കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിലെ തലയണയ്ക്കടിയിൽ നിന്ന് വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തി.കാപ്പുമ്മല്‍ രമേശിന്റെ വീട്ടില്‍ നിന്നാണ് ഒരേ ദിവസം അഞ്ച് പാമ്പുകളെ പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിലാണ് വിഷപ്പാമ്പിനെ കണ്ടത്. വീട്ടിൽ നടത്തിയ പരിശോധനയിൽ മറ്റു മുറികളിലും പാമ്പിനെ കണ്ടെത്തുകയായിരുന്നു. ആദ്യം തലയണയ്ക്ക് അടിയിലാണ് ഒരു പാമ്പിനെ കണ്ടത്. അതിനെ എടുത്തു മാറ്റി ഏറെനേരം കഴിയും മുമ്പേ തന്നെ എട്ടു വയസ്സുള്ള പെൺകുട്ടി ബാത്ത് റൂമിൽ കയറിയപ്പോൾ അവിടെയും വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തി. തുടർന്ന് രമേശൻ വീടിന്റെ [&Read More
അപകടങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും തൃശൂർ പൂരനഗരിയിൽ ആവേശം വാനോളമുയർന്നു. പൂരത്തിന്റെ മനംകവരുന്ന പ്രധാന ചടങ്ങുകളിലൊന്നായ കുടമാറ്റം വർണ്ണപ്പൊലിമയോടെ പൂർത്തിയായിRead More
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകൾ എം.ബി.ബി.എസ്. കോഴ്സിന് അഞ്ചാംവർഷം ഫീസ് വാങ്ങരുതെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ. 2024ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ചട്ടങ്ങൾപ്രകാരം നാലരവർഷം (54 മാസം) ആണ് കോഴ്സ് കാലാവധി. അതിനുശേഷം ഒരുവർഷം സ്റ്റൈപ്പെൻഡോടെ നിർബന്ധിത ഇന്റേൺഷിപ്പുമുണ്ട്. രാജ്യത്തെ പല കോളേജുകളും അഞ്ചാം വർഷവും ഫീസ് വാങ്ങുന്നെന്നും നിശ്ചിത സ്റ്റൈപ്പെൻഡ് നൽകുന്നില്ലെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ഇടപെടൽ. കമ്മിഷൻ നിർദേശം ആരോഗ്യസെക്രട്ടറിക്കും സംസ്ഥാന മെഡിക്കൽ കമ്മിഷൻ രജിസ്ട്രാർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും കൈമാറിയിട്ടുണ്ട്. അതേസമയം, കമ്മിഷന്റെ നിർദേശം [&Read More
തിരുവനന്തപുരം: മലയിൻകീഴ് പഞ്ചായത്തിലെ മണപ്പുറം വാർഡിൽ ഉൾപ്പെട്ട ആളിയോട്ടുകോണം, കാരക്കോണം പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ചെളി കലർന്നതായി പരാതി. കഴിഞ്ഞ 10 ദിവസമായി തടസ്സപ്പെട്ട ജലവിതരണം ഇന്നലെ രാവിലെ മുതലാണ് പുനഃസ്ഥാപിച്ചത്. എന്നാൽ ഉച്ചയ്ക്ക് ശേഷം ലഭിച്ച വെള്ളം കടുത്ത നിറവ്യത്യാസത്തോടെയും ചെളി നിറഞ്ഞതുമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. മണിക്കൂറുകളോളം ഈ അവസ്ഥ തുടർന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. എന്നാൽ കാളിപ്പാറ ശുദ്ധജല കേന്ദ്രത്തിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വാൽവുകൾ തുറന്നപ്പോൾ പൈപ്പ് ലൈനുകളിൽ അടിഞ്ഞുകൂടിയ [&Read More
മൂലമറ്റം: ഇടുക്കി കാഞ്ഞാറിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു. കാഞ്ഞാർ കൂവപ്പള്ളി റോഡ് താന്നിക്കപ്പാറയിൽ തനിച്ച് താമസിച്ചിരുന്ന വിശാലാക്ഷി (86) ആണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിൽ മാങ്ങ പെറുക്കാൻ ഇറങ്ങിയപ്പോഴാണ് വിശാലാക്ഷിക്ക് കടിയേറ്റത്. അയൽക്കാർ ഉടൻ തന്നെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൊടുപുഴയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതയ്ക്ക് നാല് മക്കളുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്ഥാനത്ത് പാമ്പുകടി ഏൽക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയാകുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഏഴു മരണങ്ങളാണ് റിപ്പോർട്ട് [&Read More
