28/07/2026
[fontresizer_tawhidurrahmandear_widget]
Kerala

‘കെ.സി. നിങ്ങളുടെ പെട്ടി ചുമക്കുന്നുണ്ടാകാം, കേരളത്തിലെ ജനങ്ങൾ നിങ്ങളോട് പൊറുക്കില്ല’; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ

വയനാട്: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പോസ്റ്ററുകളിലെ വിമർശനം. “കെ.സി. നിങ്ങളുടെ പെട്ടി എടുക്കുന്ന ആളായിരിക്കും, പക്ഷേ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്കു മാപ്പു നൽകില്ല” എന്നാണ് ഒരു പോസ്റ്ററിലെ വാചകം. വാർത്തയായതോടെ പലയിടത്തുനിന്നും ഇവ നീക്കം ചെയ്തിട്ടുണ്ട്. സുരക്ഷിതമായ സീറ്റ് തേടി മാത്രം ഇനി വയനാട്ടിലേക്ക് വരേണ്ടതില്ലെന്ന മുന്നറിയിപ്പും പോസ്റ്ററുകളിലുണ്ട്. “സുരക്ഷിതമായ സീറ്റിനായി ഇനി വയനാടൻ [&Read More

Kerala

മുഖ്യമന്ത്രി ചർച്ച: സാദിഖലി ശിഹാബ് തങ്ങളെ വിളിച്ച് സോണിയ; സതീശൻ അനുകൂല നിലപാടിൽ

മലപ്പുറം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം അന്തിമഘട്ടത്തിലേക്ക് നീങ്ങവെ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ഫോണിൽ വിളിച്ച് സംസാരിച്ചു. പുതിയ സർക്കാരിന്റെ നേതൃസ്ഥാനം സംബന്ധിച്ച ലീഗിന്റെ നിലപാടും മുന്നണിയിലെ പൊതുവികാരവും സോണിയ ഗാന്ധി ആരാഞ്ഞു. ചർച്ചയിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന താൽപ്പര്യമാണ് ലീഗ് മുന്നോട്ടുവെച്ചത്. സതീശന് അനുകൂലമായ ജനവികാരവും എംഎൽഎമാരുടെ പിന്തുണയും സാദിഖലി തങ്ങൾ സോണിയ ഗാന്ധിയെ അറിയിച്ചു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മുതിർന്ന നേതാവ് എ.കെ. [&Read More

Kerala

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; പ്രഖ്യാപനം ഉച്ചയോടെ

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ അവസാനവട്ട ചർച്ചകൾ ഇന്ന് നടക്കും. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും തമ്മിലാണ് പ്രധാന ചർച്ച. കെ.സി, വി.ഡി, ആർ.സി പക്ഷങ്ങളുടെ അവകാശവാദങ്ങളും ഡൽഹി ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ ഉന്നയിച്ച വിഷയങ്ങളും എ.ഐ.സി.സി നിരീക്ഷകരുടെ റിപ്പോർട്ടും വിശദമായി ചർച്ച ചെയ്യും. ഘടകകക്ഷി നേതാക്കളുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചേക്കും. ഇതിനെല്ലാം ശേഷം ഉച്ചയോടെ തീരുമാനം പ്രഖ്യാപിക്കും. എല്ലാവർക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാകുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി. കേരളത്തിൽ [&Read More

India

വിജയ് മുസ്‌ലിം ലീഗ് ആസ്ഥാനത്ത്; ഖാഇദേ മില്ലത്ത് മൻസിലിൽ വൻ വരവേൽപ്പ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ മുസ്‌ലിം ലീഗ് ആസ്ഥാനത്തെത്തി വിജയ്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ തമിഴ്‌നാട് ആസ്ഥാനമായ ചെന്നൈയിലെ ഖാഇദെ മില്ലത്ത് മൻസിലാണ് അദ്ദേഹം ഇന്ന സന്ദർശിച്ചത്. ദേശീയ അധ്യക്ഷൻ പ്രൊഫസർ കെ.എം ഖാദർ മൊയ്തീൻ, നവാസ് കനി എം.പി, കെ.എ.എം മുഹമ്മദ് അബൂബക്കർ തുടങ്ങിയ പ്രമുഖ നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് പത്ത് സീറ്റുകളുടെ കുറവുണ്ടായിരുന്നു. കൂടാതെ, വിജയിച്ച രണ്ട് [&Read More

India

‘നമ്മൾ ഒറ്റ രാജ്യമായിരുന്നു; പാകിസ്താനുമായുള്ള ചർച്ചയുടെ വാതിലുകൾ കൊട്ടിയടയ്ക്കരുത്’-ദത്താത്രേയ ഹൊസബാലെ

നാഗ്പൂർ: പാകിസ്താനുമായുള്ള ചർച്ചകളുടെ വാതിലുകൾ ഇന്ത്യ കൊട്ടിയടയ്ക്കരുതെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. പാകിസ്താൻ നിരന്തരം പ്രകോപനങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും അയൽരാജ്യവുമായുള്ള സംവാദത്തിനുള്ള സാധ്യതകൾ എപ്പോഴും തുറന്നിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ജനങ്ങൾ തമ്മിലുള്ള ബന്ധത്തിന് സാധിക്കുമെന്ന് ഹൊസബാലെ പറഞ്ഞു. ‘നമ്മൾ ഒരുകാലത്ത് ഒരേ രാജ്യമായിരുന്നു എന്നതും നമുക്കിടയിലുള്ള സാംസ്‌കാരികമായ ഇഴയടുപ്പവും പരിഗണിക്കുമ്പോൾ, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം ഇന്ത്യRead More

