21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Rajeev Chandrasekhar

Kerala

ബിജെപിയിൽ ചേരിപ്പോര് തുടരുന്നതിനിടെ പൊലീസിൽ പരാതി നൽകി എം.എസ് അഞ്ജന; ആരോപണങ്ങൾ നിഷേധിച്ചു,

തിരുവനന്തപുരം: ബിജെപിയിൽ ചേരിപ്പോര് രൂക്ഷമാകുന്നതിനിടെ, തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണങ്ങൾ നിഷേധിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എം.എസ് അഞ്ജന സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും സൈബർ ആക്രമണങ്ങളിൽ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. എന്നാൽ, ഫണ്ട് തിരിമറിയെക്കുറിച്ചോ തനിക്കെതിരെയുള്ള പാർട്ടി നടപടിയെക്കുറിച്ചോ മാധ്യമങ്ങളോട് പ്രതികരിക്കാൻ അഞ്ജന തയ്യാറായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഓഫീസിന്റെ പ്രമുഖ് ചുമതല വഹിച്ചിരുന്ന അഞ്ജനയ്ക്കെതിരെയാണ് പാർട്ടി ദേശീയ നേതൃത്വത്തിന് പരാതി ലഭിച്ചത്. തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി [&Read More

Kerala

‘ബിജെപി എൻഎസ്എസിന് എതിരല്ല ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല’; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ബിജെപി എൻഎസ്എസിന് എതിരല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുകുമാരൻ നായർക്ക് എതിരെ ബിജെപി എന്ന വാർത്ത തെറ്റാണെന്നും എൻഎസ്എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബിജെപി ഇടപെടില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. തന്ത്രിക്ക് എതിരായ കെഎസ്‌നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ബിജെപി എന്ന തരത്തിൽ ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണങ്ങൾ തികച്ചും സത്യവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. തന്ത്രിമാരെയും ആചാരങ്ങളെയും കുറിച്ചുള്ള ബിജെപി നേതാവ് [&Read More

Main story

നേതൃസ്ഥാനം ആവശ്യപ്പെട്ട് വി. മുരളീധരൻ, വിട്ടുകൊടുക്കാതെ രാജീവ് ചന്ദ്രശേഖർ; ബിജെപിയിൽ നിയമസഭാകക്ഷി നേതാവ്

തിരുവനന്തപുരം: ബിജെപി നിയമസഭാകക്ഷി നേതാവിനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ തർക്കം രൂക്ഷമാകുന്നു. മുതിർന്ന നേതാവ് വി. മുരളീധരനെ കക്ഷിനേതാവാക്കണമെന്ന കോർ കമ്മിറ്റി നിർദ്ദേശം അംഗീകരിക്കാൻ നിലവിലെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തയ്യാറായിട്ടില്ല. തന്നെത്തന്നെ നിയമസഭാകക്ഷി നേതാവാക്കണമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ആവശ്യം. പാർട്ടിയിൽ രണ്ട് അധികാരകേന്ദ്രങ്ങൾ രൂപപ്പെടാൻ ഇത് കാരണമാകുമെന്ന വാദം ഉന്നയിച്ചാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുനീക്കം. ബിജെപി കോർ കമ്മിറ്റിയിൽ ഭൂരിപക്ഷവും വി. മുരളീധരനെ നേതാവാക്കുന്നതിനെയാണ് അനുകൂലിച്ചത്. എന്നാൽ, ഇന്ന് നിയമസഭയിൽ കക്ഷി നേതാവായി സംസാരിച്ചത് [&Read More

Kerala

‘തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരാ’: ശോഭയെയും സുരേന്ദ്രനേയും വിമർശിച്ച് രാജീവ്

തിരുവനന്തപുരം: ബിജെപിക്കു വലിയ വിജയപ്രതീക്ഷയുണ്ടായിരുന്ന പാലക്കാടും മഞ്ചേശ്വരത്തും കനത്ത തോൽവിയുണ്ടായതിൽ കെ.സുരേന്ദ്രനും ശോഭ സുരേന്ദ്രനും ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ പോരെന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ യോഗത്തിൽ അഭിപ്രായപ്പെട്ടു. മണ്ഡലത്തിൽ നേരത്തെ തന്നെ സജീവമായിരുന്നെങ്കിൽ ജയിച്ചു വരാമായിരുന്നു. കഴക്കൂട്ടത്ത് വി.മുരളീധരനും ചാത്തന്നൂരിൽ ബി.ബി.ഗോപകുമാറും അത്തരത്തിലാണ് ജയം സ്വന്തമാക്കിയതെന്നും രാജീവ് ചന്ദ്രശേഖർ ഓർമിപ്പിച്ചു. സഭയ്ക്കെതിരെ കടുത്ത നിലപാടുകളും വിമർശനങ്ങളും ഉന്നയിച്ച പി.സി. ജോർജിനും ഷോൺ ജോർജിനുമെതിരെയും [&Read More

Kerala

സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കും; സതീശന് ആശംസയുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റും നിയുക്ത എംഎൽഎയുമായ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വി.ഡി. സതീശൻ തന്നെ നേരിട്ട് ക്ഷണിച്ചതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ചടങ്ങിൽ ബിജെപി എംഎൽഎമാരും പാർട്ടി പ്രവർത്തകരും സംബന്ധിക്കും. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് രാജീവ് ചന്ദ്രശേഖർ ആശംസകൾ നേർന്നു. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് ശേഷം രാജീവ് [&Read More

Kerala

ബിജെപിയിലും തർക്കം രൂക്ഷം; പാർലമെൻ്ററി പാർട്ടി നേതാവാകാൻ തമ്മിലടിച്ച് രാജീവ് ചന്ദ്രശേഖറും വി.

