്കങ്ങളെ കേരളം വിവേകത്തോടെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫാണ് വർഗീയ പ്രചാരണത്തിന് വഴിയൊരുക്കിയതെന്ന് ശിവപ്രസാദ് കുറ്റപ്പെടുത്തി. കെ.സി വേണുഗോപാലിനെ ഹൈക്കമാൻഡ് ഒഴിവാക്കിയത് ലീഗിന് വഴങ്ങിയാണെന്ന പ്രചാരണം കുബുദ്ധിയുടേതാണ്. മറിച്ച്, ആർഎസ്എസ്Read More

Main story

‘ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചന’; സതീശൻ്റെ മുഖ്യമന്ത്രിസ്ഥാനത്തിൽ സുകുമാരൻ നായർ

പെരുന്ന: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശനെ തെരഞ്ഞെടുത്തതിൽ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സതീശന്റെ നിയമനം ഭരണത്തിൽ മുസ്‌ലിം ലീഗ് പിടിമുറുക്കുന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിരുന്നെങ്കിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയെ വേണമായിരുന്നു പരിഗണിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തല അവഗണിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു മറുപടി. സതീശന് പുറമെ കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെയും ഹൈക്കമാൻഡ് പരിഗണിച്ചിരുന്നു. ഭൂരിഭാഗം എംഎൽഎമാരുടെ [&Read More

Main story

ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. തന്നെ പരിഗണിക്കാത്തതിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയ രമേശ് ചെന്നിത്തല, സീനിയോറിറ്റി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ഹൈക്കമാൻഡിനെ അറിയിച്ചു. തിരുവനന്തപുരത്തെ വസതിയിൽ നിന്നും മടങ്ങിയ അദ്ദേഹം, എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. അതേസമയം, പ്രശ്നപരിഹാരത്തിനായി കെ. സുധാകരൻ കെ.സി വേണുഗോപാലുമായി അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തും. എന്നാൽ ചെന്നിത്തലയെ തഴഞ്ഞത് ജനാധിപത്യ ധ്വംസനമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കുറ്റപ്പെടുത്തി. [&Read More

Main story

ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമ കേസ്: അഭിഭാഷക വേഷത്തിൽ ഹൈകോടതിയിൽ  മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷക വേഷത്തിലെത്തി മമത ബാനർജി. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട ഹരജിയിൽ വാദിക്കാനാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ കൂടിയായ മമത എത്തിയത്. മുതിർന്ന അഭിഭാഷകനും എം.പിയുമായ കല്യാൺ ബാനർജി, മകൻ സിർസന്യ ബന്ദോപാധ്യായ എന്നിവരും മമതയ്‌ക്കൊപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ചുള്ള ഹരജി ചീഫ് ജസ്റ്റിസ് എച്ച്.സി സുജോയ് പാൽ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. സിർസന്യ ബന്ദോപാധ്യായയാണ് കേസിൽ ഹരജി സമർപ്പിച്ചത്. [&Read More

Main story

‘ഇന്ത്യ ഞങ്ങളുടേത്, നിങ്ങൾ പാകിസ്താനിലേക്ക് പൊയ്‌ക്കോളൂ’; കാസർകോട് കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് യുവതിക്കെതിരെ കേസ്

കാസർകോട്: “ഇന്ത്യ ഞങ്ങളുടേതാണ്, നിങ്ങൾ പാകിസ്താനിലേക്ക് പൊയ്ക്കോളൂ” എന്ന് ആക്രോശിച്ച് നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച യുവതിക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. പൂച്ചക്കാട് സ്വദേശിനി ചന്ദ്രവതിക്കെതിരെയാണ് നടപടി. കഴിഞ്ഞ നാലാം തീയതി വൈകീട്ട് പൂച്ചക്കാട് അങ്കണവാടിക്ക് സമീപത്താണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനം നടത്താനെത്തിയ യുഡിഎഫ് പ്രവർത്തകരായ യുവാക്കളെ ചന്ദ്രവതി തടയുകയും അധിക്ഷേപിക്കുകയുമായിരുന്നു. മുക്കൂട് സ്വദേശി പി. മുഹമ്മദ് അസ്‌കറാണ് പോലീസിൽ പരാതി നൽകിയത്. യുവാക്കളെ വർഗീയമായി അധിക്ഷേപിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിട്ടുള്ളത്. പ്രദേശത്ത് മനഃപൂർവം [&Read More

Kerala

വി.ഡി സതീശന്റെ വിജയത്തിനായി ശത്രുസംഹാര പൂജ

ആലപ്പുഴ: സംസ്ഥാനത്തെ ഭരണനേതൃത്വ ചർച്ചകൾ നിർണായക ഘട്ടത്തിൽ നിൽക്കെ, നിയുക്ത എംഎൽഎ വി.ഡി സതീശനായി ക്ഷേത്രത്തിൽ പ്രത്യേക വഴിപാട്. ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലാണ് സതീശന്റെ പേരിൽ ശത്രുസംഹാര പൂജ നടത്തിയത്. അദ്ദേഹത്തിന്റെ നക്ഷത്രമായ ചതയം പ്രകാരമാണ് അനുയായികൾ വഴിപാട് സമർപ്പിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുന്നതിനും, രാഷ്ട്രീയRead More

Main story

മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നില്ലെന്ന് തപാൽ വകുപ്പ്; യുവതിയുടെ പരാതിക്കത്ത് തിരിച്ചയച്ചു

തൃശൂർ: സുരക്ഷ ആവശ്യപ്പെട്ട് യുവതി മുഖ്യമന്ത്രിക്ക് അയച്ച പരാതിക്കത്ത് തപാൽ വകുപ്പ് തിരിച്ചയച്ചു. ‘ഓഫീസ് പ്രവർത്തിക്കുന്നില്ല’ എന്ന വിചിത്രമായ കാരണത്താലാണ് കത്ത് മടങ്ങിയത്. തൃശൂർ പാവറട്ടി സ്വദേശി ഷഫ്‌ന മേയ് അഞ്ചിന് അയച്ച സ്പീഡ് പോസ്റ്റ് കത്താണ് ഇക്കഴിഞ്ഞ 13Read More