ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ സജീവമാകുന്നു. സർക്കാർ രൂപീകരണത്തിനായി എഐഎഡിഎംകെയുമായി കൈകോർക്കണമെങ്കിൽ ബിജെപിയുമായുള്ള ബന്ധം പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ഡിഎംകെ വ്യക്തമാക്കി. പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ വൈരം മറന്ന് ഇരു ദ്രാവിഡ കക്ഷികളും സഖ്യത്തിന് ശ്രമിക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ്, വർഗീയ പാർട്ടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന നിലപാട് ഡിഎംകെ അറിയിച്ചത്. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നടൻ വിജയിന്റെ ടിവികെയോട് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ആർ.വി. അർലേക്കർ ആവശ്യപ്പെട്ടതോടെയാണ് സഖ്യ ചർച്ചകൾക്ക് വേഗം കൂടിയത്. 234 അംഗ നിയമസഭയിൽ 118 സീറ്റുകളാണ് [&Read More
Tags :BJP
കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടിയതിന് പിന്നാലെ കൊൽക്കത്ത നഗരത്തിൽ നാടകീയ രംഗങ്ങൾ. ഉത്തർപ്രദേശിലെ ‘ബുൾഡോസർ രാജി’ന് സമാനമായ നടപടികൾ ബംഗാളിലും ആരംഭിച്ചുവെന്ന സൂചന നൽകി കൊൽക്കത്തയിലെ പ്രശസ്തമായ ന്യൂ മാർക്കറ്റ് പരിസരത്തെ ഇറച്ചിക്കടകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. തൃണമൂൽ കോൺഗ്രസ് യൂണിയൻ ഓഫീസുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ നടന്ന സംഭവത്തിൽ ബിജെപി പ്രവർത്തകർ ബുൾഡോസറിന് മുകളിൽ കയറി ‘ജയ് ശ്രീറാം’ വിളികളുമായി വിജയാഘോഷം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി [&Read More
ന്യൂഡൽഹി: ബിജെപിക്കെതിരേ രൂക്ഷവിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിലെ ഓരോ ആറ് ബിജെപി എംപിമാരിലും ഒരാൾ വീതം വിജയിച്ചത് വോട്ട് മോഷണത്തിലൂടെയാണെന്ന് അദേഹം ആരോപിച്ചു. സാമൂഹികമാധ്യമമായ എക്സിലൂടെയായിരുന്നു അദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് സത്യസന്ധമായി നടന്നിരുന്നെങ്കിൽ ബിജെപിക്ക് 140 സീറ്റുകൾ പോലും ലഭിക്കില്ലായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സീറ്റുകൾക്ക് പുറമെ പലപ്പോഴും സർക്കാരുകളെത്തന്നെ വോട്ട് മോഷണത്തിലൂടെ കവർന്നെടുക്കുകയാണ്. ബിജെപിയുടെ 240 എംപിമാരിൽ ആറിൽ ഒരാൾ വീതം ഇത്തരത്തിൽ ജയിച്ചവരാണെന്നും ഇവരെ തിരിച്ചറിയുക പ്രയാസമല്ലെന്നും അദേഹം കൂട്ടിച്ചേർത്തു. [&Read More
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപി വോട്ട് വിലയ്ക്കുവാങ്ങിയെന്ന ഗുരുതര ആരോപണവുമായി എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി. ശിവൻകുട്ടി. സ്ഥാനാർഥി അറിയാതെ കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിച്ചുനൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശാസ്ത്രീയമായ രീതിയിലാണ് വോട്ടുകച്ചവടം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ നിന്നുള്ള ഐടി സംഘമാണ് ബൂത്തുകൾ കേന്ദ്രീകരിച്ച് ഇതിന് നേതൃത്വം നൽകിയത്. ഓരോ ബൂത്തിലും തിരഞ്ഞെടുക്കപ്പെട്ട 50 വോട്ടർമാർക്ക് വീതം 2000 രൂപ ഗൂഗിൾ പേ വഴി നൽകി. തിരിച്ചറിയൽ കാർഡുമായി എത്തിയവർക്കാണ് പണം കൈമാറിയതെന്നും ശിവൻകുട്ടി ആരോപിച്ചു. 