ഡബ്ലിൻ: ഫലസ്തീൻ ജനതയ്‌ക്കെതിരെയുള്ള വംശീയവും പ്രകോപനപരവുമായ പ്രസ്താവനകളുടെയും നടപടികളുടെയും പശ്ചാത്തലത്തിൽ ഇസ്രയേൽ മന്ത്രിമാർക്കെതിരെ നടപടിയുമായി അയർലൻഡ്. ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗിവിർ, ധനകാര്യ മന്ത്രി ബെസാലെൽ സ്‌മോട്രിച്ച് എന്നിവർക്കാണ് അയർലൻഡ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. നീതിന്യായ മന്ത്രാലയമാണ് ഔദ്യോഗികമായി പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്. തീവ്രവലതുപക്ഷ നേതാക്കളായ രണ്ടു മന്ത്രിമാരുടെയും പ്രകോപന പരാമർശങ്ങളും ഇടപെടലുകളും ഫലസ്തീനിൽനിന്ന് ഫലസ്തീനികളെ പൂർണമായി തുടച്ചുനീക്കാനുള്ള ആഗ്രഹമാണ് വെളിപ്പെടുത്തുന്നതെന്ന് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ചൂണ്ടിക്കാട്ടി മോണ്ടിനെഗ്രോയിൽ നടന്ന യുറോപ്യൻ യൂണിയൻRead More
Tags :Gaza war
ഗസ്സയ്ക്ക് സഹായം; അയർലൻഡ് പ്രസിഡന്റിന്റെ സഹോദരിയെ കസ്റ്റഡിയിലെടുത്ത് ഇസ്രയേൽ, ഫ്രീഡ ഫ്‌ലോട്ടില കപ്പൽ
ഡബ്ലിൻ: ഉപരോധം നേരിടുന്ന ഗസ്സ മുനമ്പിലേക്ക് മാനുഷിക സഹായങ്ങളുമായി പുറപ്പെട്ട അന്താരാഷ്ട്ര കപ്പൽ വ്യൂഹം ഇസ്രയേൽ സൈന്യം അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് തടഞ്ഞു(Read More
ഗസ്സയിലെ ആ ഉമ്മ തോറ്റുകൊടുത്തില്ല; മകൻ മരിച്ചെന്ന് ലോകം വിധിയെഴുതിയിട്ടും കാത്തിരുന്നു, ഒടുവിൽ
ഗസ്സ: മകൻ മരിച്ചെന്നുറപ്പിച്ച് മരണാനന്തര ചടങ്ങുകൾ വരെ നടത്തിയ കുടുംബത്തിന് ആശ്വാസമായി അപ്രതീക്ഷിത സന്ദേശം. ഒന്നര വർഷം മുമ്പ് കാണാതായ 25Read More
തെൽ അവീവ്: ഗസ്സയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അതിന്റെ മറവിൽ കോടികളുടെ കള്ളക്കടത്ത് നടത്തിയ ഇസ്രയേൽ സൈനികർ കുരുക്കിൽ. ഗസ്സ മുനമ്പിലേക്ക് ലക്ഷക്കണക്കിന് ഷെക്കൽ വിലമതിക്കുന്ന സിഗരറ്റുകളും മറ്റ് നിരോധിത ഉൽപ്പന്നങ്ങളും അനധികൃതമായി കടത്തിയ സംഭവത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പെടെ നാല് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സൈനികർക്കെതിരെ സൈനിക കോടതി കുറ്റപത്രം സമർപ്പിച്ചു. യുദ്ധം മൂലം ഗസ്സയിൽ സിഗരറ്റിനും പുകയില ഉൽപ്പന്നങ്ങൾക്കും അനുഭവപ്പെടുന്ന കടുത്ത ക്ഷാമം മുതലെടുത്ത് വൻ ലാഭം കൊയ്യാനായിരുന്നു സൈനികരുടെ നീക്കം. കരിഞ്ചന്തയിൽ വൻ [&Read More
വാഷിങ്ടൺ: അമേരിക്കൻ വിദേശനയത്തെയും ട്രംപ് ഭരണകൂടത്തെയും പ്രതിരോധത്തിലാക്കി പുതിയ അഭിപ്രായ സർവേ റിപ്പോർട്ട്. എൻബിസി ന്യൂസ് ഡിസിഷൻ ഡെസ്‌ക് നടത്തിയ സർവേ പ്രകാരം, അമേരിക്കയിലെ യുവതലമുറ ഒന്നടങ്കം ഫലസ്തീൻ അനുകൂല നിലപാടിലാണ്. 75 ശതമാനത്തിലധികം ജെൻസി വോട്ടർമാരും ഫലസ്തീനെ പിന്തുണയ്ക്കുമ്പോൾ, ഭൂരിഭാഗം അമേരിക്കൻ പൗരന്മാരും ഇറാനുമായുള്ള യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന പക്ഷക്കാരാണ്. യുവതലമുറയുടെ നിലപാട് മാറ്റംഅമേരിക്കയിലെ 18Read More
ബ്രസൽസ്: ഗസ്സയിലും ലബനാനിലും ഇറാനിലും തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്പിൽ ഒറ്റപ്പെട്ട് ഇസ്രയേൽ. ഇസ്രയേലുമായുള്ള ‘അസോസിയേഷൻ കരാർ’ മരവിപ്പിക്കണമെന്ന ആവശ്യവുമായി കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്. നേരത്തെ തന്നെ ആവശ്യം ശക്തമാക്കിയ സ്‌പെയിനിനു പുറമെ അയർലൻഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളാണു പുതുതായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ലക്‌സംബർഗിൽ നടന്ന യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈ രാജ്യങ്ങൾ ഔദ്യോഗികമായി ആവശ്യം ഉന്നയിച്ചത്. എന്താണ് അസോസിയേഷൻ കരാർ?2000ൽ നിലവിൽ വന്ന അസോസിയേഷൻ കരാർ പ്രകാരം ഇസ്രയേലി ഉൽപ്പന്നങ്ങൾക്ക് [&Read More
