തെൽ അവീവ് / തെഹ്റാൻ: ലബനാനിലെ സൈനിക ആക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്ക തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത് വലിയൊരു നയതന്ത്ര നേട്ടമാണെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. തെക്കൻ ലബനാനിലെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയതായും അറിയിച്ചു. തെൽ അവീവിൽ നടന്ന പ്രാദേശിക നേതാക്കളുടെ കൺവെൻഷനിലാണ് പ്രതിരോധ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പശ്ചിമേഷ്യയിലെ സമാധാനത്തിന് തടസ്സം നിൽക്കുന്നത് അമേരിക്കയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം [&Read More
സൊമാലിലാൻഡിൽ ഇസ്രയേൽ കമാൻഡോകളെ വിന്യസിച്ചതായി റിപ്പോർട്ട്; ആഫ്രിക്കയിൽ താവളമുറപ്പിക്കാൻ ഐ.ഡി.എഫ്
തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധത്തിന് തൊട്ടുപിന്നാലെ ആഫ്രിക്കൻ തീരങ്ങളിലും ചെങ്കടൽ മേഖലയിലും തങ്ങളുടെ തന്ത്രപ്രധാനമായ സൈനിക സ്വാധീനം ഉറപ്പിക്കാൻ ഇസ്രയേൽ. അന്താരാഷ്ട്ര തലത്തിൽ ഏതാനും രാജ്യങ്ങളുടെ മാത്രം അംഗീകാരമുള്ള ആഫ്രിക്കൻ ഹോണിൽ സ്ഥിതി ചെയ്യുന്ന സ്വയം ഭരണ പ്രദേശമായ സൊമാലിലാൻഡ് റിപബ്ലിക്കിൽ ഇസ്രയേൽ തങ്ങളുടെ സൈനികരെ ഔദ്യോഗികമായി വിന്യസിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതീവ രഹസ്യമായാണ് ഈ സൈനിക വിന്യാസം നടന്നതെന്നാണു പുറത്തുവരുന്ന വിവരം. സൊമാലിലാൻഡിനെ ഒരു സ്വതന്ത്ര രാജ്യമായി ഇസ്രയേൽ ഔദ്യോഗികമായി അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് [&Read More
ഇസ്രയേൽ-ഇറാൻ യുദ്ധം: വിജയം ഇറാനൊപ്പമെന്ന് 92% ഇസ്രയേൽ ജനത; കൂപ്പുകുത്തി നെതന്യാഹുവിന്റെ ജനപിന്തുണ
അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ പുതിയ കരാറിനെയും ഇറാനുമായുള്ള യുദ്ധഫലങ്ങളെയും ഇസ്രയേൽ ജനത കടുത്ത അതൃപ്തിയോടെയാണ് നോക്കിക്കാണുന്നതെന്ന് പുതിയ സർവേ റിപ്പോർട്ട്.Read More
‘ഹസൻ നസ്റുല്ല ബങ്കറിൽ ഒളിച്ചില്ല; താമസിച്ച അപാർട്ട്മെന്റും ഭാര്യയുടെ വീടുമെല്ലാം ഞങ്ങൾ ട്രാക്ക്
തെൽ അവീവ്: കൊല്ലപ്പെട്ട ഹിസ്ബുല്ല മുൻ തലവൻ ഹസൻ നസ്റുല്ല ബങ്കറിൽ കഴിയുകയായിരുന്നുവെന്ന പ്രചാരണങ്ങൾ തിരുത്തി ഇസ്രയേൽ പ്രതിരോധ സേന രഹസ്യ വിഭാഗത്തിന്റെ വെളിപ്പെടുത്തൽ. 2006Read More
ജറുസലേം: ഇസ്രയേലി ദേശീയവാദികൾ നിലവിലുള്ള നിയന്ത്രണങ്ങളും അന്താരാഷ്ട്ര കരാറുകളും ലംഘിക്കുന്ന പശ്ചാത്തലത്തിൽ, ജറുസലേമിലെ ഏറ്റവും പവിത്രമായ അൽRead More
‘സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്നുള്ള ഓപറേഷൻ വേണ്ട’; ജൂത റബ്ബിമാരുടെ എതിർപ്പിൽ തീരുമാനം പിൻവലിച്ച്
തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ കടുത്ത സമ്മർദങ്ങൾക്കിടയിൽ ഇസ്രയേൽ പ്രതിരോധ സേനയിൽ(ഐഡിഎഫ്) പുതിയ പ്രതിസന്ധി സൃഷ്ടിച്ച് ജൂത റബ്ബിമാരുടെ പ്രതിഷേധം. സൈന്യത്തിന്റെ അതീവ നിർണായകമായ ആർമർഡ് കോർപ്സിലേക്ക് വനിതാ സൈനികരെ ഉൾപ്പെടുത്താനുള്ള ഇസ്രയേൽ സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെ, തീവ്ര യാഥാസ്ഥിതിക ജൂത മതനേതാക്കളായ റബ്ബിമാർ പരസ്യ ബഹിഷ്കരണാഹ്വാനവുമായി രംഗത്തെത്തി. വിദ്യാർത്ഥികളെ ഇനിമുതൽ ടാങ്ക് യൂണിറ്റുകളിലേക്ക് അയക്കില്ലെന്ന പുരോഹിതന്മാരുടെ ശക്തമായ ഭീഷണിയെ തുടർന്ന്, ഒടുവിൽ സൈന്യത്തിന് കടുത്ത നിലപാടുകളിൽനിന്നു പിൻവാങ്ങേണ്ടി വന്നിരിക്കുകയാണ്. സൈനിക ടാങ്കുകൾക്കുള്ളിൽ പുരുഷന്മാരും സ്ത്രീകളും [&Read More
ഡബ്ലിൻ: ഫലസ്തീൻ ജനതയ്ക്കെതിരെയുള്ള വംശീയവും പ്രകോപനപരവുമായ പ്രസ്താവനകളുടെയും നടപടികളുടെയും പശ്ചാത്തലത്തിൽ ഇസ്രയേൽ മന്ത്രിമാർക്കെതിരെ നടപടിയുമായി അയർലൻഡ്. ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗിവിർ, ധനകാര്യ മന്ത്രി ബെസാലെൽ സ്മോട്രിച്ച് എന്നിവർക്കാണ് അയർലൻഡ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. നീതിന്യായ മന്ത്രാലയമാണ് ഔദ്യോഗികമായി പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്. തീവ്രവലതുപക്ഷ നേതാക്കളായ രണ്ടു മന്ത്രിമാരുടെയും പ്രകോപന പരാമർശങ്ങളും ഇടപെടലുകളും ഫലസ്തീനിൽനിന്ന് ഫലസ്തീനികളെ പൂർണമായി തുടച്ചുനീക്കാനുള്ള ആഗ്രഹമാണ് വെളിപ്പെടുത്തുന്നതെന്ന് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ചൂണ്ടിക്കാട്ടി മോണ്ടിനെഗ്രോയിൽ നടന്ന യുറോപ്യൻ യൂണിയൻRead More
തെൽ അവീവ്: ഫെബ്രുവരി അവസാന വാരം അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച ആക്രമണത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ഇസ്രയേലിന് വൻ തിരിച്ചടി നേരിട്ടെന്ന് വെളിപ്പെടുത്തൽ. ഇസ്രയേലിന്റെ വിഖ്യാതമായ വ്യോമപ്രതിരോധ സംവിധാനങ്ങളെയെല്ലാം വെട്ടിച്ച് ഇറാന്റെ അത്യാധുനിക മധ്യദൂര ബാലിസ്റ്റിക് മിസൈൽ തെൽ അവീവിലെ അതീവ രഹസ്യ സൈനിക ഇന്റലിജൻസ് കേന്ദ്രത്തിലും സൈനിക താവളത്തിലും സാറ്റലൈറ്റ് സ്റ്റേഷനിലും നേരിട്ട് പതിച്ചതായി റിപ്പോർട്ട്. ജനവാസ മേഖലയ്ക്കുള്ളിൽ അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന ഇസ്രയേലിന്റെ ജിയോസ്പേഷ്യൽ ഇന്റലിജൻസ് താവളത്തിലാണ് ആക്രമണത്തിൽ കനത്ത നാശനഷ്ടം [&Read More
ഇസ്രയേൽ വിമാനത്തിന് അനുമതി നിഷേധിച്ച് സ്ലൊവേനിയ; ക്രോയേഷ്യയിലേക്ക് തിരിച്ചുവിട്ടു, നാടകീയ രംഗങ്ങൾ
ലുബ്ലിയാന: ഇസ്രയേൽ യാത്രാവിമാനത്തിന് പ്രവേശനാനുമതി നിഷേധിച്ച് സ്ലൊവേനിയൻ ഭരണകൂടം. തലസ്ഥാനമായ ലുബ്ലിയാനയിൽ ഇറങ്ങാൻ ശ്രമിച്ച ഇസ്രയേൽ എയർലൈൻസിന്റെ വിമാനത്തിനാണ് സ്ലൊവേനിയൻ സിവിൽ ഏവിയേഷൻ അധികൃതർ അവസാന നിമിഷം യാത്രാനുമതി നിഷേധിച്ചത്. വ്യോമപാതയിലൂടെ പറക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി ക്രോയേഷ്യയിലേക്ക് തിരിച്ചുവിട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിനോടുള്ള രാഷ്ട്രീയ എതിർപ്പാണു നടപടിക്കു കാരണമായി ചൂണ്ടിക്കാട്ടിയത്. റിപ്പോർട്ടുകൾ പ്രകാരം, ഇസ്രയേലിലെ തെൽ അവീവിൽനിന്നു പുറപ്പെട്ട വിമാനം കൃത്യമായ റൂട്ടിലൂടെ യൂറോപ്യൻ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയായിരുന്നു. എന്നാൽ, സ്ലൊവേനിയൻ [&Read More