വാഷിങ്ടൺ: റഷ്യൻ അസംസ്‌കൃത എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ നീട്ടേണ്ടതില്ലെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്‍റ് തീരുമാനിച്ചു. നിശ്ചിത കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചതോടെയാണിത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ഊർജ പ്രതിസന്ധി മറികടക്കാൻ ട്രംപ് ഭരണകൂടം നൽകിയ ഒരു മാസത്തെ അടിയന്തര ഇളവാണ് ഇപ്പോൾ റദാക്കിയത്. ഇതോടെ കടലിൽ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ആഗോള ഇന്ധന ഇറക്കുമതിക്കാരെ യുഎസ് പൂർണമായും വിലക്കി. ഈ ഇളവ് കാലയളവിൽ പ്രതിദിനം 2.3 ദശലക്ഷം ബാരൽ എന്ന റെക്കോർഡ് [&Read More
Tags :Iran
ന്യൂഡൽഹി: അമേരിക്കയുടെ ഭീഷണികൾക്കും സമ്മർദ തന്ത്രങ്ങൾക്കുമെതിരെ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്. അമേരിക്കയുടെ സങ്കുചിത നിലപാടുകളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളേണ്ട സമയമായെന്ന് അദ്ദേഹം പറഞ്ഞു. തകർച്ച നേരിടുന്ന സാമ്രാജ്യങ്ങൾ തങ്ങളുടെ അനിവാര്യമായ വിധി തടയാൻ ആക്രമാസക്തമായി പെരുമാറുമെന്നും, മുറിവേറ്റ മൃഗം വീഴുന്നതിന് മുൻപുള്ള അലർച്ചയാണ് അമേരിക്ക ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. ബ്രിക്സ് അംഗരാജ്യങ്ങൾ [&Read More
വാഷിങ്ടൺ: ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനായി ചൈന സഹായം വാഗ്ദാനം ചെയ്തതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബീജിങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കക്കെതിരായ യുദ്ധത്തിൽ ഇറാന് സൈനിക സഹായം നൽകില്ലെന്ന് ചൈന ഉറപ്പുനൽകിയതായും അദ്ദേഹം അവകാശപ്പെട്ടു. ഒമ്പത് വർഷത്തിന് ശേഷം ഒരു യുഎസ് പ്രസിഡന്റ് നടത്തുന്ന ചൈന സന്ദർശനത്തിൽ ഇറാൻ യുദ്ധം, തായ്‌വാൻ, എഐ, ചിപ്പ് നിയന്ത്രണങ്ങൾ എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. [&Read More
വാഷിങ്ടൺ/തെഹ്‌റാൻ: യുദ്ധത്തിൽ ഇറാന്റെ സൈനിക ശേഷി പൂർണമായും തകർക്കപ്പെട്ടുവെന്ന ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദങ്ങൾ തള്ളി യുഎസ് ഇന്റലിജൻസ് ഏജൻസികളുടെ രഹസ്യ റിപ്പോർട്ട് പുറത്ത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ‘ഓപറേഷൻ എപിക് ഫ്യൂറി’ക്ക് ശേഷവും ഇറാന്റെ മിസൈൽ ശേഖരത്തിൽ വലിയൊരു ഭാഗം ഇപ്പോഴും സുരക്ഷിതമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹോർമുസ് തീരത്തുള്ള 33 മിസൈൽ താവളങ്ങലിൽ 30ന്റെയും നിയന്ത്രണം തിരിച്ചുപിടിച്ച ഇറാൻ ഇവ സർവസജ്ജമാക്കി നിർത്തിയിരിക്കുകയാണെന്നാണ് യുഎസ് ഇന്റലിജൻസ് കണ്ടെത്തിയിരിക്കുന്നത്. യുദ്ധത്തിനിടെ തകർന്ന 70 ശതമാനം ബാലിസ്റ്റിക് മിസൈൽ [&Read More
‘ഇനി ആക്രമിച്ചാൽ യുറേനിയം സമ്പുഷ്ടീകരണം ആയുധ നിലവാരത്തിലേക്ക് ഉയർത്തും’; യുഎസിനും ഇസ്രയേലിനും ഇറാന്റെ
തെഹ്‌റാൻ: അമേരിക്കയോ ഇസ്രയേലോ രാജ്യത്തിന് നേരെ വീണ്ടും സൈനിക ആക്രമണം നടത്തിയാൽ, യുറേനിയം സമ്പുഷ്ടീകരണം 90 ശതമാനമായി ആയുധ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ആണവ ചർച്ചകൾ സ്തംഭനാവസ്ഥയിലായ സാഹചര്യത്തിൽ ഇറാൻ പാർലമെന്ററി കമ്മീഷൻ വക്താവ് ഇബ്രാഹിം റെസായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം പുനരാരംഭിച്ചാൽ പരിഗണനയിലുള്ള പ്രധാന ഓപ്ഷനുകളിലൊന്ന് സമ്പുഷ്ടീകരണ തോത് വർധിപ്പിക്കുക എന്നതാണെന്ന് റെസായി പറഞ്ഞു. “മറ്റൊരു ആക്രമണം ഉണ്ടായാൽ 90 ശതമാനം സമ്പുഷ്ടീകരണത്തിലേക്ക് ഇറാൻ നീങ്ങിയേക്കാം,” അദ്ദേഹം എക്സിലൂടെ അറിയിച്ചു. നിലവിൽ 60 ശതമാനം [&Read More
