25/07/2026
[fontresizer_tawhidurrahmandear_widget]
Kerala

മലപ്പുറത്ത് അപകടത്തിൽപ്പെട്ട് വഴിയരികിൽ കിടന്ന കാർ ഉടമയറിയാതെ ആക്രിവിലയ്ക്ക് വിറ്റ് 21-കാരൻ 

മലപ്പുറം: എടപ്പാളിൽ വഴിയരികിൽ സൂക്ഷിച്ചിരുന്ന കാർ ഉടമയറിയാതെ 21കാരൻ ആക്രിവിലയ്ക്ക് വിറ്റു. അപകടത്തിൽപ്പെട്ട് റോഡരികിൽ കിടന്നിരുന്ന വട്ടകുളം സ്വദേശി സിദ്ദിഖിന്റെ വാഹനമാണ് യുവാവ് സ്വന്തമാണെന്ന് വ്യാജേന ആക്രിക്കാർക്ക് വിറ്റത്. പട്ടാമ്പിയിലെ ആക്രി കച്ചവടക്കാർ ജെസിബിയും ലോറിയുമായി എത്തി വൈകുന്നേരം കാർ കയറ്റിണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് വീട്ടുകാർ വിവരമറിയുന്നത്. തങ്ങൾ വാഹനം വിറ്റിട്ടില്ലെന്ന് വീട്ടുകാർ വ്യക്തമാക്കിയതോടെയാണ് യുവാവ് തങ്ങളെ പറ്റിച്ച വിവരം കച്ചവടക്കാർ തിരിച്ചറിയുന്നത്. തുടർന്ന് ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി കാർ കൊണ്ടുപോകുന്നത് തടഞ്ഞു. ഒടുവിൽ നടന്ന മധ്യസ്ഥ ചർച്ചകൾക്കൊടുവിൽ [&Read More

Main story

കയ്യോ കാലോ വെട്ടിയാലേ ആളുകൾ നിയമം അനുസരിക്കൂ, ഗൾഫ് രാജ്യങ്ങളിലേതു പോലെയുള്ള ശിക്ഷ

ബംഗളൂരു: കുറ്റവാളികളെ കർശനമായി നേരിടാത്തതുകൊണ്ട് രാജ്യത്ത് ആളുകൾ വളരെ ലാഘവത്തോടെയാണ് കുറ്റകൃത്യങ്ങൾ ചെയ്യുന്നതെന്ന് കർണാടക ഹൈക്കോടതി. ബലാത്സംഗക്കേസിൽ പ്രതിയായ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ആർ. നടരാജാണ് ഈ നിരീക്ഷണം നടത്തിയത്. “കയ്യോ കാലോ വെട്ടിയാൽ മാത്രമേ ആളുകൾ നിയമം അനുസരിക്കാൻ പഠിക്കൂ. നമുക്ക് ഇവിടെ ജനാധിപത്യം ഉള്ളതുകൊണ്ട് എല്ലാവരും ഇതിനെ വളരെ നിസ്സാരമായാണ് കാണുന്നത്. കുറ്റവാളികളെ ശക്തമായി നേരിടാത്തതിനാൽ നിയമത്തിന്റെ മൂർച്ച നഷ്ടപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടാണ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ (ഗൾഫ്) ഉള്ളതുപോലെ [&Read More

Main story

ഇന്ധന വിലയിൽ അന്ന് പറഞ്ഞത് ഇന്ന് നടത്തണമെന്ന് ബാലഗോപാൽ; നിങ്ങളുടെ 3000 കോടിയോളം

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. മുഖ്യമന്ത്രി വി.ഡി സതീശന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്ത് വിലക്കയറ്റമുണ്ടെന്ന പ്രതിപക്ഷ ആരോപണം ഭാഗികമായി ശരിവെച്ച മുഖ്യമന്ത്രി, പശ്ചിമേഷ്യൻ സംഘർഷമാണ് ഇതിന് കാരണമെന്നും വില നിയന്ത്രിക്കാൻ സർക്കാർ ശക്തമായി ഇടപെടുന്നുണ്ടെന്നും വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച ആരോപണങ്ങൾക്ക് ധവളപത്രത്തിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എൻ ബാലഗോപാലാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. മാർച്ച് 31Read More

