30/03/2026
[fontresizer_tawhidurrahmandear_widget]

‘ഗാമ ഇന്ത്യയിലെത്താൻ 11 മാസമെടുത്തു, മോദിക്ക് മണിപ്പൂരിലെത്താൻ രണ്ട് വർഷം’; രാജ്യസഭയിൽ ആഞ്ഞടിച്ച് ഖാർഗെ

 ‘ഗാമ ഇന്ത്യയിലെത്താൻ 11 മാസമെടുത്തു, മോദിക്ക് മണിപ്പൂരിലെത്താൻ രണ്ട് വർഷം’; രാജ്യസഭയിൽ ആഞ്ഞടിച്ച് ഖാർഗെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 15-ാം നൂറ്റാണ്ടിൽ കടൽമാർഗ്ഗം പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലെത്താൻ വാസ്‌കോഡ ഗാമയ്ക്ക് 11 മാസം മാത്രമേ വേണ്ടിവന്നുള്ളൂവെന്നും, എന്നാൽ കലാപബാധിതമായ മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക് രണ്ട് വർഷം എടുത്തെന്നും ഖാർഗെ പരിഹസിച്ചു. രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പുതിയ ലോകം കണ്ടെത്താൻ പര്യവേക്ഷകർ എടുത്ത സമയത്തേക്കാൾ അധികം സമയം സ്വന്തം രാജ്യത്തെ സംസ്ഥാനത്തെത്താൻ പ്രധാനമന്ത്രി വിനിയോഗിച്ചത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ അവഗണനയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ സർക്കാർ മൗനം പാലിച്ചുവെന്നും വംശീയ അക്രമത്തിൽ 200ൽ അധികം കൊല്ലപ്പെടുകയും 70,000ഓളം പേർ പലായനം ചെയ്യേണ്ടി വന്നതായും ഖാർഗെ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ അവഗണിച്ച് മണിപ്പൂരിനെ സൈനികവൽക്കരിച്ച മേഖലയാക്കി മാറ്റുകയാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മണിപ്പൂരിൽ ഒരു വർഷമായി നിലനിന്നിരുന്ന രാഷ്ട്രപതി ഭരണം പിൻവലിച്ച സാഹചര്യത്തിലാണ് ഖാർഗെയുടെ ഈ പ്രസ്താവന പുറത്തുവരുന്നത്. സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയായി വൈ. ഖേംചന്ദ് സിങ് സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി ഭരണം പിൻവലിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബിരേൻ സിങ് സർക്കാർ രാജിവച്ചതിനെ തുടർന്നായിരുന്നു സംസ്ഥാനത്ത് ഭരണഘടനാപരമായ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരുന്നത്.

Also read: