24/07/2026
[fontresizer_tawhidurrahmandear_widget]
Sports

‘കളിക്കാർക്ക് പന്ത് പാസ് ചെയ്യാൻ അറിയില്ല; കൗണ്ടർ അറ്റാക്കും മറന്നു’-പോർച്ചുഗൽ ടീമിനെതിരെ ക്രിസ്റ്റ്യാനോയുടെ

ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കരുത്തരായ പോർച്ചുഗൽ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയോട് സമനില വഴങ്ങിയതിന് പിന്നാലെ ടീമിനെതിരെ കടുത്ത വിമർശനവുമായി നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി. താരങ്ങൾ പന്ത് പാസ് ചെയ്യാനും കൗണ്ടർ അറ്റാക്ക് നടത്താനും മറന്നുപോയെന്ന് കാതിയ അവേരോ വിമർശിച്ചു. മത്സരത്തിൽ പോർച്ചുഗൽ താരങ്ങളുടെ മോശം പ്രകടനത്തെയും പൊരുത്തക്കേടുകളെയും പരിഹസിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കാതിയ അവേരോ താരങ്ങൾക്കെതിരെ രംഗത്തെത്തിയത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തികച്ചും ഒറ്റപ്പെട്ടുപോയെന്നും സഹതാരങ്ങളിൽ നിന്നും അദ്ദേഹത്തിന് കൃത്യമായ [&Read More

Main story

‘ആർ.എസ്.എസിന് കോടികളുടെ ഭൂമിയും കെട്ടിടങ്ങളും; ഈ പണം എവിടെനിന്ന് വരുന്നു?’-കടുപ്പിച്ച് സിദ്ധരാമയ്യയുടെ മകൻ

ബെംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘിനെ(ആർ.എസ്.എസ്) സർക്കാർ തലത്തിൽ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യത്തിൽ കർണാടക സർക്കാർ നിലപാട് കടുപ്പിക്കുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനും ആഭ്യന്തര മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയാണ് വിഷയം പരസ്യമായി ഉയർത്തി വിവാദം സൃഷ്ടിച്ചത്. ഇപ്പോഴിതാ കർണാടക നഗരവികസന മന്ത്രിയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനുമായ ഡോ. യതീന്ദ്ര സിദ്ധരാമയ്യയും ആർ.എസ്.എസിനെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഭാരതമെന്ന രാജ്യത്തെയോ ഹിന്ദു എന്ന സനാതന ധർമത്തെയോ ആർ.എസ്.എസ് എന്ന സംഘടനയുമായി സമീകരിക്കാൻ കഴിയില്ലെന്ന് യതീന്ദ്ര [&Read More

Main story

ഇറാന് കോളടിച്ചു! അമേരിക്ക നൽകുന്ന നഷ്ടപരിഹാരം 28.30 ലക്ഷം കോടി! 14 ഇന

ടെഹ്‌റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യൻ രാഷ്ട്രീയസമവാക്യങ്ങളെ അടിമുടി മാറ്റിമറിച്ച ഇറാൻ യുദ്ധത്തിന്, അമേരിക്കയുമായുള്ള സമാധാന കരാറിലൂടെ ഏറെക്കുറെ തിരശ്ശീല വീണിരിക്കുകയാണ്. 14 ഇന വ്യവസ്ഥകൾ അടങ്ങിയ സമാധാന ധാരണാപത്രത്തിലാണ് ഇരുരാജ്യങ്ങളുടെയും തലവന്മാർ കഴിഞ്ഞ ദിവസം ഡിജിറ്റലായി ഒപ്പുവച്ചത്. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ താഴെയിറക്കുക, അവരുടെ സൈനിക ശേഷി പൂർണമായി തകർക്കുക, ആണവശേഷി നശിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ അമേരിക്കയും ഇസ്രായേലും ഒത്തുചേർന്ന് നടത്തിയ ഏകദേശം നാല് മാസം നീണ്ട കടുത്ത യുദ്ധമാണ് ഒടുവിൽ ഇറാന്റെ വമ്പൻ നയതന്ത്ര വിജയത്തിൽ കലാശിച്ചിരിക്കുന്നത്. അന്താരാഷ്ട്ര [&Read More

India

‘പന്ത്രണ്ടാം ക്ലാസിന് ശേഷം പഠനം നിർത്തണം, ഡിഗ്രി കൊണ്ട് കാര്യമില്ല’; 100 ബിരുദധാരികളിൽ

