പ്രിട്ടോറിയ: ഇറാനുമായുള്ള ദീർഘകാല നയതന്ത്രബന്ധം വിച്ഛേദിക്കണമെന്ന അമേരിക്കയുടെ ആവശ്യം തള്ളി ദക്ഷിണാഫ്രിക്ക. നയതന്ത്രതലത്തിലുള്ള സമ്മർദതന്ത്രമാണ് ആഫ്രിക്കൻ രാജ്യം തള്ളിക്കളഞ്ഞത്. ഇറാനുമായുള്ള ബന്ധം അമേരിക്കയുമായുള്ള സൗഹൃദത്തിന് തടസ്സമാണെന്ന പുതിയ യുഎസ് അംബാസഡർ ലിയോ ബോസലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. വൻശക്തികളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വഴങ്ങില്ലെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രാലയം ഡയറക്ടർ ജനറൽ സെയ്ൻ ഡാംഗർ റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തങ്ങൾക്ക് യാതൊരു കാരണവുമില്ലെന്ന് ഡാംഗർ വ്യക്തമാക്കി. എന്നാൽ, [&Read More
Tags :ഇറാൻ-അമേരിക്ക യുദ്ധം 2026
തെൽ അവീവ്: ഇറാൻ യുദ്ധത്തിൽ നിലപാട് മാറ്റി ഇസ്രയേൽ സൈന്യം. ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കൽ സൈന്യത്തിന്റെ ഔദ്യോഗിക യുദ്ധലക്ഷ്യങ്ങളിൽ ഇല്ലെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയതായി ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ സൈനിക പ്രഹരശേഷി തകർക്കുക എന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നതെന്നാണ് ഐഡിഎഫ് വിശദീകരണം. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ഡ്രോൺ നിർമാണശാലകൾ, ആണവ കേന്ദ്രങ്ങൾ എന്നിവ തകർക്കുന്നതിലാണ് സൈന്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇറാന്റെ പ്രത്യാക്രമണ ശേഷി പൂർണമായും ഇല്ലാതാക്കുക എന്നതാണ് സൈനിക നീക്കത്തിന്റെ [&Read More
പുതിയ വീഡിയോയും പാളി!? നെതന്യാഹുവിന്റെ കോഫി ഷോപ്പ് പോസ്റ്റ് ‘ഡീപ്ഫേക്കെ’ന്ന് ഗ്രോക്ക്; വീണ്ടും
തെൽ അവീവ്: വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. താൻ സുരക്ഷിതനാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ എക്‌സ് ഹാൻഡിലിൽ പുറത്തുവിട്ട രണ്ടാമത്തെ വീഡിയോയും വൻ വിവാദമായിരിക്കുകയാണ്. ജെറുസലേമിലെ ഒരു കഫേയിൽനിന്ന് കോഫി കുടിക്കുന്ന നെതന്യാഹുവിന്റെ വീഡിയോയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ചതാണെന്ന ആരോപണങ്ങളാണു ശക്തമാകുന്നത്. ഇതു ശരിവച്ചുകൊണ്ട്, വീഡിയോ ‘ഡീപ് ഫേക്ക്’ ആണെന്ന് എലോൺ മസ്‌കിന്റെ എഐ പ്ലാറ്റ്ഫോമായ ‘ഗ്രോക്ക്’ സ്ഥിരീകരിച്ചതോടെ അഭ്യൂഹങ്ങൾ വീണ്ടും ശക്തമായിയിരിക്കുകയാണ്. നെതന്യാഹു [&Read More
വ്യോമപ്രതിരോധങ്ങളെ വെട്ടിച്ചു കടക്കുന്ന ‘ഡാൻസിങ് മിസൈൽ’; ആവനാഴിയിൽനിന്ന് ആദ്യമായി ‘സെജ്ജീൽ’ പുറത്തെടുത്ത് ഇറാൻ
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, ലോകരാജ്യങ്ങളെ അമ്പരപ്പിച്ച് ഇറാന്റെ പുതിയ നീക്കംRead More
‘ഇന്ത്യയുടെ നിശബ്‌ദ നയതന്ത്രം; ചർച്ചകൾ ഫലം കാണുന്നു’, ഇറാനുമായി നടത്തിയ ചർച്ചകളെക്കുറിച്ച് ജയ്ശങ്കർ
