ന്യൂഡല്‍ഹി: ‘വന്ദേമാതര’ത്തിന് 150 വയസ്സ് തികയുന്നതിന്റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണു പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ‘വന്ദേമാതര’ത്തിനുള്ള പങ്ക് ഔദ്യോഗികമായി പൊതുജനസമക്ഷം അവതരിപ്പിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്നാണ് സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കുന്നത്. 1875 നവംബര്‍ ഏഴിനാണ് ബംഗാളി സാഹിത്യകാരനായ ബങ്കിം ചന്ദ്ര ചാറ്റര്‍ജി ‘വന്ദേമാതരം’ രചിച്ചത്. 1882Read More
ബിഹാര്‍ വോട്ടെടുപ്പിനിടെ ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹയ്ക്കുനേരെ ചെരിപ്പും ചാണകവും എറിഞ്ഞ് ജനക്കൂട്ടം; വാഹനവ്യൂഹം
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം. ലഖിസരായ് മണ്ഡലത്തിലെ പോളിങ് ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ബിജെപി സ്ഥാനാര്‍ഥി കൂടിയായ വിജയ് സിന്‍ഹയ്ക്കുനേരെ ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ കാറിന് ചുറ്റും കൂടിനിന്ന് മുദ്രാവാക്യം വിളിക്കുകയും ചെരിപ്പുകളും കല്ലുകളും ചാണകവും എറിയുകയും ചെയ്തു. വോട്ടെടുപ്പ് നടക്കുന്ന ഖോരിയറി ഗ്രാമത്തിലെ പോളിങ് ബൂത്തുകള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം. ‘വിജയ് സിന്‍ഹ മൂര്‍ദാബാദ്’ എന്ന് ആക്രോശിച്ച പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ വാഹനത്തിന് മുന്നില്‍ തടസം [&Read More
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ‘വോട്ട് കൊള്ള’ ആരോപണങ്ങള്‍ക്ക് ശക്തി പകര്‍ന്ന് പോളിങ്് ഉദ്യോഗസ്ഥയുടെ മൊഴി. മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡുകളില്‍ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം കണ്ടതായി ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ സ്ഥിരീകരിച്ചു. മൂന്ന് വോട്ടര്‍ ഐഡികളെങ്കിലും ഇത്തരത്തില്‍ കണ്ടതായാണു വെളിപ്പെടുത്തല്‍. റായ് നിയമസഭാ മണ്ഡലത്തിലെ ഒരു ബിഎല്‍ഒയാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം താന്‍ മൂന്ന് തവണ സര്‍വേക്കിടെ കണ്ടതായി സ്ഥിരീകരിച്ചത്. യഥാര്‍ത്ഥ [&Read More
രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ വോട്ട് കൊള്ള വാര്‍ത്താസമ്മേളനത്തില്‍ ഏറെ ശ്രദ്ധ നേടിയത് ഒരു ബ്രസീലിയന്‍ യുവതിയായിരുന്നു. 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് നിരവധി തവണ വോട്ട് ചെയ്തതായുള്ള ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയത്. വിവിധ പോളിങ് ബൂത്തുകളിലെ വോട്ടര്‍ പട്ടികയില്‍ ഒരേ സ്ത്രീയുടെ ചിത്രം വ്യത്യസ്ത പേരുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും അതിലൂടെ ഫലത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഒരു ബ്രസീലിയന്‍ മോഡലിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചായിരുന്നു രാഹുല്‍ കണ്ടുനിന്നവരെ ഞെട്ടിച്ചത്. [&Read More
ചെന്നൈ: പാർട്ടി സ്ഥാപകനും നടനുമായ വിജയിയെ 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി’ പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം(ടിവികെ). തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം, സഖ്യങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാനുള്ള പൂര്‍ണ അധികാരം വിജയ്ക്ക് മാത്രമായിരിക്കുമെന്നും, പാര്‍ട്ടി സ്വന്തം മുന്നണിക്ക് നേതൃത്വം നല്‍കുമെന്നും മമല്ലാപുരത്ത് ചേര്‍ന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ പ്രഖ്യാപിച്ചു. കരൂരില്‍ സെപ്റ്റംബര്‍ 27Read More
2026 തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ് ‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി’; തനിച്ചു മത്സരിക്കാന്‍ ടിവികെ