കണ്ണൂർ: പാനൂരിന് പിന്നാലെ പൊയിലൂരിലും വൻ ബോംബ് ശേഖരം കണ്ടെത്തി. തെങ്ങിൻതോപ്പിൽ ബക്കറ്റിൽ മണൽ നിറച്ച് കുഴിച്ചിട്ട നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ. അഞ്ച് ഐസ്ക്രീം ബോംബുകളും ഒരു നാടൻ ബോംബുമാണ് (കെട്ടുബോംബ്) പോലീസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ബോംബുകൾ കണ്ടെത്തിയത്. കഴിഞ്ഞദിവസം തൊട്ടടുത്ത പ്രദേശമായ പാനൂരിലും സ്റ്റീൽ ബോംബുകൾ അടക്കമുള്ള സ്ഫോടകശേഖരം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. വോട്ടെണ്ണൽ നടക്കാനിരിക്കെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി പോലീസ് മേഖലയിൽ വ്യാപകമായ പരിശോധന നടത്തിവരികയാണ്. സമാധാനാന്തരീക്ഷം നിലനിർത്താൻ [&Read More
തൃശൂർ: തൃശൂർ കടമ്പോട് പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ വഹിക്കും. കഴിഞ്ഞ 18ന് രാത്രി സഹോദരൻ ആൽജോയ്ക്കൊപ്പം (8) വീടിന്റെ ഹാളിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അനോഷിന് പാമ്പുകടിയേറ്റത്. ആൽജോ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അനോഷ് ചികിത്സയിൽ കഴിയുന്നത്. കുട്ടിയുടെ കൈവെള്ളയിലാണ് പാമ്പുകടിയേറ്റത്. നിലവിൽ അനോഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. ബുധനാഴ്ച ഉച്ചയോടെ കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. സഹോദരങ്ങൾക്ക് പാമ്പ് കടിയേറ്റതിന് പിന്നാലെയും വീട്ടിനുള്ളിൽ നിന്ന് പല തവണ [&Read More
രോഗിയായ യാത്രക്കാരന് ബസിൽ സീറ്റ് നല്‍കിയില്ല, സ്റ്റോപ്പിലിറക്കിയില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ
മലപ്പുറം: രോഗിയായ യാത്രക്കാരനെ സീറ്റ് നല്കാത്തതിനും സ്റ്റോപ്പിലിറക്കാത്തതിനും കെഎസ്ആര്‍ടിസിക്ക് പിഴ. 30,000 രൂപയാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന് പിഴയിട്ടത്. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്തിന്റെ പരാതിയിലാണ് നടപടി. കെഎസ്ആര്‍ടിസി എംഡിയാണ് പിഴ അടയ്ക്കേണ്ടത്. മുഹമ്മദ് സൈനുദ്ദീന്‍ തൃശ്ശൂര്‍ ആമ്പല്ലൂരില്‍നിന്ന് മലപ്പുറം കൊളപ്പുറത്തേക്കാണ് ബസ്സില്‍ക്കയറിയത്. ഇരിക്കാന്‍ സീറ്റൊഴിവില്ലെന്ന് മനസ്സിലായി. രോഗിയായതിനാല്‍ മൂന്നു മണിക്കൂര്‍ നിന്നുകൊണ്ടുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോള്‍ കണ്ടക്ടര്‍ തൃശ്ശൂരില്‍നിന്ന് സീറ്റു കിട്ടുമെന്നറിയിച്ചു.തൃശൂരിലെത്തിയപ്പോള്‍ ഒഴിഞ്ഞ സീറ്റുകളിലൊന്നില്‍ സൈനുദ്ദീന്‍ ഇരുന്നു. എന്നാല്‍ ബസ് പുറപ്പെട്ടപ്പോള്‍ ഒരു യാത്രക്കാരനെത്തി [&Read More
കോഴിക്കോട്: കെഎസ്ആർടിസി ബസിനുള്ളിൽ തല പുറത്തിട്ട് യാത്ര ചെയ്യുന്നതിനിടെ വാഹനമിടിച്ച് യാത്രക്കാരൻ മരിച്ചു. കണ്ണൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപമാണ് ദാരുണമായ അപകടം നടന്നത്. ബസിന്റെ പുറകുവശത്തെ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു സുനിൽ. ഇതിനിടെ ബസുമായി ലോറി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ വാഹനം [&Read More
കള്ളനെ പേടിച്ച് പുസ്തകത്തില്‍ ഒളിപ്പിച്ച 6 പവന് ആക്രിക്കടയിലെത്തി; തിരച്ചിലിനൊടുവില്‍ 4 ഗ്രാം
കൊല്ലം: കള്ളനെ പേടിച്ചു പാഠപുസ്തകത്തിൽ ‘ഭദ്രമായി’ ഒളിപ്പിച്ച 6 പവൻ സ്വർണാഭരണങ്ങൾ ആക്രിക്കടയിലെത്തി. സ്വര്‍ണം നഷ്ടമായതു വീട്ടുകാര്‍ അറിഞ്ഞത് മൂന്നാം ദിവസമാണ്. ഉടന്‍ തന്നെ ആക്രിക്കടയിലെത്തി തൊഴിലാളികള്‍ക്കൊപ്പം നടത്തിയ തിരച്ചിലില്‍ നാലു ഗ്രാം ഒഴികെ ആഭരണങ്ങള്‍ കണ്ടെത്തി. തിരച്ചിലിനിടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് സൂര്യതാപമേല്‍ക്കുകയും ചെയ്തു. ചവറ തേവലക്കര പാലയ്ക്കല്‍ വടക്ക് മണ്ണാന്റെ വടക്കേതില്‍ (കൈതപ്പുഴ) ഉമ്മര്‍കുട്ടിയാണ് 21ന് വൈകീട്ട് കുന്നേല്‍ ജംഗ്ഷനില്‍ എ നിസാറിന്റെ എഎന്‍ ട്രേഡേഴ്സ് ആക്രിക്കടയില്‍ വീട്ടിലെ പഴയ സാധനങ്ങളും പുസ്തകവും ഉള്‍പ്പെടെ [&Read More