30/03/2026
[fontresizer_tawhidurrahmandear_widget]

Tags :BJP

Main story

ടാറ്റയുടെ സെമി കണ്ടക്ടര്‍ യൂനിറ്റുകള്‍ക്ക് അംഗീകാരം നല്‍കിയതിനു പിന്നാലെ ബിജെപി അക്കൗണ്ടില്‍ എത്തിയത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്രമന്ത്രിസഭ ടാറ്റാ ഗ്രൂപ്പിന്റെ സെമികണ്ടക്ടര്‍ യൂനിറ്റുകള്‍ക്ക് അംഗീകാരം നല്‍കി നാലാഴ്ചയ്ക്കുള്ളില്‍, ടാറ്റാ ഗ്രൂപ്പ് ബിജെപിക്ക് ശതകോടികള്‍ സംഭാവന ചെയ്തതായി റിപ്പോര്‍ട്ട്. 758 കോടി രൂപയാണ് ടാറ്റ ഒറ്റയടിക്ക് ബിജെപിക്കു സംഭാവനയായി നല്‍കിയത്. 2024Read More

India

അയോധ്യ എം.പിക്ക് രാമക്ഷേത്ര ധ്വജാരോഹണ ചടങ്ങിലേക്ക് ക്ഷണമില്ല; ദലിതനായതുകൊണ്ട് ഒഴിവാക്കിയെന്ന് അവധേഷ് പ്രസാദ്

ലഖ്നൗ: രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിലെ എം.പിയായ അവധേഷ് പ്രസാദിന് ക്ഷേത്രത്തിലെ ധ്വജാരോഹണ ചടങ്ങിലേക്ക് ക്ഷണം ലഭിക്കാത്തത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ക്ഷേത്രവിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ ഭരണഘടനാ ദിനാഘോഷം വെറും പ്രഹസനമാണെന്നും നേതാക്കള്‍ വിമര്‍ശിച്ചു. രാമക്ഷേത്രത്തില്‍ നടന്ന ധ്വജാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ തനിക്ക് നിരാശയുണ്ടെന്ന് അവധേഷ് പ്രസാദ് പറഞ്ഞു. ‘രാമക്ഷേത്രം ധര്‍മ ധ്വജമാണ്, രാഷ്ട്രീയമല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദലിതനായതുകൊണ്ടാണ് തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്നും അവധേഷ് ആരോപിച്ചു. ഭരണഘടനാ [&Read More

India

‘വിദേശത്ത് ഇരുന്ന് ഇന്ത്യയിലെ അജണ്ടകള്‍ സെറ്റ് ചെയ്യുന്നു’; വിദേശ എക്‌സ് ഹാന്‍ഡിലുകള്‍ ഉയര്‍ത്തി

ന്യൂഡൽഹി: യു.എസ്, സിംഗപ്പൂർ അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച് കോൺഗ്രസ് ഇന്ത്യയില്‍ പ്രചാരണം നടത്തുന്നുവെന്ന് ആരോപണവുമായി ബി.ജെ.പി. ദേശീയ വക്താവ് സംബിത് പത്രയാണ് ആരോപണവുമായി രംഗത്തെത്തിയത്. വിദേശ അക്കൗണ്ടുകൾ വഴി ഇന്ത്യൻ സർക്കാരിന്റെ നയങ്ങളെ പരിഹസിക്കാനും രാജ്യത്തെ അപമാനിക്കാനും കോൺഗ്രസ് വ്യക്തമായ രീതി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സംഘം ഇത്തരം പ്രചാരണത്തിലൂടെ ഇന്ത്യയെ അപമാനിക്കുന്നതിൽ പങ്കാളികളാണെന്നും പത്ര ആരോപിച്ചു. “രാഹുൽ ഗാന്ധി വിദേശത്ത് പോയി രാജ്യത്തിനെതിരെ [&Read More