Main story

കണ്ണൂരിൽ ഒഴിഞ്ഞ പറമ്പിൽ രക്‌തക്കറ പുരണ്ട കാർ; സ്ത്രീകളുടേയും കുട്ടികളുടേയും വസ്ത്രങ്ങൾ വലിച്ചുവാരിയിട്ട

കണ്ണൂർ: പിലാത്തറ കോ ഓപറേറ്റീവ് കോളജിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തി. മുൻഭാഗം ഇടിച്ചുതകർത്ത നിലയിലുള്ള കാറിനുള്ളിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, സ്ത്രീകളുടേയും കുട്ടികളുടേയും ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ കാറിന് സമീപത്തായി വലിച്ചുവാരിയിട്ട നിലയിലാണ്. രാവിലെ നടക്കാനിറങ്ങിയവരാണ് വാഹനം ആദ്യം കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പരിയാരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്നവർ ആരാണെന്നതിനെക്കുറിച്ചും എവിടെയാണെന്നതിനെക്കുറിച്ചുമുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കിRead More

Main story

പ്രവേശനത്തോത്സവത്തിനിടെ ട്രൈബൽ സ്കൂളിലെ കുട്ടികളുടെ കൈകളിൽ മിഠായി കൊടുത്തില്ല, മേശപ്പുറത്തേക്ക് ഇട്ടുകൊടുത്തു; വി.

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രവേശനോത്സവത്തിനിടെ ട്രൈബൽ സ്‌കൂളിലെ കുട്ടികൾക്ക് കൈയിൽ മിഠായി കൊടുക്കാതെ മേശയിൽ വിതറിയ എം.എൽ.എയുടെ നടപടി വിവാദമായി. കഴക്കൂട്ടം മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ വി. മുരളീധരൻ പങ്കെടുത്ത പ്രവേശനോത്സവ ചടങ്ങിലാണ് വിവാദ സംഭവം നടന്നത്. തിരുവനന്തപുരത്തെ കട്ടേല അംബേദ്‌കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലായിരുന്നു പ്രവേശനോത്സവം സംഘടിപ്പിച്ചത്. സ്‌കൂളിലെത്തിയ കുട്ടികൾക്ക് മധുരം നൽകുന്നതിനിടെ വി. മുരളീധരൻ മിഠായികൾ കുട്ടികളുടെ കൈകളിൽ നേരിട്ട് കൊടുക്കുന്നതിന് പകരം മുന്നിലെ മേശപ്പുറത്തേക്ക് വിതറി കൊടുക്കുകയായിരുന്നു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ [&Read More

Kerala

ഷാനിമോൾ ഉസ്മാൻ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്‌പീക്കറായി അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. നടന്ന വോട്ടെടുപ്പിൽ 99 വോട്ടുകൾ നേടിയാണ് ഷാനിമോൾ ഉസ്മാൻ ഈ പദവിയിലെത്തിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുഹമ്മദ് മുഹ്സിന് 34 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. നാലു പേർ വോട്ട് ചെയ്തില്ല. ബിജെപി എം.എൽ.എമാർ വോട്ടെടുപ്പിൽ നിന്നും പൂർണ്ണമായി വിട്ടുനിന്നു. സ്പീക്കറും തന്റെ വോട്ട് രേഖപ്പെടുത്തിയില്ല. നീണ്ട 35 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് ഒരു വനിത കടന്നുവരുന്നത് [&Read More

Kerala

‘വെള്ളാപ്പള്ളി പറഞ്ഞിട്ട് ഒരു ഈഴവനും ഇടതുപക്ഷത്തിന് വോട്ട് ചെയ്തില്ല, നേതൃത്വം തിരിച്ചറിഞ്ഞില്ലെങ്കിൽ തിരിച്ചടി

