Tags :Iran Israel tensions
തെഹ്റാൻ: യുദ്ധത്തിനിടയിൽ നഷ്ടപ്പെട്ട ആയുധശേഷി പൂർവാധികം ശക്തിയോടെ തിരിച്ചുപിടിച്ചതായി ഇറാൻ. മിസൈലുകളും മിസൈൽ ലോഞ്ചറുകളും ഉൾപ്പെടെയാണ് അതിവേഗത്തിൽ പുനഃസ്ഥാപിച്ചിരിക്കുന്നത്. ഇറാൻ വിപ്ലവ ഗാർഡ്(ഐആർജിസി) വ്യോമസേനാ കമാൻഡർ ജനറൽ സയ്യിദ് മാജിദ് മൂസവിയാണ് ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലയളവിനുള്ളിലാണ് മിസൈലുകളുടെയും ഡ്രോണുകളുടെയും ശേഖരം മുൻപത്തേക്കാളും അതിവേഗത്തിൽ ഇറാൻ പുനഃസ്ഥാപിക്കുന്നതെന്ന് ഉന്നത സൈനിക കമാൻഡർ അറിയിച്ചു. മിസൈൽ, ഡ്രോൺ ലോഞ്ചറുകൾ പുനഃസ്ഥാപിക്കുന്ന ദൃശ്യങ്ങളും സയ്യിദ് മജിദ് മൂസവി പുറത്തുവിട്ടിട്ടുണ്ട്. ‘വെടിനിർത്തൽ കാലയളവിൽ ശത്രുക്കൾക്ക് ഇത്തരത്തിൽ ആയുധശേഷി പുനഃസ്ഥാപക്കാൻ [&Read More
തെഹ്റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായുള്ള വാർത്തകൾക്ക് പിന്നാലെ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവയ്പ്പ്. കടലിടുക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ട് ചരക്കുകപ്പലുകൾക്കു നേരെ ആക്രമണമുണ്ടായത്. ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് സംഘം ആണു വെടിയുതിർത്തതെന്നാണു വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യ ഇറാൻ അംബാസഡറെ വിളിപ്പിച്ചിട്ടുണ്ട്. ഇറാഖിൽ നിന്നുള്ള 20 ലക്ഷം ബാരൽ എണ്ണയുമായി നീങ്ങുകയായിരുന്ന സന്മാർ ഹെറാൾഡ്, ജഗ് അർണവ് എന്നീ കപ്പലുകൾക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഒമാൻ തീരത്തിന് 37 കിലോമീറ്റർ വടക്കുകിഴക്കായി വെച്ച് ഇറാന്റെ രണ്ട് ഗൺബോട്ടുകൾ [&Read More
തെഹ്റാൻ: ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽപാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) പൂർണമായും കൈക്കലാക്കിയിരിക്കുകയാണ്. നൂറുകണക്കിന് ചെറിയ അതിവേഗ ബോട്ടുകൾ ഉൾപ്പെടുന്ന ഇറാന്റെ ‘കൊതുകുപടRead More
തെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതത്തിന് ഇറാൻ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇസ്രയേലുമായുള്ള വെടിനിർത്തൽ പശ്ചാത്തലത്തിൽ കപ്പൽപാത തുറന്നുനൽകാൻ ധാരണയായിരുന്നുവെങ്കിലും, അമേരിക്ക വാഗ്ദാനങ്ങളിൽനിന്ന് പിന്തിരിഞ്ഞതാണ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കാൻ കാരണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണ വിതരണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നുനൽകുന്നതിന് പകരമായി തങ്ങൾക്കെതിരെയുള്ള ചില സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യാമെന്ന് അമേരിക്ക സമ്മതിച്ചിരുന്നുവെന്ന് ഇറാൻ അവകാശപ്പെടുന്നു. ഇറാനിൽനിന്നു ചരക്കുമായി പോകുന്ന കപ്പലുകൾക്കുള്ള ഉപരോധം നീക്കണമെന്നത് ഇതിൽ പ്രധാന [&Read More
ഇസ്‌ലാമാബാദ്/തെഹ്റാൻ: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ നടന്ന അമേരിക്കRead More
