04/09/2026
[fontresizer_tawhidurrahmandear_widget]

Tags :UDF

Kerala

ദേവസ്വം ഭണ്ഡാരം കുത്തിത്തുറന്നത് കുൽസൂം ബീവി ആകാത്തത് ഭാഗ്യം; അതിന്റെ പേരിൽ കലാപം

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ബി.ജെ.പിയെയും സി.പി.എമ്മിനെയും കടന്നാക്രമിച്ച് കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ്. പാലക്കാട്ട് ദേവസ്വം ഭണ്ഡാരം കുത്തിത്തുറന്നതിന് ബിജെപി നേതാവാണ് അറസ്റ്റിലായത്. വല്ല കുൽസൂം ബീവി ആയിരുന്നെങ്കിൽ അത് മറ്റൊരു കലാപത്തിനു വേണ്ടി മുതലെടുക്കുമായിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. അധികാരത്തിൽ അള്ളിപിടിച്ചു നിൽക്കുന്നതിനു പകരം, കമ്മ്യൂണിസം ഒരു ജീവിതസമരമാണെന്നു തിരിച്ചറിയാൻ കമ്മ്യൂണിസ്റ്റുകൾ തയാറായാൽ മാത്രമേ ഈ പ്രസ്ഥാനത്തിന് കേരളത്തിൽ ഉയിർത്തെഴുന്നേൽക്കാനാകൂ എന്നും മഹേഷ് ചൂണ്ടിക്കാട്ടി. ‘ബി.ജെ.പി അംഗം പരിഭവം പറയുന്നത് കേട്ടു. പറഞ്ഞ [&Read More

Kerala

മകനെ നഷ്ടപ്പെട്ട പിതാവിന്റെ സങ്കടം; ആർ.ടി.ഒ ഓഫീസിലെ ദുരനുഭവം പറഞ്ഞ് ഫേസ്ബുക്കിൽ കമന്റ്;

മലപ്പുറം: ഫേസ്ബുക്ക് കമന്റ് ബോക്‌സിലെ പരാതിക്ക് മണിക്കൂറുകൾക്കകം പരിഹാരം കണ്ട് കൊണ്ടോട്ടി എം.എൽ.എ ടി.പി അഷ്റഫലിയുടെ മാതൃകാപരമായ ഇടപെടൽ. കൊണ്ടോട്ടി ജോയിന്റ് ആർ.ടി.ഒ ഓഫീസിലെ ഉദ്യോഗസ്ഥ ക്ഷാമവും ജനങ്ങളുടെ ദുരിതവും ചൂണ്ടിക്കാട്ടി എം.എൽ.എ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ഒരു പിതാവിന്റെ സങ്കടത്തിനാണ് ഉടനടി പരിഹാരമുണ്ടായത്. കൊണ്ടോട്ടി ജോയിന്റ് ആർ.ടി.ഒ ഓഫീസ് സന്ദർശിച്ച വിവരവും അവിടുത്തെ മോശം അവസ്ഥയും വിവരിച്ച് ടി.പി അഷ്റഫലി എം.എൽ.എ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതിന് താഴെയാണ് Read More

Kerala

‘പിണറായി വിജയനെയോ സിപിഐഎമ്മിനെയോ തളർത്താം എന്ന് കരുതിയെങ്കിൽ അത് വ്യാമോഹം’; എം.എ ബേബി

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ സിപിഐഎം കേന്ദ്രനേതൃത്വം. റെയ്ഡിനെ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഐഎം നേതാവ് എം.എ ബേബി വ്യക്തമാക്കി. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയനെയും സിപിഐഎമ്മിനെയും ലക്ഷ്യമിട്ടുള്ള ഹീനമായ രാഷ്ട്രീയ ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. പിണറായി വിജയനെ ലക്ഷ്യം വെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മകൾക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് അന്വേഷണം എന്നാണ് പറയപ്പെടുന്നത്. വീണ വിജയന്റെ സോഫ്റ്റ്‌വെയർ കമ്പനി സിഎംആർഎല്ലിന് [&Read More

