തൃശൂർ: വീട്ടിൽ തിരിച്ചെത്താൻ വൈകിയെന്ന കാരണത്താൽ ഭാര്യയെ ക്രൂരമായി മർദിച്ച ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. ബിജെപി തൃശൂർ സൗത്ത് പ്രസിഡന്റ് ശ്രീകുമാറിനെതിരെയാണ് വധശ്രമം, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഭാര്യയുടെ തല ചുമരിലിടിക്കുകയും മുഖത്ത് ക്രൂരമായി അടിക്കുകയും ചെയ്തതായാണ് പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. മർദനമേറ്റതിനെ തുടർന്ന് പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.Read More
Tags :Thrissur
തൃശൂർ: സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടങ്ങി ഒടുവിൽ സംസ്ഥാന മന്ത്രിസഭയിലേക്ക് ഉയർന്നു വന്നിരിക്കുകയാണ് ഒ.ജെ. ജനീഷ്. ലീഡർ കെ. കരുണാകരന്റെ രാഷ്ട്രീയ തട്ടകമായിരുന്ന മാള ഉൾപ്പെടുന്ന കൊടുങ്ങല്ലൂരിൽ നിന്നാണ് ഈ യുവനേതാവിന്റെ വരവ്. കഠിനമായ ജീവിത സാഹചര്യങ്ങളോട് പോരാടിയാണ് ജനീഷ് തന്റെ വിജയം കൈവരിച്ചത്. പെരുമ്പാവൂർ കൂവപ്പടി ഗവ. പോളിടെക്‌നിക് കോളജിൽ പഠിക്കുന്ന കാലത്താണ് ജനീഷ് കെഎസ്‌യുവിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ഡിപ്ലോമ പഠനകാലത്തായിരുന്നു അച്ഛൻ ജനരഞ്ജനന്റെ അപ്രതീക്ഷിത മരണം. തുടർന്ന് തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ പുഷ്പയുടെ [&Read More
‘ക്യാമറ ഉണ്ടെന്ന് അറിഞ്ഞില്ല’, കോണ്‍ഗ്രസില്‍ വിപ്ലവം വരാന്‍ ചെയ്തത്’, കെ.സിക്ക് ഫ്ലെക്സ് വച്ച
തൃശൂർ: തൃശൂരിൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ അനുകൂലിച്ചു കൊണ്ടുള്ള ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത് പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടാക്കാനാണെന്ന് സമ്മതിച്ച് സിപിഎം പ്രവർത്തകൻ അരവശേരി മുഹമ്മദ്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ ബോർഡ് സ്ഥാപിച്ചത് താനാണെന്ന് മുഹമ്മദ് പറയുന്ന വാട്‌സാപ്പ് സന്ദേശം കോൺഗ്രസ് പുറത്തുവിട്ടു. സ്ഥലത്തെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന തെറ്റായ ധാരണയിലാണ് ബോർഡ് സ്ഥാപിച്ചതെന്നും പുതിയ ക്യാമറകൾ വെച്ചത് ശ്രദ്ധിച്ചില്ലെന്നും ഇയാൾ സന്ദേശത്തിൽ പറയുന്നു. ‘കെ.സി നയിക്കട്ടെ’ എന്നെഴുതിയ ഫ്ലെക്സ് ബോർഡ് കഴിഞ്ഞ [&Read More
തൃശൂരിൽ റേഷനരി വേവിച്ചപ്പോൾ ചോറിന് കരിനീല നിറം.Read More
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ സ്വദേശി രാകേഷ് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. രാഗേഷിന്റെ ശരീരത്തിൽ 85 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നതായാണ് റിപ്പോർട്ട്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിലിരുന്ന എരുവപ്രക്കുന്ന് സ്വദേശി കണ്ണയിൽ പറമ്പിൽ ഉണ്ണികൃഷ്ണൻ (55) ഇന്നലെ രാത്രിയോടെ മരണപ്പെട്ടിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഉണ്ണികൃഷ്ണന്റെ മരണം സ്ഥിരീകരിച്ചത്. പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ടുസാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിൽ ഏപ്രിൽ 21Read More