209 [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയെ അവരുടെ തട്ടകമായ ഭവാനിപൂരിൽ പരാജയപ്പെടുത്തിയതിന് പിന്നാലെ വിവാദ പരാമർശവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. ഭവാനിപൂരിലെ വിജയം ഹിന്ദുത്വത്തിന്റെ വിജയമാണെന്നും വോട്ടർമാർ മതപരമായി വിഭജിക്കപ്പെട്ടാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. മുസ്‌ലിംകൾ മൊത്തം മമതയ്ക്ക് വോട്ട് ചെയ്തപ്പോൾ, ഹിന്ദുക്കൾ പൂർണമായി തനിക്ക് വോട്ട് ചെയ്‌തെന്ന് സുവേന്ദു പറഞ്ഞു. സിപിഎം വോട്ടും ഒന്നായി തനിക്കു കിട്ടിയെന്നും ബിജെപി നേതാവ് അവകാശപ്പെട്ടു. ‘മുസ്ലിം വോട്ടർമാർ പരസ്യമായി മമത ബാനർജിക്കാണ് [&Read More
‘എന്റെ നേതാവിനെ ഓർത്ത് അഭിമാനം; മതേതര രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരും’; പ്രതികരണവുമായി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരണവുമായി മഹുവ മൊയ്ത്ര എം.പി. ബംഗാളിലെ ജനവിധി ബിജെപിക്ക് അനുകൂലമാണെങ്കിൽ അത് അംഗീകരിക്കുന്നുവെന്നും എന്നാൽ ഏകാധിപത്യത്തിനെതിരായ പോരാട്ടം അവസാനിക്കില്ലെന്നും മഹുവ വ്യക്തമാക്കി. ഭരണഘടന അവസാന വാക്കായ മതേതര രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. ‘ബംഗാൾ ബിജെപിയെയാണ് ആഗ്രഹിച്ചതെങ്കിൽ അവർക്കത് ലഭിച്ചു. ആ ജനവിധിയെ ഞങ്ങൾ മാനിക്കുന്നു. [&Read More
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ ബിജെപി ജയിച്ചതിനു പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയതായി എഐടിസി.Read More
ന്യൂഡൽഹി: ബംഗാൾ ആദ്യമായി ബിജെപിയുടെ കയ്യിലെത്തിയിരിക്കുകയാണ്. ആ ചരിത്രവിജയത്തെ മുന്നിൽ നിന്ന് നയിച്ചതാകട്ടെ സുവേന്ദു അധികാരിയും. സിറ്റിങ് സീറ്റായ നന്ദിഗ്രാമിലും മമത ബാനർജിക്കെതിരെ ഭബാനിപൂരിലുമാണ് സുവേന്ദു അധികാരിയുടെ ജയം. ഈ ചരിത്ര വിജയത്തിന് പിന്നാലെ ബിജെപിയുടെ അടുത്ത ലക്ഷ്യം 2027Read More
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ രാജ്യം അക്ഷരാർത്ഥത്തിൽ അമ്പരപ്പിലാണ്Read More
ബിജെപിയിൽ ചേർന്ന സന്ദീപ് പഥകിനെ അറസ്റ്റ് ചെയ്യാൻ വാഹനങ്ങളുമായി പഞ്ചാബ് പോലീസ്; പിൻവാതിലിലൂടെ
ന്യൂഡൽഹി/ചണ്ഡീഗഡ്: തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന ‘ഓപറേഷൻ താമര’യ്ക്ക് തിരിച്ചടിയുമായി ആം ആദ്മി പാർട്ടി(എഎപി). പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാജ്യസഭാ എംപി സന്ദീപ് പഥകിനെ അറസ്റ്റ് ചെയ്യാൻ പഞ്ചാബ് പൊലീസിന്റെ അതീവ നാടകീയ നീക്കം. പഥക്കിനെ പിടികൂടാനായി ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ വാഹനവ്യൂഹവുമായി പൊലീസ് എത്തിയെങ്കിലും, റെയ്ഡിന് തൊട്ടുമുമ്പ് അദ്ദേഹം പിൻവാതിലിലൂടെ രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച പുലർച്ചെയാണ് പഞ്ചാബ് പൊലീസിന്റെ പ്രത്യേക സംഘം സന്ദീപ് പഥക്കിന്റെ ഡൽഹിയിലെ ഔദ്യോഗിക വസതി വളഞ്ഞത്. അറസ്റ്റ് ലക്ഷ്യമിട്ട് [&Read More