അതിവിശിഷ്ടമായ സുഗന്ധദ്രവ്യങ്ങൾ ചേർത്ത് തയ്യാറാക്കിയ സംസം വെള്ളം ഉപയോഗിച്ച് വിശുദ്ധ കഅ്ബ കഴുകുന്ന ഭക്തിസാന്ദ്രമായ ചടങ്ങ് പൂർത്തിയായിRead More
അബുദാബി: യുഎഇയുടെ ചരിത്രപരമായ ഇത്തിഹാദ് റെയിൽ പദ്ധതിയിൽ അഭിമാന നേട്ടവുമായി അഞ്ച് മലയാളി യുവാക്കൾ. ഇത്തിഹാദ് റെയിലിന്റെ ആദ്യത്തെ ഇന്ത്യൻ ട്രെയിൻ ക്യാപ്റ്റനായി ആലപ്പുഴ സ്വദേശി നിഷാദ് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഇത്തിഹാദ് റെയിലിന്റെ ഓപറേഷൻസ് ടീം ലീഡറും ട്രെയിൻ ഡ്രൈവേഴ്സ് ലൈൻ മാനേജരുമായി മലയാളി സംഘത്തെ നയിക്കുന്നത് നിഷാദാണ്. നിഷാദിനൊപ്പം മറ്റ് നാല് മലയാളികൾ കൂടി സ്വപ്നപദ്ധതിയുടെ സുഗമമായ നടത്തിപ്പിന് പിന്നിൽ കാവലാളായുണ്ട്. കൊച്ചി സ്വദേശി നോവിൻ ജോർജ്, കണ്ണൂർ സ്വദേശി മുഹമ്മദ് സാജിദ് എന്നിവർ ട്രെയിൻ [&Read More
ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശി സജീം (45), കണ്ണൂർ ചെറുകുന്ന് സ്വദേശി ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ ദഹ്റാൻRead More
‘പാസ്പോർട്ട് പൗരത്വ രേഖയല്ലെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം പ്രവാസികളെ ആശങ്കപ്പെടുത്തുന്നത്’; ഖത്തർ ഇൻകാസ്
ദോഹ:ഇന്ത്യൻ പാസ്പോർട്ട് വിദേശയാത്രയ്ക്കുള്ള യാത്രാരേഖ മാത്രമാണെന്നും അത് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നുമുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന ലോകമെമ്പാടുമുള്ള പ്രവാസികൾക്കിടയിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണെന്ന് ഖത്തർ ഇൻകാസ് പ്രസിഡന്റ് സിദ്ദീഖ് പുറായിൽ പറഞ്ഞു. ജൂൺ 24Read More
ജ്യേഷ്ഠന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എയർപോർട്ടിലെത്തിയ മലയാളി യുവാവ് നാട്ടിലെത്തിയില്ല; 62 ദിവസത്തെ തിരച്ചിലിനൊടുവിൽ
മസ്കത്ത്: ഒമാനിലെ മസ്കത്തിൽ രണ്ട് മാസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി യുവാവ് മരിച്ചതായി സ്ഥിരീകരിച്ചു. കൊല്ലം അഞ്ചൽ കറുകോൺ പുത്തയം അലൻ ഹൗസിൽ നാസർ ഖാദറ – സൈനം ബീവി ദമ്പതികളുടെ മകനായ അനസ് നാസർ (30) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 23 മുതൽ അനസിനെ കാണാനില്ലായിരുന്നു. അസൈബയിലെ മിലിട്ടറി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന മൃതദേഹം റോയൽ ഒമാൻ പൊലീസ് നടത്തിയ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. മേയ് ഏഴിന് നടക്കാനിരുന്ന ജ്യേഷ്ഠൻ ഐമൻഷായുടെ വിവാഹത്തിൽ [&Read More
‘അതിയായ ദുഃഖമുണ്ട്, പരിക്കേൽപ്പിക്കാൻ ഉദേശിച്ചിരുന്നില്ല’; പരിക്കേറ്റ കനേഡിയൻ താരം കോനെയെ സന്ദർശിച്ച് ഖത്തർ
