13/06/2026
[fontresizer_tawhidurrahmandear_widget]

Tags :TMC

Main story

‘മരണം വരെ ബിജെപി എന്റെ ശത്രു, അവരെ പുറത്താക്കുന്നത് വരെ രാഷ്ട്രീയം ഉപേക്ഷിക്കില്ല,

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പൂർണ്ണമായ പിളർപ്പിലേക്ക് നീങ്ങുന്നതായി സൂചനകൾ ശക്തമാകുന്നു. എന്നാൽ പാർട്ടിയിൽ മമത ബാനർജിക്കെതിരെ ഉയർന്നുവന്ന വിമത വിഭാഗത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് മഹുവ മൊയ്ത്ര രംഗത്തെത്തി. മമത ബാനർജിയെ മറികടന്ന് പാർട്ടിയിൽ ഒരു വിഭാഗത്തിനും നിലനിൽപ്പില്ലെന്ന് മഹുവ വ്യക്തമാക്കി. പാർട്ടിയിൽ നിന്നും ഉയർന്നുവരുന്ന വിമർശനങ്ങൾ തള്ളിക്കളഞ്ഞ മഹുവ, മമതയുടെ നേതൃത്വത്തെ പൂർണ്ണമായി പിന്തുണച്ചു. “യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്നത് മമത ബാനർജി തന്നെയാണ്. [&Read More

India

‘അമിത് ഷാ നേരിട്ടു വിളിച്ചു’; യൂസുഫ് പത്താൻ ബിജെപിയിലേക്ക്? ഡൽഹിയിൽ കൂടിക്കാഴ്ചയെന്ന് റിപ്പോർട്ട്

കൊൽക്കത്ത/ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ കൂട്ടക്കൊഴിഞ്ഞുപോക്ക് തുടരുന്നു. ബഹറാംപൂർ ലോക്സഭാ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താൻ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് യൂസുഫ് പത്താനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മുതിർന്ന തൃണമൂൽ നേതാവ് കല്യാൺ ബാനർജിയാണു വാർത്ത പുറത്തുവിട്ടത്. ഗുജറാത്തിലെ ബറോഡയിലായിരുന്ന പത്താനുമായി താൻ സംസാരിച്ചിരുന്നുവെന്നും അമിത് ഷാ വിളിച്ചതു [&Read More

Main story

അല്പമെങ്കിലും ഉളുപ്പും തൻ്റേടവും വേണം, അമിത് ഷാ വിളിച്ചതുകൊണ്ട് ഡൽഹിയിലേക്ക് ഓടുകയാണോ? യൂസുഫ്

ന്യൂഡൽഹി: എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസ് വിമത നേതാവ് യൂസുഫ് പത്താനെതിരേ രൂക്ഷവിമർശനവുമായി ടിഎംസി എംപി മഹുവ മൊയ്ത്ര രംഗത്ത്. ജനങ്ങൾ വലിയ ഭൂരിപക്ഷം നൽകിയാണ് നിങ്ങളെ വിജയിപ്പിച്ചത്. അല്പമെങ്കിലും ഉളുപ്പും തൻ്റേടവും വേണം. അന്താരാഷ്ട്ര ക്രിക്കറ്റ് വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പത്താൻ അൽപം ധൈര്യം കാണിക്കണമെന്ന് മഹുവ വിമർശനമുന്നയിച്ചു. എക്സിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. “അമിത് ഷാ വിളിച്ചതുകൊണ്ട് നിങ്ങൾ ഡൽഹിയിലേക്ക് ഓടുകയാണോ? അൽപം ധൈര്യം കാണിക്കൂ. നിങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ആളാണ്. നമ്മുടെ [&Read More

India

മമതയ്ക്ക് വൻ തിരിച്ചടി: എംപി സ്ഥാനം രാജിവെച്ച് സുഖേന്ദു ശേഖര്‍ റോയ്; തൃണമൂല്‍

ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം ഒടുവിൽ പാർലമെന്റിലേക്കും. ഭരണം നഷ്‌ടമായ മമത ബാനർജിക്ക് വൻ തിരിച്ചടിയായി മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റോയ് പാർട്ടിയിൽ നിന്നും രാജ്യസഭാ എംപി സ്‌ഥാനത്തുനിന്നും രാജിവച്ചു. പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി ഡൽഹിയിൽ ഉള്ളപ്പോഴാണ് നാടകീയ നീക്കം. തൃണമുൽ ഭരണകാലത്തെ അനിയന്ത്രിതമായ അഴിമതിയെ രൂക്ഷമായി വിമർശിച്ചാണ് സുഖേന്ദുവിൻ്റെ പടിയിറക്കം. ഇന്ന് രാവിലെ പാർലമെന്റിലെത്തിയാണ് സുഖേന്ദു ശേഖർ റോയ് രാജി സമർപ്പിച്ചത്. ബിജെപിയിൽ ചേരുമോ എന്ന് അദ്ദേഹം പരസ്യമായി [&Read More

National Politics

ദീദിയെ രക്ഷിക്കാൻ ദാദ കളത്തിൽ? യൂസുഫ് പത്താനെ വിളിച്ചു? വിശദീകരണവുമായി ഗാംഗുലി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ് മമതാ ബാനർജി. ബിജെപിയുടെ ഒത്താശയോടെ പാർട്ടി പിളർത്താനുള്ള വിമതനീക്കത്തിൽ പകച്ചുനിൽക്കുകയാണ് മുൻ ബംഗാൾ മുഖ്യമന്ത്രി. ഇതിനിടയിൽ മമതയുടെ രക്ഷകനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും വിശ്വസ്തനുമായ സൗരവ് ഗാംഗുലി രംഗത്തെത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അത്തരം വാർത്തകളിൽ വിശദീകരണവുമായി ഗാംഗുലി തന്നെ നേരിട്ടു രംഗത്തെത്തിയിരിക്കുകയാണ്. പ്രശസ്ത ബംഗാളി മാധ്യമമായ ‘ആനന്ദബസാർ പത്രികെ’യാണ് ഗാംഗുലി മമതയുടെ [&Read More