വാഷിങ്ടൺ/ ഇസ്ലാമാബാദ്: ഇറാൻRead More
‘ഇറാൻ യുദ്ധത്തിൽ കിതക്കുന്നത് അമേരിക്ക; ആയുധങ്ങൾ തീരുന്നു, തിരിച്ചടി മാത്രമുള്ള യുദ്ധത്തിൽ ജനതക്ക്
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ അമേരിക്കൻ ഭരണകൂടത്തിന് വ്യക്തമായ സൈനിക പദ്ധതികളില്ലെന്നും രാജ്യം കടുത്ത ആയുധക്ഷാമം നേരിടുകയാണെന്നും ഡെമോക്രാറ്റിക് സെനറ്റർ മാർക്ക് കെല്ലി. യുദ്ധം രണ്ട് മാസം പിന്നിടുമ്പോൾ അമേരിക്കൻ സൈന്യത്തിന്റെ കരുത്ത് ചോരുകയാണെന്നും ഇത് മറ്റ് ആഗോള ഭീഷണികളെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ ശേഷിയെ ബാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിബിഎസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിദേശനയങ്ങൾക്കെതിരെ കെല്ലി തുറന്നടിച്ചത്. ഇറാനുമായുള്ള സംഘർഷം നീണ്ടുപോകുന്നത് പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തുന്നതിനൊപ്പം അമേരിക്കയെ അശക്തരാക്കുകയാണെന്ന് കെല്ലി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ [&Read More
ദുബൈ: ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ ജീവനക്കാരുമായി പോയ ചരക്ക് ബോട്ടിന് തീപിടിച്ചു. അപകടത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിക്കുകയും നാല് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. 18 ഇന്ത്യൻ ജീവനക്കാരുമായി പോയ തടികൊണ്ടുണ്ടാക്കിയ ബോട്ട് തീപിടുത്തത്തെ തുടർന്ന് പൂർണമായും കടലിൽ മുങ്ങി. അഗ്നിബാധ ഉണ്ടായ ഉടൻ സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പൽ നടത്തിയ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. കടലിൽ അകപ്പെട്ട 17 ജീവനക്കാരെയും ഈ കപ്പലിലെ ആളുകൾ സാഹസികമായി രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. പരിക്കേറ്റ [&Read More
വാഷിങ്ടൺ/തെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ രണ്ട് ഇറാനിയൻ എണ്ണക്കപ്പലുകൾ അമേരിക്കൻ സൈന്യം വെടിവെച്ച് തകർത്തു. ഇറാനിയൻ സേനയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് പിന്നാലെയാണ് അമേരിക്കയുടെ നാടകീയമായ സൈനിക നീക്കം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുഎസ് പുറത്തുവിട്ടു. നിലവിൽ നിലനിൽക്കുന്ന ദുർബലമായ വെടിനിർത്തൽ കരാറിനെയും ആഗോള ഊർജ സുരക്ഷയെയും ഈ സംഭവം സങ്കീർണമായ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമിച്ച കപ്പലുകളെയാണ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് തകർത്തതെന്ന് യുഎസ് അവകാശപ്പെട്ടു. തങ്ങളുടെ നാവിക കപ്പലുകൾക്ക് നേരെയുണ്ടായ ഇറാൻ്റെ ആക്രമണശ്രമങ്ങളെ പ്രതിരോധിക്കുകയായിരുന്നുവെന്നും അമേരിക്കൻ വക്താക്കൾ അറിയിച്ചു. [&Read More
തെഹ്റാൻ: പശ്ചിമേഷ്യയിൽ വെടിനിർത്തൽ നിലനിൽക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് അവകാശപ്പെടുമ്പോഴും ഹുർമുസിൽ സംഘർഷം തുടരുന്നു. അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചതായും സിവിലിയൻ മേഖലകളിൽ ബോംബാക്രമണം നടത്തിയതായും ഇറാൻ ഔദ്യോഗികമായി ആരോപിച്ചു. തെക്കൻ ഇറാനിലെ ബന്ദർ ഖമീർ, സിരിക്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും ഒരു ഇറാനിയൻ എണ്ണ ടാങ്കറിനെയും യു.എസ് സൈന്യം ലക്ഷ്യമിട്ടതായാണ് റിപ്പോർട്ടുകൾ. അതേസമയം ഇറാനിയൻ സൈന്യത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് യു.എസ് സെൻട്രൽ കമാൻഡ് വിശദീകരിച്ചു. ഒമാൻ ഉൾക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന [&Read More