വാഷിങ്ടൺ: ജോൺ കെറിക്കു പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഗുരുതര പരാമർശവുമായി മറ്റൊരു മുൻ യുഎസ് വിദേശകാര്യ സെക്രട്ടറി കൂടി രംഗത്ത്. മുൻ യുഎസ് പ്രഥമ വനിത കൂടിയായ ഹിലരി ക്ലിന്റൺ ആണ് ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട സുപ്രധാന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഒരു എക്‌സിറ്റ് പ്ലാനുമില്ലാതെ ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുമായി നിരവധി യുഎസ് പ്രസിഡന്റുമാരെ നെതന്യാഹു സമീപിച്ചിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി. തനിക്കും അദ്ദേഹവുമായും ഇസ്രയേൽ വാർ കാബിനറ്റുമായും മണിക്കൂറുകളോളം സംസാരിച്ച് അവരെ നീക്കത്തിൽനിന്നു പിന്തിരിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും [&Read More
ബെയ്ജിങ്: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ കടുത്ത നിലപാട് തുടർന്ന് സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. അന്താരാഷ്ട്ര നിയമങ്ങൾ ഇന്ന് പ്രധാനമായും ലംഘിക്കപ്പെടുന്നത് ഒരു രാജ്യമാണെന്നും അത് ഇസ്രയേൽ ഭരണകൂടമാണെന്നും അദ്ദേഹം വിമർശിച്ചു. ഇറാൻ യുദ്ധം അമേരിക്കയും ഇസ്രയേലും ചേർന്നു ചെയ്ത തെറ്റാണെന്നും സാഞ്ചെസ് കുറ്റപ്പെടുത്തി. ചൈന സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ തിരിച്ചടികൾ നിയമവിരുദ്ധമാണെന്നും സാഞ്ചസ് വിശേഷിപ്പിച്ചു. എന്നാൽ, ഈ യുദ്ധം അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭരണകൂടങ്ങൾ ഏകപക്ഷീയമായി ആരംഭിച്ച വലിയൊരു തെറ്റും [&Read More
ഇസ്‌ലാമാബാദ്: പതിറ്റാണ്ടുകൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിൽ നടന്ന ആദ്യത്തെ നേരിട്ടുള്ള ഉന്നതതല ചർച്ചകൾ കരാറില്ലാതെ പിരിഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ മുതിർന്ന പ്രതിനിധികളും തമ്മിൽ ഇസ്‌ലാമാബാദിൽ വെച്ച് നടന്ന മാരത്തോൺ ചർച്ചകളിൽ പ്രധാന വിഷയങ്ങളിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേ തുടർന്ന് ജെ.ഡി വാൻസിൻ്റെ നേതൃത്വത്തിലുള്ള യുഎസ് സംഘം പാകിസ്ഥാൻ വിട്ടു. രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും, സ്ഥിരമായ ഒരു സമാധാന കരാറിലേക്ക് നീങ്ങാൻ ഇരുരാജ്യങ്ങളും മുന്നോട്ടുവെച്ച കർശന [&Read More
വാഷിങ്ടൺ/കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ യുദ്ധത്തിൽ വെടിനിർത്തൽ തുടരുന്നതിനിടെ, അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ നേരിട്ട ഏറ്റവും വലിയ ആഘാതത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. കുവൈത്തിലെ ഷുഐബ തുറമുഖത്തെ യുഎസ് സൈനിക താവളത്തിന് നേരെ മാർച്ച് ഒന്നിന് നടന്ന ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് സൈനികരുടെ സഹപ്രവർത്തകർ പെന്റഗണിന്റെ ഔദ്യോഗിക വിശദീകരണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്. കുവൈത്തിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ നടന്ന രക്തരൂക്ഷിതമായ ഡ്രോൺ ആക്രമണത്തിൽ പെന്റഗണിന്റെ വീഴ്ചകൾ തുറന്നുകാട്ടുകയാണ് അതിജീവിച്ച സൈനികർ. ‘കോട്ടയല്ല, അതൊരു തകരപ്പാളി’അതീവ [&Read More
തെഹ്റാന്‍: അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ തുടരുന്നതിനിടെ യുഎസ് സൈന്യത്തിന് ആശങ്ക പകരുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ അത്യാധുനിക ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതായി റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെയാണ് Read More