India

‘മമതയുടെ ​ജനപ്രീതിയിൽ മാത്രം ജയിച്ചവർ, ബിജെപിയെ നേരിടാൻ ശേഷിയില്ലാത്തവർ’; തൃണമൂൽ വിമതർക്കെതിരെ മഹുവ

കൊൽക്കത്ത: പശ്ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസിലെ വിമത നേതാക്കൾക്കെതിരെ കടുത്ത ഭാഷയിൽ രൂക്ഷ വിമർശനവുമായി പാർട്ടി എംപി മഹുവ മൊയ്ത്ര രംഗത്ത്. മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ രാഷ്ട്രീയ നേതൃത്വവും ജനപ്രീതിയും മാത്രം ആശ്രയിച്ചാണ് ഇവർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചുകയറിയതെന്നും, പ്രതിപക്ഷ ബെഞ്ചുകളിൽ ഇരുന്ന് ബിജെപിയെ നേരിടാൻ ഒട്ടും ശേഷിയില്ലാത്ത പൂർണ്ണമായും ഉപയോഗശൂന്യരായ നേതാക്കളാണ് അവരെന്നും മഹുവ തുറന്നടിച്ചു. തൃണമൂലിന്റെ വിമത വിഭാഗം പാർട്ടിയിൽ മേൽക്കൈ അവകാശപ്പെടുകയും ഋതബ്രത ബാനർജിയെ പുതിയ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കുകയും [&Read More

India

മുഴുവന്‍ കമ്മിറ്റികളും പിരിച്ചുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്; അസാധാരണ നീക്കം പാര്‍ട്ടിയിലെ പിളര്‍പ്പ് വാര്‍ത്തകള്‍ക്കിടെ

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സമ്മർദ്ധത്തിലായ തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തെ മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ടു.Read More

India

കൊൽക്കത്തയിൽ മൈക്കും സ്റ്റേജുമില്ലാതെ മമതയുടെ തെരുവ് യുദ്ധം; തോൽവിയിലും പോരാട്ടവീര്യം ചോരാതെ തൃണമൂൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ടിട്ടും പോരാട്ടവീര്യം ചോരാതെ തൃണമൂൽ കോൺഗ്രസ്. പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ ബിജെപി നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് കൊൽക്കത്തയിലെ എസ്പ്ലനേഡിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ വൻ ധർണ സംഘടിപ്പിച്ചു. പോലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് സ്റ്റേജോ വലിയ ശബ്ദസംവിധാനങ്ങളോ ഇല്ലാതെ റോഡിൽ കുത്തിയിരുന്നായിരുന്നു പ്രതിഷേധം. കയ്യിലെടുത്ത ചെറിയ മെഗാഫോണിലൂടെ അണികളെ അഭിസംബോധന ചെയ്ത മമത, ബിജെപിയെ തറപറ്റിക്കും വരെ പോരാടുമെന്നും ഇല്ലെങ്കിൽ മരണം വരിക്കുമെന്നും പ്രഖ്യാപിച്ചു. തോൽവിക്ക് പിന്നാലെ പാർട്ടി [&Read More

India

‘ബിജെപിയെ തൃണമൂൽവത്കരിക്കാൻ സമ്മതിക്കില്ല’; ടിഎംസി വിട്ട നേതാക്കളെ ഒപ്പം കൂട്ടില്ലെന്ന് പശ്ചിമബംഗാൾ ബിജെപി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) നിന്ന് തെറ്റിപ്പിരിഞ്ഞ് വരുന്ന നേതാക്കളെ പാർട്ടിയിലേക്ക് സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാൾ ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ. തൃണമൂലിന്റെ മുൻകാല നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുമെന്ന തരത്തിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങളെല്ലാം അദ്ദേഹം പൂർണ്ണമായി തള്ളിക്കളഞ്ഞു. അഴിമതിയും മറ്റ് ആരോപണങ്ങളും നേരിടുന്ന കളങ്കിതരായ വ്യക്തികളെ പാർട്ടിയിലേക്ക് എടുക്കില്ലെന്ന് വ്യക്തമാക്കിയ സമിക്, ബിജെപിയെ ‘തൃണമൂൽവത്കരിക്കാൻ’ തങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. താഴേത്തട്ടിലുള്ള പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ടാണ് ബംഗാളിൽ ബിജെപി വളർന്നതെന്നും അല്ലാതെ മറ്റ് [&Read More

India

അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണം: മമത വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ 60 എം.എൽ.എമാർ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ വസതിയിൽ അടിയന്തരമായി വിളിച്ചുചേർത്ത പുതിയ നിയമസഭ കക്ഷി യോഗം പരാജയപ്പെട്ടതായി റിപ്പോർട്ട്. ആകെയുള്ള 80 തൃണമൂൽ എം.എൽ.എമാരിൽ വെറും 20 പേർ മാത്രമാണ് ഈ യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്. മുക്കാൽ ഭാഗത്തോളം ജനപ്രതിനിധികളും യോഗത്തിൽ നിന്ന് വിട്ടുനിന്നത് ബംഗാൾ രാഷ്ട്രീയ വൃത്തങ്ങളിൽ ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധ [&Read More