03/06/2026
[fontresizer_tawhidurrahmandear_widget]

Tags :Rajeev Chandrasekhar

Main story

നേതൃസ്ഥാനം ആവശ്യപ്പെട്ട് വി. മുരളീധരൻ, വിട്ടുകൊടുക്കാതെ രാജീവ് ചന്ദ്രശേഖർ; ബിജെപിയിൽ നിയമസഭാകക്ഷി നേതാവ്

തിരുവനന്തപുരം: ബിജെപി നിയമസഭാകക്ഷി നേതാവിനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ തർക്കം രൂക്ഷമാകുന്നു. മുതിർന്ന നേതാവ് വി. മുരളീധരനെ കക്ഷിനേതാവാക്കണമെന്ന കോർ കമ്മിറ്റി നിർദ്ദേശം അംഗീകരിക്കാൻ നിലവിലെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തയ്യാറായിട്ടില്ല. തന്നെത്തന്നെ നിയമസഭാകക്ഷി നേതാവാക്കണമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ആവശ്യം. പാർട്ടിയിൽ രണ്ട് അധികാരകേന്ദ്രങ്ങൾ രൂപപ്പെടാൻ ഇത് കാരണമാകുമെന്ന വാദം ഉന്നയിച്ചാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുനീക്കം. ബിജെപി കോർ കമ്മിറ്റിയിൽ ഭൂരിപക്ഷവും വി. മുരളീധരനെ നേതാവാക്കുന്നതിനെയാണ് അനുകൂലിച്ചത്. എന്നാൽ, ഇന്ന് നിയമസഭയിൽ കക്ഷി നേതാവായി സംസാരിച്ചത് [&Read More

Main story

‘തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരാ’: ശോഭയെയും സുരേന്ദ്രനേയും വിമർശിച്ച് രാജീവ്

തിരുവനന്തപുരം: ബിജെപിക്കു വലിയ വിജയപ്രതീക്ഷയുണ്ടായിരുന്ന പാലക്കാടും മഞ്ചേശ്വരത്തും കനത്ത തോൽവിയുണ്ടായതിൽ കെ.സുരേന്ദ്രനും ശോഭ സുരേന്ദ്രനും ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ പോരെന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ യോഗത്തിൽ അഭിപ്രായപ്പെട്ടു. മണ്ഡലത്തിൽ നേരത്തെ തന്നെ സജീവമായിരുന്നെങ്കിൽ ജയിച്ചു വരാമായിരുന്നു. കഴക്കൂട്ടത്ത് വി.മുരളീധരനും ചാത്തന്നൂരിൽ ബി.ബി.ഗോപകുമാറും അത്തരത്തിലാണ് ജയം സ്വന്തമാക്കിയതെന്നും രാജീവ് ചന്ദ്രശേഖർ ഓർമിപ്പിച്ചു. സഭയ്ക്കെതിരെ കടുത്ത നിലപാടുകളും വിമർശനങ്ങളും ഉന്നയിച്ച പി.സി. ജോർജിനും ഷോൺ ജോർജിനുമെതിരെയും [&Read More

Main story

സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കും; സതീശന് ആശംസയുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റും നിയുക്ത എംഎൽഎയുമായ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വി.ഡി. സതീശൻ തന്നെ നേരിട്ട് ക്ഷണിച്ചതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ചടങ്ങിൽ ബിജെപി എംഎൽഎമാരും പാർട്ടി പ്രവർത്തകരും സംബന്ധിക്കും. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് രാജീവ് ചന്ദ്രശേഖർ ആശംസകൾ നേർന്നു. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് ശേഷം രാജീവ് [&Read More

Main story

ബിജെപിയിലും തർക്കം രൂക്ഷം; പാർലമെൻ്ററി പാർട്ടി നേതാവാകാൻ തമ്മിലടിച്ച് രാജീവ് ചന്ദ്രശേഖറും വി.

തിരുവനന്തപുരം: കേരള നിയമസഭയിൽ ബിജെപിയുടെ പാർലമെൻ്ററി പാർട്ടി നേതാവാകാൻ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും തമ്മിൽ തർക്കം രൂക്ഷമാകുന്നു. പദവിക്കായി ഇരുനേതാക്കളും ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. പാർട്ടിക്കുള്ളിലെ ‘ഒരാൾക്ക് ഒരു പദവി’ എന്ന നയം കർശനമായി നടപ്പിലാക്കണമെന്ന് വി. മുരളീധരൻ കേന്ദ്ര നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനും തർക്കം പരിഹരിക്കുന്നതിനുമായി ബിജെപി കോർ കമ്മിറ്റി യോഗം ഈ വെള്ളിയാഴ്ച ചേരും. നിലവിൽ എം.ടി. രമേശ് വിഭാഗം രാജീവ് ചന്ദ്രശേഖറിനെ പിന്തുണയ്ക്കുമ്പോൾ, കെ. [&Read More

Main story

‘കെ.സി കേരളത്തിൽ വേണമെന്ന് കേരള ബിജെപി ആഗ്രഹിക്കുന്നു’; ചർച്ച കൊഴുപ്പിച്ച് രാജീവ് ചന്ദ്രശേഖറിൻ്റെ

