02/06/2026
[fontresizer_tawhidurrahmandear_widget]

Tags :TMC

Main story

കൊൽക്കത്തയിൽ മൈക്കും സ്റ്റേജുമില്ലാതെ മമതയുടെ തെരുവ് യുദ്ധം; തോൽവിയിലും പോരാട്ടവീര്യം ചോരാതെ തൃണമൂൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ടിട്ടും പോരാട്ടവീര്യം ചോരാതെ തൃണമൂൽ കോൺഗ്രസ്. പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ ബിജെപി നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് കൊൽക്കത്തയിലെ എസ്പ്ലനേഡിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ വൻ ധർണ സംഘടിപ്പിച്ചു. പോലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് സ്റ്റേജോ വലിയ ശബ്ദസംവിധാനങ്ങളോ ഇല്ലാതെ റോഡിൽ കുത്തിയിരുന്നായിരുന്നു പ്രതിഷേധം. കയ്യിലെടുത്ത ചെറിയ മെഗാഫോണിലൂടെ അണികളെ അഭിസംബോധന ചെയ്ത മമത, ബിജെപിയെ തറപറ്റിക്കും വരെ പോരാടുമെന്നും ഇല്ലെങ്കിൽ മരണം വരിക്കുമെന്നും പ്രഖ്യാപിച്ചു. തോൽവിക്ക് പിന്നാലെ പാർട്ടി [&Read More

India

‘ബിജെപിയെ തൃണമൂൽവത്കരിക്കാൻ സമ്മതിക്കില്ല’; ടിഎംസി വിട്ട നേതാക്കളെ ഒപ്പം കൂട്ടില്ലെന്ന് പശ്ചിമബംഗാൾ ബിജെപി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) നിന്ന് തെറ്റിപ്പിരിഞ്ഞ് വരുന്ന നേതാക്കളെ പാർട്ടിയിലേക്ക് സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാൾ ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ. തൃണമൂലിന്റെ മുൻകാല നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുമെന്ന തരത്തിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങളെല്ലാം അദ്ദേഹം പൂർണ്ണമായി തള്ളിക്കളഞ്ഞു. അഴിമതിയും മറ്റ് ആരോപണങ്ങളും നേരിടുന്ന കളങ്കിതരായ വ്യക്തികളെ പാർട്ടിയിലേക്ക് എടുക്കില്ലെന്ന് വ്യക്തമാക്കിയ സമിക്, ബിജെപിയെ ‘തൃണമൂൽവത്കരിക്കാൻ’ തങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. താഴേത്തട്ടിലുള്ള പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ടാണ് ബംഗാളിൽ ബിജെപി വളർന്നതെന്നും അല്ലാതെ മറ്റ് [&Read More

Main story

അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണം: മമത വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ 60 എം.എൽ.എമാർ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ വസതിയിൽ അടിയന്തരമായി വിളിച്ചുചേർത്ത പുതിയ നിയമസഭ കക്ഷി യോഗം പരാജയപ്പെട്ടതായി റിപ്പോർട്ട്. ആകെയുള്ള 80 തൃണമൂൽ എം.എൽ.എമാരിൽ വെറും 20 പേർ മാത്രമാണ് ഈ യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്. മുക്കാൽ ഭാഗത്തോളം ജനപ്രതിനിധികളും യോഗത്തിൽ നിന്ന് വിട്ടുനിന്നത് ബംഗാൾ രാഷ്ട്രീയ വൃത്തങ്ങളിൽ ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധ [&Read More

Main story

അഭിഷേകിന് പിന്നാലെ തൃണമൂൽ എംപി കല്യാൺ ബാനർജിക്കെതിരേയും ആക്രമണം; വളഞ്ഞിട്ട് നടുറോഡിൽ തലയ്ക്കിടിച്ച്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള ആക്രമണങ്ങളും ജനരോഷവും തുടരുന്നു. തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപി ആക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, പാർട്ടിയിലെ മുതിർന്ന നേതാവും ലോക്‌സഭയിലെ ചീഫ് വിപ്പുമായ കല്യാൺ ബാനർജിയെയും ഒരു സംഘം ആളുകൾ നടുറോഡിൽ തലയ്ക്കിടിച്ച് വീഴ്ത്തി. റോഡിൽ വീണ എംപിയെ ആൾക്കൂട്ടം വീണ്ടും ആക്രമിക്കാൻ മുതിർന്നതോടെ അദ്ദേഹം റോഡിൽ കിടന്ന് പ്രതിഷേധിച്ചു. ഈ ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. അതേസമയം, തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട [&Read More

India

‘വൃത്തികെട്ട കാട്ടാളന്മാർ’; ബിജെപി പ്രവർത്തക അഭിഷേകിന് നേരെ കല്ലെറിയുന്നത് ക്യാമറയിൽ പതിഞ്ഞെന്ന് മഹുവ