കോഴിക്കോട്: മന്ത്രിമാർ വെള്ളാപ്പള്ളി നടേശനെയും മകൻ തുഷാർ വെള്ളാപ്പള്ളിയെയും സന്ദർശിച്ച നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി രംഗത്ത്. നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിച്ച വെള്ളാപ്പള്ളി നടേശൻ പറഞ്ഞിട്ട് ഒരു ഈഴവനും ഇടതുപക്ഷത്തിന് വോട്ട് ചെയ്തില്ലെന്നും ഈ യാഥാർഥ്യം തിരിച്ചറിഞ്ഞില്ലെങ്കിൽ വരാനിരിക്കുന്ന തിരിച്ചടി വളരെ വലുതായിരിക്കുമെന്നും റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ കുറിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുഷാർ വെള്ളാപ്പള്ളിയെയും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണ വെള്ളാപ്പള്ളി നടേശനെയുമാണ് നേരിട്ട് പോയി കണ്ടത്. [&Read More

Kerala

കാലപ്പഴക്കം ചെന്ന സ്‌കൂളുകൾ പുതുക്കി പണിയും, ഇത്തവണ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും: എൻ.

തിരുവനന്തപുരം: സംസ്ഥാനത്ത് കാലപ്പഴക്കം ചെന്ന സ്‌കൂളുകള്‍ പുതുക്കിപ്പണിയുമെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ വ്യക്തമാക്കി. ഇത്തവണ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് മുൻഗണന നൽകുക. ഫിറ്റ്‌നസിന്റെ പേരില്‍ സ്‌കൂളുകള്‍ തുറക്കാതിരുന്നിട്ടില്ലെന്നും കാലപ്പഴക്കം കൊണ്ടാണ് ചില സ്‌കൂളുകള്‍ തുറക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു. ‘അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകളുണ്ട്. അത്തരം സ്‌കൂളുകളെ മുന്നോട്ടു കൊണ്ടുവരാനുളള നടപടികള്‍ ഉണ്ടാകും. പത്താം ക്ലാസ് കഴിഞ്ഞിട്ടും എഴുതാന്‍ അറിയില്ലെന്ന് പറയുന്നത് നാണക്കേടാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ എല്ലാ നടപടികളും തുടരും. തര്‍ക്കവും പ്രശ്‌നങ്ങളും ഉളള [&Read More

India

ആട്ടിറച്ചിയെന്ന് പറഞ്ഞ് നൽകിയത് ബീഫ്; ബം​ഗളൂരുവിൽ മലയാളികൾ അറസ്റ്റിൽ, ഹോട്ടൽ അടപ്പിച്ചു

ബംഗളൂരു: ആട്ടിറച്ചിക്ക് പകരം ബീഫ് കഴിക്കാൻ നൽകിയെന്ന ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് ബംഗളൂരുവിൽ മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ. മലയാളികളായ ജിജു, ഷിമ്പു എന്നിവരെയാണ് ബൊമ്മനഹള്ളി പോലീസ് അറസ്റ്റ് ചെയ്‌തത്. സംഭവവുമായി ബന്ധപ്പെട്ട് അഭിലാഷ് എന്ന മറ്റൊരു മലയാളി കൂടി ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി. ബൊമ്മനഹള്ളിയിലെ ഐസരി ഹബ്ബിൽ പ്രവർത്തിക്കുന്ന ‘കായലോരം’ എന്ന മലയാളി ഹോട്ടലിലാണ് വിവാദ സംഭവം നടന്നത്. ഉപഭോക്താക്കളുടെ പരാതിക്ക് പിന്നാലെ ഹോട്ടൽ പോലീസ് ഇടപെട്ട് പൂർണ്ണമായും അടപ്പിച്ചു. ഒന്നര വർഷം മുൻപാണ് ഈ [&Read More