05/09/2026
[fontresizer_tawhidurrahmandear_widget]

Tags :VD Satheesan

Kerala

ഉടുതുണി നൽകി അപടകത്തിൽപ്പെട്ട സ്ത്രീയുടെ മാനം കാത്തു; ഷാജിയെ നേരിട്ടുകാണാൻ മുഖ്യമന്ത്രി എത്തുന്നു

തൃപ്പൂണിത്തുറ: റോഡപകടത്തിൽപ്പെട്ട് ചോരയിൽ കുളിച്ചു കിടന്ന സ്ത്രീയുടെ നഗ്നത മറയ്ക്കാൻ താൻ ഉടുത്തിരുന്ന മുണ്ടഴിച്ചു നൽകി നന്മയുടെ പ്രതീകമായി മാറിയ ചായവിൽപ്പനക്കാരൻ എം.ആർ. ഷാജിയെ കാണാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുന്നു. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ വീട്ടിൽ ഷാജി (52) എന്ന സൈക്കിളിൽ ചായ വിൽക്കുന്ന ഈ സാധാരണക്കാരന് നേരെ ഇപ്പോൾ നാടിന്റെ വലിയ അഭിനന്ദനപ്രവാഹമാണ്. കഴിഞ്ഞ ജൂൺ 16Read More

Kerala

‘കോണ്‍ഗ്രസ് വാഗ്ദാനങ്ങളെല്ലാം വെറും വോട്ട് തട്ടാനുള്ള തന്ത്രം, ഭരണം ലഭിച്ചപ്പോള്‍ വെള്ളാപ്പള്ളി എങ്ങനെ

തിരുവനന്തപുരം: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം വെറും വോട്ട് തട്ടാനുള്ള തന്ത്രങ്ങളായിരുന്നു എന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് യുഡിഎഫ് സർക്കാരിന്റെ നിലപാടുകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത്. ഇത്രയും നാൾ മതവിദ്വേഷം പ്രചരിപ്പിക്കുന്ന ആളാണെന്ന് പറഞ്ഞ് യുഡിഎഫ് മാറ്റിനിർത്തിയ വെള്ളാപ്പള്ളി നടേശൻ, ഇപ്പോൾ ഭരണം കിട്ടിയപ്പോൾ അവർക്ക് എങ്ങനെയാണ് അഭിമതനായതെന്ന് പിണറായി ചോദിച്ചു. ഭരണം ലഭിച്ചതോടെ വെള്ളാപ്പള്ളിയുടെ അനുഗ്രഹം വാങ്ങാൻ യുഡിഎഫ് നേതാക്കൾ വരിനിൽക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. എൽഡിഎഫ് സർക്കാർ സൃഷ്ടിച്ച മാതൃകകളിൽ നിന്ന് യുഡിഎഫ് [&Read More

Main story

‘കഴിഞ്ഞ സർക്കാർ ഒപ്പിട്ടതുകൊണ്ടാണല്ലോ ഫണ്ട് കിട്ടിയത്, ഉപസമിതി വെച്ച് കാര്യങ്ങൾ ചർച്ച ചെയ്യും’:

തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഒപ്പുവെച്ചതിനാലാണ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ സംസ്ഥാനം നിലവിൽ ബാധ്യസ്ഥരായിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. പദ്ധതിയെക്കുറിച്ച് പഠിക്കാനും തുടർനടപടികൾ ആലോചിക്കാനും ഒരു ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പുവെക്കുകയും അതിന്റെ ഫണ്ട് കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ നിലവിൽ ഇതിൽ നിന്ന് പെട്ടെന്ന് പിന്മാറാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇനിയെന്ത് ചെയ്യാനാകും എന്ന കാര്യം നിയോഗിക്കപ്പെട്ടിട്ടുള്ള ഉപസമിതി വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. [&Read More

Kerala

‘ആര്‍എസ്എസ് ബന്ധമുള്ളതുകൊണ്ട് പ്രധാനമന്ത്രിയെ കാണില്ലെന്ന് പറയുമോ? വിസിമാര്‍ പങ്കെടുത്തതില്‍ തെറ്റില്ല, നിയമവിരുദ്ധമെങ്കില്‍ നടപടിയെടുക്കട്ടെ’-

തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് ബിജെപി നേതാവ് വി. മുരളീധരന്‍ എംഎല്‍എ. വിസിമാര്‍ പങ്കെടുത്തത് നിയമവിരുദ്ധമായാണെന്ന് കരുതുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കട്ടെയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. ആര്‍എസ്എസ് പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് വലിയ അപരാധമാകുന്നതെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിശദീകരിക്കണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ഒരിടത്തും നിരോധിക്കപ്പെടാത്ത സംഘടനയാണ് ആര്‍എസ്എസ് എന്ന് വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് കേരളത്തിലെ [&Read More

Main story

‘ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം, വച്ചുപൊറുപ്പിക്കില്ല’ :

തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവ്വകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. വിസിമാരുടെ നടപടി അതീവ ഗൗരവമുള്ളതും ഗുരുതരമായ വീഴ്ചയുമാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വിസിമാരുടെ അന്തസിനും നിരക്കാത്ത പ്രവർത്തിയാണ് ഉണ്ടായതെന്നും ഇവർ കേരളീയ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ലെന്നും അത് വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. [&Read More

