13/06/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala Assembly Election 2026

Kerala

സതീശൻ പറഞ്ഞത് സംഭവിച്ചു; നൂറിലധികം സീറ്റ് ലഭിക്കുമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ വിശ്വസിച്ചില്ല-ടി.പി രാമകൃഷ്ണൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വി.ഡി സതീശൻ പ്രവചിച്ചതുപോലെ യു.ഡി.എഫ് 100 കടന്നത് അപ്രതീക്ഷിത തിരിച്ചടിയാണെന്ന് സമ്മതിച്ച് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. നൂറിലധികം സീറ്റ് കിട്ടുമെന്ന് സതീശൻ പറഞ്ഞപ്പോൾ കിട്ടില്ലെന്നാണ് ഞങ്ങൾ ധരിച്ചത്. എന്നാൽ അദ്ദേഹം പറഞ്ഞത് ശരിയായി, അവർക്ക് 102 സീറ്റ് ലഭിച്ചുവെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്റെ വിജയം മുൻകൂട്ടി കാണാൻ വി.ഡി. സതീശന് സാധിച്ചുവെന്നത് വസ്തുതയാണെന്ന് അദ്ദേഹം പറഞ്ഞു. ‘അവർ പി.ആർ ഏജൻസികളെയെല്ലാം ആശ്രയിച്ചിട്ടുണ്ട്. അദ്ദേഹം ഇതു [&Read More

Main story

‘ജയിക്കില്ലെന്ന് അറിഞ്ഞിട്ടും പേരാവൂരിൽ നിർബന്ധിച്ച് മത്സരിപ്പിച്ചു’; അതൃപ്തി അറിയിച്ച് ശൈലജ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ശൈലജ. വിജയിക്കാൻ സാധ്യതയില്ലെന്ന് ഉറപ്പായിരുന്നിട്ടും തന്നെ നിർബന്ധിച്ച് പേരാവൂരിൽ മത്സരിപ്പിച്ചതിലാണ് ശൈലജ അതൃപ്തി അറിയിച്ചത്. കഴിഞ്ഞ തവണ മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ശൈലജയെ ഇക്കുറി മണ്ഡലം മാറ്റിയത് നേരത്തെ തന്നെ വിവാദമായിരുന്നു. പേരാവൂരിൽ സണ്ണി ജോസഫിനോട് 14,553 വോട്ടുകൾക്കാണ് ശൈലജ പരാജയപ്പെട്ടത്. സംസ്ഥാനത്ത് പാർട്ടിയുടെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് സെക്രട്ടേറിയറ്റ് യോഗത്തിന്റെ [&Read More

Kerala

തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 48 മണിക്കൂർ; ഒരക്ഷരം ഉരിയാടാതെ പിണറായി, സിപിഎം സംസ്ഥാന

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 48 മണിക്കൂർ പിന്നിടുമ്പോഴും, കേരളം ഉറ്റുനോക്കുന്ന ആ വാക്കിനായി ഇനിയും കാത്തിരിക്കേണ്ടി വരും. പരാജയത്തിന്റെ ആഘാതത്തിൽ ഒരക്ഷരം മിണ്ടാതെ മൗനം തുടരുകയാണ് പിണറായി വിജയൻ. ജനവിധിയെക്കുറിച്ച് മാധ്യമങ്ങൾ ചോദ്യങ്ങൾ ഉയർത്തിയിട്ടും മൗനമായിരുന്നു ഉത്തരം. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമുയർന്നു. സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്നും കണ്ണൂരിലെ ഉൾപ്പടെയുള്ള സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. എന്നാൽ, സെക്രട്ടറിയേറ്റ് യോഗത്തിലെ [&Read More

Main story

‘തോൽക്കാൻ കാരണം സിപിഎം-ബിജെപി കൂട്ടുകെട്ട്’; ബേപ്പൂരിൽ ലീഗ് എൽഡിഎഫിന് വോട്ട് മറിച്ചു എന്ന

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ മുസ്ലീം ലീഗ് വോട്ട് മറിച്ചെന്ന ആരോപണങ്ങൾ തള്ളി പി.വി. അൻവർ. ലീഗ് എൽഡിഎഫിനെ സഹായിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇത്തരം വാദങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിൽ തനിക്ക് വലിയ പിന്തുണ നൽകിയതും യുഡിഎഫിന്റെ വിജയത്തിനായി ആത്മാർത്ഥമായി കഠിനാധ്വാനം ചെയ്തതതും ലീഗ് പ്രവർത്തകരാണെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസിന്റെ വിജയത്തിന് പിന്നിൽ ബിജെപി വോട്ടുകൾ അനുകൂലമായി പോൾ ചെയ്യപ്പെട്ടതാണെന്ന് അൻവർ ആരോപിച്ചു. സിപിഎംRead More

