17/06/2026
[fontresizer_tawhidurrahmandear_widget]

Tags :Mamata Banerjee

India

ബം​ഗാളിൽ പുതു ചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു

കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ പുത്തൻ ചരിത്രമെഴുതി ബിജെപിയുടെ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റു. കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ നേതാക്കൾ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു 11.30Read More

Main story

രാജിവയ്ക്കില്ലെന്ന് മമത; ബംഗാളിൽ ഇനി എന്തു സംഭവിക്കും?

കൊൽക്കത്ത: തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താൻ രാജിവെക്കില്ലെന്നും മമതാ ബാനർജി പ്രഖ്യാപിച്ചതോടെ പശ്ചിമ ബംഗാളിൽ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് തോറ്റിട്ടില്ലെന്നാണ് മമതയുടെ വാദം. മെയ് ആറ് വരെയാണ് നിലവിലെ സർക്കാരിന്റെ കാലാവധിയെന്നിരിക്കെ, മമതയുടെ ഈ നിലപാട് ഭരണഘടനാപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. സാധാരണയായി ഭരണവിരുദ്ധ ജനവിധി ഉണ്ടായാൽ മുഖ്യമന്ത്രി ഗവർണർക്ക് രാജി സമർപ്പിക്കുകയും അടുത്ത സർക്കാർ വരുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരുകയുമാണ് പതിവ്. എന്നാൽ രാജ്ഭവനിലെത്തി രാജി [&Read More

India

‘എന്റെ നേതാവിനെ ഓർത്ത് അഭിമാനം; മതേതര രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരും’; പ്രതികരണവുമായി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരണവുമായി മഹുവ മൊയ്ത്ര എം.പി. ബംഗാളിലെ ജനവിധി ബിജെപിക്ക് അനുകൂലമാണെങ്കിൽ അത് അംഗീകരിക്കുന്നുവെന്നും എന്നാൽ ഏകാധിപത്യത്തിനെതിരായ പോരാട്ടം അവസാനിക്കില്ലെന്നും മഹുവ വ്യക്തമാക്കി. ഭരണഘടന അവസാന വാക്കായ മതേതര രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. ‘ബംഗാൾ ബിജെപിയെയാണ് ആഗ്രഹിച്ചതെങ്കിൽ അവർക്കത് ലഭിച്ചു. ആ ജനവിധിയെ ഞങ്ങൾ മാനിക്കുന്നു. [&Read More

Main story

ബംഗാളിലും തമിഴകത്തും അട്ടിമറി; അസമിലും പുതുച്ചേരിയിലും എൻഡിഎ ഭരണത്തുടർച്ച

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ രാജ്യം അക്ഷരാർത്ഥത്തിൽ അമ്പരപ്പിലാണ്Read More

Main story

‘വോട്ടെണ്ണലിന് ഞാൻ നേരിട്ട് കൗണ്ടിങ് റൂമിലെത്തും; എന്റെ വാർത്താസമ്മേളനം വരെ ഒരാളും കൗണ്ടിങ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ (ഇവിഎം) കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി. ഇവിഎം മാറ്റാനും കമ്പ്യൂട്ടറിലെ കണക്കുകളിൽ മാറ്റം വരുത്തി ബിജെപിയുടെ വോട്ടുകൾ വർധിപ്പിക്കാനും നീക്കം നടക്കുന്നുണ്ടെന്ന് അവർ ആരോപിച്ചു. സ്‌ട്രോങ് റൂമുകളിലും കൗണ്ടിങ് ഹാളിലും ജാഗ്രത പാലിക്കാൻ മമത തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. വോട്ടെണ്ണൽ ദിനത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണമെന്നും ബംഗാളിനെ [&Read More

Main story

ബംഗാളിൽ പ്രവചനം പാളുമെന്ന് ഉറപ്പിച്ചോ? എക്സിറ്റ് പോൾ ഫലം പുറത്തുവിടുന്നില്ലെന്ന് ആക്സിസ് മൈ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി ആർക്കൊപ്പമെന്ന് പ്രവചിക്കാനാകാതെ പ്രമുഖ സർവ്വേ ഏജൻസിയായ ആക്‌സിസ് മൈ ഇന്ത്യ. വോട്ടെടുപ്പിന് പിന്നാലെ പുറത്തുവരാറുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾ ഇത്തവണ ബംഗാളിന്റെ കാര്യത്തിൽ പുറത്തുവിടില്ലെന്ന് ഏജൻസി വ്യക്തമാക്കി. വോട്ടർമാർ തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ തയാറാകാത്തതാണ് ഈ അസാധാരണ തീരുമാനത്തിന് പിന്നിലെന്ന് ആക്‌സിസ് മൈ ഇന്ത്യ തലവൻ പ്രദീപ് ഗുപ്ത പറഞ്ഞു. രാജ്യത്തെ വിവിധ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൃത്യമായ പ്രവചനങ്ങൾ നടത്തി ശ്രദ്ധനേടിയ ഏജൻസിയാണ് ആക്‌സിസ് മൈ ഇന്ത്യ. [&Read More