Kerala

‘സലിംകുമാർ ആശുപത്രിയിൽ കിടക്കുമ്പോൾ ചത്തുകൂടേ എന്ന് കമൻ്റ് വന്നു, ഇത് കേരളത്തിന് യോജിച്ചതല്ല’

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നടനും ദേശീയ അവാർഡ് ജേതാവുമായ സലിംകുമാറിനെതിരെ സോഷ്യൽ മീഡിയയിൽ നടന്ന ക്രൂരമായ സൈബർ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. സലിംകുമാർ രോഗബാധിതനായി വെന്റിലേറ്ററിൽ മരണത്തോട് മല്ലടിച്ചു കിടന്ന സമയത്ത്, ‘ചത്തുകൂടേ’ എന്ന തരത്തിൽ ചിലർ ഉയർത്തിയ ചോദ്യങ്ങൾ അങ്ങേയറ്റം ക്രൂരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളികളെ ഏറെ ചിരിപ്പിച്ച, എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കലാകാരനെതിരെ ഇത്തരം പ്രചാരണങ്ങൾ നടത്താൻ അദ്ദേഹം ചെയ്ത തെറ്റെന്താണെന്നും ഇത് കേരളീയ സമൂഹത്തിന് ഒട്ടും യോജിച്ചതല്ലെന്നും അദ്ദേഹം [&Read More

Kerala

‘മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു വീട് വെച്ചു തരണം, വലുതാകുമ്പോൾ പൈസ തരാം’; അപേക്ഷയുമായി

തിരുവനന്തപുരം: അന്തിയുറങ്ങാൻ സുരക്ഷിതമായ ഒരു വീടിനുവേണ്ടി മുഖ്യമന്ത്രിയോട് സഹായമഭ്യർത്ഥിച്ച് ആറുവയസ്സുകാരി. പഠിച്ചു വലുതാകുമ്പോൾ വീട് വെക്കാൻ നൽകുന്ന പണം തിരികെ നൽകാമെന്ന ഉറപ്പോടെയാണ് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനിയായ റുവാനിയ ഈ അപേക്ഷ മുന്നോട്ടുവെച്ചിരിക്കുന്നത്. വിഴിഞ്ഞം എൽപി സ്കൂളിലെ വിദ്യാർത്ഥിനിയായ റുവാനിയ സോഷ്യൽ മീഡിയയിലൂടെയാണ് മുഖ്യമന്ത്രിയോട് തൻ്റെ ആവശ്യം ഉന്നയിച്ചത്. തങ്ങൾ താമസിക്കുന്നത് പഴയ വീടാണെന്നും രാത്രി മഴ പെയ്യുമ്പോൾ പേടി കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നും റുവാനിയ പറയുന്നു. ‘മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചു തരണം, [&Read More

Kerala

ചന്തുവിനെയും ആരോമലിനെയും ചേർത്തുപിടിച്ച് വി.ഡി. സതീശൻ; സുഹൃത്തിനെ അവസാനമായി കാണാനെത്തി

കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിന് അവസാനമായി ആദരാഞ്ജലി അർപ്പിക്കാൻ എത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. പറവൂർ ടൗൺഹാളിൽ ക്രമീകരിച്ചിരുന്ന പൊതുദർശന വേദിയിലാണ് മുഖ്യമന്ത്രിയെത്തിയത്. സലിം കുമാറിന്റെ മക്കളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച മുഖ്യമന്ത്രി, അദ്ദേഹവുമായി തനിക്കുണ്ടായിരുന്ന ആഴത്തിലുള്ള വ്യക്തിബന്ധവും പങ്കുവെച്ചു. രാഷ്ട്രീയത്തിനതീതമായി സലിം കുമാറുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയിരുന്ന രാഷ്ട്രീയക്കാരനായിരുന്നു വി.ഡി. സതീശൻ. സതീശന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെല്ലാം സലിം കുമാർ സജീവമായി പങ്കെടുത്തിരുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം നാട്ടുകാർ നൽകിയ സ്വീകരണ ചടങ്ങിലായിരുന്നു സലിം [&Read More

Main story

‘ധവളപത്രം തയ്യാറാക്കിയത് എഐ ഉപയോഗിച്ച്, ധനവകുപ്പിലെ രഹസ്യരേഖകള്‍ ചോര്‍ന്നു’; മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന്

തിരുവനന്തപുരം: എഐ ഉപയോഗിച്ചാണ് ധവളപത്രം തയ്യാറാക്കിയതെന്ന ആരോപണവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകൾ എഐ പ്ലാറ്റ്‌ഫോമുകൾക്ക് നൽകിയെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരം എകെജി സെന്ററിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തോമസ് ഐസക്. ഒരാഴ്ചയിൽ താഴെ സമയത്തിനുള്ളിൽ 190 ലധികം പേജുകളുള്ള ധവളപത്രം തയ്യാറാക്കിയപ്പോൾ തന്നെ അത്ഭുതം തോന്നിയെന്നും ഐസക് പറഞ്ഞു. എഐ കണ്ടന്റ് ഡിറ്റക്ഷൻ ടൂൾസ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ധവളപത്രത്തിന്റെ ഭൂരിഭാവും തയ്യാറാക്കിയത് എഐ ഉപയോഗിച്ചാണെന്ന് കണ്ടെത്തി. [&Read More