തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ സിപിഐഎം കേന്ദ്രനേതൃത്വം. റെയ്ഡിനെ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഐഎം നേതാവ് എം.എ ബേബി വ്യക്തമാക്കി. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയനെയും സിപിഐഎമ്മിനെയും ലക്ഷ്യമിട്ടുള്ള ഹീനമായ രാഷ്ട്രീയ ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. പിണറായി വിജയനെ ലക്ഷ്യം വെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മകൾക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് അന്വേഷണം എന്നാണ് പറയപ്പെടുന്നത്. വീണ വിജയന്റെ സോഫ്റ്റ്വെയർ കമ്പനി സിഎംആർഎല്ലിന് [&Read More
‘പാവപ്പെട്ടവരെ മാത്രം ബുദ്ധിമുട്ടിക്കുന്ന സമരങ്ങൾ’; എസ്എഫ്ഐയെ പരിഹസിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ
തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ എസ്എഫ്ഐ – കെഎസ്യു സംഘർഷത്തിനും പൊലീസ് ലാത്തിച്ചാർജിനും പിന്നാലെ എസ്എഫ്ഐയെ പരിഹസിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ. പാവപ്പെട്ടവരെ മാത്രം ബുദ്ധിമുട്ടിക്കുന്ന സമരങ്ങൾ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. “കഴിഞ്ഞ അഞ്ചു വർഷവും ജനങ്ങളെ ദുരിതത്തിലാക്കുന്ന ഒരു ഹർത്താൽ പോലും പ്രതിപക്ഷം നടത്തിയില്ല എന്ന പുതിയ കാല കാഴ്ചപ്പാടിന് ജനം നൽകിയ വിജയമാണ് ഈ ഭരണം,” എന്ന് രഞ്ജിത്ത് ശങ്കർ ഫേസ്ബുക്കിൽ കുറിച്ചു. ഇതിനുമുൻപ് സമരം തുടങ്ങിയെന്നും ആദ്യഹർത്താലിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിരുന്നു. [&Read More
‘വളഞ്ഞിട്ടടിച്ചോളൂ, സംഘ്പരിവാറിന് മുമ്പിൽ കുമ്പിടില്ല, അവസാന ശ്വാസം വരെയും പോരാടും’; ഇഡി റെയ്ഡിൽ
കോഴിക്കോട്: എക്സാലോജിക് – സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട് തന്റെ വസതിയിലും പിണറായി വിജയന്റെ വീടുകളിലും ഇഡി റെയ്ഡ് തുടരുന്നതിനിടെ കടുത്ത രാഷ്ട്രീയ പ്രതികരണവുമായി മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ്. “വളഞ്ഞിട്ടടിച്ചോളൂ, സംഘ്പരിവാറിന് മുമ്പിൽ കുമ്പിടില്ല, അവസാന ശ്വാസം വരെയും പോരാടും” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്ര ഏജൻസികളുടെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന സൂചനയാണ് റിയാസ് നൽകുന്നത്. നിലവിൽ റിയാസിന്റെ കോഴിക്കോട് കോട്ടുളിയിലെ വസതിയിൽ ഇഡി ഉദ്യോഗസ്ഥർ വിപുലമായ പരിശോധനയാണ് നടത്തുന്നത്. പരിശോധനാ സമയത്ത് [&Read More
പത്മനാഭസ്വാമി ക്ഷേത്രത്തിലും സ്വർണമോഷണം; 78 ഗ്രാം സ്വർണവും വൈരനാമയും കാണാനില്ലെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: പ്രശസ്തമായ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണവും വജ്രാഭരണവും കാണാതായതായി പൊലീസ് റിപ്പോർട്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള നിധിശേഖരമുള്ള ക്ഷേത്രത്തിൽ നിന്ന് ഇടയ്ക്കിടെ അമൂല്യവസ്തുക്കൾ കാണാതാകുന്നത് അതിഗുരുതര സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. ഇന്റലിജൻസ് മേധാവി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ ഈ നടപടി. ഇത് സംബന്ധിച്ച കത്തിന്റെ പകർപ്പ് ഒരു മലയാള മാധ്യമം പുറത്തുവിട്ടു. ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുന്ന ‘വൈര നാമ’ എന്ന അമൂല്യ വജ്രാഭരണം കുറച്ചുനാളുകളായി കാണാനില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. [&Read More
തിരുവനന്തപുരം: എക്സാലോജിക്Read More
രാതിക്കാരി മൊഴിമാറ്റിയതിനെ തുടർന്ന് ബലാത്സംഗക്കേസിൽ മുൻ എംഎൽഎ എൽദോസ് കുന്നപ്പള്ളിയെ വെറുതെവിട്ടു.Read More
സിനിമകളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള റിവ്യൂ ബോംബിങ്ങിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങി ഫിലിം ചേംബർRead More
‘ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ, ഞങ്ങൾ തെരുവിലുണ്ടാകും’; പൊലീസിനെ
കോഴിക്കോട്: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ കെഎസ്യുRead More
‘രക്ഷാപ്രവർത്തകർ’ക്കെതിരേ നടപടി; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഉൾപ്പെടെ അഞ്ചുപേർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസ്സിനിടെ ഉണ്ടായ മർദനവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ ഉൾപ്പെടെ അഞ്ചുപേരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാരായ അനിൽ കുമാർ, സന്ദീപ് കുമാർ എന്നിവരടക്കമുള്ളവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കളായ എംഎൽഎ എ.ഡി തോമസ്, അജയ് ജുവൽ കുര്യാക്കോസ് എന്നിവരെ ‘രക്ഷാപ്രവർത്തനം’ എന്ന പേരിൽ [&Read More
കിളിമാനൂരിൽ അമ്മയുടെ ദോഷം മാറ്റാൻ മന്ത്രവാദിക്ക് പെൺമക്കളെ കാഴ്ചവെച്ചു; മന്ത്രവാദി അറസ്റ്റിൽ
തിരുവനന്തപുരം: കിളിമാനൂരിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ കടയ്ക്കൽ സ്വദേശി ശരത് ബാബുവിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വീടും പുരയിടവും വിൽക്കാൻ ശ്രമിച്ച കുടുംബത്തെ സഹായിക്കാനെന്ന വ്യാജേനയാണ് പ്രതി ഇവരുമായി സൗഹൃദത്തിലായത്. പ്രതി നടത്തിയ പൂജകൾക്ക് പിന്നാലെ വസ്തു വിൽപ്പന നടന്നതോടെ പെൺകുട്ടികളുടെ അമ്മയ്ക്ക് ഇയാളിൽ വിശ്വാസമായി. തുടർന്ന് അമ്മയുടെ ജാതകദോഷം മാറാൻ പെൺകുട്ടികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് ഇയാൾ അമ്മയെ വിശ്വസിപ്പിക്കുകയായിരുന്നു. ഇതിന് അമ്മയും കൂട്ടുനിന്നു. 2024 [&Read More