ഇസ്രയേലിലേക്ക് യുദ്ധസാമഗ്രികളുമായി പുറപ്പെട്ട കൂറ്റൻ ചരക്കുകപ്പൽ വളഞ്ഞ് സുമുദ് ഫ്‌ലോട്ടില ബോട്ടുകൾ
റോം: ഇസ്രയേലിലേക്ക് ആയുധ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുമായി പോയ കൂറ്റൻ ചരക്കുകപ്പൽ നടുക്കടലിൽ തടഞ്ഞ് മനുഷ്യാവകാശ പ്രവർത്തകർ. ഗസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാനുഷിക സഹായങ്ങളുമായി സമുദ്രയാത്ര നടത്തുന്ന ‘ഗ്ലോബൽ സുമുദ് ഫ്‌ലോട്ടില’ കൂട്ടായ്മയാണ് സാഹസിക നീക്കം നടത്തിയത്. ലോകത്തെ തന്നെ ഏറ്റവും വലിയ ചരക്കുകപ്പലുകളിൽ ഒന്നായ ‘എംഎസ്‌സി മായ’യാണ് ഫ്‌ലോട്ടില ബോട്ടുകൾ ചുറ്റും വളഞ്ഞ് തടഞ്ഞത്. ഇറ്റാലിയൻ ദ്വീപായ സിസിലിക്ക് തെക്കുപടിഞ്ഞാറ് വെച്ചാണ് നടുക്കടലിലെ വൻ പ്രതിഷേധം അരങ്ങേറിയത്. ഇസ്രയേലിലെ അഷ്ദോദിലേക്ക് പോവുകയായിരുന്നു ‘എംഎസ്‌സി മായ’. [&Read More
ബേൺ: അമേരിക്കയിൽനിന്ന് പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറിൽനിന്നു പിന്മാറാൻ സ്വിറ്റ്‌സർലൻഡ്.സ്വിസ് പ്രതിരോധ മന്ത്രി മാർട്ടിൻ ഫിസ്റ്റർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എയർ ഡിഫൻസ് വിതരണത്തിന്റെ കാലാവധിയുടെ കാര്യത്തിൽ യുഎസ് ഭരണകൂടം ഔദ്യോഗികമായി ഉറപ്പ് നൽകുന്നതുവരെ പ്രതിരോധ ഫണ്ടിലേക്കുള്ള പണമടയ്ക്കൽ സ്വിറ്റ്സർലൻഡ് തടഞ്ഞുവെച്ചിരിക്കുകയാണ്. 2022Read More
‘മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നു; ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തണം’; രൂക്ഷവിമർശനവുമായി ഇറ്റലി
റോം: പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നതിനിടെ ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് ഇറ്റലി. എല്ലാ മാനുഷിക പരിധിയും ലംഘിച്ച് കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ ഇപ്പോഴും തുടരുന്ന കൂട്ടക്കുരുതി ചൂണ്ടിക്കാട്ടിയാണ് അവർ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തിയത്. സാധാരണക്കാരെയാണ് ഇസ്രയേൽ കൂട്ടക്കൊല ചെയ്യുന്നതെന്നും ഇതിനെതിരെ യൂറോപ്യൻ കമ്മീഷൻ നിർദേശിക്കുന്ന ഉപരോധങ്ങൾക്ക് അനുകൂലമായി ഇറ്റലി വോട്ട് ചെയ്യുമെന്നും മെലോണി വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് ഇസ്രയേലിനെതിരെ മെലോണി കടുത്ത ഭാഷയിൽ പ്രതികരിച്ചത്: ‘ഫലസ്തീനിലെ സാധാരണക്കാരെ വലിയ [&Read More
അമ്മാൻ: യുദ്ധം തകർത്ത ഗസ്സയിൽനിന്ന് ചികിത്സയ്ക്കായി ജോർദാനിലെത്തിച്ച കുട്ടികളെ സന്ദർശിച്ച് ബ്രിട്ടീഷ് രാജകുമാരൻ ഹാരിയും ഭാര്യ മേഗൻ മർക്കിളും. ജോർദാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഇരുവരും അമ്മാനിലെ ആശുപത്രിയിലെത്തി ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമൊപ്പം സമയം ചെലവഴിച്ചത്. ഗസ്സയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ പരിക്കേറ്റവരും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവരുമായ നിരവധി കുട്ടികളാണ് ജോർദാനിൽ ചികിത്സയിലുള്ളത്. ആശുപത്രിയിലെത്തിയ ഹാരിയും മേഗനും കുട്ടികളോട് സംസാരിക്കുകയും അവർക്ക് സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. യുദ്ധത്തിന്റെ ഭീകരത നേരിട്ടനുഭവിച്ച കുട്ടികളുടെ കഥകൾ ഇരുവരും [&Read More