Main story

‘പൂക്കി മുഖ്യമന്ത്രിയായിട്ട് കാര്യമില്ല, സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഗണിക്കണം; സതീശൻ ‘മേനോൻ’ ആയത് യാദ്യച്ഛികമല്ല’

കൊച്ചി: വി.ഡി. സതീശൻ പൂക്കി മുഖ്യമന്ത്രിയായിട്ട് കാര്യമില്ലെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ ആർ.ബിന്ദു. സാധാരണക്കാരുടെ പ്രശ്‌നത്തിന് ഒന്നാമത് പരിഗണന നൽകണമെന്നും അവർ ആവശ്യപ്പെട്ടു. എറണാകുളം മലയിടംതുരുത്ത് പാരിയാത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കലിനെതിരെ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ഐക്യദാർഢ്യ സമരത്തിൽ സംസാരിക്കുകയായിരുന്നു ബിന്ദു. ഇതുവരെ വി.ഡി സതീശനായിരുന്ന നമ്മുടെ മുഖ്യമന്ത്രി, സത്യപ്രതിജ്ഞാവേളയിൽ വടശ്ശേരി ദാമോദര മേനോൻ സതീശനായി മാറിയത് കേവല യാദൃഛികതയാണ് എന്ന് താൻ കരുതുന്നില്ലെന്നും ബിന്ദു പറഞ്ഞു. ‘പലവിധ സാമുദായിക ചേരികളെ പ്രയോജനപ്പെടുത്തി, എല്ലാ സാമുദായിക സംഘടനകളുമായി [&Read More

Main story

സെയിൽസ്മാനും സെക്യൂരിറ്റിയും ആയിരുന്ന ഒ.ജെ.ജനീഷ്; ഇന്ന് യുവജനങ്ങളുടെ കാവലാൾ

തൃശൂർ: സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടങ്ങി ഒടുവിൽ സംസ്ഥാന മന്ത്രിസഭയിലേക്ക് ഉയർന്നു വന്നിരിക്കുകയാണ് ഒ.ജെ. ജനീഷ്. ലീഡർ കെ. കരുണാകരന്റെ രാഷ്ട്രീയ തട്ടകമായിരുന്ന മാള ഉൾപ്പെടുന്ന കൊടുങ്ങല്ലൂരിൽ നിന്നാണ് ഈ യുവനേതാവിന്റെ വരവ്. കഠിനമായ ജീവിത സാഹചര്യങ്ങളോട് പോരാടിയാണ് ജനീഷ് തന്റെ വിജയം കൈവരിച്ചത്. പെരുമ്പാവൂർ കൂവപ്പടി ഗവ. പോളിടെക്‌നിക് കോളജിൽ പഠിക്കുന്ന കാലത്താണ് ജനീഷ് കെഎസ്‌യുവിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ഡിപ്ലോമ പഠനകാലത്തായിരുന്നു അച്ഛൻ ജനരഞ്ജനന്റെ അപ്രതീക്ഷിത മരണം. തുടർന്ന് തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ പുഷ്പയുടെ [&Read More

Kerala

ഇനി വിഡിഎസ് സര്‍ക്കാര്‍; വിഡി സതീശനും 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: വൻ ജനസാഗരത്തെ സാക്ഷിയാക്കി കേരളത്തിൻ്റെ ഇരുപത്തിനാലാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് വി.ഡി. സതീശൻ പ്രതിജ്‌ഞയെടുത്തത്. മുഖ്യമന്ത്രിക്ക് പിന്നാലെ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ, എ.പി. അനിൽകുമാർ, എൻ. ഷംസുദ്ദീൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, [&Read More

Main story

‘യുഡിഎഫ് അധികാരത്തിലേറും മുൻപ് ലീഗ് കേരളം ഭരിച്ചു തുടങ്ങി, മലബാർ കലാപവും മാറാടും

കൊല്ലം: മുസ്‌ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്ത്. ‘മലബാർ കലാപവും മാറാടും മറക്കില്ല’ എന്ന തലക്കെട്ടിൽ യോഗനാദത്തിൽ എഴുതിയ എഡിറ്റോറിയലിലാണ് അദ്ദേഹം ലീഗിനെ കടന്നാക്രമിച്ചത്. യുഡിഎഫ് അധികാരത്തിലേറുന്നതിന് മുൻപ് തന്നെ മുസ്‌ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണത്തിന്റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണമൊരുക്കാനാണ് ലീഗ് ശ്രമിക്കുന്നത്. ലീഗിന്റെ വർഗീയതയെ എതിർത്തതിനാണ് തന്നെ തെരുവിൽ അധിക്ഷേപിച്ചതെന്നും, ലീഗിനെ എതിർക്കുന്നവരെയെല്ലാം മുസ്‌ലിം വിരുദ്ധരാക്കി ചിത്രീകരിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും [&Read More

Main story

സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിഷേധിച്ച മഹിളാ മോര്‍ച്ചക്കാര്‍ക്ക് സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് വൈകുന്നുവെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കി മഹിളാ മോർച്ച. തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ പ്രതിഷേധവുമായി എത്തിയ മഹിളാമോർച്ച പ്രവർത്തകർക്ക് കണ്ടക്ടർ സ്വന്തം കയ്യിൽ നിന്നും പണമെടുത്ത് ടിക്കറ്റ് നൽകി മാതൃകയായി. യാത്രക്കാരുടെ സുരക്ഷയെ മാനിച്ചും സർവീസ് തടസ്സപ്പെടുന്നത് ഒഴിവാക്കാനുമാണ് സ്വന്തം കയ്യിൽ നിന്നും പണമെടുത്ത് ടിക്കറ്റ് എടുത്തു നൽകിയതെന്ന് കണ്ടക്ടർ വ്യക്തമാക്കി. സ്റ്റേഷൻ മാസ്റ്ററുടെ കൃത്യമായ നിർദേശപ്രകാരമാണ് ടിക്കറ്റ് നൽകിയതെന്നും ഔദ്യോഗിക സർക്കാർ ഉത്തരവ് വരാതെ ആർക്കും [&Read More

Main story

‘ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗീയ പ്രചാരണം’, എതിർക്കണമെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: ബിജെപിയും കാസയും ചേർന്ന് മുസ്‌ലിം ലീഗിനെ മുൻനിർത്തി ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയ പ്രചാരണം നടത്തുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. ഇത്തരം നീക്കങ്ങളെ കേരളം വിവേകത്തോടെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫാണ് വർഗീയ പ്രചാരണത്തിന് വഴിയൊരുക്കിയതെന്ന് ശിവപ്രസാദ് കുറ്റപ്പെടുത്തി. കെ.സി വേണുഗോപാലിനെ ഹൈക്കമാൻഡ് ഒഴിവാക്കിയത് ലീഗിന് വഴങ്ങിയാണെന്ന പ്രചാരണം കുബുദ്ധിയുടേതാണ്. മറിച്ച്, ആർഎസ്എസ്Read More

Kerala

‘ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചന’; സതീശൻ്റെ മുഖ്യമന്ത്രിസ്ഥാനത്തിൽ സുകുമാരൻ നായർ

പെരുന്ന: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശനെ തെരഞ്ഞെടുത്തതിൽ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സതീശന്റെ നിയമനം ഭരണത്തിൽ മുസ്‌ലിം ലീഗ് പിടിമുറുക്കുന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിരുന്നെങ്കിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയെ വേണമായിരുന്നു പരിഗണിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തല അവഗണിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു മറുപടി. സതീശന് പുറമെ കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെയും ഹൈക്കമാൻഡ് പരിഗണിച്ചിരുന്നു. ഭൂരിഭാഗം എംഎൽഎമാരുടെ [&Read More