ജനന സർട്ടിഫിക്കറ്റ് നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി അഴിമതി വിരുദ്ധ ബ്യൂറോയുടെ പിടിയിൽ.Read More
Tags :Uttar Pradesh
ലഖ്‌നൗ: വിവാഹാഘോഷത്തിനിടെ അത്യുച്ചത്തിൽ വെച്ച ഡിജെ സംഗീതം കേട്ട് ഫാമിലെ നൂറുകണക്കിന് കോഴികൾ ചത്തു. ഉത്തർപ്രദേശിലെ സുൽത്താൻപുർ ജില്ലയിലുള്ള ദരിയാപുർ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്. ഡിജെയിൽ നിന്നുള്ള അമിത ശബ്ദവും പ്രകമ്പനവും മൂലമാണ് കോഴികൾ ചത്തതെന്ന് ഫാം ഉടമയായ സാബിർ അലി ആരോപിക്കുന്നു. ഏപ്രിൽ 25Read More
ലഖ്‌നൗ: ഒരുകാലത്ത് കുണ്ടും കുഴിയും കുറ്റകൃത്യങ്ങളും മുഖമുദ്രയായിരുന്ന ഉത്തർപ്രദേശ് ഇന്ന് രാജ്യത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹർദോയിയിൽ ഗംഗാ എക്‌സ്‌പ്രസ് വേയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ സർക്കാരുകളുടെ കാലത്ത് കാട്ടുനീതി നടപ്പിലാക്കിയിരുന്ന സംസ്ഥാനം ഇന്ന് ഏറ്റവും കൂടുതൽ എക്‌സ്‌പ്രസ് വേകളുള്ള ഇടമായി മാറിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിൽ യുപി കൈവരിച്ച നേട്ടങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉൾപ്പെടെ 21 വിമാനത്താവളങ്ങൾ ഇന്ന് സംസ്ഥാനത്തുണ്ട്. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും പുണ്യഭൂമിയെ [&Read More
യുകെജിയിൽ പഠിക്കുന്ന കുട്ടിക്ക് 1200 രൂപയുടെ നോട്ട്ബുക്കുകൾ വാങ്ങണമെന്ന നിർദേശത്തെ തുടർന്ന് സാവകാശം ചോദിച്ച രക്ഷിതാവിനെ അധിക്ഷേപിച്ച് സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പൽ.Read More
പൂട്ടിക്കിടന്ന വീട്ടിൽ അതിക്രമിച്ചു കയറി, തിരിച്ചിറങ്ങുന്നതിനിടെ ഗേറ്റിൽ കാൽ കുടുങ്ങി; ഒടുവിൽ രക്ഷപ്പെടാൻ
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പൂട്ടിക്കിടന്ന വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച കള്ളൻ ഒടുവിൽ കുടുങ്ങിയത് ഗേറ്റിൽ. പുറത്തുകടക്കാനാവാതെ ഗേറ്റിലെ കമ്പികൾക്കിടയിൽ കുടുങ്ങിയ ഇയാളെ പൊലീസെത്തിയാണ് മോചിപ്പിച്ചത്. ഷാലിമാർ ഗാർഡൻ പ്രദേശത്ത് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീടിന്റെ ഗേറ്റിലും ചുമരിലും ഘടിപ്പിച്ചിരുന്ന ഇരുമ്പ് ഗ്രില്ലിലൂടെയാണ് ഇയാൾ അകത്തുകയറിയത്. എന്നാൽ അകത്തുനിന്നും ശബ്ദം കേട്ട് പരിഭ്രാന്തനായി പുറത്തേക്ക് ചാടാൻ ശ്രമിച്ചതോടെ കാൽ ഗ്രില്ലുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. മുൻപോട്ടോ പിന്നോട്ടോ നീങ്ങാനാവാതെ തൂങ്ങിക്കിടന്ന ഇയാളെ കണ്ട് നാട്ടുകാർ [&Read More
