24/06/2026
[fontresizer_tawhidurrahmandear_widget]

‘ആർഎസ്എസിന്റെ വിഷസർപ്പങ്ങൾക്ക് മുൻപിൽ വിളക്ക് കൊളുത്തിയവരാണ് ഇടതുപക്ഷം’: പിഎം ശ്രീയിൽ മുഖ്യമന്ത്രി

 ‘ആർഎസ്എസിന്റെ വിഷസർപ്പങ്ങൾക്ക് മുൻപിൽ വിളക്ക് കൊളുത്തിയവരാണ് ഇടതുപക്ഷം’: പിഎം ശ്രീയിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. ആർഎസ്എസിന്റെ വിഷസർപ്പങ്ങൾക്ക് മുൻപിൽ വിളക്ക് കൊളുത്തിയവരാണ് ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി സഭയിൽ തുറന്നടിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പദ്ധതിയിൽ മുൻപ് ഒപ്പുവെച്ച പിണറായി സർക്കാർ, എന്നാൽ ഇത് കേരളത്തിൽ നടപ്പാക്കില്ലെന്ന് കാണിച്ച് കേന്ദ്രത്തിന് ഇതുവരെ കത്ത് നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എട്ട് മാസമായി ഒരു സബ് കമ്മിറ്റിയെ വെച്ച് വിഷയം നീട്ടിക്കൊണ്ടുപോവുക മാത്രമാണ് മുൻ സർക്കാർ ചെയ്തതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

എന്നാൽ, സർവ്വശിക്ഷാ അഭിയാന്റെ 1,500 കോടിയോളം രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവച്ചപ്പോഴാണ് പദ്ധതിയിൽ ആദ്യം ഒപ്പുവെച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ പ്രതികരിച്ചു. പിന്നീട് ആ നടപടി ശരിയല്ലെന്ന് കണ്ട് മരവിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ കരിക്കുലം സ്വാതന്ത്ര്യത്തിൽ തൊടാൻ കേന്ദ്രത്തെ അനുവദിക്കില്ലെന്നും, സ്‌കൂളുകൾ തിരഞ്ഞെടുക്കുന്നത് സംസ്ഥാന സർക്കാരായിരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി.

Also read: