06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kannur

Main story

കണ്ണൂരിൽ സിപിഎമ്മിനെതിരെ ഫണ്ട് തട്ടിപ്പ് ആരോപണം; എഡ്യൂക്കേഷൻ സൊസൈറ്റിയുടെ പേരിൽ പണംപിരിച്ചു

ഇരിട്ടി: ഹലാൽ ഫായ്‌ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ വീണ്ടും ഗുരുതരമായ ഫണ്ട് വെട്ടിപ്പ് ആരോപണം ഉയരുന്നു. ഇരിട്ടിയിൽ നോർത്ത് മലബാർ എജ്യുക്കേഷണൽ സൊസൈറ്റി എന്ന പേരിൽ സൊസൈറ്റി രൂപീകരിച്ച്, കോളേജ് നിർമ്മാണത്തിനായി ലക്ഷക്കണക്കിന് രൂപയും ഭൂമിയും വാങ്ങി നിക്ഷേപകരെ വഞ്ചിച്ചു എന്നാണ് പരാതി. ഇരിട്ടിയിലെ പ്രാദേശിക സിപിഎം നേതാക്കളാണ് ഈ സൊസൈറ്റിയുടെ ഭാരവാഹികൾ. പാർട്ടിയുടെ തന്നെ പ്രവർത്തകരും പ്രാദേശിക നേതാക്കളും തന്നെയാണ് ഇപ്പോൾ തെളിവുകൾ സഹിതം സ്വന്തം പാർട്ടി നേതൃത്വത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂർ [&Read More

Main story

‘അർജുൻ ആയങ്കി സിപിഎമ്മുകാരനല്ല; അയാളെ പിന്തുണയ്ക്കുന്നവർ പാർട്ടി പ്രവർത്തകരല്ല’- തള്ളിപ്പറഞ്ഞ് ഇ.പി ജയരാജൻ

കണ്ണൂർ: അർജുൻ ആയങ്കിക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്നും അയാളെ സോഷ്യൽ മീഡിയയിൽ പിന്തുണയ്ക്കുന്നവർ പാർട്ടി പ്രവർത്തകരല്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. കണ്ണൂരിൽ നടന്ന കർഷക തൊഴിലാളി യൂണിയന്റെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയുടെ അറസ്റ്റ് മാധ്യമങ്ങൾ അസാധാരണ സംഭവമാക്കി ചിത്രീകരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയയിൽ അർജുൻ ആയങ്കിക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് പിന്നിൽ കൃത്യമായ പദ്ധതികളും [&Read More

Kerala

‘രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാൻ തഹസിൽദാർ പണം ആവശ്യപ്പെട്ടു’- ഗുരുതര ആരോപണം

കണ്ണൂർ: ചെറുപുഴയിൽ മരിച്ച രക്ഷാപ്രവർത്തകൻ രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ആംബുലൻസ് ചെലവിലേക്കായി പയ്യന്നൂർ തഹസിൽദാർ പണം ആവശ്യപ്പെട്ടതായി ഗുരുതര ആരോപണം. ചെറുപുഴ പഞ്ചായത്തംഗം അനീഷ് ആന്റണിയാണ് ആരോപണവുമായി രംഗത്തെത്തിയത്. തഹസിൽദാറുടെ നിർദേശപ്രകാരം ചെറുപുഴ റിവർ റാഫ്റ്റിങ് ടീം തനിക്ക് പണം കൈമാറിയെങ്കിലും, വഴിമധ്യേ ആംബുലൻസ് മാറ്റിയതിനെ തുടർന്ന് തുക തിരികെ നൽകിയെന്ന് അനീഷ് വ്യക്തമാക്കി. സംഭവത്തിൽ തഹസിൽദാർക്കെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകും. നാല് ദിവസം പഴക്കമുള്ള മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ നിന്ന് ഫ്രീസറില്ലാത്ത [&Read More

Crime

‘ആരും എന്റെ കൂടെ നിൽക്കില്ല, കുറ്റം മാത്രം കേട്ടിട്ട് നിൽക്കാനാകില്ല, ഞാൻ മരിച്ചാൽ

കണ്ണൂർ: പൊയ്ത്തുംകടവ് സ്വദേശി ഫാത്തിമത്തുൽ റിസ ജീവനൊടുക്കിയ സംഭവം ഭർത്താവ് ആസിഫിന്റെ കടുത്ത പീഡനം മൂലമെന്ന് ആരോപണവുമായി കുടുംബം. ഭർത്താവിന്റെ ലഹരി ഉപയോഗം ചോദ്യം ചെയ്തതോടെ റിസയെ നിരന്തരം മർദ്ദിച്ചിരുന്നെന്നും ഇതിൽ മനംനൊന്താണ് മകൾ ആത്മഹത്യ ചെയ്തതെന്നും കുടുംബം വ്യക്തമാക്കി. സംഭവം നടന്നതിന് പിന്നാലെ കണ്ണൂർ കുടുക്കിമൊട്ട സ്വദേശിയായ ഭർത്താവ് ആസിഫ് വിദേശത്തേക്ക് കടന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിസയെ സ്വന്തം വീടുകളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വർഷം ജനുവരി എട്ടിനായിരുന്നു റിസയുടെയും ആസിഫിന്റെയും വിവാഹം. [&Read More