ചെന്നൈ: സ്ഥാപകനും നടനുമായ വിജയിയെ 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി’ അവതരിപ്പിച്ച് തമിഴക വെട്രി കഴകം(ടിവികെ). തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം, സഖ്യങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാനുള്ള പൂര്‍ണ അധികാരം വിജയ്ക്ക് മാത്രമായിരിക്കുമെന്നും, പാര്‍ട്ടി സ്വന്തം മുന്നണിക്ക് നേതൃത്വം നല്‍കുമെന്നും മമല്ലാപുരത്ത് ചേര്‍ന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ പ്രഖ്യാപിച്ചു. കരൂരില്‍ സെപ്റ്റംബര്‍ 27Read More
‘ഞങ്ങളും പല തെരഞ്ഞെടുപ്പിലും തോറ്റിട്ടുണ്ട്; എന്നാല്‍ ഒരിക്കലും ഇങ്ങനെ കരഞ്ഞിട്ടില്ല’-രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ‘വോട്ട് മോഷണം’ (വോട്ട് ചോരി) ആരോപണങ്ങള്‍ക്കെതിരെ കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ഞങ്ങളും പല തെരഞ്ഞെടുപ്പിലും തോറ്റിട്ടുണ്ട്; എന്നാല്‍ ഒരിക്കലും ഇങ്ങനെ കരഞ്ഞിട്ടില്ലെന്ന് റിജിജു പരിഹസിച്ചു. രാഹുല്‍ ഗാന്ധി ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുന്ന ശക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ മറ്റ് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് പോലും അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും റിജിജു ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ [&Read More
തൃണമൂല്‍ റാലിയില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് മമത; സാമുദായിക ഐക്യത്തിന്റെ സന്ദേശവുമായി മതമേലധ്യക്ഷന്മാര്
കൊല്‍ക്കത്ത: വോട്ടര്‍ പട്ടികയുടെ ‘സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍’ പ്രക്രിയക്കെതിരായ പ്രതിഷേധ റാലി ഭരണഘടനാ അവകാശങ്ങളുടെ വിളംബരം കൂടിയായി. റെഡ് റോഡില്‍ നിന്ന് ജോറാസങ്കോ താക്കൂര്‍ ബാരിയിലേക്ക് നീങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് റാലിയില്‍, ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രകടനം നയിച്ചത്. മുഖ്യമന്ത്രിക്ക് ഒപ്പം മുന്‍നിരയില്‍ കൈകോര്‍ത്ത് നിന്ന വിവിധ മതമേലധ്യക്ഷന്മാരായിരുന്നു റാലിയുടെ ഏറ്റവും ശ്രദ്ധേയമായ കാഴ്ച. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ജൈന സമുദായങ്ങളിലെ പ്രമുഖരെ മുന്‍നിരയില്‍ അണിനിരത്തി, ബിജെപിയുടെ ന്യൂനപക്ഷ പ്രീണന [&Read More
കൊല്‍ക്കത്ത: മുംബൈയിലെ പ്രതിപക്ഷ മാര്‍ച്ചിനു പിന്നാലെ ബംഗാളിലും എസ്ഐആറിനും തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കുമെതിരെ വന്‍ പ്രതിഷേധം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലാണ് കൊല്‍ക്കത്ത നഗരത്തെ പിടിച്ചുകുലുക്കിയ കൂറ്റന്‍ റാലി നടന്നത്. വോട്ടര്‍ പട്ടികയുടെ തീവ്രപരിശോധനയിലും വോട്ട് തട്ടിപ്പ് നീക്കങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങളുടെ സൂചനാ റാലിയായാണ് ഇന്ന് തൃണമൂലിന്റെ നേതൃത്വത്തില്‍ വമ്പന്‍ പ്രകടനം സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലേക്ക് ഒഴുകിയെത്തിയത്. റെഡ് റോഡിലെ ഡോ. ബി.ആര് അംബേദ്കറുടെ [&Read More
‘ഹരിയാനയില്‍ 25 വോട്ടുകള്‍ കൊള്ളയടിച്ചു; ബിജെപിയും തെര. കമ്മീഷനും ചേര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു’-പുതിയ
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നുവെന്ന് രാഹുല്‍ ഗാന്ധി. 25 ലക്ഷം കള്ള വോട്ടുകളുമായാണ് ഒരു സംസ്ഥാനം കോണ്‍ഗ്രസില്‍നിന്നു തട്ടിയെടുത്തതെന്ന് രാഹുല്‍ ആരോപിച്ചു. 19 ലക്ഷത്തിലധികം പേര്‍ക്ക് ബള്‍ക്ക് വോട്ടും അഞ്ചു ലക്ഷത്തിലേറെ ഡ്യൂപ്ലിക്കേറ്റ് വോട്ടുകളുമുണ്ടെന്ന് രാഹുല്‍ വാദിച്ചു. ബ്രസീലിയന്‍ മോഡലിന് സംസ്ഥാനത്ത് വിവിധ ബൂത്തുകളിലായി 22 വോട്ടുകളുണ്ട്. ഒരു സ്ത്രീ നൂറു വോട്ട് ചെയ്തതായും രാഹുല്‍ ആരോപിച്ചു. ന്യൂഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ പുതിയ ആരോപണങ്ങള്‍. ഹരിയാനയില്‍ 25 ലക്ഷം [&Read More