ദോഹ: ലോകകപ്പ് ഫുട്ബാളിൽ ഖത്തറിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ കനേഡിയൻ താരം ഇസ്മായിൽ കോനെയെ ഖത്തർ ഡിഫൻഡർ ആസിം മദിബോ സന്ദർശിച്ചു. ഖത്തർ കായികമന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മദിബോയുടെ ടാക്ലിങ്ങിൽ കാലിൻ്റെ എല്ല് പൊട്ടിയതിനെ തുടർന്ന് കോനെയ്ക്ക് അടുത്ത മത്സരങ്ങൾ നഷ്ടമായിരുന്നു. ചികിത്സയിൽ കഴിയുന്ന കോനെയെ സന്ദർശിച്ച മദിബോ, തനിക്ക് അതിയായ ദുഃഖമുണ്ടെന്നും പരിക്കേൽപ്പിക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും വ്യക്തമാക്കി. ടാക്ലിങ്ങും പരിക്കുമെല്ലാം കളിയുടെ ഭാഗമാണെങ്കിലും ഇത് പ്രതീക്ഷിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു. കനേഡിയൻ ഫുട്ബാൾ [&Read More
ദോഹ: ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ ഗ്യാസ് ഫാക്ടറി സ്ഫോടനത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു. തൂണേരി വെള്ളൂർ സ്വദേശി അർജുനാണ് മരിച്ചത്. പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. സാങ്കേതിക പിഴവുമൂലമുണ്ടായ സ്ഫോടനത്തിൽ ഇന്ത്യക്കാരും പാകിസ്താൻ സ്വദേശികളുമടക്കം 13 പേർ മരിക്കുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും നില തൃപ്തികരമാണെന്നും ഖത്തർ അധികൃതർ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ റാസ് ലഫാനിലെ പ്രാദേശിക ഗ്യാസ് [&Read More
ലോകകപ്പ് ഫുട്ബോളിൽ തങ്ങളുടെ ടീമിനെ പിന്തുണയ്ക്കുന്നതിനായി ഖത്തർ ആരാധകർക്ക് സർക്കാരിന്റെ പൂർണ്ണ സാമ്പത്തിക സഹായത്തോടെ വടക്കേ അമേരിക്കയിലേക്ക് യാത്രാസൗകര്യം ഒരുക്കി നൽകിRead More
വിസാ കുരുക്കഴിഞ്ഞില്ല; കുടുംബത്തെ കാണാനാകാതെ 10 വർഷം മണലാരണ്യത്തിൽ-ഒടുവിൽ ചേതനയറ്റ് ഹരിദാസിന്റെ മടക്കം
റിയാദ്: വിസയുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ കാരണം ഒരു പതിറ്റാണ്ടുകാലം ജന്മനാട്ടിലേക്ക് മടങ്ങാനാകാതെ മനമുരുകി കഴിഞ്ഞ മലയാളി പ്രവാസി സൗദി അറേബ്യയിൽ അന്തരിച്ചു. തിരുവനന്തപുരം വർക്കല ജനാർദനപുരം ‘ശ്രീ ജനാർദനം’ വീട്ടിൽ ആർ. ഹരിദാസ് (57) ആണ് സൗദിയിലെ വടക്കൻ മേഖലയിലുള്ള റഫായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. പ്രിയപ്പെട്ടവരെ നേരിൽ കാണാൻ കഴിയാതെ, ഒടുവിൽ ചേതനയറ്റ ശരീരമായാണ് ഈ പ്രവാസി ജന്മനാട്ടിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ 35 വർഷമായി ഒരു സൗദി പൗരനു കീഴിൽ വിശ്വസ്തതയോടെ ജോലി ചെയ്തുവരികയായിരുന്നു ഹരിദാസ്. [&Read More
മസ്കത്ത്: ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട ‘എം ടി ജൽവീർ’ കപ്പലിലെ ജീവനക്കാരെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ അയച്ചു. 20 ഇന്ത്യക്കാരെയാണ് ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെയുടെ നേതൃത്വത്തിൽ നാട്ടിലേക്കയച്ചത്. കഴിഞ്ഞ ജൂൺ 11നാണ് ‘എം ടി ജൽവീർ’ കപ്പൽ ഒമാൻ തീരത്ത് വച്ച് അപകടത്തിൽപ്പെടുന്നത്. വിവരമറിഞ്ഞയുടൻ തന്നെ ഒമാൻ അധികൃതരുമായി ചേർന്ന് ഇന്ത്യൻ എംബസി അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരെയും പരുക്കുകൾ കൂടാതെ സുരക്ഷിതമായി കരയിലെത്തിക്കാൻ ഈ സംയുക്ത നീക്കത്തിലൂടെ സാധിച്ചു. കരയിലെത്തിച്ച [&Read More