Kerala

രക്ഷാപ്രവർത്തനത്തിനിടെ വിടവാങ്ങിയ രാജേഷിന് സംസ്ഥാന ബഹുമതി; വീടുപണി സർക്കാർ ഏറ്റെടുക്കും

തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ പ്രളയജലത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ച റെപ്പലിങ് ഇൻസ്ട്രക്ടർ രാജേഷിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിനിറങ്ങിയ രാജേഷിന് മരണാനന്തര സംസ്ഥാന ബഹുമതി നൽകുമെന്നും അദ്ദേഹത്തിന്റെ വീടുപണി സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി ഔദ്യോഗികമായി അറിയിച്ചു. കണ്ണൂർ ചെറുപുഴ പഞ്ചായത്തിലെ മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷിച്ചുകൊണ്ട് വരുന്നതിനിടയിലാണ് രാജേഷ് ദാരുണമായി അപകടത്തിൽപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. കർണാടക വനത്തിനും കാര്യങ്കോട് [&Read More

Main story

‘ഉമ്മാ, അരമണിക്കൂർ കൊണ്ട് ഞങ്ങൾ വീട്ടിലെത്തും, ബിരിയാണി വേണം’; കണ്ണൂർ കാർ അപകടത്തിൽ

ചാലോട്: കണ്ണൂരിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽനിന്ന് വരുന്നതിനിടെ കാർ മരത്തിലിടിച്ചുണ്ടായ ദാരുണ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെ വിദ്യാർത്ഥിയും മരണത്തിന് കീഴടങ്ങി. തൃശ്ശൂർ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് (21) ആണ് ശനിയാഴ്ച രാത്രി വൈകി അന്തരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആദിത്യ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തൃശ്ശൂർ പൂങ്കുന്നം അസ്സറ്റ് പ്ലാറ്റിന ഫ്ലാറ്റിൽ താമസിക്കുന്ന നാവികസേനാ ഉദ്യോഗസ്ഥൻ എ. പി. പ്രദീപിന്റെയും ഹണിയുടെയും മകനാണ്. സഹോദരൻ: ആർണവ് കൃഷ്ണദീപ്. കണ്ണൂർ അലവിൽ [&Read More

Kerala

നിതിൻ രാജിന്റെ മരണം: ഡോ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ പ്രതി ചേർത്ത ഡോ. റാമിന് മുൻ‌കൂർ ജാമ്യമില്ല. എന്നാൽ, രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർക്ക് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും നിതിൻ രാജിന്റെ കുടുംബത്തിന്റെയും വിശദമായ വാദം കോടതിയിൽ നടന്നിരുന്നു. ലോൺ ആപ്പുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന കാരണങ്ങളാണ് നിതിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്നാണ് ഡോ. റാമിന്റെ പ്രധാന വാദം. [&Read More

Main story

വാക്കുതര്‍ക്കം: മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നു

കണ്ണൂർ: പേരാവൂർ താന്നിക്കുന്നിൽ അമ്മയെ മകൻ കഴുത്തറത്ത് കൊന്നു. കൊളക്കാട് മഠത്തിപറമ്പിൽ ഗീതയാണ് (50) കൊല്ലപ്പെട്ടത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീത. കൊലപാതകത്തിനു പിന്നാലെ മകൻ ക്രിസ്റ്റി (25) സ്വമേധയാ കേളകം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. വീട്ടിൽ ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നുവെന്നാണ് പരിസരവാസികൾ പറയുന്നത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്.കഴിഞ്ഞ ദിവസം രാത്രിയിലും വീട്ടിൽ നിന്ന് [&Read More

Main story

ചുറ്റിക കൊണ്ട് സുഹൃത്തിൻ്റെ തലയ്ക്കടിച്ചു;  ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു

കണ്ണൂർ: സുഹൃത്തിനെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ട്രെയിനിടിച്ച് മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി പി.കെ.പി ഷെഫീഖ് (44) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് പ്രശാന്ത് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പ്രശാന്തിന്റെ വീട്ടിലെത്തിയ ഷെഫീഖ് കുടിക്കാൻ വെള്ളം ചോദിക്കുകയും, വെള്ളമെടുക്കാൻ തിരിഞ്ഞ പ്രശാന്തിനെ കൈയ്യിലുണ്ടായിരുന്ന ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. തുടർന്ന് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചാണ് ഷെഫീഖിനെ ട്രെയിനിടിച്ചത്. ആക്രമണത്തിലേക്ക് [&Read More

Kerala

കണ്ണൂരിൽ രേഖകളില്ലാത്ത 2.65 കോടി രൂപ പിടികൂടി; രണ്ടുപേർ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 2.65 കോടി രൂപ പൊലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് വൻ തുക പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിനുള്ളിൽ പ്രത്യേകമായി സജ്ജീകരിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. പുറമെനിന്ന് പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വിധമായിരുന്നു ഈ അറയുടെ നിർമാണം. പിടിച്ചെടുത്ത പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇത് എവിടേക്കാണ് കൊണ്ടുപോകുന്നതെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.Read More