Tags :ഇറാൻ-അമേരിക്ക യുദ്ധം 2026
വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം കടുക്കുന്നതിനിടെ, അമേരിക്കയുടെ ആയുധശേഖരം വൻതോതിൽ കുറയുന്നതും യുദ്ധച്ചെലവ് കുതിച്ചുയരുന്നതും പെന്റഗണിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഇറാൻ വിന്യസിക്കുന്ന വിലകുറഞ്ഞ ഡ്രോണുകളെ പ്രതിരോധിക്കാൻ കോടിക്കണക്കിന് രൂപ വിലയുള്ള ടോമാഹോക്ക് മിസൈലുകളും അത്യാധുനിക ഇന്റർസെപ്റ്ററുകളും വൻതോതിൽ ഉപയോഗിക്കേണ്ടി വരുന്നത് അമേരിക്കൻ സൈന്യത്തിന്റെ സാമ്പത്തിക കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ 50 ബില്യൺ ഡോളറിന്റെ (ഏകദേശം 4 ലക്ഷം കോടിയിലധികം രൂപ) അടിയന്തര ധനസഹായം പെന്റഗൺ വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടു. വെറും ആറു ദിവസത്തെ സൈനിക നടപടികൾക്കായി [&Read More
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷേഷ്കിയാനുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, നിലവിലെ ഗുരുതരമായ സ്ഥിതിഗതികളിൽ തൻ്റെ ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ സംഘർഷം തീവ്രമാകുന്നതിലും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെടുന്നതിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും അദ്ദേഹം ആഴത്തിലുള്ള ദുഃഖം പ്രകടിപ്പിച്ചു. പ്രശ്നപരിഹാരത്തിനായി നയതന്ത്ര ചർച്ചകളുടെയും സംഭാഷണങ്ങളുടെയും പാത സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കൊപ്പം [&Read More
വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കിടയിൽ അമേരിക്കൻ വ്യോമസേനയുടെ പ്രധാന ഇന്ധനവാഹിനി വിമാനമായ കെസിRead More
തെഹ്റാൻ: ഇറാന്റെ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഇറാൻ. ഇറാന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാൽ പശ്ചിമേഷ്യയാകെ ഇരുട്ടിലാകുമെന്നും, ആ ഇരുട്ടിൽ ജീവൻ രക്ഷിക്കാൻ ഓടുന്ന അമേരിക്കൻ സൈനികരെ വേട്ടയാടുമെന്നും മുതിർന്ന ഇറാനിയൻ നേതാവ് അലി ലാരിജാനി മുന്നറിയിപ്പ് നൽകി. അതിവേഗം യുദ്ധം വിജയിക്കാനാകുമെന്ന ട്രംപിന്റെ പരാമർശത്തോടും അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചു. കുറച്ച് ട്വീറ്റ് ഇട്ട് യുദ്ധം ജയിക്കാനാകില്ലെന്നും ലാരിജാനി വ്യക്തമാക്കി. ഇറാന്റെ വൈദ്യുതി ശേഷി [&Read More
തെൽ അവീവ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, അമേരിക്കയുടെ കരുത്തനായ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിൽ തീപിടിത്തം. സംഭവം ഇറാൻ ആക്രമണമാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അപകടത്തിൽ രണ്ട് അമേരിക്കൻ നാവികർക്ക് പരിക്കേറ്റു. ഇന്നു പകൽ ചെങ്കടലിലാണ് ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളിലൊന്നായ ഫോർഡിൽ അപകടമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സംഭവം ഇറാൻ ആക്രമണമാണെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളും നടക്കുന്നുണ്ട്. കപ്പലിലെ അലക്കുശാലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് സെൻട്രൽ കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. പരിക്കേറ്റ നാവികരെ ഉടൻ [&Read More
തെൽ അവീവ്: ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായതോടെ പണികിട്ടിയവരിൽ മാർക്ക് സക്കർബർഗും. ഇസ്രയേലിലെ തെൽ അവീവിലുള്ള തങ്ങളുടെ ഓഫീസ് താൽക്കാലികമായി പൂട്ടിയിരിക്കുകയാണ് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ. മേഖലയിലെ സുരക്ഷാ സാഹചര്യം വഷളാകുന്നതും മിസൈൽ ആക്രമണ ഭീഷണിയും കണക്കിലെടുത്താണ് കമ്പനിയുടെ അടിയന്തര നടപടി. ജീവനക്കാർക്ക് അയച്ച മെമ്മോയിലൂടെയാണ് ഓഫീസ് അടയ്ക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. തെൽ അവീവിലെ മെറ്റാ ഓഫീസ് താൽക്കാലികമായി അടച്ചതായും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചതായും കമ്പനി അറിയിച്ചു. വീടുകളിൽ [&Read More
തെൽ അവീവ്: ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ഇസ്രയേലിൽ വരുത്തിയ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ അഞ്ച് വർഷം തടവ് അനുഭവിക്കേണ്ടി വരുമെന്ന് നെതന്യാഹു സർക്കാർ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തൽ. മുൻ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അംഗമായ യിത്സാക് ഹമൂമി ആണ് എക്‌സിലൂടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ‘നെതന്യാഹു സർക്കാർ ലോകം കാണരുതെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളാണിവ. ഇറാൻ മിസൈലുകൾ ഇസ്രയേലിൽ വിതച്ച നാശത്തിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതിന് അഞ്ച് വർഷത്തെ തടവുശിക്ഷ ലഭിക്കുമെന്ന നിരവധി മുന്നറിയിപ്പുകൾ ഇന്ന് രാവിലെ എനിക്ക് [&Read More
തെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷം അതിരൂക്ഷമാകുന്നതിനിടെ ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള പ്രമുഖ അമേരിക്കൻ സാങ്കേതികവിദ്യ കമ്പനികളുടെ ഓഫീസുകൾ തങ്ങളുടെ ലക്ഷ്യപ്പട്ടികയിലുണ്ടെന്ന മുന്നറിയിപ്പുമായി ഇറാൻ. ഇസ്രയേൽ, ദുബൈ, അബുദാബി എന്നിവിടങ്ങളിലെ ടെക് കേന്ദ്രങ്ങൾക്കും ബാങ്കുകൾക്കും നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐആർജിസിയുമായി ബന്ധപ്പെട്ട തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, എൻവിഡിയ, ഐബിഎം, ഒറാക്കിൾ, പലന്തിർ തുടങ്ങിയ ആഗോള ഭീമന്മാരുടെ ക്ലൗഡ് – ഡാറ്റാ കേന്ദ്രങ്ങളെയാണ് ഇറാൻ നിയമപരമായ ലക്ഷ്യങ്ങൾ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ കമ്പനികളുടെ [&Read More