‘യുദ്ധവിമാനങ്ങൾ തകർന്നത് സൗഹൃദ വെടിവയ്പ്പിൽ’; പുതിയ വിശദീകരണവുമായി അമേരിക്ക
കുവൈറ്റ് സിറ്റി:കുവൈത്തിലെ അൽ-ജഹ്‌റയിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നുവീണ സംഭവത്തിൽ പുതിയ വിശദീകരണവുമായി യുഎസ് സൈനിക വൃത്തങ്ങൾ. ഇറാന്റെ മിസൈലാക്രമണത്തിലല്ല, മറിച്ച് ‘സൗഹൃദ വെടിവയ്പ്പിൽ’ ആണ് വിമാനങ്ങൾ തകർന്നതെന്നാണ് അമേരിക്കയുടെ പുതിയ വാദം.
ഇറാന്റെ മിസൈലുകളെ തകർക്കാൻ തൊടുത്തുവിട്ട പ്രതിരോധ മിസൈലുകൾ അബദ്ധത്തിൽ സ്വന്തം യുദ്ധവിമാനങ്ങളിൽത്തന്നെ പതിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കൻ വ്യോമസേനയുടെ എഫ്-15 സ്ട്രൈക്ക് ഈഗിൾ വിമാനങ്ങളാണ് ഇത്തരത്തിൽ തകർക്കപ്പെട്ടത്. സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ ഇജക്ട് സീറ്റ് വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ടിരുന്നു.
തങ്ങളുടെ മിസൈലാക്രമണത്തിലാണ് വിമാനങ്ങൾ തകർന്നതെന്ന ഇറാന്റെയും ഐആർജിസിയുടെയും അവകാശവാദങ്ങളെ തള്ളിക്കളയുകയാണ്പുതിയ വിശദീകരണത്തിലൂടെ അമേരിക്ക. അതേസമയം, ഗുരുതരമായ സുരക്ഷാ വീഴ്ചയെക്കുറിച്ച് അമേരിക്കൻ സൈന്യവും കുവൈത്ത് പ്രതിരോധ മന്ത്രാലയവും സംയുക്തമായി അന്വേഷണം നടത്തുന്നുണ്ട്.