World

മൊസാദിനും ഐഡിഎഫിനും വേണ്ടി ഫലസ്തീനികളുടെ ഫോൺകോളുകൾ ചോർത്തി; കൺട്രി മാനേജർ ഉൾപ്പെടെ ഇസ്രയേലിലെ

തെൽ അവീവ്: ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനും പ്രതിരോധ സേനയായ ഐഡിഎഫിനും വേണ്ടി ഫലസ്തീനികൾക്കുമേൽ ചാരപ്രവർത്തനം നടത്തിയ സംഭവത്തിൽ കടുത്ത നടപടിയുമായി മൈക്രോസോഫ്റ്റ്. ഇസ്രയേൽ കൺട്രി ജനറൽ മാനേജർ അലോൺ ഹൈമോവിച്ച് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ കമ്പനി പിരിച്ചുവിട്ടു. മൊസാദിനും ഐഡിഎഫിനും സാങ്കേതിക സഹായം നൽകിയെന്ന കണ്ടെത്തലിനെത്തുടർന്നാണു കൂട്ടപ്പിരിച്ചുവിടൽ. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് സേവനമായ ‘അസൂർ’ ആണ് ചാരപ്രവർത്തനത്തിന് ഉപയോഗിച്ചത്. ഫലസ്തീൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുകയും ചാരപ്രവർത്തനത്തിന് സൈന്യത്തിന് ഒത്താശ ചെയ്യുകയും ചെയ്തുവെന്ന ‘ദി ഗാർഡിയന്റെ’ [&Read More

Main story

സുവേന്ദു അധികാരിയുടെ പി.എയുടെ കൊലയാളി സംഘത്തിലെ മുഖ്യകണ്ണി ക്ഷത്രിയ മഹാസഭ നേതാവ്; പിടിയിലായത്

കൊൽക്കത്ത/ലഖ്നൗ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റും വിശ്വസ്തനുമായ ചന്ദ്രനാഥ് രഥിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. പോലീസ് പിടിയിലായ രാജ് സിങ് ഉത്തർപ്രദേശിലെ പ്രമുഖ ക്ഷത്രിയ സംഘടനാ നേതാവാണ്. കൊലയാളി സംഘത്തിലെ മുഖ്യകണ്ണിയെന്ന് കരുതപ്പെടുന്ന ഇയാൾ ഓൾ ഇന്ത്യ ക്ഷത്രിയ മഹാസഭയുടെ ഉത്തർപ്രദേശ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയാണ്. അയോധ്യയിൽ വെച്ചാണ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ(എസ്‌ഐടി) വലയിലാകുന്നത്. യുപിയിലെ ബിജെപി എംഎൽസി നേതാവിന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് ഇവരെ [&Read More

Kerala

‘വി.ഡി.യെ ക്രൂശിക്കാൻ ഇറങ്ങുന്ന താങ്കളെയും ജനം ശിക്ഷിക്കും’; ഷാഫി പറമ്പിലിനെതിരേ രൂക്ഷവിമർശനം

കൊച്ചി: സാമൂഹികമാധ്യമങ്ങളിൽ ഷാഫി പറമ്പിൽ എം.പി.ക്കെതിരേ കോൺഗ്രസ് അനുകൂലികളുടെ രൂക്ഷവിമർശനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചെന്ന് ആരോപിച്ചാണ് ഷാഫി പറമ്പിലിനെതിരേ വിമർശനമുയരുന്നത്. ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ അവസാനം പോസ്റ്റ്ചെയ്‌ത ചിത്രത്തിന് താഴെ നിരവധി കോൺഗ്രസ് അനുകൂല അക്കൗണ്ടുകളിൽനിന്നാണ് അദ്ദേഹത്തിനെതിരേ കമൻ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ‘നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു’ എന്ന കുറിപ്പോടെ ഉമ്മൻചാണ്ടിയുടെ ഫോട്ടോയുമായി നിൽക്കുന്ന ചിത്രം ഷാഫി പറമ്പിൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ്ചെയ്‌തിരുന്നത്. ഈ പോസ്റ്റിന് താഴെയാണ് [&Read More

Main story

വടക്കൻ കേരളം ഇരുട്ടിലാകും; നാല് ജില്ലകൾക്ക് മുന്നറിയിപ്പ്

കണ്ണൂർ: സംസ്ഥാനത്തെ നാല് വടക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ളതായി കെഎസ്ഇബി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. പവർഗ്രിഡ് കോർപ്പറേഷൻ്റെ കോഴിക്കോട്ടുള്ള 400 കെ.വി. സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ തീരുമാനം. ചൊവ്വാഴ്ച മുതൽ ഏകദേശം ഏഴ് ദിവസത്തോളം ഈ നിയന്ത്രണം തുടർന്നേക്കും. സബ്സ്റ്റേഷനിലെ ട്രാൻസ്ഫോർമറിൻ്റെ 220 കെ.വി. ബുഷിങ്ങിൽ കണ്ടെത്തിയ തകരാർ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. ഇതിനായി ട്രാൻസ്ഫോർമർ ഷട്ട്ഡൗൺ ചെയ്യുന്നതിനാലാണ് വൈദ്യുതി വിതരണത്തിൽ കുറവുണ്ടാകുന്നത്. തകരാർ [&Read More