Kerala

ഗൂഗിൾ പേ വഴി നൽകി പണം നൽകി: നേമത്ത് ബിജെപി വോട്ട് വിലയ്ക്കുവാങ്ങിയെന്ന്

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപി വോട്ട് വിലയ്ക്കുവാങ്ങിയെന്ന ഗുരുതര ആരോപണവുമായി എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി. ശിവൻകുട്ടി. സ്ഥാനാർഥി അറിയാതെ കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിച്ചുനൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശാസ്ത്രീയമായ രീതിയിലാണ് വോട്ടുകച്ചവടം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ നിന്നുള്ള ഐടി സംഘമാണ് ബൂത്തുകൾ കേന്ദ്രീകരിച്ച് ഇതിന് നേതൃത്വം നൽകിയത്. ഓരോ ബൂത്തിലും തിരഞ്ഞെടുക്കപ്പെട്ട 50 വോട്ടർമാർക്ക് വീതം 2000 രൂപ ഗൂഗിൾ പേ വഴി നൽകി. തിരിച്ചറിയൽ കാർഡുമായി എത്തിയവർക്കാണ് പണം കൈമാറിയതെന്നും ശിവൻകുട്ടി ആരോപിച്ചു. 209 [&Read More

Main story

‘യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികൾ’; തെരഞ്ഞെടുപ്പ് പരാജയത്തിൽ വിമർശനവുമായി എം.എം മണി

കട്ടപ്പന: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ വോട്ടർമാരെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ച് സി‌പി‌എം നേതാവ് എം.എം മണി. യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികളാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്ത പാർട്ടിയെ കുറിച്ച് എന്തുപറയാനാണെന്നും അദ്ദേഹം ചോദിച്ചു. ഇടുക്കിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ തങ്ങൾ തോറ്റു എന്നത് ശരിയാണെന്നും ഇത് തിരിച്ചടി തന്നെയാണെന്നും അദ്ദേഹം സമ്മതിച്ചു. തങ്ങൾ തെരഞ്ഞെടുപ്പിനെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാർട്ടിയല്ലെന്നും നിരവധി സമരങ്ങൾ ചെയ്ത പാർട്ടിയാണെന്നും മണി [&Read More

Kerala

കാറും അകമ്പടിയുമില്ലാതെ പിണറായി വിജയന്‍ ; യാത്ര എകെജി സെന്ററിന്റെ വാഹനത്തില്‍, ക്ലിഫ്ഹൗസും

തിരുവനന്തപുരം: നിയമസഭാ തെ‍രഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പിണറായി വിജയൻ ഔദ്യോഗിക വാഹനങ്ങളും അകമ്പടിയും ഉപേക്ഷിച്ചു. കണ്ണൂരില്‍ നിന്നും ഇന്ന് തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം ഔദ്യോഗിക വാഹനം ഒഴിവാക്കി എകെജി സെന്ററിന്റെ വാഹനത്തിലായിരുന്നു യാത്ര ചെയ്തത്. ഇന്ന് രാത്രി തന്നെ ഔദ്യോഗിക വസതിയും വിട്ടേക്കുമെന്നാണ് സൂചനകള്‍. ക്ലിഫ്ഹൗസില്‍ നിന്നും മാറുന്ന പിണറായിക്ക് വേണ്ടി പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ചിന്താഫ്‌ളാറ്റിലും മുറിയൊരുങ്ങുന്നതായി വിവരമുണ്ട്. നേരത്തേ സാധാരണ സുരക്ഷ ഒഴിച്ചാല്‍ മുഖ്യമന്ത്രിമാര്‍ക്ക് കിട്ടുന്ന [&Read More

Kerala

യുഡിഎഫ് മന്ത്രിസഭയിൽ കുഞ്ഞാലിക്കുട്ടി നല്ലൊരു സ്ഥാനത്തുണ്ടാകും: സാദിഖലി തങ്ങൾ

മലപ്പുറം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിസഭയുടെ ഭാഗമാകുമെന്നും പ്രധാനപ്പെട്ട ഒരു സ്ഥാനം അദ്ദേഹത്തിന് ലഭിക്കുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മന്ത്രിസഭാ രൂപീകരണ വേളയിൽ ചോദിക്കാതെ തന്നെ ലീഗിന് അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി പദം നൽകണമെന്ന ആവശ്യങ്ങൾ മുൻപ് ഉയർന്നിരുന്നുവെങ്കിലും പദവിയെക്കുറിച്ച് കൃത്യമായ വെളിപ്പെടുത്തലുകൾ നടത്താൻ തങ്ങൾ തയ്യാറായില്ല. എന്നിരുന്നാലും, ഭരണതലത്തിൽ അദ്ദേഹം ഏറ്റവും ഉയർന്ന സ്ഥാനങ്ങളിൽ ഒന്നിൽ ഉണ്ടാകുമെന്ന ഉറപ്പാണ് [&Read More

Kerala

‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’, ഒന്നും മിണ്ടാതെ പിണറായി, തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. ചൊവ്വാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായില്ല. തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അദ്ദേഹം ഇനി തലസ്ഥാനത്തുവെച്ച് മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് പ്രതീക്ഷ. നിയമസഭ തിരഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ തിങ്കളാഴ്ച്ച രാത്രി തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് രാജിക്കത്ത് അയച്ചിരുന്നു. ചൊവ്വാഴ്‌ച നടത്താനിരുന്ന അവസാനത്തെ മന്ത്രിസഭാ യോഗവും ഉപേക്ഷിച്ചു. മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നതിന്റെ [&Read More