കൊൽക്കത്ത: സോണാർപൂരിൽ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് അഭിഷേക് ബാനർജി ആക്രമിക്കപ്പെട്ട കേസിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി മഹുവ മൊയ്ത്ര എം.പി രംഗത്തെത്തി. വൃത്തികെട്ട കാട്ടാളന്മാരുടെ പാർട്ടിയാണ് ബി.ജെ.പിയെന്ന് അവർ ആരോപിച്ചു. സുഷ്‌മിത ദത്ത എന്ന ബി.ജെ.പി പ്രവർത്തക സോണാർപൂരിൽ വെച്ച് അഭിഷേക് ബാനർജിക്ക് നേരെ കല്ലെറിയുന്നത് ക്യാമറയിൽ പതിഞ്ഞതായി മഹുവ വ്യക്തമാക്കിയതായി വാർത്തകളിലുണ്ട്. സാധാരണക്കാരല്ല ടി.എം.സിയെ ആക്രമിച്ചതെന്നും ബി.ജെ.പി നുണകൾ പ്രചരിപ്പിക്കുകയാണെന്നും മൊയ്ത്ര കൂട്ടിച്ചേർത്തു. “വൃത്തികെട്ട കാട്ടാള ബി.ജെ.പി – നുണകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. സാധാരണ [&Read More

India

‘നാളെ കേന്ദ്രസർക്കാർ ഉണ്ടാവില്ല, അന്ന് നോക്കിക്കോളാം’: അനന്തരവന് നേരേയുള്ള ആക്രമണം; ആശുപത്രി സിഇഒയ്ക്ക്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടേതെന്ന പേരിൽ ഒരു ഓഡിയോ ക്ലിപ്പ് പ്രചരിച്ചതോടെ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം പുകയുന്നു. കൊൽക്കത്തയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രി സിഇഒയെ മമത ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതാണ് ഓഡിയോയിലെ ഉള്ളടക്കമെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം അക്രമത്തിന് ഇരയായി ചികിത്സയിൽ കഴിയുന്ന തൃണമൂൽ എംപിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജി പ്രവേശിക്കപ്പെട്ട ‘ബെല്ലെ വ്യൂ’ ആശുപത്രിയുടെ സിഇഒ പ്രദീപ് ടണ്ഡനെയാണ് മുൻ മുഖ്യമന്ത്രി ശകാരിച്ചതെന്നാണ് പുറത്തുവരുന്ന [&Read More

Main story

‘തൃണമൂൽ കോൺഗ്രസ് ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും’; മമതയ്ക്കെതിരെ കടുത്ത വിമർശനവുമായി പാർട്ടി എംപി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നു. വരും ദിവസങ്ങളിൽ പാർട്ടി പൂർണ്ണമായും തകരുമെന്ന ഗുരുതരമായ പ്രവചനവുമായി ടിഎംസി മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖർ റോയ് രംഗത്തെത്തി. ഏതാനും ദിവസങ്ങൾക്കുള്ളിൽ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി ഇല്ലാതാകുമെന്നും ദേശീയ രാഷ്ട്രീയത്തിൽ പോലും പ്രസ്ഥാനത്തിന്റെ വിശ്വാസ്യത പാടെ നഷ്ടപ്പെട്ടതായും അദ്ദേഹം തുറന്നടിച്ചു. ഇനി ഒരു രാഷ്ട്രീയ പാർട്ടിയും തൃണമൂലുമായി സഖ്യത്തിനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് [&Read More

Main story

20 എംപിമാരും 50 എംഎൽഎമാരും ബിജെപിയിലേക്ക്? തൃണമൂൽ കോൺഗ്രസ് വൻ പിളർപ്പിലേക്ക്

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക്. മുമ്പ് ഇടതുപക്ഷത്തിന് ബംഗാളിൽ സംഭവിച്ചതിന് സമാനമായ പതനമാണ് ഇപ്പോൾ തൃണമൂലിനെ കാത്തിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പാർട്ടിയിലെ 20 ലോക്സഭാ എംപിമാരും 50 എംഎൽഎമാരും ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് വരുന്നത്. മമത ബാനർജിയുടെ വിശ്വസ്ത കാക്കോലി ഘോഷ് ദസ്തിദാറിന്റെ രാജിയും പാർട്ടിയെ വൻ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അധികാരം നഷ്ടപ്പെട്ട മമത ബാനർജി ദുർബലയാണെന്ന [&Read More

India

‘പാറ്റകൾക്കൊപ്പം’; കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി മമത ബാനർജി

കൊൽക്കത്ത: സാമൂഹികമാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയ ‘കോക്രോച്ച് ജനതാ പാർട്ടി’ക്ക് (സിജെപി) തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും പിന്തുണ പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിൽ നടന്ന ആഭ്യന്തര അവലോകന യോഗങ്ങൾക്ക് ശേഷമാണ് ഇരുവരും സിജെപിക്ക് പിന്തുണ അറിയിച്ചതെന്ന് രാജ്യസഭാ എം.പി ഡെറക് ഒബ്രയാൻ വ്യക്തമാക്കി. പോരാട്ടം തുടരാനുള്ള ഉറച്ച തീരുമാനത്തിലാണ് ഇരുവരുമെന്നും, ഒപ്പം കോക്രോച്ച് ജനതാ പാർട്ടിയോടുള്ള തങ്ങളുടെ താൽപ്പര്യവും പിന്തുണയും അവർ [&Read More