30/07/2026
[fontresizer_tawhidurrahmandear_widget]

Tags :BJP Kerala

Kerala

ബിജെപിയിൽ ചേരിപ്പോര് തുടരുന്നതിനിടെ പൊലീസിൽ പരാതി നൽകി എം.എസ് അഞ്ജന; ആരോപണങ്ങൾ നിഷേധിച്ചു,

തിരുവനന്തപുരം: ബിജെപിയിൽ ചേരിപ്പോര് രൂക്ഷമാകുന്നതിനിടെ, തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണങ്ങൾ നിഷേധിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എം.എസ് അഞ്ജന സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും സൈബർ ആക്രമണങ്ങളിൽ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. എന്നാൽ, ഫണ്ട് തിരിമറിയെക്കുറിച്ചോ തനിക്കെതിരെയുള്ള പാർട്ടി നടപടിയെക്കുറിച്ചോ മാധ്യമങ്ങളോട് പ്രതികരിക്കാൻ അഞ്ജന തയ്യാറായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഓഫീസിന്റെ പ്രമുഖ് ചുമതല വഹിച്ചിരുന്ന അഞ്ജനയ്ക്കെതിരെയാണ് പാർട്ടി ദേശീയ നേതൃത്വത്തിന് പരാതി ലഭിച്ചത്. തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി [&Read More

Main story

സൗജന്യമായി കിട്ടിയ കൊടികൾ നേതാവ് 2 ലക്ഷത്തിന് വിറ്റു; ബിജെപി ഫണ്ട് തട്ടിപ്പിന്റെ

തിരുവനന്തപുരം: ബിജെപി നേതാക്കൾ കോടികളുടെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെടുത്തെന്ന് ഗുരുതര ആരോപണം. കൊടി വാങ്ങിയതിലും മുറിയും വാഹനങ്ങളും വാടകയ്‌ക്കെടുത്തതിലും ഉൾപ്പെടെ വൻ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന് പരാതി ലഭിച്ചു. പരാതിക്കത്തിന്റെ പകർപ്പ് ഒരു മലയാള മാധ്യമത്തിന് ലഭിച്ചിട്ടുണ്ട്. അഞ്ച് പ്രധാന തട്ടിപ്പുകളാണ് കത്തിൽ അക്കമിട്ട് നിരത്തുന്നത്. കേന്ദ്രത്തിൽ നിന്ന് സൗജന്യമായി ലഭിച്ച കൊടികളും തോരണങ്ങളും പണം കൊടുത്ത് വാങ്ങിയതാണെന്ന് കാണിച്ച് ഒരു കോടി 62 ലക്ഷം രൂപയുടെ [&Read More

Kerala

‘കോടികൾ മുക്കി..’; ബിജെപി സംസ്ഥാന സെക്രട്ടറി അഞ്ജന രഞ്ജിത്തിനെതിരെ നടപടിയുമായി നേതൃത്വം

തിരുവനന്തപുരം: ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക തിരിമറി നടന്നതായി കണ്ടെത്തൽ. ഇതേത്തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.പി അഞ്ജന രഞ്ജിത്തിനെതിരെ നേതൃത്വം നടപടി സ്വീകരിച്ചു. അഞ്ജനയെ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയിൽ നിന്ന് നീക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൊത്തം 12 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. ഇതിൽ ഫണ്ട് കൈകാര്യം ചെയ്തിരുന്ന അഞ്ജന 1.5 കോടി രൂപ തട്ടിയെടുത്തതായാണ് നേതൃത്വത്തിന്റെ കണ്ടെത്തൽ. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഓഡിറ്റിങ് ടീം നടത്തിയ പരിശോധനയിലാണ് തിരിമറി [&Read More

Kerala

ബിജെപിക്ക് കനത്ത തിരിച്ചടി: തിരുവനന്തപുരം കോർപറേഷനിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി

കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനിലെ സത്യപ്രതിജ്ഞാവിവാദത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപിയുടെ 20 കൗണ്‍സിലര്‍മാരുടേയും സത്യപ്രതിജ്ഞ അസാധുവാണെന്ന് ഹൈക്കോടതി വിധിച്ചു. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സിപിഎം നേതാവും കൗണ്‍സിലറുമായ എസ്.പി ദീപക് നല്‍കിയ ഹരജിയിലാണ് സുപ്രധാന വിധി. കേരള മുൻസിപ്പാലിറ്റി നിയമം (1994) അനുസരിച്ച് ജനപ്രതിനിധികൾ ‘ദൈവനാമത്തിൽ’ അല്ലെങ്കിൽ ‘സഗൗരവം’ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാവൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി. ബിജെപി കൗൺസിലർമാർ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരുകൾ കൂട്ടിച്ചേർത്ത് സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണെന്ന് കോടതി വിലയിരുത്തി. [&Read More

Kerala

‘ആര്‍എസ്എസ് ബന്ധമുള്ളതുകൊണ്ട് പ്രധാനമന്ത്രിയെ കാണില്ലെന്ന് പറയുമോ? വിസിമാര്‍ പങ്കെടുത്തതില്‍ തെറ്റില്ല, നിയമവിരുദ്ധമെങ്കില്‍ നടപടിയെടുക്കട്ടെ’-

തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് ബിജെപി നേതാവ് വി. മുരളീധരന്‍ എംഎല്‍എ. വിസിമാര്‍ പങ്കെടുത്തത് നിയമവിരുദ്ധമായാണെന്ന് കരുതുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കട്ടെയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. ആര്‍എസ്എസ് പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് വലിയ അപരാധമാകുന്നതെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിശദീകരിക്കണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ഒരിടത്തും നിരോധിക്കപ്പെടാത്ത സംഘടനയാണ് ആര്‍എസ്എസ് എന്ന് വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് കേരളത്തിലെ [&Read More

Main story

‘ചുരുങ്ങിയത് 10 രൂപയെങ്കിലും കുറയ്ക്കണം; ഇന്ധനനികുതിയിൽ കേരളം ബിജെപി സംസ്ഥാനങ്ങളെ മാതൃകയാക്കണം’- കെ.

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. വാറ്റ്, സെസ് ഇനങ്ങളിൽ ഈടാക്കുന്ന തുകയിൽനിന്ന് ചുരുങ്ങിയത് 10 രൂപയെങ്കിലും കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങൾ 15 രൂപ വരെ നികുതി കുറച്ചിട്ടുണ്ടെന്നും കേരളവും ഈ മാതൃക പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനുപുറമേ, പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ വർധിപ്പിച്ച മിൽമ പാലിന്റെ വില [&Read More

Kerala

‘എന്തുകൊണ്ട് ഇവരെ കോമാളി നിലവാരത്തിൽ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; ബിജെപി

കാസർകോട്: കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന സമരത്തെ രൂക്ഷമായി വിമർശിച്ച് നിയുക്ത എംഎൽഎ വി.ടി ബൽറാം. ബിജെപി നേതൃത്വത്തിന് കുറഞ്ഞപക്ഷം സാമാന്യബോധമെങ്കിലും ഉണ്ടാകണമെന്നും, മലയാളികൾ എന്തിനാണ് ഇവരെ കോമാളി നിലവാരത്തിൽ കാണുന്നത് എന്നതിന് ഇതിലും വലിയ ഉദാഹരണം വേണ്ടെന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫ് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പിലാക്കാൻ വൈകുന്നു എന്ന് ആരോപിച്ചാണ് ബിജെപി കാസർകോട് ജില്ലാ കമ്മിറ്റി സമരം സംഘടിപ്പിച്ചത്. എന്നാൽ, സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റെടുത്താൽ മാത്രമേ നയപരമായ തീരുമാനങ്ങൾ [&Read More

Kerala

‘കെ.സി കേരളത്തിൽ വേണമെന്ന് കേരള ബിജെപി ആഗ്രഹിക്കുന്നു’; ചർച്ച കൊഴുപ്പിച്ച് രാജീവ് ചന്ദ്രശേഖറിൻ്റെ

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളിൽ കെ.സി വേണുഗോപാലിൻ്റെ പേര് ഉയർന്നുവരുന്ന പശ്ചാത്തലത്തിൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. കെ.സിയുടെ മടങ്ങിവരവിനെ ചൊല്ലി കേരള ബിജെപിയും കേന്ദ്ര നേതൃത്വവും തമ്മിൽ രസകരമായൊരു മത്സരം നടക്കുന്നു എന്ന എക്സ് പോസ്റ്റാണ് അദ്ദേഹം പങ്കുവെച്ചത്. കെ.സി വേണുഗോപാൽ കേരളത്തിലേക്ക് വരണമെന്ന് ബിജെപി സംസ്ഥാന ഘടകം ആഗ്രഹിക്കുമ്പോൾ, അദ്ദേഹം ഡൽഹിയിൽ തന്നെ തുടരണമെന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ താല്പര്യമെന്നാണ് ആദിത്യ ജാക്കി എന്നയാളിൻ്റെ [&Read More

Kerala

‘പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല; കേരളത്തിലെ തന്റെ ദൗത്യം പൂർത്തിയായിട്ടില്ല’; ബിജെപിയെ ഭരണത്തിൽ എത്തിക്കുമെന്ന്

തിരുവനന്തപുരം: കേരളത്തിൽ ബിജെപിയെ ഭരണത്തിലേറ്റുകയെന്ന ലക്ഷ്യം പൂർത്തിയായിട്ടില്ലെന്നും ആ ദൗത്യം തുടരുമെന്നും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെന്ന് സമ്മതിച്ച അദ്ദേഹം, സംസ്ഥാനത്ത് പ്രകടമായത് ശക്തമായ സിപിഎം വിരുദ്ധ തരംഗമാണെന്ന് ഒരു മലയാളം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പത്തോളം സീറ്റുകൾ പ്രതീക്ഷിച്ചിരുന്നതായും തിരുവനന്തപുരത്തെ മണ്ഡലങ്ങളിലും നേമത്തും വിജയം ഉറപ്പിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ന്യൂനപക്ഷ ഏകീകരണവും എഫ്സിആർഎ വിഷയത്തിലുണ്ടായ പ്രചാരണങ്ങളും പാർട്ടിക്ക് തിരിച്ചടിയായി. ഈ പ്രചാരണം പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടത് തിരുവല്ല, [&Read More