30/03/2026
[fontresizer_tawhidurrahmandear_widget]

Tags :BJP

Main story

‘ഫ്‌ളൈറ്റിൽ ഡൽഹിയിൽ പോയി അനാവശ്യമായി പണം കളയുന്നത് ഇഷ്ടമല്ല’; മോദിയെ കാണാൻ പോകാത്തതിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ബി.ജെ.പി കൗൺസിലർമാർക്കൊപ്പം പോകാത്തതിൽ വിശദീകരണവുമായി മുൻ ഡി.ജി.പിയും കൗൺസിലറുമായ ആർ. ശ്രീലേഖ. ഡൽഹി യാത്ര ഒഴിവാക്കിയത് പാർട്ടിയോടുള്ള അതൃപ്തി കൊണ്ടല്ലെന്നും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും അവർ അറിയിച്ചു. അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ശ്രീലേഖ വ്യക്തമാക്കി. തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി ചരിത്ര വിജയം നേടിയതിന് പിന്നാലെയാണ് 14 കൗൺസിലർമാർ പ്രധാനമന്ത്രിയെ കാണാൻ ഡൽഹിയിലേക്ക് തിരിച്ചത്. എന്നാൽ, ശ്രീലേഖ ഇവർക്കൊപ്പം തിരിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് വിവാദങ്ങൾ ഉയർന്നത്. ‘കേരള എക്‌സ്പ്രസിലുള്ള [&Read More

India

അക്രമികളെ ഒറ്റയ്ക്ക് നേരിട്ട് കോൺഗ്രസ് പ്രവർത്തക; സംഭവം അസമിൽ ഗൊഗോയിയുടെ ‘പരിവർത്തൻ യാത്ര’യ്ക്കിടെ

ഗുവാഹത്തി: അസമിൽ കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് നയിക്കുന്ന ‘പരിവർത്തൻ യാത്ര’യ്ക്കുനേരെ ബി.ജെ.പി ആക്രമണം. ഇതിനിടെ അക്രമികൾക്ക് മുന്നിൽ പതറാതെ നിന്ന് അവരെ ഒറ്റയ്ക്ക് നേരിടുന്ന കോൺഗ്രസ് വനിതാ പ്രവർത്തകയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന യാത്രയ്ക്കിടെയാണ് ഒരു സംഘം ആളുകൾ അക്രമം അഴിച്ചുവിട്ടത്. ഈ സമയം വാഹനത്തിന് മുന്നിലേക്ക് പാഞ്ഞടുത്ത അക്രമികളെ തടയാൻ ഒരു വനിതാ പ്രവർത്തക ധീരമായി മുന്നിട്ടിറങ്ങുകയായിരുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഗുണ്ടകളാണ് യാത്ര ആക്രമിച്ചതെന്ന് [&Read More

Main story

ഗുജറാത്തിൽ നൂറുകണക്കിന് മുസ്‌ലിം വോട്ടർമാരെ തിരഞ്ഞുപിടിച്ച് വോട്ടർപട്ടികയിൽനിന്ന് വെട്ടുന്നു; പിന്നിൽ ബിജെപി നേതാവ്

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടക്കുന്നതായി പരാതി. ജീവിച്ചിരിപ്പുള്ള മുസ്‌ലിം വോട്ടർമാരെ ‘മരിച്ചവർ’ എന്ന് രേഖപ്പെടുത്തി വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ ബിജെപി കൗൺസിലർ ശ്രമിക്കുന്നതായാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. സലാബത്പുര പ്രദേശത്തെ ബിജെപി കൗൺസിലറായ വിക്രം പോപത് പാട്ടീലിനെതിരെ പ്രദേശവാസികൾ പോലീസിൽ പരാതി നൽകി. വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യാനോ തിരുത്തലുകൾ വരുത്താനോ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ഫോം 7’ ദുരുപയോഗം ചെയ്താണ് ഈ തട്ടിപ്പ് നടക്കുന്നത്. അൻവർനഗർ നിവാസിയായ [&Read More