തിരുവനന്തപുരം: കേരള നിയമസഭയിൽ ബിജെപിയുടെ പാർലമെൻ്ററി പാർട്ടി നേതാവാകാൻ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും തമ്മിൽ തർക്കം രൂക്ഷമാകുന്നു. പദവിക്കായി ഇരുനേതാക്കളും ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. പാർട്ടിക്കുള്ളിലെ ‘ഒരാൾക്ക് ഒരു പദവി’ എന്ന നയം കർശനമായി നടപ്പിലാക്കണമെന്ന് വി. മുരളീധരൻ കേന്ദ്ര നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനും തർക്കം പരിഹരിക്കുന്നതിനുമായി ബിജെപി കോർ കമ്മിറ്റി യോഗം ഈ വെള്ളിയാഴ്ച ചേരും. നിലവിൽ എം.ടി. രമേശ് വിഭാഗം രാജീവ് ചന്ദ്രശേഖറിനെ പിന്തുണയ്ക്കുമ്പോൾ, കെ. [&Read More

Kerala

‘കെ.സി കേരളത്തിൽ വേണമെന്ന് കേരള ബിജെപി ആഗ്രഹിക്കുന്നു’; ചർച്ച കൊഴുപ്പിച്ച് രാജീവ് ചന്ദ്രശേഖറിൻ്റെ

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളിൽ കെ.സി വേണുഗോപാലിൻ്റെ പേര് ഉയർന്നുവരുന്ന പശ്ചാത്തലത്തിൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. കെ.സിയുടെ മടങ്ങിവരവിനെ ചൊല്ലി കേരള ബിജെപിയും കേന്ദ്ര നേതൃത്വവും തമ്മിൽ രസകരമായൊരു മത്സരം നടക്കുന്നു എന്ന എക്സ് പോസ്റ്റാണ് അദ്ദേഹം പങ്കുവെച്ചത്. കെ.സി വേണുഗോപാൽ കേരളത്തിലേക്ക് വരണമെന്ന് ബിജെപി സംസ്ഥാന ഘടകം ആഗ്രഹിക്കുമ്പോൾ, അദ്ദേഹം ഡൽഹിയിൽ തന്നെ തുടരണമെന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ താല്പര്യമെന്നാണ് ആദിത്യ ജാക്കി എന്നയാളിൻ്റെ [&Read More

Main story

‘പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല; കേരളത്തിലെ തന്റെ ദൗത്യം പൂർത്തിയായിട്ടില്ല’; ബിജെപിയെ ഭരണത്തിൽ എത്തിക്കുമെന്ന്

തിരുവനന്തപുരം: കേരളത്തിൽ ബിജെപിയെ ഭരണത്തിലേറ്റുകയെന്ന ലക്ഷ്യം പൂർത്തിയായിട്ടില്ലെന്നും ആ ദൗത്യം തുടരുമെന്നും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെന്ന് സമ്മതിച്ച അദ്ദേഹം, സംസ്ഥാനത്ത് പ്രകടമായത് ശക്തമായ സിപിഎം വിരുദ്ധ തരംഗമാണെന്ന് ഒരു മലയാളം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പത്തോളം സീറ്റുകൾ പ്രതീക്ഷിച്ചിരുന്നതായും തിരുവനന്തപുരത്തെ മണ്ഡലങ്ങളിലും നേമത്തും വിജയം ഉറപ്പിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ന്യൂനപക്ഷ ഏകീകരണവും എഫ്സിആർഎ വിഷയത്തിലുണ്ടായ പ്രചാരണങ്ങളും പാർട്ടിക്ക് തിരിച്ചടിയായി. ഈ പ്രചാരണം പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടത് തിരുവല്ല, [&Read More

Kerala

പിണക്കം തീരുന്നില്ല; എസ്. ജയശങ്കർ പേരു പറഞ്ഞില്ല, പ്രചാരണ പരിപാടിയിൽനിന്ന് ആർ. ശ്രീലേഖ

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ആർ. ശ്രീലേഖ പ്രചാരണ പരിപാടിക്കിടെ വേദി വിട്ട് ഇറങ്ങിപ്പോയി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഓൺലൈനായി പങ്കെടുത്ത പരിപാടിയിൽ തന്റെ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സ്ഥാനാർത്ഥിയുടെ പിണക്കം. നേരത്തെ, തിരുവനന്തപുരം കോർപറേഷൻ മേയർ പദവിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പിണക്കം ഇപ്പോഴും തുടരുകയാണ് ശ്രീലേഖ. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്നതിന് മസ്‌കത്ത് ഹോട്ടലിൽ നടന്ന കൺവെൻഷനിൽ കേന്ദ്രമന്ത്രി എസ്. ജയശങ്കർ ലോക്‌സഭാ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രമാണ് പ്രസംഗത്തിൽ [&Read More