ലക്നൗ: ഉത്തർപ്രദേശിൽ പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിന്റെ പേരിൽ പതിനാറുകാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാൻ പെൺകുട്ടിയുടെ മുഖത്ത് ആസിഡൊഴിച്ച് വികൃതമാക്കുകയും ചെയ്തു. സംഭവത്തിൽ വന്ദന ചൗബേ എന്ന പെൺകുട്ടിയുടെ പിതാവ് വിജയകുമാർ ചൗബേയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വന്ദന കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. പോലീസ് ഇടപെട്ട് പെൺകുട്ടിയെ തിരികെ വീട്ടിലെത്തിക്കുകയും കാമുകനെ പോക്സോ കേസിൽ ജയിലിലടയ്ക്കുകയും ചെയ്തു. എന്നാൽ കാമുകൻ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും ഇരുവരും ബന്ധം തുടർന്നു. [&Read More
ലഖ്‌നൗ: “സ്വന്തം ആളുകൾ എന്നെ കൊള്ളയടിച്ചു, അപരിചിതർക്ക് അതിന് കഴിയില്ലായിരുന്നു. എവിടെയാണോ വെള്ളം കുറവ് അവിടെയാണ് എന്റെ തോണി മുങ്ങിയത്…” – ഫിറാഖ് ഗോരഖ്പുരിയുടെ ഈ പ്രശസ്തമായ വരികൾ അച്ചടിച്ച ഒരു ക്ഷണക്കത്ത് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഔറയ്യയിൽ വലിയ ചർച്ചയായിരുന്നു. തന്റെ മരണശേഷം ആചാരങ്ങൾ നടത്താൻ ആരുമില്ലെന്ന തിരിച്ചറിവിൽ, ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം ഭണ്ഡാര (മരണാനന്തര വിരുന്ന്) നടത്തിയിരിക്കുകയാണ് 65 വയസ്സുകാരനായ രാകേഷ് യാദവ്. ഏകദേശം 1,900 പേരെയാണ് രാകേഷ് യാദവ് അപൂർവ്വ വിരുന്നിനായി ക്ഷണിച്ചത്. [&Read More
‘ക്രമസമാധാനം പറഞ്ഞ് പള്ളിയിൽ വരുന്ന വിശ്വാസികളെ നിയന്ത്രിക്കാൻ പറ്റില്ല’; സംഭാൽ മസ്ജിദ് നിയന്ത്രണത്തിൽ
ലഖ്‌നൗ: ഉത്തർപ്രദേശിലെ പള്ളികളിൽ നമസ്‌കരിക്കാനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ക്രമസമാധാനം ഉറപ്പാക്കാൻ കഴിയാത്ത ഉദ്യോഗസ്ഥർ പദവിയിൽ തുടരാൻ യോഗ്യരല്ലെന്നും കോടതി നിരീക്ഷിച്ചു. സംഭാൽ ജില്ലയിലെ ഒരു പള്ളിയിൽ നമസ്‌കാരത്തിന് ഒരേസമയം 20 പേർക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന ഭരണകൂടത്തിന്റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് മുനാസിർ ഖാൻ സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് [&Read More
ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന യുവാവിന്റെ മൃതദേഹം എലി കരണ്ടെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്.Read More
റായ്ബറേലി: ഉത്തർപ്രദേശിൽ നിത്യവൃത്തിക്കായി മൺപാത്രങ്ങൾ നിർമിച്ചു വിൽക്കുന്ന തൊഴിലാളിക്ക് കോടിയുടെ ജിഎസ്ടി നോട്ടീസ്. റായ്ബറേലി രഘുവർഗഞ്ച് ബസാർ സ്വദേശി മുഹമ്മദ് ഷാഹിദിനാണ് (മുഹമ്മദ് ഷാഹിദ് കുംഹാർ) 1..25 കോടി രൂപയുടെ നോട്ടീസ് ലഭിച്ചത്. തൊഴിലാളിയുടെ തിരിച്ചറിയൽ രേഖകൾ കൈക്കലാക്കി തട്ടിപ്പ് സംഘം വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്തതാണ് ഇത്രയും വലിയ ബാധ്യതയ്ക്ക് കാരണമായതെന്നാണു സൂചന. തലമുറകളായി മൺപാത്ര നിർമാണം കുലത്തൊഴിലായി സ്വീകരിച്ച കുടുംബമാണ് ഷാഹിദിന്റേത്. മൺകൂജകൾ(കുൽഹാർ), മൺപാത്രങ്ങൾ, ചെറിയ കളിപ്പാട്ടങ്ങൾ, ചെരാതുകൾ എന്നിവ കൈകൊണ്ട് നിർമിച്ച് വിറ്റാണ് [&Read More