Kerala

കേരളത്തിൽ 30 സീറ്റുകളിൽ വിജയം ഉറപ്പാക്കണമെന്ന് നിതിൻ നവീൻ; വികസനവും സ്വർണക്കൊള്ളയും മുഖ്യവിഷയമാക്കും

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 30 മണ്ഡലങ്ങളിൽ എന്തുവിലകൊടുത്തും വിജയം ഉറപ്പാക്കാൻ ബിജെപി ലക്ഷ്യമിടുന്നു. കൊച്ചിയിൽ നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനാണ് പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 30 ശതമാനത്തിലധികം വോട്ട് ലഭിച്ച മണ്ഡലങ്ങളിലാണ് പാർട്ടി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങളും ‘ശബരിമല സ്വർണക്കൊള്ള’യും വരുംദിവസങ്ങളിൽ പാർട്ടിയുടെ പ്രധാന പ്രചാരണ വിഷയങ്ങളാകും. എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് കേരളത്തെ തകർക്കുകയാണെന്നും, [&Read More

India

പൊതുവേദിയിൽ കുഴഞ്ഞുവീണ് ബിജെപി നേതാവ് എച്ച്. രാജ; സമയോചിത ഇടപെടലുമായി രക്ഷകനായി ഡിഎംകെ

ചെന്നൈ: മുസ്ലിം വിരുദ്ധ പരാമർശങ്ങളുടെ പേരിൽ പലപ്പോഴും വിവാദങ്ങളിൽ നിറയാറുള്ള മുതിർന്ന നേതാവ് ബിജെപി എച്ച്. രാജ വേദിയിൽ കുഴഞ്ഞുവീണപ്പോൾ രക്ഷകനായി ഡിഎംകെ നേതാവ് ഡോ. ഹഫീസുല്ല. ചെന്നൈയിൽ ‘എൻഡിടിവി’ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുന്നതിനിടെ രാജ കുഴഞ്ഞുവീഴുകയായിരുന്നു. ഡോ. എസ്.എ.എസ് ഹഫീസുല്ലയുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് കൃത്യസമയത്ത് ചികിത്സ നൽകി ബിജെപി നേതാവിനെ ആശുപത്രിയിലെത്തിക്കാനായത്. വഖഫ് ബോർഡിനെതിരായ രൂക്ഷ വിമർശനത്തിനും മുസ്ലിം വിരുദ്ധ പരാമർശങ്ങൾക്കും തൊട്ടുപിന്നാലെയാണ് 68Read More

Kerala

സിപിഎം, ഡിവൈഎഫ്‌ഐ മുൻ നേതാക്കളും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ബിജെപിയിൽ

തിരുവനന്തപുരം: മുൻ സിപിഎം നേതാക്കളും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ബിജെപിയിൽ ചേർന്നു. കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന ആനി അശോകൻ ഉൾപ്പെടെയുള്ളവരാണ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണമുന്നയിച്ചതിനെ തുടർന്ന് സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവാണ് ആനി അശോകൻ. ആനി അശോകനൊപ്പം ഡിവൈഎഫ്‌ഐ മുൻ കൂന്തല്ലൂർ ലോക്കൽ സെക്രട്ടറി ഡി ഹരീഷ്, മുൻ മേഖല ജോയിന്റ് സെക്രട്ടറി വി ദിലീപ്, ഡിവൈഎഫ്‌ഐ നേതാവ് അഖിൽ വേണു, യൂത്ത് കോൺഗ്രസ് [&Read More

Kerala

കേരളത്തിനെന്തു കിട്ടി? കേന്ദ്ര ബജറ്റിൽ ഉത്തരംമുട്ടി ബിജെപി; നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ആശങ്ക

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളം അവഗണിക്കപ്പെട്ടതിൽ സംസ്ഥാന ബിജെപി നേതൃത്വം വെട്ടിലായി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ്, അതിവേഗ റെയിൽപ്പാത, ശബരി റെയിൽ എന്നിവയുൾപ്പെടെയുള്ള പദ്ധതികളൊന്നും ബജറ്റിൽ ഇടംപിടിക്കാത്തത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ ആശങ്ക. വികസിത കേരളമെന്ന മുദ്രാവാക്യവുമായി വോട്ടർമാരെ സമീപിക്കാനൊരുങ്ങിയ ബിജെപിക്ക്, ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങൾ നിരാശയാണ് നൽകിയത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസന പദ്ധതികൾ വാരിക്കോരി നൽകാറുണ്ടെങ്കിലും കേരളത്തെ കേന്ദ്രം ബോധപൂർവം മറന്നുവെന്ന് മുഖ്യമന്ത്രി പിണറായി [&Read More