India

ബംഗാളിൽ മമത യുഗാന്ത്യം? ബിജെപി ഭരണം പിടിക്കുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ സംസ്ഥാനത്ത് ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം. മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി അധികാരം പിടിക്കുമെന്നാണ് ഭൂരിഭാഗം സർവേകളും സൂചിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് പ്രമുഖ ഏജൻസികൾ തങ്ങളുടെ പ്രവചനങ്ങൾ പുറത്തുവിട്ടത്. 294 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകളാണ് വേണ്ടത്. പ്രധാന എക്‌സിറ്റ് പോൾ ഫലങ്ങൾ | ഏജൻസി | ബിജെപി | ടിഎംസി | [&Read More

Main story

‘ദീദി പേടിപ്പിച്ചാൽ വെടിവെക്കും’: മമതയ്‌ക്കെതിരെ വധഭീഷണിയെന്ന് തൃണമൂൽ; ബംഗാളിൽ രാഷ്ട്രീയ പോര് മുറുകുന്നു

കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിലേക്ക് കടക്കവെ, മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ബിജെപി വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. ഉത്തർപ്രദേശിലെയും ബിഹാറിലെയും “വെടിവെച്ചു കൊല്ലുക”, “തട്ടി കളയുക” എന്നീ അക്രമാസക്തമായ രാഷ്ട്രീയ സംസ്കാരം ബിജെപി ബംഗാളിലേക്ക് ഇറക്കുമതി ചെയ്യുകയാണെന്ന് തൃണമൂൽ നേതൃത്വം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ദക്ഷിണ 24 പർഗാനാസിൽ തെരഞ്ഞെടുപ്പ് ഒബ്‌സർവർ അജയ് പാൽ ശർമ്മ തൃണമൂൽ സ്ഥാനാർഥി ജഹാംഗീർ ഖാനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ [&Read More

India

‘ഒരു വനിതയെ ബിജെപി ഇത്രയും ഭയപ്പെടുന്നത് എന്തിനാണ്, മമതയെ നേരിടാൻ മോദിയും അമിത്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് മന്ത്രി ശശി പാഞ്ച. ഒരു വനിതയെ ബിജെപി ഇത്രയും ഭയപ്പെടുന്നത് എന്തിനാണെന്നും അവർ ചോദിച്ചു. ഒരു മലയാളം ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ബിജെപിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. സംസ്ഥാനത്തെ ബിജെപി നേതൃത്വം പൂർണ പരാജയമാണെന്ന് ശശി പാഞ്ച കുറ്റപ്പെടുത്തി. “ബംഗാളിലെ ബിജെപി നേതൃത്വം ഒരു [&Read More

India

‘തൃണമൂലിന്റെ 37.9% എംപിമാരും സ്ത്രീകൾ’; മോദിക്കെതിരെ ആഞ്ഞടിച്ച് മമത ബാനർജി

വനിതാ സംവരണം ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച അവകാശവാദങ്ങളെ തള്ളിക്കൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) ലോക്സഭാ അംഗങ്ങളിൽ 37.9 ശതമാനവും സ്ത്രീകളാണെന്ന കണക്കുകൾ നിരത്തിയാണ് മമത പ്രധാനമന്ത്രിക്ക് മറുപടി നൽകിയത്. ബംഗാളിലെ ബാങ്കുറയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ, വനിതാ സംവരണ ബില്ലിനെ തൃണമൂൽ കോൺഗ്രസ് എതിർത്തുവെന്ന മോദിയുടെ ആരോപണമാണ് മമതയെ ചൊടിപ്പിച്ചത്. ബിജെപി സർക്കാർ വനിതാ സംവരണ ബില്ലിനെ വെറുമൊരു തിരഞ്ഞെടുപ്പ് തന്ത്രമായി ഉപയോഗിക്കുകയാണെന്ന് മമത [&Read More