India

ആർ.എസ്.എസിനെ പരിഹസിച്ച് ടീ ഷർട്ട്; നടപടിയുണ്ടാകുമെന്ന് ബി.ജെ.പി ഭീഷണി, ഇന്ത്യയെ ഭരിക്കുന്നത് രോഷപ്രകടനങ്ങളല്ല

മുംബൈ: സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ആർ.എസ്.എസിനെ പരിഹസിക്കുന്ന ടീ ഷർട്ട് ധരിച്ച് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിൽ പോലീസ് നടപടിയുണ്ടാകുമെന്ന് ബി.ജെ.പി നേതാക്കൾ മുന്നറിയിപ്പ് നൽകി. എന്നാൽ, രോഷപ്രകടനങ്ങൾക്കല്ല, ഭരണഘടനയ്ക്കാണ് ഇന്ത്യയിൽ പ്രാധാന്യമെന്ന് കമ്ര തിരിച്ചടിച്ചു. ‘നോട്ട് ക്ലിക്കഡ് അറ്റ് എ കോമഡി ക്ലബ്ബ്’ (കോമഡി ക്ലബ്ബിൽ വെച്ച് എടുത്തതല്ല) എന്നെഴുതിയ, ആർ.എസ്.എസിനെ പരിഹസിക്കുന്ന ടീ ഷർട്ട് ധരിച്ച് ആണ് കമ്ര സോഷ്യൽ [&Read More

Main story

‘മുസ്‌ലിംകള്‍ ബിജെപിക്ക് വോട്ട് ചെയ്യാത്തതു കൊണ്ടാണ് മുസ്‌ലിം മന്ത്രി ഇല്ലാത്തത്’; രാജീവ് ചന്ദ്രശേഖര്‍

കോഴിക്കോട്: കേന്ദ്ര മന്ത്രിസഭയില്‍ മുസ്‌ലിം പ്രാതിനിധ്യം ഇല്ലാത്തതിന് കാരണം ബിജെപിക്ക് മുസ്‌ലിംകള്‍ വോട്ട് ചെയ്യാത്തതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വോട്ട് ചെയ്യാതെ എങ്ങനെ മുസ്‌ലിം എം.പി ഉണ്ടാകുമെന്നും, എം.പി ഇല്ലെങ്കില്‍ മന്ത്രിയാകില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മുസ്‌ലിംകള്‍ ബിജെപിക്ക് വോട്ട് നല്‍കുന്നില്ല. പിന്നെ എന്തിനാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത്? കോണ്‍ഗ്രസിന് വോട്ട് നല്‍കിയതുകൊണ്ട് നിങ്ങള്‍ക്ക് എന്തെങ്കിലും ഗുണം കിട്ടുമോ?’ രാജീവ് ചന്ദ്രശേഖര്‍ [&Read More

India

ബിജെപിക്ക് എന്നെ രാഷ്ട്രീയമായി തോല്‍പിക്കാന്‍ കഴിയില്ല; അതുകൊണ്ട് എസ്‌ഐആര്‍ ആയുധമാക്കുന്നു-മമത ബാനര്‍ജി

കൊല്‍ക്കത്ത: വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ്‌ഐആര്‍) പ്രക്രിയയെ ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ ആക്രമണം കടുപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷത നഷ്ടപ്പെടുത്തി ‘ബിജെപി കമ്മീഷന്‍’ ആയി മാറിയെന്ന് മമത ആരോപിച്ചു. എന്നെ ബിജെപിക്ക് രാഷ്ട്രീയമായി തോല്‍പിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് എസ്‌ഐആര്‍ ആയുധമാക്കുന്നതെന്നും മമത ആരോപിച്ചു. 2026Read More