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിലും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഇറാനുമായി നേരിട്ട് ചർച്ചകൾ നടത്തി ഇന്ത്യ. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ നടത്തുന്ന നയതന്ത്ര ഇടപെടലുകൾ പോസിറ്റീവായ ഫലങ്ങൾ നൽകിത്തുടങ്ങിയെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ നിശബ്‌ദ നയതന്ത്ര നീക്കങ്ങളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. ലോകത്തിലെ ആകെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ ജലപാതയാണ് ഹോർമുസ് കടലിടുക്ക്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ഈ പാതയിലൂടെയുള്ള [&Read More
‘അമേരിക്കയെ സഹായിച്ചില്ലെങ്കിൽ നാറ്റോയെ കാത്തിരിക്കുന്നത് മോശം ഭാവി’; സഖ്യകക്ഷികൾക്കും ചൈനയ്ക്കും മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് തുറക്കാൻ വീണ്ടും ലോകരാജ്യങ്ങളുടെ സഹായം തേടേി ഡൊണാൾഡ് ട്രംപ്. അമേരിക്കയെ സൈനികമായി സഹായിച്ചില്ലെങ്കിൽ നാറ്റോസഖ്യത്തിന് വളരെ മോശം ഭാവിയായിരിക്കും വരാൻ പോകുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ഹോർമുസ് സുരക്ഷിതമാക്കാൻ ചൈനയും ഇടപെടണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ‘ഫിനാൻഷ്യൽ ടൈംസി’ന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് സഖ്യരാജ്യങ്ങൾക്കും ചൈന ഉൾപ്പെടെയുള്ള മറ്റു കക്ഷികൾക്കും യുഎസ് പ്രസിഡന്റ് താക്കീത് നൽകിയത്. നാറ്റോ സഖ്യത്തെ രൂക്ഷമായി വിമർശിച്ച ട്രംപ്, യുക്രെയ്ൻ [&Read More
തെഹ്റാൻ: യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ മൊസാദ് ചാരന്മാർക്കെതിരെ വൻ വേട്ടയുമായി ഇറാൻ. രാജ്യത്തെ സുപ്രധാന സൈനികRead More
തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അതീവ സംഘർഷഭരിതമായ തലത്തിലേക്ക് മാറുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വധിക്കുമെന്ന് ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) പരസ്യമായി പ്രഖ്യാപിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ വധിച്ചതിന് പ്രതികാരമായി നെതന്യാഹുവിനെ ലോകത്തിന്റെ ഏത് കോണിലായാലും വേട്ടയാടി ഇല്ലാതാക്കുമെന്നാണ് ഐആർജിസി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ‘കുഞ്ഞുങ്ങളെ കൊല്ലുന്ന ഈ ക്രിമിനൽ ജീവനോടെ ബാക്കിയുണ്ടെങ്കിൽ സർവശക്തിയും ഉപയോഗിച്ച് വേട്ടയാടി ഇല്ലാതാക്കും’Read More
യുഎസ് സൈനിക വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് സ്വിറ്റ്‌സർലൻഡ്; ഇറാൻ യുദ്ധത്തിൽ നിഷ്പക്ഷത പാലിച്ച്
ബേൺ: ഇറാൻ യുദ്ധത്തിൽ പങ്കാളിയാകാൻ വിസമ്മതിച്ച് കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ. ഇറാനെതിരായ സൈനിക നീക്കത്തിനായി തങ്ങളുടെ വ്യോമപാത വിട്ടുനൽകണമെന്ന അമേരിക്കയുടെ രണ്ട് അപേക്ഷകൾ സ്വിറ്റ്‌സർലൻഡ് തള്ളി. അന്താരാഷ്ട്ര തലത്തിൽ തങ്ങൾ പുലർത്തുന്ന നിഷ്പക്ഷ നിലപാട് ഉയർത്തിപ്പിടിച്ചാണ് യുഎസ് വ്യോമസേനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് സ്വിസ് ഭരണകൂടം അറിയിച്ചു. അതേസമയം, മാനുഷികമായ ആവശ്യങ്ങൾക്കായുള്ള മറ്റ് മൂന്ന് വിമാനങ്ങളുടെ യാത്രയ്ക്ക് സ്വിറ്റ്‌സർലൻഡ് അനുമതി നൽകി. തങ്ങളുടെ രാജ്യത്തെ സൈനിക താവളങ്ങൾ ഇറാനെ ആക്രമിക്കാൻ ഉപയോഗിക്കരുതെന്ന് നേരത്തെ സ്‌പെയിൻ വ്യക്തമാക്കിയിരുന്നു. ബ്രിട്ടനും ഫ്രാൻസും [&Read More