തൃശൂർ: തൃശൂർ കടമ്പോട് പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ വഹിക്കും. കഴിഞ്ഞ 18ന് രാത്രി സഹോദരൻ ആൽജോയ്‌ക്കൊപ്പം (8) വീടിന്റെ ഹാളിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അനോഷിന് പാമ്പുകടിയേറ്റത്. ആൽജോ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അനോഷ് ചികിത്സയിൽ കഴിയുന്നത്. കുട്ടിയുടെ കൈവെള്ളയിലാണ് പാമ്പുകടിയേറ്റത്. നിലവിൽ അനോഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. ബുധനാഴ്ച ഉച്ചയോടെ കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. സഹോദരങ്ങൾക്ക് പാമ്പ് കടിയേറ്റതിന് പിന്നാലെയും വീട്ടിനുള്ളിൽ നിന്ന് പല തവണ [&Read More
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് പോലീസ് ഇന്ന് നടത്തിയ പരിശോധനയിലും ശരീരഭാഗങ്ങൾ കണ്ടെടുത്തു. പാടശേഖരത്ത് നടത്തിയ തിരച്ചിലിൽ പേശിയോട് കൂടിയ ഒരു ഭാഗവും മറ്റ് രണ്ട് അവശിഷ്ടങ്ങളുമാണ് ലഭിച്ചത്. ഇതിനുപുറമെ, 10 മൊബൈൽ ഫോണുകളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്. അപകടസമയത്ത് പടക്കനിർമാണ ശാലയിൽ 37 പേർ ഉണ്ടായിരുന്നതായാണ് ഔദ്യോഗിക വിവരം. അപകടത്തിൽപ്പെട്ട 33 പേരെ തിരിച്ചറിഞ്ഞതായും നാല് പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖ് അറിയിച്ചു. ലഭിച്ച മൃതദേഹങ്ങളിൽ [&Read More
തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ച പത്ത് പേരില്‍ ഒന്‍പത് പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെടിക്കെട്ട് പുരയുടെ ലൈസന്‍സ് ഉടമയായ സതീഷ് ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. അപകടത്തില്‍ മരിച്ച 10 പേരില്‍ എട്ടു പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിട്ടുണ്ട്. അപകട സ്ഥലത്ത് നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. അതിനുള്ള [&Read More
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ഒരാള്‍ കൂടി മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി പ്രവീണാണ് മരിച്ചത്. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് പിന്നാലെയാണ് പ്രവീണ്‍ മരണത്തിന് കീഴടങ്ങിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. അതേസമയം, അപകടം ചൂട് കാരണമല്ലെന്നാണ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ്റെ (പെസോ) പ്രാഥമിക വിലയിരുത്തൽ. അളവിൽ കൂടുതൽ കരിമരുന്ന് കൈകാര്യം ചെയ്തിട്ടുണ്ട് എന്നാണ് സംശയം. പടക്ക നിർമാണത്തിലെ പരിചയ കുറവ് ഉള്ളവർ ഉണ്ടാകാം എന്നുമാണ് പെസോയുടെ വിലയിരുത്തൽ. ദുരന്ത ഭൂമിയിൽ [&Read More
‘വീട്ടിലേക്ക് ചക്ക വീഴുന്നു; കലക്ടർക്ക് കൊടുത്ത പരാതികളിൽ പരിഹാരമില്ല’; മന്ത്രിമാരുടെ വാർത്താസമ്മേളനം മുടക്കി
തൃശ്ശൂർ: തൃശ്ശൂർ കളക്‌ടറേറ്റിൽ മന്ത്രിമാർ പങ്കെടുത്ത വാർത്താസമ്മേളനം തടസ്സപ്പെടുത്തി യുവതിയുടെ വേറിട്ട പ്രതിഷേധം. മന്ത്രിമാരായ വി.എൻ വാസവൻ, ആർ ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മാധ്യമങ്ങളെ കാണുന്നതിന് തൊട്ടുമുമ്പാണ് യുവതി നാടകീയമായി പ്രതിഷേധവുമായി എത്തിയത്. വീട്ടിൽ ഒരു മരത്തിൽ നിന്ന് ചക്ക വീഴുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കളക്ടർക്ക് നൽകിയ പരാതികളിൽ നടപടി ഉണ്ടാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വാർത്താസമ്മേളനം നിശ്ചയിച്ചിരുന്ന പിആർ ചേമ്പറിൽ ക്യാമറകൾക്ക് മുന്നിൽ നിലയുറപ്പിച്ച യുവതി, തനിക്ക് നീതി ലഭിക്കാതെ സംസാരിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. വെടിക്കെട്ടുമായി [&Read More