Main story

‘എന്നെ ലക്ഷ്യമിട്ട് എന്തെങ്കിലും നീക്കമുണ്ടായാല്‍ രാജ്യം കുലുങ്ങും’: എസ്‌ഐആറില്‍ ബി.ജെ.പിക്ക് മുന്നറിയിപ്പുമായി മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്ന വോട്ടര്‍ പട്ടിക തീവ്ര പരിശോധനയില്‍ (എസ്‌ഐആര്‍) മുന്നറിയിപ്പുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. തന്നെയും അനുയായികളെയും ലക്ഷ്യമിട്ട് എന്തെങ്കിലും നീക്കം നടന്നാല്‍ രാജ്യം മുഴുവന്‍ പിടിച്ചുകുലുക്കുന്ന പ്രക്ഷോഭം നടത്തുമെന്ന് മമത പ്രഖ്യാപിച്ചു. ബിജെപി ഓഫീസില്‍ നിന്നു നല്‍കുന്ന പട്ടിക പ്രകാരമാണ് കമ്മീഷന്‍ തീരുമാനമെടുക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ‘ബംഗാളില്‍ നിങ്ങള്‍ എന്നെ ലക്ഷ്യം വെക്കുകയോ എന്റെ ജനങ്ങളെ ആക്രമിക്കുകയോ ചെയ്താല്‍ ഞാന്‍ അതിനെ വ്യക്തിപരമായ ആക്രമണമായി കണക്കാക്കും. രാജ്യത്തെ മുഴുവന്‍ പിടിച്ചുകുലുക്കും [&Read More

Main story

‘ക്യാപ്റ്റനായി’ പത്താം ഊഴം; നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയത്തിന് പിന്നാലെ, നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു. ഇതു പത്താം തവണയാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയാകുന്ന നേതാവ് എന്ന റെക്കോര്‍ഡും ഇതോടെ അദ്ദേഹം സ്വന്തമാക്കി. പാട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നിതീഷിനൊപ്പം 19 മന്ത്രിമാരും അധികാരമേറ്റു. ബിജെപി നേതാക്കളായ സമ്രാട്ട് [&Read More

India

‘ബിഹാറിലെ കാറ്റ് തമിഴ്‌നാട്ടിലും എത്തിക്കഴിഞ്ഞു’ കോയമ്പത്തൂരില്‍ കര്‍ഷക സമ്മേളനത്തില്‍ മോദി

കോയമ്പത്തൂർ: ബിഹാറിലെ കാറ്റ് തമിഴ്‌നാട്ടിലും എത്തിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പ് വിജയം സൂചിപ്പിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. കോയമ്പത്തൂരിൽ കർഷകരുടെയും തുണിത്തൊഴിലാളികളുടെയും സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാത്ത ബിജെപി, എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ പിന്തുണയോടെ സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള കഠിനശ്രമത്തിലാണ്. അടുത്ത വര്‍ഷം തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കൂടി ഉന്നമിട്ടായിരുന്നു മോദിയുടെ പ്രസംഗം. ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്തുകൊണ്ട്, ഒന്‍പത് കോടി കർഷകർക്ക് വേണ്ടി [&Read More

India

‘6 മന്ത്രിമാർ മന്ത്രിസഭാ യോഗങ്ങളിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുന്നു, സർക്കാരിൻ്റെ നില ആശങ്കപ്പെടുത്തുന്ന സ്ഥിതിയിൽ’;

മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതായി സൂചന. സഖ്യകക്ഷിയായ ശിവസേനയിലെ (ഷിൻഡെ പക്ഷം) ആറ് മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാത്തത് സർക്കാരിൻ്റെ സുസ്ഥിരതയെ ചോദ്യം ചെയ്തിരിക്കുകയാണ്. ശിവസേന നേതാക്കളെ ബി.ജെ.പി കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നു എന്നാരോപിച്ചാണ് മന്ത്രിമാർ യോഗം ബഹിഷ്കരിച്ചത്. അതിനിടെ, പ്രതിപക്ഷ പാർട്ടിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ വിഭാഗം) എം.പി സുപ്രിയ സുലെ വിഷയത്തിൽ പ്രതികരിച്ചു. “ഇതൊരു ആഭ്യന്തര സർക്കാർ വിഷയമാകും. എങ്കിലും ആറു മന്ത്രിമാർ കാബിനറ്റിൽ ഉണ്ടായിരുന്നിട്ടും യോഗത്തിൽ [&Read More