ന്യൂഡൽഹി: ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം പാടെ കാലഹരണപ്പെട്ടതാണെന്നും, ബിരുദം നേടുന്നതിനേക്കാൾ നല്ലത് പന്ത്രണ്ടാം ക്ലാസിന് ശേഷം തൊഴിലിനിറങ്ങുന്നതാണ് പലർക്കും ഗുണകരമെന്നും പ്രമുഖ നിക്ഷേപകനും മാർസെലസ് ഇൻവെസ്റ്റ്മെന്റ് മാനേജർസ് സ്ഥാപകനുമായ സൗരഭ് മുഖർജി. ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിലെ ഗുരുതരമായ പോരായ്‌മകൾ ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ വിദ്യാഭ്യാസ രീതി ഇപ്പോഴും ‘റോട്ട് ലേണിങ്’ (Read More

Main story

‘കോളേജുകളിൽ രാത്രി എട്ട് മണി വരെ ക്ലാസുകൾ നടത്തണം’; വിദ്യാർഥികൾ ഉന്നത പഠനത്തിനായി

പട്‌ന: ബിഹാറിലെ കോളേജുകളിൽ രാത്രി എട്ട് മണിവരെ ക്ലാസുകൾ നടത്തണമെന്ന നിർദേശവുമായി മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി. പല കോളേജ് ക്യാമ്പസുകളും രണ്ട് മണിയോടെ ക്ലാസുകൾ അവസാനിപ്പിക്കുകയും ക്യാമ്പസുകൾ വിജനമാകുകയാണെന്നും ചൗധരി പറഞ്ഞു.വ്യാഴാഴ്ച എ.എൻ കോളെജിന്റെ സ്ഥാപകദിന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി സ്ഥാപനത്തിലെ പ്രിൻസിപ്പൽ രത്ന അമൃതുമായുള്ള സംഭാഷണം പങ്കുവെച്ചത്. “ഞാൻ അവരോട് ചോദിച്ചു, നിങ്ങളുടെ സ്ഥാപനത്തിൽ എത്ര സമയം വരെ ക്ലാസുകൾ നടക്കാറുണ്ട്? ഉച്ചയ്ക്ക് 2 മണിക്ക് ശേഷം കാമ്പസ് വിജനമാകുമെന്നാണ് അവർ പറഞ്ഞത്. ഞാനിവിടെ ഒരു [&Read More

National Politics

കർണാടകയിൽ ‘ഓപറേഷൻ താമര’യ്ക്ക് ചെക്കിട്ട് ഡി.കെയുടെ ‘കൗണ്ടർ ഓപറേഷൻ’; ബി.ജെ.പി ക്യാംപിനെ ഞെട്ടിച്ച്

ബെംഗളൂരു: ദേശീയരാഷ്ട്രീയത്തിലെ ‘ട്രബിൾ ഷൂട്ടർ’ പരിവേഷം അരക്കിട്ടുറപ്പിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ രാഷ്ട്രീയ പരീക്ഷണത്തിൽ തന്നെ ബി.ജെ.പി ക്യാംപിനെ ഞെട്ടിച്ച നീക്കവുമായി തന്റെ കരുത്ത് വിളിച്ചറിയിച്ചിരിക്കുകയാണ് കർണാടക പി.സി.സി അധ്യക്ഷൻ കൂടിയായ ഡി.കെ. കർണാടക നിയമസഭാ കൗൺസിൽ(എം.എൽ.സി) തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയിൽ വൻ വിള്ളലുണ്ടാക്കി വോട്ട് ചോർത്തിയ കോൺഗ്രസ്, ആകെ ഒഴിഞ്ഞുകിടന്ന ഏഴു സീറ്റുകളിൽ അഞ്ചെണ്ണത്തിലും വമ്പൻ വിജയം കൊയ്തു. ബി.ജെ.പിക്ക് രണ്ട് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോൾ, മുൻ മുഖ്യമന്ത്രി [&Read More