India

യുപിയിൽ വാഹനം തടഞ്ഞ് പരസ്യമായി കൊമ്പുകോർത്ത് ബിജെപി എംഎൽഎയും മന്ത്രിയും; റോഡ് നന്നാക്കാത്തത്‌

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഹോബയിൽ ബിജെപി മന്ത്രിക്കെതിരെ സ്വന്തം പാർട്ടിയിലെ എംഎൽഎ തന്നെ രംഗത്തിറങ്ങിയത് ഭരണകക്ഷിയെ വെട്ടിലാക്കി. ജലശക്തി മന്ത്രി സ്വതന്ത്ര ദേവ് സിങ്ങിന്റെ വാഹനവ്യൂഹം ചർഖരി എംഎൽഎ ബ്രിജ്ഭൂഷൺ രജ്പുത്തും അനുയായികളുമാണ് തടഞ്ഞത്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നതിലും റോഡുകൾ തകർന്നു കിടക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു നീക്കം. ജൽ ജീവൻ മിഷന്റെ പദ്ധതികൾ പാതിവഴിയിൽ നിലച്ചതും റോഡുകൾ നന്നാക്കാത്തതും സംബന്ധിച്ച് എംഎൽഎയും മന്ത്രിയും തമ്മിൽ തെരുവിൽ രൂക്ഷമായ തർക്കമുണ്ടായി. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടതോടെ സ്ഥിതി വഷളായെങ്കിലും, ഒടുവിൽ [&Read More

India

വോട്ട് വെട്ടൽ പാളി; പത്മശ്രീ ജേതാവ് മിർ ഹാജിഭായിയെ വോട്ടർ പട്ടികയിൽ നിന്ന്

അഹമ്മദാബാദ്: പത്മശ്രീ പുരസ്‌കാര ജേതാവായ ഇതിഹാസ ധോലക് കലാകാരൻ ഹാജി രാമക്ഡുവിനെ (മിർ ഹാജിഭായ് കസംഭായ്) വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കാനുള്ള ബിജെപി നേതാവിന്റെ നീക്കം വിവാദമായതോടെ പരാജയപ്പെട്ടു. ജുനഗഢ് മുനിസിപ്പൽ കോർപ്പറേഷനിലെ ബിജെപി കോർപ്പറേറ്റർ സഞ്ജയ് മൻവാരയാണ് ഹാജിഭായിയുടെ പേര് വെട്ടണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നത്. എന്നാൽ, ഇതിന് പിന്നാലെ ഹാജിഭായിയെ തേടി രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരങ്ങളിൽ ഒന്നായ പത്മശ്രീ എത്തിയത് ബിജെപി നേതാവിന് തിരിച്ചടിയായി. ഈ മാസം 13നായിരുന്നു ഹാജിഭായ് സ്ഥലത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടി [&Read More

Main story

‘അഞ്ച് രൂപ ചോദിച്ചാൽ നാല് രൂപ നൽകുക’; മിയാ മുസ്ലീങ്ങൾക്കെതിരെ പരസ്യ പോരുമായി

ദിസ്പൂർ: അസമിലെ മിയാ മുസ്ലീങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. റിക്ഷാ ചാർജ് ചോദിക്കുന്നതിനേക്കാൾ കുറച്ച് നൽകിയും വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കാൻ പരാതികൾ നൽകിയും ഇവർക്ക് അസ്വസ്ഥതകൾ സൃഷ്ടിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ബുദ്ധിമുട്ടുകൾ നേരിട്ടാൽ മാത്രമേ ഇവർ അസം വിട്ടുപോവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിൻസുകിയയിലെ ദിഗ്‌ബോയിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇത്തരത്തിൽ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയത്. വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് മിയാ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം [&Read More