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളിൽ കെ.സി വേണുഗോപാലിൻ്റെ പേര് ഉയർന്നുവരുന്ന പശ്ചാത്തലത്തിൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. കെ.സിയുടെ മടങ്ങിവരവിനെ ചൊല്ലി കേരള ബിജെപിയും കേന്ദ്ര നേതൃത്വവും തമ്മിൽ രസകരമായൊരു മത്സരം നടക്കുന്നു എന്ന എക്സ് പോസ്റ്റാണ് അദ്ദേഹം പങ്കുവെച്ചത്. കെ.സി വേണുഗോപാൽ കേരളത്തിലേക്ക് വരണമെന്ന് ബിജെപി സംസ്ഥാന ഘടകം ആഗ്രഹിക്കുമ്പോൾ, അദ്ദേഹം ഡൽഹിയിൽ തന്നെ തുടരണമെന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ താല്പര്യമെന്നാണ് ആദിത്യ ജാക്കി എന്നയാളിൻ്റെ [&Read More

Kerala

‘പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല; കേരളത്തിലെ തന്റെ ദൗത്യം പൂർത്തിയായിട്ടില്ല’; ബിജെപിയെ ഭരണത്തിൽ എത്തിക്കുമെന്ന്

തിരുവനന്തപുരം: കേരളത്തിൽ ബിജെപിയെ ഭരണത്തിലേറ്റുകയെന്ന ലക്ഷ്യം പൂർത്തിയായിട്ടില്ലെന്നും ആ ദൗത്യം തുടരുമെന്നും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെന്ന് സമ്മതിച്ച അദ്ദേഹം, സംസ്ഥാനത്ത് പ്രകടമായത് ശക്തമായ സിപിഎം വിരുദ്ധ തരംഗമാണെന്ന് ഒരു മലയാളം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പത്തോളം സീറ്റുകൾ പ്രതീക്ഷിച്ചിരുന്നതായും തിരുവനന്തപുരത്തെ മണ്ഡലങ്ങളിലും നേമത്തും വിജയം ഉറപ്പിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ന്യൂനപക്ഷ ഏകീകരണവും എഫ്സിആർഎ വിഷയത്തിലുണ്ടായ പ്രചാരണങ്ങളും പാർട്ടിക്ക് തിരിച്ചടിയായി. ഈ പ്രചാരണം പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടത് തിരുവല്ല, [&Read More

Main story

പിണക്കം തീരുന്നില്ല; എസ്. ജയശങ്കർ പേരു പറഞ്ഞില്ല, പ്രചാരണ പരിപാടിയിൽനിന്ന് ആർ. ശ്രീലേഖ

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ആർ. ശ്രീലേഖ പ്രചാരണ പരിപാടിക്കിടെ വേദി വിട്ട് ഇറങ്ങിപ്പോയി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഓൺലൈനായി പങ്കെടുത്ത പരിപാടിയിൽ തന്റെ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സ്ഥാനാർത്ഥിയുടെ പിണക്കം. നേരത്തെ, തിരുവനന്തപുരം കോർപറേഷൻ മേയർ പദവിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പിണക്കം ഇപ്പോഴും തുടരുകയാണ് ശ്രീലേഖ. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്നതിന് മസ്‌കത്ത് ഹോട്ടലിൽ നടന്ന കൺവെൻഷനിൽ കേന്ദ്രമന്ത്രി എസ്. ജയശങ്കർ ലോക്‌സഭാ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രമാണ് പ്രസംഗത്തിൽ [&Read More

Kerala

സ്കൂൾ സമയത്ത് ഈ സ്വാമിമാർ ഇറങ്ങി നടന്നാൽ പിള്ളാര് പേടിച്ച് പോകില്ലേ?- വി

തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അഘോരി സ്വാമിമാർ എത്തിയതിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ സമയത്ത് ഇത്തരം സ്വാമിമാർ തെരുവിലിറങ്ങി നടന്നാൽ കുട്ടികൾ ഭയപ്പെടുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൻ്റെ സാമൂഹിക സാഹചര്യം കണക്കിലെടുത്താണോ ബിജെപി സ്ഥാനാർഥി ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. “മണ്ഡലത്തിൽ 23 സ്കൂളുകളുണ്ട്. എല്ലാത്തിനും ഒരു പരിധിയും പരിമിതിയുമില്ലേ? ഈ ടൈപ്പ് സ്വാമിമാർക്ക് ഇവിടെ വോട്ടുണ്ടെന്ന് തോന്നുന്നില്ല. യുപിയിലൊക്കെയാണ് ഇത്തരം കാര്യങ്ങൾ കൂടുതൽ നടക്കുന്നത്,” മന്ത്രി [&Read More

Main story

‘200 കോടിയുടെ ബംഗ്ലാവ് മറച്ചുവെച്ചു’; രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിവിവരങ്ങൾ മറച്ചുവെച്ച എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. ബെംഗളൂരുവിലെ കോറമംഗലയിലുള്ള 200 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവിൻ്റെ വിവരം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് കാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖർ, രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശങ്ങളിലൊന്നായ കോറമംഗല തേർഡ് ബ്ലോക്കിലെ 49,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പടുകൂറ്റൻ ബംഗ്ലാവിന്റെ വിവരങ്ങളാണ് ഒളിപ്പിച്ചു വെച്ചതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇതുമായി [&Read More