India

നീറ്റ് ക്രമക്കേട്: ‘ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം

ന്യൂഡൽഹി: നീറ്റ് ചോദ്യ പേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ മാനസിക സമ്മർദത്തിൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത സംഭവങ്ങളിൽ, ഇരകളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് കോക്രോച്ച് ജനതാ പാർട്ടി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച തുറന്ന കത്തിലാണ് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ഈ ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 11 നീറ്റ് ഉദ്യോഗാർത്ഥികൾ ജീവനൊടുക്കിയെന്നും, അതിൽ അഞ്ചുപേർ കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് മരിച്ചതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. “പേപ്പർ ചോർച്ചയുടെ സങ്കീർണ്ണമായ പ്രതിസന്ധി [&Read More

National Politics

‘പത്തു പൈസ നൽകാതെയാണ് 12 വർഷം സർക്കാർ ഭൂമി കൈവശംവച്ചത്; കടുത്ത നടപടിയുണ്ടാകും’-യൂസുഫ്

അഹമ്മദാബാദ്: വഡോദരയിലെ സർക്കാർഭൂമി കൈയേറ്റക്കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എംപിയുമായ യൂസുഫ് പത്താന് വീണ്ടും ഗുജറാത്ത് ഹൈക്കോടതിയുടെ താക്കീത്. ഔദ്യോഗിക ഉത്തരവുകളൊന്നുമില്ലാതെ വഡോദര കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കൈയേറി കൈവശംവച്ചതിന് വൻ തുക പിഴ നൽകേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. അതേസമയം, രേഖകൾ ഹാജരാക്കാൻ പത്താന് കോടതി സമയം നീട്ടിനൽകി. അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾക്ക് ഭൂമി അനുവദിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ നയം സംബന്ധിച്ച രേഖ കോടതിക്ക് മുന്നിൽ ഹാജരാക്കാൻ പത്താന്റെ അഭിഭാഷകൻ [&Read More

Football

‘ഗോളടിക്കാനുള്ള ക്രിസ്റ്റ്യാനോയ്ക്ക് ഒറ്റപ്പൂതി, ബ്രൂണോയുടെ ചാൻസ് തുലച്ചു; ഇങ്ങനെ സെൽഫിഷ് ആകരുത്’-ആഞ്ഞടിഞ്ഞ് തിയറി

ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയോട് പോർച്ചുഗൽ സമനില വഴങ്ങിയതിന് പിന്നാലെ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി. കളിക്കളത്തിൽ സ്വന്തം പേരിൽ ഗോൾ കുറിക്കാനുള്ള സ്വാർത്ഥത കാരണം റൊണാൾഡോ സഹതാരങ്ങളുടെ മികച്ച അവസരങ്ങൾ പോലും ഇല്ലാതാക്കുകയാണെന്ന് ഹെൻറി തുറന്നടിച്ചു. ഫോക്‌സ് സ്‌പോർട്‌സിലെ ലോകകപ്പ് വിശകലന പരിപാടിക്കിടെയാണ് ഹെൻറി പോർച്ചുഗീസ് നായകനെതിരെ ആഞ്ഞടിച്ചത്. ”ഒരു കാര്യം മനസ്സിലാക്കുക; ഇവിടെ ഗോൾ അടിക്കേണ്ടത് ടീമാണ്. അല്ലാതെ നിങ്ങൾ [&Read More

Kerala

ലഹരിയുടെ കണ്ണിയറുക്കാൻ മഹല്ലുകളിൽ ഇടപെടൽ വേണം: സംസ്ഥാന സർക്കാരിന്റെ ‘ഓപറേഷൻ തൂഫാന്’ പിന്തുണ

മലപ്പുറം: സംസ്ഥാന സർക്കാർ ലഹരിക്കെതിരെ പ്രഖ്യാപിച്ച ‘ഓപറേഷൻ തൂഫാൻ’ പദ്ധതിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ലഹരിയെന്ന മഹാവിപത്തിനെ പൂർണമായും തൂത്തെറിയാൻ വ്യാപകമായ ജനകീയ പങ്കാളിത്തം അനിവാര്യമാണെന്നും മഹല്ലുകളും റെസിഡൻസ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് ലഹരിക്കെതിരെ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലഹരി വിപത്തിനെതിരെയുള്ള ബോധവൽക്കരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമയത്ത് പള്ളികളിൽ ഇതുസംബന്ധിച്ച പ്രത്യേക ഉദ്‌ബോധനം നൽകണമെന്ന് തങ്ങൾ ആവശ്യപ്പെട്ടു. ലഹരിയുടെ കണ്ണിയറുക്കുമെന്ന് യു.ഡി.എഫ് [&Read More